പെട്രോൾ ഡീസൽ വില ലിറ്ററിന് മൂന്നു രൂപ മുതൽ അഞ്ചു രൂപ വരെ കുറഞ്ഞേക്കും; രാജ്യത്തെ പൗരന്മാർക്ക് വമ്പൻ ദീപാവലി സമ്മാനം നൽകാൻ ഒരുങ്ങി കേന്ദ്രസർക്കാർ: പുറത്തുവരുന്ന റിപ്പോർട്ട് ഇങ്ങനെ.

രാജ്യത്ത് ഇന്ധനവിലയില്‍ വന്‍ ഇടിവ് വന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ദീപാവലി സമ്മാനമായി കേന്ദ്ര സര്‍ക്കാര്‍ പെട്രോളിനും ഡീസലിനും വില കുറച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്. ഇത്തവണ പട്രോള്‍, ഡീസല്‍ വില ലിറ്ററിന് മൂന്ന് മുതല്‍ അഞ്ച് രൂപ വരെ കുറച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്. ഇന്ധന വിലയിലുള്ള എക്‌സൈസ് തീരുവയില്‍ കുറവ് വരുത്താനാണ് സാധ്യത. നേരത്തെ ഈ മാസം ആദ്യം ഗാര്‍ഹിക, വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ധന വില കുറയ്ക്കാനും കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി ജെഎം ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ സെക്യൂരിറ്റീസ് ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഈ വര്‍ഷം അവസാനം അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. നവംബര്‍-ഡിസംബര്‍ മാസത്തിലായിരിക്കും ഈ തിരഞ്ഞെടുപ്പുകള്‍. 2024 ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പും നടക്കും. ഈ സാഹചര്യത്തിലാണ് വില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്. നേരത്തെ കഴിഞ്ഞ വര്‍ഷം ദീപാവലിയ്ക്കും കേന്ദ്ര സര്‍ക്കാര്‍ ഇന്ധനവില കുറച്ചിട്ടുണ്ടായിരുന്നു. ഇന്ധന വിലയിലുള്ള എക്‌സൈസ് തീരുവയില്‍ കുറവ് വരുത്താനാണ് സാധ്യത.

നിലവില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചിരിക്കുകയാണ്. അതിനാല്‍ എണ്ണക്കമ്ബനികള്‍ വില കുറയ്ക്കാന്‍ സാധ്യതയില്ല. ക്രൂഡ് ഓയില്‍ വില കുറഞ്ഞപ്പോഴും എണ്ണക്കമ്ബനികള്‍ വില കുറച്ചിരുന്നില്ല.ക്രൂഡ് വില ബാരലിന് 85 ഡോളറിന് മുകളില്‍ തുടരുകയോ അല്ലെങ്കില്‍ അടുത്ത കുറച്ച്‌ മാസങ്ങളില്‍ പെട്രോള്‍/ഡീസല്‍ വില കുറയ്ക്കാന്‍ എണ്ണക്കമ്ബനികള്‍ നിര്‍ബന്ധിതരാകുകയോ ചെയ്താല്‍ കമ്ബനികളുടെ മാര്‍ക്കറ്റിംഗ് സെഗ്മെന്റ് വരുമാനം അപകടത്തിലാകും. അതിനാല്‍ തന്നെ എക്‌സൈസ് തീരുവയില്‍ പരിഷ്‌കാരം വരുത്താനാണ് സാധ്യത കൂടുതല്‍ എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

എന്നിരുന്നാലും 2023-24 സാമ്ബത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയിലെ ശക്തമായ ലാഭം കാരണം പെട്രോള്‍/ഡീസല്‍ വില കുറയ്ക്കാന്‍ കമ്ബനികളെ സര്‍ക്കാര്‍ പ്രേരിപ്പിക്കുന്ന സാധ്യതയും റിപ്പോര്‍ട്ട് തള്ളിക്കളയുന്നില്ല. ആഗസ്റ്റ് 31 നാണ് ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന് കേന്ദ്രം 200 രൂപ കുറച്ചത്. പിന്നാലെ വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിന്റെ വിലയും കുറച്ചു. വിലക്കുറവ് മൂലം ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ പൊതുമേഖലാ എണ്ണക്കമ്ബനികള്‍ക്ക് ബാധ്യത വരും. ഇത് പിന്നീട് കേന്ദ്ര സര്‍ക്കാര്‍ കമ്ബനികള്‍ക്ക് നല്‍കും. 2022 ഒക്ടോബറില്‍ സമാനരീതിയില്‍ 22000 കോടി രൂപയാണ് നഷ്ടപരിഹാരമായി കമ്ബനികള്‍ക്ക് നല്‍കിയിരുന്നത്.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ

കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്

ജേഴ്സി കൈമാറി.

കൽപ്പറ്റ .എറണാകുളത്ത് വെച്ചു നടക്കുന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമുനുള്ള ജേഴ്‌സി വിതരണ ചടങ്ങ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ് സ്പോർട്സ് കൗൺസിൽ ഹാളിൽ

എടപ്പെട്ടി സ്കൂളിൽ വിജയോൽസവം നടത്തി

എടപ്പെട്ടി: ഗവ. എൽ പി സ്കൂളിൽ 2025-26 അധ്യയന വർഷം ഉപജില്ലാ ശാസ്ത്രോൽസവം, കലോൽസവം എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് വിജയോൽസവം നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്

സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് – വയനാടിന് മികച്ച നേട്ടം

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിംഗ് മത്സരത്തിൽ വയനാടിന് മികച്ച നേട്ടം.14 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ടൈം ട്രയൽ, പർസ്യൂട്ട് വിഭാഗങ്ങളിൽ ഡിയോണ മേരി ജോബിഷ് (ഒന്നാം സ്ഥാനം) വുമൺ എലൈറ്റ് കാറ്റഗറിയിൽ

നവംബർ 30 ന് ശേഷം ഈ ബാങ്കിംഗ് സേവനം ലഭിക്കില്ല, ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ

ദില്ലി: നവംബർ 30 ന് ശേഷം ഓൺലൈൻ ബാങ്കിലൂടെയും യോനോയിലും എംകാഷ് സേവനം സേവനം ലഭിക്കില്ലെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സേവനം നിർത്തലാക്കിക്കഴിഞ്ഞാൽ ഗുണഭോക്തൃ രജിസ്ട്രേഷൻ ഇല്ലാതെ പണം അയയ്ക്കുന്നതിനോ എംകാഷ്

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിക്ക് നേരിട്ടും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാം

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലും ട്രഷറി വഴിയും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാന്‍ അവസരമുണ്ടാകും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയോടൊപ്പം കെട്ടിവെക്കേണ്ട തുക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ച് അതിന്റെ രസീതി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.