എണ്ണക്കമ്പനികൾക്ക് ഇപ്പോൾ കിട്ടുന്നത് വന്‍ ലാഭം; പെട്രോൾ ഡീസൽ വിലയിൽ ഉടൻ വരാനിരിക്കുന്ന ആ മാറ്റമെന്ത്?

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണവില കുറഞ്ഞതിനാല്‍ നിലവില്‍ പെട്രോളിയം കമ്പനികള്‍ വില്‍ക്കുന്ന ഓരോ ലിറ്ററിനും ഏതാണ്ട് പത്ത് രൂപയോളം ലാഭമാണ് കമ്പനികള്‍ക്ക് ലഭിക്കുന്നതെന്ന് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ധനങ്ങളിന്മേലുള്ള നികുതി ഉടനെ കുറയ്ക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ വിലയില്‍ കാര്യമായ കുറവ് വരാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. നിലവില്‍ ഇന്ധന നികുതി കുറച്ചിട്ട് ഒരു വര്‍ഷത്തിലധികമായി.

ഉയര്‍ന്നു നില്‍ക്കുന്ന ഇന്ധന വില നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധനവില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ എന്നിവയ്ക്ക് ഈ സാമ്പത്തിക വര്‍ഷം ഒരു ലക്ഷം കോടി രൂപയുടെ പ്രവര്‍ത്തന ലാഭമുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. 2017 മുതല്‍ 2022 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ ശരാശരി 60,000 കോടിയായിരുന്നു ഇത്. എന്നാല്‍ 2022ല്‍ 33,000 കോടിയായി പ്രവര്‍ത്തനം ലാഭം കുറഞ്ഞിരുന്നുവെന്നും ക്രിസില്‍ റിപ്പോര്‍ട്ട് വിശദമാക്കുന്നു.

പമ്പുകളിലൂടെ വില്‍ക്കുന്ന ഓരോ ലിറ്റര്‍ പെട്രോളിലും ഡീസലിലും പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് എട്ട് മുതല്‍ ഒന്‍പത് രൂപ വരെ ലാഭമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതിന് പുറമെയാണ് റിഫൈനിങ് മാര്‍ജിനിനുള്ള ലാഭം. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‍കൃത എണ്ണയുടെ വില കുറഞ്ഞിട്ടും ആഭ്യന്തര ചില്ലറ വില്‍പന വില മാറ്റമില്ലാതെ തുടരുന്നതാണ് ഇപ്പോള്‍ എണ്ണക്കമ്പനികളുടെ ലാഭം കൂടാന്‍ കാരണം.

പെട്രോള്‍ പമ്പുകളിലൂടെ പെട്രോളും ഡീസലും വില്‍ക്കുന്നതില്‍ നിന്ന് ലഭിക്കുന്ന ലാഭത്തിന് പുറമെ അസംസ്കൃത എണ്ണയില്‍ നിന്ന് പെട്രോളിയം ഉത്പന്നങ്ങള്‍ വേര്‍തിരിച്ചെടുത്ത് വിതരണം ചെയ്യുമ്പോള്‍ ലഭിക്കുന്ന ലാഭമാണ് റിഫൈനിങ് മാര്‍ജിനായി എണ്ണക്കമ്പനികള്‍ക്ക് ലഭിക്കുക. അന്ത്രാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറയുകയും ചില്ലറ വിപണിയില്‍ വില കൂടിത്തന്നെ തുടരുകയും ചെയ്യുന്നത് കൊണ്ട് രണ്ട് തരത്തിലും കമ്പനികള്‍ക്ക് ലാഭം വര്‍ദ്ധിക്കും. ബാരലിന് ശരാശരി 94 ഡോളറായി അന്താരാഷ്ട്ര വിപണിയില്‍ അസംസ്‍കൃത എണ്ണ വില മാറിയിട്ടും രാജ്യത്ത് 2022 മേയ് മാസത്തിന് ശേഷം ഇന്ധന വിലയില്‍ മാറ്റം വന്നിട്ടില്ല.

എന്നാല്‍ നേരത്തെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഉയര്‍ന്നിരുന്നപ്പോള്‍ ഇന്ധന വിലയില്‍ വലിയ വര്‍ദ്ധനവ് വരുത്താതിരുന്നതിലൂടെ വലിയ നഷ്ടമുണ്ടായിട്ടുണ്ടെന്നതാണ് ഇതിന്റെ മറുവാദം. വിലക്കയറ്റം പിടിച്ചുനിര്‍ത്താനും വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞടുപ്പ് നടക്കുന്ന വേളകളിലും ഇന്ധനവില പിടിച്ചുനിര്‍ത്തി സര്‍ക്കാറിനെ എണ്ണക്കമ്പനികള്‍ സഹായിച്ചിട്ടുണ്ട്. അന്ന് പെട്രോള്‍, ഡീസല്‍ വിലയില്‍ കാര്യമായ വര്‍ദ്ധനവ് വരുത്താതെ പിടിച്ചുനിര്‍ത്തിയതിലൂടെ ഉണ്ടായ നഷ്ടം നികത്താന്‍ ഇപ്പോള്‍ വില കുറയ്ക്കാതെ എണ്ണക്കമ്പനികള്‍ അവസരം ഉപയോഗപ്പെടുത്തുകയാണെന്നും പറയപ്പെടുന്നു.

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള പാദവര്‍ഷത്തില്‍ ഒരു ലിറ്റര്‍ പെട്രോള്‍ വില്‍ക്കുമ്പോള്‍ കമ്പനികള്‍ക്ക് ലഭിച്ചിരുന്ന ലാഭം ഏകദേശം ഒന്‍പത് രൂപയായാണ് കണക്കാക്കിയിരുന്നത്. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള പാദത്തില‍ ഇത് 6.8 രൂപയായിരുന്നു. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 10.2 രൂപയുടെ നഷ്ടമായികുന്നു കമ്പനികള്‍ക്ക് വന്നിരുന്നതെന്നും കണക്കുകള് വിശദീകരിക്കുന്നുണ്ട്.

ഡീസല്‍ വിലയില്‍ ഏപ്രില്‍ – ജൂണ്‍ പാദത്തില്‍ ലാഭം 8.6 രൂപയാണ്. ജനുവരി – മാര്‍ച്ച് കാലയളവിനെ അപേക്ഷിച്ച് ലാഭത്തില്‍ 50 പൈസയുടെ വര്‍ദ്ധനവാണ് ഉണ്ടായത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ – ജൂണ്‍ കാലയളവില്‍ 12.50 രൂപയുടെ നഷ്ടം ഓരോ ലിറ്റര്‍ ഡീസലിലും കമ്പനികള്‍ക്ക് വന്നിരുന്നുവെന്നും കണക്കുകളിലുണ്ട്. നിലവില്‍ കമ്പനികള്‍ക്ക് പത്ത് രൂപയോളം കമ്പനികള്‍ക്ക് ഓരോ ലിറ്ററിലും ലാഭമാണ്. കമ്പനികള്‍ വില കുറയ്ക്കാന്‍ തയ്യാറാവുന്നില്ലെന്നതിന് പുറമെ ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ സാഹചര്യത്തില്‍ നികുതി കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുമെന്ന പ്രതീക്ഷയും ഉടനെ വേണ്ടെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പ്രവചിക്കുന്നത്.

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്

ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ

അന്താരാഷ്ട്ര പുഷ്പമേളയ്ക്ക് തിരിതെളിഞ്ഞു: മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു.

വയനാടിന്റെ വര്‍ണോത്സവമായ പൂപ്പൊലിക്ക് അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ തിരിതെളിഞ്ഞു. കാർഷിക വികസന- കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് മേള ഉദ്ഘാടനം ചെയ്തു. പൂപ്പൊലി ജില്ലയിലെ കാർഷിക മേഖലയ്ക്ക് ഏറെ പ്രയോജനകരമാകുന്നതോടൊപ്പം

മന്തട്ടിക്കുന്നിലെ വീട്ടിൽ നിന്നും എം.ഡി.എം.എയുമായി യുവാക്കൾ പിടിയിലായ സംഭവം; ലഹരി നൽകിയയാൾ പിടിയിൽ

ബത്തേരി: മന്തട്ടിക്കുന്നിലെ വീട്ടിൽനിന്നും എം.ഡി.എം.എ പിടികൂടിയ സംഭവ ത്തിൽ എം.ഡി.എം.എ നൽകിയയാൾ അറസ്റ്റിൽ. മുഖ്യപ്രതിയായ ബത്തേരി, മുള്ളൻകുന്ന്, കണ്ടാക്കൂൽ വീട്ടിൽ കെ.അനസ് (34) നെയാണ് ബത്തേരി പോലീസ് പിടികൂടിയത്. 29.12.2025 തിയ്യതി കോഴിക്കോട് തിരുവള്ളൂരിൽ

വാഹനാപകടം; യുവാവ് മരിച്ചു അമ്പലവയൽ: അമ്പലവയൽ നെല്ലാറച്ചാൽ റോഡിൽ ഒഴലക്കൊല്ലിയിൽ

നിയന്ത്രണം മിനി ലോറി മരത്തിലിടിച്ച് ഡ്രൈവർ മരണപ്പെട്ടു. തമിഴ്‌നാട് വെല്ലൂർ റാണിപ്പെട്ട് മേഘനാഥന്റെ മകൻ ദിനകരൻ (40) ആണ് മരണ പ്പെട്ടത്. മഞ്ഞപ്പറയിൽ നിന്നും നെല്ലറചാലിലേക്കു പോവുകയായിരുന്ന മിനിലോറിയാണ് ഇന്ന് രാവിലെ പത്തുമണിയോടെ അപകടത്തിൽപ്പെട്ടത്.

ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രകാരന് പരിക്ക്

അഞ്ചാംമൈൽ കെല്ലൂർ ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രകാരന് പരിക്ക്.പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി KL-72-E-2163 എന്ന ബൈക്കും KL-10-AB-3061 എന്ന ആൾട്ടോ കാറും ആണ് അപകടത്തിൽ പെട്ടത്.

ബോച്ചെയുടെ പാപ്പാഞ്ഞിക്ക് വേൾഡ് റെക്കോർഡ്

ലോകത്ത് 65 അടി ഉയരമുള്ള ഏറ്റവും വലിയ പാപ്പാഞ്ഞിയായി ബോച്ചെ 1000 ഏക്കറിൽ സ്ഥാപിച്ച പാപ്പാഞ്ഞിക്ക് വേൾഡ് റെക്കോർഡ് ആയി അംഗീകാരം ലഭിച്ചു. ജനുവരി 2026 ജൂറി ഡോ. സുനിൽ ജോസഫ് നേരിട്ട് നിരീക്ഷിച്ച്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.