സൂക്ഷിക്കുക, ഈ രോഗം പിടിപെട്ടാൽ ഹൃദയാഘാതത്തിനുള്ള സാധ്യത കൂടുതലെന്ന് വിദഗ്ധർ

കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോഗാവസ്ഥ ആണ് ഫാറ്റി ലിവർ രോഗം. വളരെയധികം കലോറി ഉപഭോഗം, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, മദ്യപാനം തുടങ്ങിയവ മൂലമാണ് പലപ്പോഴും കരളിൽ കൊഴുപ്പ് അടിയുന്നത്. ചിലരിൽ കരളിൽ നിറയുന്ന കൊഴുപ്പിന്റെ പ്രവർത്തനം മൂലം കോശങ്ങൾക്ക് തകരാർ സംഭവിക്കുകയും നീർക്കെട്ട് ഉണ്ടാവുകയും ചെയ്യും. അത് പിന്നീട് ലിവർ സിറോസിസ് പോലുള്ള രോഗങ്ങളിലേക്ക് നയിക്കും.

ഭക്ഷണശീലങ്ങളിൽ വരുത്തുന്ന മാറ്റങ്ങളിലൂടെ ഫാറ്റി ലിവർ രോഗസാധ്യത കുറയ്ക്കാൻ സാധിക്കും. പ്രാരംഭ ഘട്ടത്തിലെ ഫാറ്റി ലിവർ രോഗം ഗുരുതരമായ ദോഷം വരുത്തുന്നില്ല. പലപ്പോഴും ഗുരുതരാവസ്ഥയിലാകുമ്പോഴാണ് പലരും രോഗം തിരിച്ചറിയുന്നത്. എന്നിരുന്നാലും, പ്രവർത്തനരഹിതമായ കരൾ ലിവർ സിറോസിസ്, ലിവർ ക്യാൻസർ എന്നിവയ്ക്ക് മാത്രമല്ല, ഹൃദയ സംബന്ധമായ അസുഖങ്ങൾക്കും കാരണമാകും.

‘ഒരു വ്യക്തിയുടെ കരൾ ചെയ്യേണ്ട രീതിയിൽ പ്രവർത്തിക്കാത്തപ്പോൾ ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്താൻ ആവശ്യമായ കൊഴുപ്പുകളും അവശ്യ പ്രോട്ടീനുകളും ശരിയായി മെറ്റബോളിസ് ചെയ്യാൻ അതിന് കഴിഞ്ഞേക്കില്ല. ഇത് കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കും അല്ലെങ്കിൽ മോശം കൊളസ്ട്രോൾ അല്ലെങ്കിൽ എൽഡിഎൽ (ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ) വർദ്ധിപ്പിക്കും. ഇത് ഹൃദയസംബന്ധമായ അവസ്ഥകളിലേക്ക് നയിക്കുകയും ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും…’- കരൾ പ്രശ്‌നങ്ങൾ ഹൃദയാഘാതത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് ബംഗ്ലൂരിലെ കൺസൾട്ടന്റ്, ഹെപ്പറ്റോളജി & ലിവർ ട്രാൻസ്പ്ലാൻറേഷൻ ഡോ. രവി കിരൺ എസ് കെ പറയുന്നു.

കരൾ രോഗവും ഹൃദ്രോഗവും തമ്മിൽ കൃത്യമായതും വ്യക്തവുമായ ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫാറ്റി ലിവർ രോഗത്തിനും ഹൃദ്രോഗത്തിനും ഉള്ള അപകട ഘടകങ്ങൾ സമാനമാണ്. അതുകൊണ്ടാണ് ഫാറ്റി ലിവർ ഉള്ളവർ ക്രോണിക് ലിവർ സിറോസിസിനെ അപേക്ഷിച്ച് ഹൃദയാഘാതം മൂലം മരിക്കാനുള്ള സാധ്യത കൂടുതലെന്ന് തോന്നുന്നത്. കരൾ സിറോസിസ് ഉള്ള രോഗികളിൽ ഹൃദയസ്തംഭനം, അസാധാരണമായ ഹൃദയ താളം, പെട്ടെന്നുള്ള ഹൃദയ മരണം എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണെന്നും ഡോ. രവി കിരൺ പറഞ്ഞു.

ഹൃദയസ്തംഭനമുള്ള രോഗികളിൽ കരൾ രോഗം വരാനുള്ള സാധ്യത കൂടുതലാണ്. കരളിലേക്കുള്ള രക്തയോട്ടം അപര്യാപ്തമായതിനാൽ നിശിത ഹൃദയസ്തംഭനാവസ്ഥയിൽ കരളിന് ക്ഷതം സംഭവിക്കുന്നു. ഇതിനെ കാർഡിയോജനിക് എന്ന് വിളിക്കുന്നു. കരളും ഹൃദ്രോഗവും തമ്മിലുള്ള പരസ്പരബന്ധം യഥാർത്ഥത്തിൽ രണ്ട്-വഴി രോഗ പ്രക്രിയയായി കണക്കാക്കപ്പെടുന്നു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ

കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്

ജേഴ്സി കൈമാറി.

കൽപ്പറ്റ .എറണാകുളത്ത് വെച്ചു നടക്കുന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമുനുള്ള ജേഴ്‌സി വിതരണ ചടങ്ങ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ് സ്പോർട്സ് കൗൺസിൽ ഹാളിൽ

എടപ്പെട്ടി സ്കൂളിൽ വിജയോൽസവം നടത്തി

എടപ്പെട്ടി: ഗവ. എൽ പി സ്കൂളിൽ 2025-26 അധ്യയന വർഷം ഉപജില്ലാ ശാസ്ത്രോൽസവം, കലോൽസവം എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് വിജയോൽസവം നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്

സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് – വയനാടിന് മികച്ച നേട്ടം

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിംഗ് മത്സരത്തിൽ വയനാടിന് മികച്ച നേട്ടം.14 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ടൈം ട്രയൽ, പർസ്യൂട്ട് വിഭാഗങ്ങളിൽ ഡിയോണ മേരി ജോബിഷ് (ഒന്നാം സ്ഥാനം) വുമൺ എലൈറ്റ് കാറ്റഗറിയിൽ

നവംബർ 30 ന് ശേഷം ഈ ബാങ്കിംഗ് സേവനം ലഭിക്കില്ല, ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ

ദില്ലി: നവംബർ 30 ന് ശേഷം ഓൺലൈൻ ബാങ്കിലൂടെയും യോനോയിലും എംകാഷ് സേവനം സേവനം ലഭിക്കില്ലെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സേവനം നിർത്തലാക്കിക്കഴിഞ്ഞാൽ ഗുണഭോക്തൃ രജിസ്ട്രേഷൻ ഇല്ലാതെ പണം അയയ്ക്കുന്നതിനോ എംകാഷ്

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിക്ക് നേരിട്ടും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാം

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലും ട്രഷറി വഴിയും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാന്‍ അവസരമുണ്ടാകും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയോടൊപ്പം കെട്ടിവെക്കേണ്ട തുക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ച് അതിന്റെ രസീതി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.