തെന്നിന്ത്യൻ സിനിമാതാരം ദിവ്യ സ്പന്ദന മരിച്ചുവെന്ന് വ്യാജപ്രചാരണം

പ്രമുഖ സിനിമാ നടിയും മുൻ ലോക്സഭാ അംഗവുമായ ദിവ്യ സ്പന്ദന മരിച്ചു എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രചാരണം നടക്കുന്നുണ്ട്. ഹൃദയാഘാടതത്തെ തുടര്‍ന്ന് ദിവ്യയെ ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും. പിന്നീട് ആരോഗ്യസ്ഥിതി വഷാളാവുകയും മരണത്തിന് കീഴടങ്ങുകയും ചെയ്തതായാണ് പ്രചാരണങ്ങളില്‍ പറയുന്നത്. പലരും ദിവ്യയുടെ അകാല വിയോഗത്തിലെ നടുക്കവും അനുശോചനവും സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുമ്ബോഴും താരം ആരോഗ്യവതിയായി ഇരിക്കുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം.

സംഭവം വൈറലായതോടെ ദിവ്യ തന്നെ സമൂഹമാധ്യമമായ എക്സില്‍ പോസ്റ്റിട്ടു. ഒരു പേരില്‍ എന്തിരിക്കുന്നു, പലതുമുണ്ട് എന്നാണ് താരം പോസ്റ്റ് ചെയ്തത്. എന്നാല്‍, സഭവം മനസ്സിലാകാതെ ഇതിന് താഴെയും ചിലര്‍ താരത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുകയും അവരുടെ അവസാന പോസ്റ്റായല്ലോ ഇതെന്ന് പരിതപിക്കുകയും ചെയ്തു.

നിലവില്‍ ദിവ്യ വിദേശത്താണുള്ളത്. അവരുമായി സംസാരിച്ചതായും താരം വൈകാതെ തന്നെ ബംഗളൂരുവിലേക്ക് തിരിച്ചെത്തുമെന്നും അറിയിച്ചതായി മാധ്യമ പ്രവര്‍ത്തക ചിത്ര സുബ്രഹ്മണ്യം എക്സില്‍ പോസ്റ്റ് ചെയ്തു. ജനീവയില്‍വച്ചുള്ള ഇരുവരുടെയും കൂടിക്കാഴ്ചയുടെ ഫോട്ടോയും ചിത്ര സുബ്രഹ്മണ്യം എക്സില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

കന്നട ചലച്ചിത്ര താരം വിജയ് രാഘവേന്ദ്രയുടെ ഭാര്യ സ്പന്ദന കഴിഞ്ഞ ഞായറാഴ് ബാങ്കോക്കില്‍വച്ച്‌ മരിച്ചിരുന്നു. കുടുംബാംഗങ്ങള്‍ക്കൊപ്പമുള്ള അവധിക്കാലം ആഘോഷിക്കാൻ വിദേശത്ത് പോയതായിരുന്നു സ്പന്ദന. ഹൃദയാഘാതമായിരുന്നു മരണകാരണം എന്ന് ബന്ധുക്കളെ ഉദ്ധരിച്ച്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സംഭവവുമായി ബന്ധപ്പെടുത്തിയാണ് ചിലര്‍ ചലച്ചിത്ര താരം ദിവ്യ സ്പന്ദന മരിച്ചു എന്ന തരത്തില്‍ പ്രചരിപ്പിച്ചത്.

ജി.യു.പി.എസ് പുളിയാർമലയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

ഹെഡ്മാസ്റ്റർ ജോസ് കെ സേവ്യർ ദേശീയ പതാക ഉയർത്തി.പി.ടി.എ എക്സിക്യൂട്ടിവ് അംഗം ജീവരാജ് കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് ഭാരതാംബ , ഗാന്ധിജി എന്നിവരുടെ വേഷം ധരിച്ച കുട്ടികളുടെ അകമ്പടിയോടുകൂടി സ്വാതന്ത്ര്യ ദിന

സ്വാതന്ത്ര്യ ദിനത്തിൽ ബഡ്സ് സ്ക്കൂളിൽ അനുമോദനവുമായി യുവധാര

തൃശിലേരി : സ്വതന്ത്ര ദിനത്തിൽ തിരുനെല്ലി ബഡ്‌സ് സ്ക്കൂൾ വിദ്യാർത്ഥിയും സംസ്ഥാന സർക്കാരിന്റെ ഉജ്വല ബാല്യ പുരസ്ക്കാര ജേതാവുമായ അജു വി.ജെയെ യുവധാര സ്വാശ്രയ സംഘം അനുമോദിച്ചു. തൃശ്ശിലേരിയിലെ സാമൂഹ്യ പ്രവർത്തകനായ അജയന്‍ പുരസ്കാരം

പൾസ് എമർജൻസി ടീമിന് തരിയോട് നിർമ്മല ഹൈസ്കൂളിന്റെ ആദരം

​തരിയോട്: നാടിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്ന പൾസ് എമർജൻസി ടീമിന് തരിയോട് നിർമ്മല ഹൈസ്കൂളിന്റെ നേതൃത്വത്തിൽ ആദരിച്ചു. ​നാടിന്റെ വിവിധ ആവശ്യങ്ങൾക്കായി, വിശേഷിച്ച് അടിയന്തിര ഘട്ടങ്ങളിൽ, നിസ്വാർത്ഥ സേവനം നടത്തുന്ന പൾസ്

സ്വാതന്ത്ര്യ ദിനത്തിൽ ബഡ്സ് സ്ക്കൂളിൽ അനുമോദനവുമായി യുവധാര

തൃശിലേരി : സ്വതന്ത്ര ദിനത്തിൽ തിരുനെല്ലി ബഡ്‌സ് സ്ക്കൂൾ വിദ്യാർത്ഥിയും സംസ്ഥാന സർക്കാരിന്റെ ഉജ്വല ബാല്യ പുരസ്ക്കാര ജേതാവുമായ അജു വി.ജെയെ യുവധാര സ്വാശ്രയ സംഘം അനുമോദിച്ചു. തൃശ്ശിലേരിയിലെ സാമൂഹ്യ പ്രവർത്തകനായ അജയന്‍ പുരസ്കാരം

‘ഒരമ്മ പെറ്റ അളിയൻമാരാണ്’ ഉരുളക്കിഴങ്ങുണ്ടായത് തക്കാളിയിൽ നിന്നുമാണെന്ന് പഠനം

പച്ചകറികളിലെ ഏറ്റവും പ്രിയങ്കരമായ രണ്ടെണ്ണമാണ് തക്കാളിയും ഉരുളക്കിഴങ്ങും. രണ്ട് പച്ചകറികളും നിത്യജീവിതത്തിൽ ഒഴിവാക്കാൻ സാധിക്കാത്തതാണ്. എന്നാൽ രണ്ടും തമ്മിൽ നമ്മൾ വിചാരിക്കുന്നതിനേക്കാൾ കൂടുതൽ ബന്ധമുണ്ട്. 1000 വർഷങ്ങളോളം മുമ്പ് തക്കാളിയിൽ നിന്നുമാണ് ഉരുളക്കിഴങ്ങുണ്ടായത് എന്നാണ്

എത്രനാൾ ജീവിച്ചിരുക്കുമെന്ന് അറിയണോ? ഒരു തുള്ളി രക്തമോ ഉമിനീരോ മതി

ഒരു വ്യക്തി ആരോഗ്യകരമായി വയസാവുന്നതിന് അത്യാവശ്യമായ മാനസിക, ശാരീരിക പ്രവർത്തനങ്ങളുടെ അളവ് മനസിലാക്കാൻ കഴിയുന്ന ഒരു പുതിയ രീതി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഡിഎൻഎ മീഥൈലേഷൻ എന്ന പ്രക്രിയയിലൂടെ ഒരാൾ മരിക്കാനുള്ള സാധ്യതയും എങ്ങനെയാണ് പ്രായമമാകുന്നതെന്നുവരെയും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.