ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഐ.സി.ബാലകൃഷ്ണൻ എം. എൽ. എ

ബത്തേരി :സുൽത്താൻ ബത്തേരിയിൽ ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളജ് ആരംഭിക്കണമെന്ന ആവശ്യവുമായി
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി യുമായി കൂടിക്കാഴ്ച നടത്തി
ഐ.സി. ബാലകൃഷ്ണൻ എം. എൽ. എ.സുൽത്താൻ ബത്തേരി ആർട്സ് ആൻഡ് സയൻസ് കോളജ് സംബന്ധിച്ച് കോളജ് വിദ്യാഭ്യാസ ഡയറക്ടർ കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടത് പ്രകാരം ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ നിന്നും ഉദ്യോഗസ്ഥർ സുൽത്താൻ ബത്തേരിയിൽ എത്തുകയും ജനപ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥന്മാർ, ആവശ്യമായ കെട്ടിട സൗകര്യം നൽകുന്നവർ, അനുവദിക്കേണ്ട കോഴ്സുകളെക്കുറിച്ച് അവലോകനം നടത്തേണ്ടവർ, സ്ഥലം പ്രൊപ്പോസൽ ചെയ്യാനുള്ള റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി വിശദമായി ചർച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഭാരിച്ച സാമ്പത്തിക ബാധ്യതകളില്ലാതെ കോളജ് ആരംഭിക്കാൻ കഴിയുമെന്നും കോളജ് അത്യാവശ്യമാണെന്നുള്ള അനുകൂല റിപ്പോർട്ട് 2019 ഡിസംബർ അഞ്ചിന് ഉന്നത വിദ്യാഭ്യാസ വകുപ്പിൽ സമർപ്പിച്ചിട്ടുളളതുമാണ്. കൂടാതെ ഈ ആവശ്യം ഉന്നയിച്ച് താലൂക്ക് വികസന സമിതി ഐക്യകണ്ഠേന പ്രമേയം പാസ്സാക്കുകയും പഞ്ചായത്ത് ഭരണ സമിതികൾ റസല്യൂഷൻ പാസ്സാക്കുകയും ചെയ്തിട്ടുണ്ട്.
വയനാട് ജില്ലയിൽ ഗവൺമെന്റ് കോളജ് ഇല്ലാത്ത ഏക നിയോജക
മണ്ഡലമാണ് സുൽത്താൻ ബത്തേരിയാണ്. പലതവണ സർക്കാർ ഗവൺമെന്റ് കോളജിന് വേണ്ടി ബജറ്റിൽ പ്രൊപ്പോസൽ സമർപ്പിക്കുകയും നിയമസഭയിൽ രണ്ട് തവണ സബ്മിഷൻ ഉന്നയിക്കുകയും മുഖ്യമന്ത്രി, വകുപ്പ് മന്ത്രി അടക്കമുളള വകുപ്പ് ഉന്നത അധികാരികൾക്ക് നിവേദനങ്ങൾ നൽകിയും ചെയ്തിട്ടുണ്ടെന്ന് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ പറഞ്ഞു. 2023-24 സാമ്പത്തിക വർഷത്തെ ബജറ്റിൽ സുൽത്താൻ ബത്തേരി ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളജ് നിർമ്മാണം, സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെ 30 കോടി അടങ്കൽ തുകയായി 100 രൂപ ടോക്കൺ അനുവദിച്ചതുമാണ്. എന്നാൽ,

നാളിതുവരെ 20 ശതമാനം ടോക്കൺ പ്രൊവിഷനിൽ ഉൾപ്പെട്ടിട്ടില്ല.
2019 -ൽ യോഗം ചേർന്ന മിനുറ്റ്സിൻ്റെ പകർപ്പ്, യോഗ തീരുമാനപ്രകാരം മൂന്ന് സ്ഥലത്ത് ഭൂമി പ്രൊപ്പോസ് ചെയ്ത രേഖ
മൂന്നുവർഷത്തേക്ക് കോളേജ് ആരംഭിക്കുന്നതിന് സൗജന്യമായി കെട്ടിടം വിട്ടു തന്ന വ്യക്തിയുടെ സമ്മതപത്രം, സ്ഥിരമായി കെട്ടിടം നിർമ്മിക്കുന്നതിന് വിവിധ ഡിപ്പാർട്ട്മെൻറ്കളുടെ കൈവശമുള്ള ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ അടങ്ങുന്ന അനുകൂലമായ റിപ്പോർട്ട്, കോളജുമായി ബന്ധപ്പെട്ട് പല ഘട്ടങ്ങളിലും മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും മറ്റ് മേലധികാരികൾക്കും സമർപ്പിച്ചിട്ടുള്ള കത്തുകളുടെ പകർപ്പ്, നിയമസഭയിൽ രണ്ടുതവണ കെ. ടി. ജലീൽ മന്ത്രിയായിരിക്കെ യും പ്രഫ.: ആർ .ബിന്ദു മന്ത്രിയായിരിക്കെയും നടത്തിയ സബ്മിഷനുകളുടെ സഭാ രേഖ,
ഉന്നത വിദ്യഭ്യാസ ഡെപൂട്ടി ഡയറക്ടർ കോളജ് തുടങ്ങാവുന്നതാണ് എന്നറിയിച്ച റിപ്പോർട്ട്, കോഴ്സുകൾ സംബന്ധിച്ച രേഖകൾ, താലൂക്ക് വികസന സമിതി പാസ്സാക്കിയ പ്രമേയം, ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനങ്ങൾ തുടങ്ങിയ കാര്യങ്ങൾ വിശദമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയെയും ചീഫ് സെക്രട്ടറിയെയും ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയെ നേരിൽ കണ്ട് ചർച്ച നടത്തിയതായും രേഖകൾ കൈമാറിയതായും
കോളേജ് ആരംഭിക്കുന്നതിന്
ഇടപെടൽ ഉണ്ടാവുമെന്ന് വകുപ്പ് മന്ത്രിയും മേലധികരികളും വ്യക്തമാക്കിയതായി ഐ.സി ബാലകൃഷ്ണൻ എം. എൽ. എ യെ അറിയിച്ചു.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പട്ടിക വർഗ്ഗ വിദ്യാർഥികൾക്കും, പാവപ്പെട്ട കർഷകരുടെ മക്കൾക്കും ഈ കോളജ് യാഥാർത്ഥ്യമാകുന്നതോടെ ഏറെ പ്രയോജനം ലഭിക്കും. ഹയർസെക്കണ്ടറി വിദ്യാഭ്യാസത്തിന് ശേഷം ഉപരിപഠനത്തിന് അർഹത നേടിയ നിരവധി വിദ്യാർത്ഥികളാണ് അഡ്മി ഷൻ ലഭിക്കാതെ പ്രയാസ്സപ്പെടുന്നത്. ഗവൺമെന്റ് കോളേജ് യാഥാർത്ഥ്യമാ യാൽ നൂറ് കണക്കിന് പാവപ്പെട്ട വിദ്യാർത്ഥികൾക്ക് സഹായകരമാകുമെന്നും ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ അറിയിച്ചു.

വീണ്ടും കുറഞ്ഞെന്റെ പൊന്നോ! ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില; മണിക്കൂറുകൾക്കുള്ളിൽ ഒരു പവന് ഇടിഞ്ഞത് 2040 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ വൻ ഇടിവ്. ​ഗ്രാമിന് 255 രൂപ കുറഞ്ഞ് ഇന്ന് 22 കാരറ്റ് ഒരു ​ഗ്രാം സ്വ‍‌ർണം 14,175 രൂപക്കാണ് വ്യാപാരം നടക്കുന്നത്. ഇന്ന് 22 കാരറ്റ് ഒരു പവൻ

യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി കര്‍മ്മസമിതിക്ക് രൂപം നല്‍കും:കെഎസ്എസ്പിഎ

പിണറായി സര്‍ക്കാരിന്റെ പെന്‍ഷന്‍കാരോടുള്ള വഞ്ചനയില്‍ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ഥികളായ ടി.സിദ്ദിഖ്, ഐസി ബാലകൃഷ്ണന്‍, ഉഷ വിജയന്‍ എന്നിവരെ വിജയിപ്പിക്കുന്നതിന് വേണ്ടി നൂറ് അംഗ കര്‍മ്മസമിതിക്ക്

ഈ ഒരു ശീലം മതി നിങ്ങളുടെ ശരീരത്തിലെ എല്ലാ അവയവങ്ങളും നശിക്കും

എല്ലാ മനുഷ്യര്‍ക്കും അവരവര്‍ വളര്‍ത്തിക്കൊണ്ടുവരുന്ന ചില ശീലങ്ങളുണ്ട്. ചിലര്‍ അതൊക്കെ വളരെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നുണ്ടാവാം. പക്ഷേ മറ്റ്ചിലരാകട്ടെ മോശം ശീലങ്ങള്‍ പിന്തുടര്‍ന്ന് ശരീരവും മനസും ഒക്കെ അപകടത്തില്‍പ്പെടുത്തുന്നുമുണ്ട്. വര്‍ഷങ്ങളായി ഹൃദ്രോഗ ചികിത്സാരംഗത്ത്

കോഴിക്കോട് മൂന്നര വയസുകാരി ഷിഗല്ല ബാധിച്ച് മരിച്ചു.

കോഴിക്കോട് മൂന്നര വയസുകാരി ഷിഗല്ല ബാധിച്ച് മരിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂർ ആനക്കുഴിക്കര സ്വദേശിയായ കുട്ടിയാണ് മരിച്ചത്.കുട്ടി പഠിക്കുന്ന അംഗനവാടിയിലെ മറ്റ് മൂന്ന് കുട്ടികൾക്കും രോഗലക്ഷണങ്ങൾ കണ്ടെത്തി. ആനക്കുഴിക്കര ഭാഗത്ത് അഞ്ച് പേർക്കും രോഗലക്ഷണങ്ങൾ കണ്ടെത്തി.

പട്ടികയിൽ പേരില്ല; എൻഡിഎ സ്ഥാനാർഥി ലക്ഷ്‌മി പ്രിയയ്ക്ക് വോട്ടില്ല

പെരുമ്പാവൂരിൽ എൻഡിഎ സ്ഥാനാർഥിയായ ലക്ഷ്‌മി പ്രിയയ്ക്ക് വോട്ടില്ല. ഇവരുടെ പേര് വോട്ടേഴ്സ് ലിസ്റ്റിലില്ലാത്തതാണ് കാരണം. ഇതോടെ കേന്ദ്ര മന്ത്രി പങ്കെടുത്ത റോഡ് ഷോനിർത്തി. പിന്നാലെ മത്സരിക്കുന്നതിൽ നിന്നും പിൻവാങ്ങി. തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിലാണ് ലക്ഷ്‌മിപ്രിയ താമസിക്കുന്നതെങ്കിലും

എൽ.ഡി.എഫ്. സ്ഥാനാർഥി ഒ.ആർ കേളു ഇന്ന് പത്രിക സമർപ്പിക്കും

മാനന്തവാടി: നിയമസഭാ തിരഞ്ഞെടുപ്പിന് എൽ.ഡി.എഫ്. സഞ്ജമായതായി നേതാക്കൾ പറഞ്ഞു. മണ്ഡലത്തിൽ പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത സ്ഥാനാർഥിയാണ് എൽ.ഡി.എഫിനുള്ളത്. കഴിഞ്ഞ പത്തു വർഷമായി നടത്തിയ വികസനം അറിഞ്ഞ് ജനം കൂടെ നിൽക്കുമെന്നും സ്ഥാനാർഥിയുടെ വിജയത്തിനായി ഇന്ന് (മാർച്ച

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.