ഹെലികോപ്റ്ററുകൾ മുതൽ അത്യാധുനിക തോക്കുകൾ വരെ; ജോ ബൈഡൻ എത്തിയത് വൻ സുരക്ഷാസന്നാഹത്തിനൊപ്പം..

ഡൽഹി: ജി 20 യുടെ ഭാഗമായി വിവിധ നേതാക്കള്‍ ഡല്‍ഹിയിലെത്തിയിട്ടുണ്ട് . അക്കൂട്ടത്തിൽ ഏറ്റവും സുരക്ഷാ അകമ്പടിയോടെ സഞ്ചരിക്കുന്ന ആളാണ് അമേരിക്കൻ പ്രസിഡൻ്റ്. ഓരോ രാജ്യങ്ങളിലേക്കും യാത്ര ചെയ്യുന്ന പ്രസിഡന്റിനെ സംരക്ഷിക്കാൻ വലിയ സന്നാഹങ്ങളാണ് അമേരിക്ക ഒരുക്കിയിട്ടുള്ളത്.

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ജി20 ഉച്ചകോടിക്കായി ഇന്ത്യയിലെത്തിയതും അത്തരം ഒരുവൻ സുരക്ഷാസന്നാഹത്തിനൊപ്പം ആയിരുന്നു. അത്യാധുനിക സുരക്ഷാ സംവിധാനങ്ങൾ ബൈഡന് മുന്നേ ഇന്ത്യയിലെത്തിയിരുന്നു. ഉച്ചകോടി കഴിഞ്ഞ് ബൈഡൻ തിരിച്ചു പോയതിന് ശേഷം മാത്രമാണ് സുരക്ഷാ സംവിധാങ്ങൾ അമേരിക്കയിലേക്ക് തിരികെ പോവുക.

ഹെലികോപ്റ്ററുകൾ മുതൽ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള കാറുകൾ, അത്യാധുനിക ആയുധങ്ങൾ, ആയിരക്കണക്കിന് റൗണ്ട് ബുള്ളറ്റുകൾ, കൈവിലങ്ങുകൾ, ബാറ്റൺ, ബോംബ് ഡിറ്റക്ടറുകൾ, കൺട്രോൾ റൂം, ആശയവിനിമയ സംവിധാനങ്ങൾ തുടങ്ങി വൻ സന്നാഹങ്ങളാണ് ജോ ബൈഡനുവേണ്ടി ഇന്ത്യയിലെത്തിയത്. അമേരിക്കൻ പ്രസിഡൻ്റിന്‍റെ വരവിന് ആഴ്ചകൾക്ക് മുന്നേ ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു.

ഇന്ത്യയിലെ യുഎസ് എംബസ്സിയുമായി ബന്ധപ്പെട്ട് കൊണ്ടു വരേണ്ട സുരക്ഷാ ഉപകരണങ്ങളുടെയടക്കം പട്ടിക തയ്യാറാക്കിയായിരുന്നു ഒരുക്കങ്ങൾ.

മറ്റ് രാജ്യങ്ങൾക്കില്ലാത്ത പല സംവിധാനങ്ങളും അമേരിക്കയുടെ കയ്യിലുണ്ട്. അത്തരത്തിലൊന്നാണ് യുഎസിന്റേത് മാത്രമായ ഒരു സുരക്ഷാ ഗ്രിഡ്. ഒരു കൺട്രോൾ റൂം, കമ്മ്യൂണിക്കേഷൻസ് സിസ്റ്റംസ്, ഉപകരണങ്ങൾ, വൈദ്യസഹായം എന്നിവയടങ്ങിയതാണ് ആ സുരക്ഷാ ഗ്രിഡ്.

21 മുതൽ 28 വയസ്സ് വരെ മാത്രം പ്രായമുള്ള കഠിന പരിശീലനം ലഭിച്ച മികച്ച സുരക്ഷാ ഉദ്യോഗസ്ഥരെയാണ് പ്രസിഡന്റിൻ്റെ സുരക്ഷക്കായി നിയോഗിച്ചിട്ടുള്ളത്. ലോങ് റേഞ്ച്, ഷോർട്ട് റേഞ്ച് ആയുധങ്ങളും ബുള്ളറ്റിനെ പ്രതിരോധിക്കാനുള്ള ഷീൽഡുകളും ഇവരുടെ കൈവശമുണ്ടാകും .

ബൈഡൻ യാത്രക്ക് ഉപയോഗിക്കുന്ന വിമാനത്തിന് പുറമെ, ഹെലികോപ്റ്ററുകളും സുരക്ഷാ ഉദ്യോഗസ്ഥരുടെ കൈവശമുണ്ടാകും. വേദിയിലേക്കും മറ്റും യാത്ര ചെയ്യുന്നതിനായി ‘ദി ബീസ്റ്റ്’ ഉൾപ്പെടെയുള്ള വാഹനങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

പ്രസിഡൻ്റിന് നേരെ എന്തെങ്കിലും നീക്കമുണ്ടായാൽ അദ്ദേഹത്തെ മാറ്റുന്നതിനായി വിമാനത്താവളങ്ങളും തൊട്ടടുത്ത തുറമുഖങ്ങളുമടക്കം ഏജൻസികൾ തയ്യാറാക്കിയിട്ടുണ്ട്. ബൈഡൻ വിമാനത്തിൽ കയറി പുറപ്പെട്ടാൽ മാത്രമേ ഇന്ത്യയിലൊരുക്കിയ സുരക്ഷാ സംവിധാനങ്ങൾ പിൻവലിക്കൂ.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.