സൗദിയിലെത്തിയതിന് പിന്നിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ, ഇനി എല്ലാ കിരീടങ്ങളും നേടണം: നെയ്മർ

റിയാദ്: തന്റെ സൗദി പ്രവേശനത്തിന് പിന്നിൽ പോർച്ചുഗലിന്റെ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണെന്ന് ബ്രസീൽ സൂപ്പർതാരം നെയ്മർ. റെക്കോർഡ് തുകയ്ക്കാണ് നെയ്മറിനെ അൽഹിലാൽ ടീമിൽ എത്തിച്ചത്. അൽ നസർ- ഹിലാൽ പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. അൽ നസറിന്റെ ആദ്യ മത്സരത്തിൽ റൊണാൾഡോ കളിച്ചിരുന്നില്ല.

അറബ് ക്ലബ്ബ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിനിടെ പരിക്കേറ്റതിനാലാണ് റൊണാൾഡോക്ക് ആദ്യ മത്സരം നഷ്ടമായത്. ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് സൗദി പ്രവേശത്തിലേക്കുള്ള കാരണമെന്ന് നെയ്മർ പറഞ്ഞു. ‘റൊണാള്‍ഡോ സൗദിയിലേക്ക് പോയപ്പോൾ എല്ലാവരും ഭ്രാന്തൻ തീരുമാനം എന്നാണ് വിശേഷിപ്പിച്ചത്. ഇന്ന് സൗദി ലീഗ് കൂടുതൽ വളരുന്നതായി കാണാം – നെയ്മർ പറഞ്ഞു. സൗദിയിൽ എത്തിയ ശേഷം ആദ്യമായി സംസാരിക്കുകയായിരുന്നു താരം.

”കാര്യങ്ങളെല്ലാം ആവേശഭരിതമാണ്. മറ്റു ടീമുകളിലെ ഉയർന്ന നിലവാരമുള്ള കളിക്കാരെ കാണുമ്പോൾ നിങ്ങളെ കൂടുതൽ ആവേശഭരിതമാക്കുകയും നന്നായി കളിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും, പ്രത്യേകിച്ചും റൊണാൾഡോ, ബെൻസീമ, റോബർട്ടോ ഫിർമിനോ എന്നിവരെ നേരിടുമ്പോൾ”- നെയ്മർ പറഞ്ഞു. അതേസമയം സാദിയോ മാനെ, റിയാദ് മെഹ്‌റസ്, എൻഗോളോ കാന്റെ, എഡ്വാർഡ് മെൻഡി തുടങ്ങി ഫുട്‌ബോൾ ലോകത്ത് അടയാളപ്പെടുത്തിയവരെല്ലാം പുതിയ സീസണിൽ സൗദിയുലുണ്ട്.

”സൗദി ലീഗ് വളരെയേറെ മത്സരാത്മകമായിരിക്കും. പ്രത്യേകിച്ച് സമ്മർ ട്രാൻസ്ഫറിന് ശേഷം. മത്സരക്ഷമത പ്രധാനമാണെന്ന് ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ട് ഇവിടെ ഞാൻ ചേർന്നത്. വെല്ലുവിളികളാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. ലീഗിന്റെ വളർച്ചയെ സഹായിക്കാൻ ഞാനും ഉണ്ടാകും. തീർച്ചയായും ധാരാളം ബ്രസീലുകാര്‍ ലീഗിനെ വീക്ഷിക്കും. എല്ലാവരും അൽ ഹിലാലിനെ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫുട്‌ബോൾ ആസ്വദിക്കാൻ പറ്റുന്നതെല്ലാം എന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നാണ് എനിക്ക് അവർക്ക് നൽകാനുള്ള സന്ദേശം, എല്ലാ കിരീടങ്ങളും നേടുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം- നെയ്മര്‍ കൂട്ടിച്ചേര്‍ത്തു.

രണ്ട് വർഷത്തെ കരാറിലാണ് നെയ്മർ ഹിലാലിൽ എത്തുന്നത്. ആറ് വർഷത്തെ പിഎസ്ജി വാസം അവസാനിപ്പിച്ചാണ് നെയ്മറിന്റെ വരവ്. അതേസമയം രണ്ട് വർഷത്തെ കരാറിലാണ് റൊണാൾഡോയും സൗദിയിൽ എത്തിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നായിരുന്നു റൊണാൾഡോയുടെ വരവ്.

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ

ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും

ഫ്രൈഡ് ചിക്കൻ ഓർഡർ ചെയ്തു, 20 മിനിറ്റ് കാത്തിരിക്കാൻ പറഞ്ഞു, 15 മിനിറ്റ് കഴിഞ്ഞപ്പോൾ ക്ഷമകെട്ടു; പുതുവത്സരത്തലേന്ന് ഹോട്ടൽ തകർത്ത് യുവാക്കൾ

ഭക്ഷണം ലഭിക്കാൻ വൈകിയതോടെ തൃക്കരിപ്പൂരിൽ ഹോട്ടൽ യുവാക്കൾ തല്ലിതകർത്തു. പോഗോ ഹോട്ടലിൽ ഇന്നലെ രാത്രിയാണ് ആക്രമണം. ഫ്രൈഡ് ചിക്കൻ ആയിരുന്നു യുവാക്കൾ ആവശ്യപ്പെട്ടത്. എന്നാൽ ഫ്രെഡ് ചിക്കന് കുറച്ചധികം സമയം വേണമെന്ന് ഹോട്ടൽ ജീവക്കാർ

പോറ്റി ആദ്യം എത്തിയത് സോണിയയുടെ ഓഫീസിൽ; മഹാതട്ടിപ്പുകാർ എങ്ങനെ സോണിയയുടെ അടുക്കലെത്തി?: മുഖ്യമന്ത്രി

ശബരിമല സ്വർണക്കൊള്ള അന്വേഷണം അട്ടിമറിക്കാൻ ശ്രമമെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. താനോ തന്റെ ഓഫീസോ അന്വേഷണത്തിൽ ഒരു ഇടപെടലും നടത്തുന്നില്ല എന്നും ചില കാര്യങ്ങളിൽ മറുപടിയില്ലാത്ത അവസ്ഥ വരുമ്പോൾ മുഖ്യമന്ത്രിയുടെ

എൻഎസ്‌എസ്‌ സപ്തദിന സഹവാസ ക്യാമ്പുകൾക്ക് സമാപനം

കൽപ്പറ്റ:ഹയർസെക്കൻഡറി നാഷണൽ സർവ്വീസ് സ്കീമിന്റെ ക്യാമ്പുകൾ ജില്ലയിൽ സമാപിച്ചു. ജില്ലയിൽ 59 യൂണിറ്റുകളിലാണ് ക്യാമ്പുകൾ നടന്നത്. യുവത ഗ്രാമതയുടെ സമഗ്രതയ്ക്കായി എന്ന ആശയത്തിൽ ഊന്നിയാണ് ഈ വർഷത്തെ ക്യാമ്പ് നടന്നത്. ഇനിയും ഒഴുകും മാനവ

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം

മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ്‌ കെ. എം.പത്രോസ്

ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി കോളേജില്‍ വിവിധ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ), പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ),

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.