ചെറുവത്തൂര്‍: പതിമൂന്നും എട്ടും വയസുള്ള മക്കളെ ഉപേക്ഷിച്ച് നാടുവിട്ട സംഭവത്തില്‍ യുവതിയേയും കാമുകനേയും ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റുചെയ്തു. പടന്ന കാവുന്തല സ്വദേശിയായ പ്രവാസിയുടെ ഭാര്യ ഹസീന(33), കാമുകന്‍ എ.കെ.അബ്ദുള്‍ സമദ്(40) എന്നിവരെയാണ് ചന്തേര എസ്ഐ എം.വി.ശ്രീദാസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ ഞായറാഴ്ച ഉച്ചക്ക് ഹസീന സുഹൃത്തിന്റെ വീട്ടിലേക്കാണെന്നു പറഞ്ഞ് വീട്ടില്‍ നിന്നും പോയിരുന്നു. ഏറെ വൈകിയിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മാതാവ് ടികെ ഹൗസില്‍ അബ്ദുള്‍റഹിമാന്റെ ഭാര്യ അഫ്സത്ത് ചന്തേര പോലീസില്‍ പരാതിപ്പെട്ടിരുന്നു. ചന്തേര പോലീസ് അന്വേഷണത്തില്‍ ഹസീന സമദിനോടൊപ്പം ഒളിച്ചോടിയതാണെന്ന് മനസ്സിലായി. സമദിന് ഭാര്യയും ഒരുകുട്ടിയുമുണ്ട്. ഇരുവരും തമ്മില്‍ ഏറെ നാളായി പ്രണയത്തിലായിരുന്നു. പോലീസ് അന്വേഷണം ഊര്‍ജിതമാക്കുന്നതിനിടയിലാണ് ബുധനാഴ്ച ഇരുവരും ചന്തേര പോലീസില്‍ നേരിട്ട് ഹാജരായത്. ഹസീനക്കെതിരെ ജുവൈനല്‍ ജസ്റ്റിസ് ആക്ട് 75 പ്രകാരം കുട്ടികളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നിറവേറ്റാതെ അരക്ഷിതാവസ്ഥയിലാക്കി ഉപേക്ഷിച്ച് പോയതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ഇതിന് പ്രേരണ നല്‍കിയതിനാണ് സമദിനെതിരെയും കേസെടുത്ത് അറസ്റ്റുചെയ്തത്. ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്
ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ







