സൂക്ഷിക്കുക, ഈ രോഗം പിടിപെട്ടാൽ ഹൃദയാഘാതത്തിനുള്ള സാധ്യത കൂടുതലെന്ന് വിദഗ്ധർ

കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോഗാവസ്ഥ ആണ് ഫാറ്റി ലിവർ രോഗം. വളരെയധികം കലോറി ഉപഭോഗം, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, മദ്യപാനം തുടങ്ങിയവ മൂലമാണ് പലപ്പോഴും കരളിൽ കൊഴുപ്പ് അടിയുന്നത്. ചിലരിൽ കരളിൽ നിറയുന്ന കൊഴുപ്പിന്റെ പ്രവർത്തനം മൂലം കോശങ്ങൾക്ക് തകരാർ സംഭവിക്കുകയും നീർക്കെട്ട് ഉണ്ടാവുകയും ചെയ്യും. അത് പിന്നീട് ലിവർ സിറോസിസ് പോലുള്ള രോഗങ്ങളിലേക്ക് നയിക്കും.

ഭക്ഷണശീലങ്ങളിൽ വരുത്തുന്ന മാറ്റങ്ങളിലൂടെ ഫാറ്റി ലിവർ രോഗസാധ്യത കുറയ്ക്കാൻ സാധിക്കും. പ്രാരംഭ ഘട്ടത്തിലെ ഫാറ്റി ലിവർ രോഗം ഗുരുതരമായ ദോഷം വരുത്തുന്നില്ല. പലപ്പോഴും ഗുരുതരാവസ്ഥയിലാകുമ്പോഴാണ് പലരും രോഗം തിരിച്ചറിയുന്നത്. എന്നിരുന്നാലും, പ്രവർത്തനരഹിതമായ കരൾ ലിവർ സിറോസിസ്, ലിവർ ക്യാൻസർ എന്നിവയ്ക്ക് മാത്രമല്ല, ഹൃദയ സംബന്ധമായ അസുഖങ്ങൾക്കും കാരണമാകും.

‘ഒരു വ്യക്തിയുടെ കരൾ ചെയ്യേണ്ട രീതിയിൽ പ്രവർത്തിക്കാത്തപ്പോൾ ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്താൻ ആവശ്യമായ കൊഴുപ്പുകളും അവശ്യ പ്രോട്ടീനുകളും ശരിയായി മെറ്റബോളിസ് ചെയ്യാൻ അതിന് കഴിഞ്ഞേക്കില്ല. ഇത് കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കും അല്ലെങ്കിൽ മോശം കൊളസ്ട്രോൾ അല്ലെങ്കിൽ എൽഡിഎൽ (ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ) വർദ്ധിപ്പിക്കും. ഇത് ഹൃദയസംബന്ധമായ അവസ്ഥകളിലേക്ക് നയിക്കുകയും ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും…’- കരൾ പ്രശ്‌നങ്ങൾ ഹൃദയാഘാതത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് ബംഗ്ലൂരിലെ കൺസൾട്ടന്റ്, ഹെപ്പറ്റോളജി & ലിവർ ട്രാൻസ്പ്ലാൻറേഷൻ ഡോ. രവി കിരൺ എസ് കെ പറയുന്നു.

കരൾ രോഗവും ഹൃദ്രോഗവും തമ്മിൽ കൃത്യമായതും വ്യക്തവുമായ ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫാറ്റി ലിവർ രോഗത്തിനും ഹൃദ്രോഗത്തിനും ഉള്ള അപകട ഘടകങ്ങൾ സമാനമാണ്. അതുകൊണ്ടാണ് ഫാറ്റി ലിവർ ഉള്ളവർ ക്രോണിക് ലിവർ സിറോസിസിനെ അപേക്ഷിച്ച് ഹൃദയാഘാതം മൂലം മരിക്കാനുള്ള സാധ്യത കൂടുതലെന്ന് തോന്നുന്നത്. കരൾ സിറോസിസ് ഉള്ള രോഗികളിൽ ഹൃദയസ്തംഭനം, അസാധാരണമായ ഹൃദയ താളം, പെട്ടെന്നുള്ള ഹൃദയ മരണം എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണെന്നും ഡോ. രവി കിരൺ പറഞ്ഞു.

ഹൃദയസ്തംഭനമുള്ള രോഗികളിൽ കരൾ രോഗം വരാനുള്ള സാധ്യത കൂടുതലാണ്. കരളിലേക്കുള്ള രക്തയോട്ടം അപര്യാപ്തമായതിനാൽ നിശിത ഹൃദയസ്തംഭനാവസ്ഥയിൽ കരളിന് ക്ഷതം സംഭവിക്കുന്നു. ഇതിനെ കാർഡിയോജനിക് എന്ന് വിളിക്കുന്നു. കരളും ഹൃദ്രോഗവും തമ്മിലുള്ള പരസ്പരബന്ധം യഥാർത്ഥത്തിൽ രണ്ട്-വഴി രോഗ പ്രക്രിയയായി കണക്കാക്കപ്പെടുന്നു.

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ

ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും

ഫ്രൈഡ് ചിക്കൻ ഓർഡർ ചെയ്തു, 20 മിനിറ്റ് കാത്തിരിക്കാൻ പറഞ്ഞു, 15 മിനിറ്റ് കഴിഞ്ഞപ്പോൾ ക്ഷമകെട്ടു; പുതുവത്സരത്തലേന്ന് ഹോട്ടൽ തകർത്ത് യുവാക്കൾ

ഭക്ഷണം ലഭിക്കാൻ വൈകിയതോടെ തൃക്കരിപ്പൂരിൽ ഹോട്ടൽ യുവാക്കൾ തല്ലിതകർത്തു. പോഗോ ഹോട്ടലിൽ ഇന്നലെ രാത്രിയാണ് ആക്രമണം. ഫ്രൈഡ് ചിക്കൻ ആയിരുന്നു യുവാക്കൾ ആവശ്യപ്പെട്ടത്. എന്നാൽ ഫ്രെഡ് ചിക്കന് കുറച്ചധികം സമയം വേണമെന്ന് ഹോട്ടൽ ജീവക്കാർ

പോറ്റി ആദ്യം എത്തിയത് സോണിയയുടെ ഓഫീസിൽ; മഹാതട്ടിപ്പുകാർ എങ്ങനെ സോണിയയുടെ അടുക്കലെത്തി?: മുഖ്യമന്ത്രി

ശബരിമല സ്വർണക്കൊള്ള അന്വേഷണം അട്ടിമറിക്കാൻ ശ്രമമെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. താനോ തന്റെ ഓഫീസോ അന്വേഷണത്തിൽ ഒരു ഇടപെടലും നടത്തുന്നില്ല എന്നും ചില കാര്യങ്ങളിൽ മറുപടിയില്ലാത്ത അവസ്ഥ വരുമ്പോൾ മുഖ്യമന്ത്രിയുടെ

എൻഎസ്‌എസ്‌ സപ്തദിന സഹവാസ ക്യാമ്പുകൾക്ക് സമാപനം

കൽപ്പറ്റ:ഹയർസെക്കൻഡറി നാഷണൽ സർവ്വീസ് സ്കീമിന്റെ ക്യാമ്പുകൾ ജില്ലയിൽ സമാപിച്ചു. ജില്ലയിൽ 59 യൂണിറ്റുകളിലാണ് ക്യാമ്പുകൾ നടന്നത്. യുവത ഗ്രാമതയുടെ സമഗ്രതയ്ക്കായി എന്ന ആശയത്തിൽ ഊന്നിയാണ് ഈ വർഷത്തെ ക്യാമ്പ് നടന്നത്. ഇനിയും ഒഴുകും മാനവ

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം

മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ്‌ കെ. എം.പത്രോസ്

ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി കോളേജില്‍ വിവിധ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ), പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ),

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.