ബാത്ത് റൂമിൽ നിന്ന് ഇറങ്ങവെ എത്തിയ വീഡിയോ കോൾ ചതിച്ചു; മുന്‍മുഖ്യമന്ത്രിയുടെ സഹായിക്ക് നഷ്ടമായത് 6.8 ലക്ഷം രൂപ

ബംഗളുരു: കര്‍ണാടകയിലെ മുന്‍മുഖ്യമന്ത്രിയുടെ സഹായിയെ അശ്ലീല വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി ഏഴ് ലക്ഷം രൂപയോളം തട്ടിയെന്ന് പരാതി. ഒരു മുന്‍മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്‍പെഷ്യല്‍ ഡ്യൂട്ടിയായി ജോലി ചെയ്തിരുന്ന 58 വയസുകാരനാണ് കെണിയില്‍ കുടുങ്ങിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മല്ലേശ്വരം സ്വദേശിയായ ഇദ്ദേഹം മഹാരാഷ്ട്രയിലെ നാസികിലെ ഗസ്റ്റ് ഹൗസില്‍ താമസിച്ചിരുന്നപ്പോള്‍ ലഭിച്ച അജ്ഞാത വീഡിയോ കോളാണ് തന്നെ കുടുക്കിയതെന്ന് പരാതിയില്‍ പറയുന്നു.

ബംഗളുരു സിറ്റി പൊലീസ് കമ്മീഷണറെ നേരിട്ട് കണ്ട് സമര്‍പ്പിച്ച പരാതിയില്‍ സൈബര്‍ ക്രൈം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ജൂണ്‍ 12ന് രാത്രി എട്ട് മണിയോടെ ഗസ്റ്റ് ഹൗസില്‍ വെച്ച് കുളി കഴിഞ്ഞ് ബാത്ത് റൂമില്‍ നിന്ന് പുറത്തിറങ്ങിയ സമയത്ത് തനിക്ക് ഒരു അജ്ഞാത നമ്പറില്‍ നിന്ന് വീഡിയോ കോള്‍ വന്നുവെന്നും ടവ്വല്‍ മാത്രം ധരിച്ചുകൊണ്ട് ആ കോള്‍ അറ്റന്‍ഡ് ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. അപരിചിതരായ ഒരു പുരുഷനും സ്ത്രീയുമാണ് മറുവശത്ത് ഉണ്ടായിരുന്നത്. താന്‍ കോള്‍ കട്ട് ചെയ്യുന്നതിന് മുമ്പ് തന്നെ വിളിച്ചവര്‍ കോള്‍ കട്ട് ചെയ്തു. ആരോ നമ്പര്‍ മാറി വിളിച്ചതാണെന്ന് കരുതി സംഭവം അവഗണിച്ചു.

പിറ്റേ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെ ഒരു അജ്ഞാത നമ്പറില്‍ നിന്ന് ഫോണ്‍ കോള്‍ വന്നു. ഒരു ഹിന്ദി ന്യൂസ് ചാനലിലെ റിപ്പോര്‍ട്ടറാണെന്നും മഹേന്ദ്ര സിങ് എന്നാണ് പേരെന്നും പരിചയപ്പെടുത്തി. ഒരു സ്ത്രീയെ വീഡിയോ കോള്‍ വിളിച്ച് താന്‍ നഗ്നതാപ്രദര്‍ശനം നടത്തിയെന്ന് പരാതി ലഭിച്ചിട്ടുണ്ടെന്നും ഈ വീഡിയോ പ്രചരിപ്പിക്കാതിരിക്കാന്‍ പണം വേണമെന്നും ആവശ്യപ്പെട്ടു. തലേദിവസം തന്നെ വിളിച്ചിരുന്നവര്‍ വീഡിയോ റെക്കോര്‍ഡ് ചെയ്തതാണെന്ന് അപ്പോഴാണ് മനസിലായതെന്ന് പരാതിയില്‍ പറയുന്നു. പണം നല്‍കിയാല്‍ വീഡിയോ ഡിലീറ്റ് ചെയ്യാമെന്ന് സമ്മതിച്ചതോടെ ആദ്യം ഒന്നര ലക്ഷവും മറ്റൊരു അക്കൗണ്ടിലേക്ക് 50,000 രൂപയും അയച്ചുകൊടുത്തു.

രണ്ട് ദിവസങ്ങള്‍ക്ക് ശേഷം സിബിഐ സ്പെഷ്യല്‍ ഓഫീസറെന്ന് പരിചയപ്പെടുത്തി മറ്റൊരാള്‍ വിളിച്ചു. ഒരു യുവതിയുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും പണം നല്‍കിയാല്‍ കേസ് ഒതുക്കാമെന്നും പറഞ്ഞു. ഇതനുസരിച്ച് ആദ്യം രണ്ട് ലക്ഷം രൂപയും മറ്റൊരു അക്കൗണ്ടിലേക്ക് 2.8 ലക്ഷം രൂപയും അയച്ചുകൊടുത്തു. ഇതേ സംഘം വീണ്ടും ഫോണില്‍ ബന്ധപ്പെട്ട് 7.2 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടതോടെയാണ് പരാതി നല്‍കിയത്.

കരിങ്ങാരി യു.പി സ്കൂളിന് പുതിയ കെട്ടിടമൊരുങ്ങുന്നു

വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ കരിങ്ങാരി യു.പി സ്കൂളിന് പുതിയ കെട്ടിടമൊരുങ്ങുന്നു. പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു ശിലാസ്ഥാപനം നിർവഹിച്ചു. ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം എല്ലാവര്‍ക്കും ഒരുപോലെ പ്രാപ്യമാക്കുകയാണ് സർക്കാറിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

ഹൈബ്രിഡ് കഞ്ചാവ് പിടികൂടി; വയനാട് സ്വദേശി അറസ്റ്റിൽ

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കസ്റ്റംസ് നടത്തിയ പരിശോധനയിൽ 6.4 കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് വയനാട് സ്വദേശി അബ്ദുൾ സമദിനെ (26) അറസ്റ്റ് ചെയ്തു. ബാങ്കോക്കിൽ നിന്ന് ഭക്ഷ്യവസ്തുക്കളുടെ

ടെൻഡർ ക്ഷണിച്ചു.

എൻ ഊര് ഗോത്രപൈതൃക ഗ്രാമത്തിൽ ഫിഷറീസ് വകുപ്പിന്റെ ബയോഫ്ലോക്ക് ഫിഷ് ഫാമിംങ്ങ് നടത്തുന്നതിന് ഏഴ് ബയോഫ്ലോക്ക് ടാങ്കുകൾ നിർമിക്കാൻ താത്പ്പര്യവും പ്രവർത്തി പരിചയുമുള്ള സ്ഥാപനങ്ങളിൽ നിന്ന് ടെണ്ടർ ക്ഷണിച്ചു. ടെൻഡറുകൾ നവംബർ 19 വൈകിട്ട്

തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് അപേക്ഷിക്കാം

മീനങ്ങാടി ഗവ. പോളിടെക്നിക് കോളജിലെ തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തില്‍ നവംബറില്‍ ആരംഭിക്കുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വ്വീസിങ് (വയര്‍മാന്‍ ലൈസന്‍സിങ് കോഴ്സ്) കോഴ്സുകളിലാണ്

കറവപശു വളർത്തൽ പരിശീലനം

സുൽത്താൻ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ നവംബർ 14, 15 തിയ്യതികളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ കറവപശു വളർത്തലിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവർ നവംബർ പത്തിനകം 04936 297084

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; വോട്ടര്‍ പട്ടികയില്‍ പേരില്ലേ?, എന്നാല്‍ ഇപ്പോള്‍ ചേര്‍ക്കാം

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ വീണ്ടും അവസരം. നാളെയും മറ്റന്നാളും പേര് ചേര്‍ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവസരം നല്‍കി. അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്ത ആഴ്ചയുണ്ടാകുമെന്നാണ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.