ഹെലികോപ്റ്ററുകൾ മുതൽ അത്യാധുനിക തോക്കുകൾ വരെ; ജോ ബൈഡൻ എത്തിയത് വൻ സുരക്ഷാസന്നാഹത്തിനൊപ്പം..

ഡൽഹി: ജി 20 യുടെ ഭാഗമായി വിവിധ നേതാക്കള്‍ ഡല്‍ഹിയിലെത്തിയിട്ടുണ്ട് . അക്കൂട്ടത്തിൽ ഏറ്റവും സുരക്ഷാ അകമ്പടിയോടെ സഞ്ചരിക്കുന്ന ആളാണ് അമേരിക്കൻ പ്രസിഡൻ്റ്. ഓരോ രാജ്യങ്ങളിലേക്കും യാത്ര ചെയ്യുന്ന പ്രസിഡന്റിനെ സംരക്ഷിക്കാൻ വലിയ സന്നാഹങ്ങളാണ് അമേരിക്ക ഒരുക്കിയിട്ടുള്ളത്.

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ജി20 ഉച്ചകോടിക്കായി ഇന്ത്യയിലെത്തിയതും അത്തരം ഒരുവൻ സുരക്ഷാസന്നാഹത്തിനൊപ്പം ആയിരുന്നു. അത്യാധുനിക സുരക്ഷാ സംവിധാനങ്ങൾ ബൈഡന് മുന്നേ ഇന്ത്യയിലെത്തിയിരുന്നു. ഉച്ചകോടി കഴിഞ്ഞ് ബൈഡൻ തിരിച്ചു പോയതിന് ശേഷം മാത്രമാണ് സുരക്ഷാ സംവിധാങ്ങൾ അമേരിക്കയിലേക്ക് തിരികെ പോവുക.

ഹെലികോപ്റ്ററുകൾ മുതൽ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള കാറുകൾ, അത്യാധുനിക ആയുധങ്ങൾ, ആയിരക്കണക്കിന് റൗണ്ട് ബുള്ളറ്റുകൾ, കൈവിലങ്ങുകൾ, ബാറ്റൺ, ബോംബ് ഡിറ്റക്ടറുകൾ, കൺട്രോൾ റൂം, ആശയവിനിമയ സംവിധാനങ്ങൾ തുടങ്ങി വൻ സന്നാഹങ്ങളാണ് ജോ ബൈഡനുവേണ്ടി ഇന്ത്യയിലെത്തിയത്. അമേരിക്കൻ പ്രസിഡൻ്റിന്‍റെ വരവിന് ആഴ്ചകൾക്ക് മുന്നേ ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു.

ഇന്ത്യയിലെ യുഎസ് എംബസ്സിയുമായി ബന്ധപ്പെട്ട് കൊണ്ടു വരേണ്ട സുരക്ഷാ ഉപകരണങ്ങളുടെയടക്കം പട്ടിക തയ്യാറാക്കിയായിരുന്നു ഒരുക്കങ്ങൾ.

മറ്റ് രാജ്യങ്ങൾക്കില്ലാത്ത പല സംവിധാനങ്ങളും അമേരിക്കയുടെ കയ്യിലുണ്ട്. അത്തരത്തിലൊന്നാണ് യുഎസിന്റേത് മാത്രമായ ഒരു സുരക്ഷാ ഗ്രിഡ്. ഒരു കൺട്രോൾ റൂം, കമ്മ്യൂണിക്കേഷൻസ് സിസ്റ്റംസ്, ഉപകരണങ്ങൾ, വൈദ്യസഹായം എന്നിവയടങ്ങിയതാണ് ആ സുരക്ഷാ ഗ്രിഡ്.

21 മുതൽ 28 വയസ്സ് വരെ മാത്രം പ്രായമുള്ള കഠിന പരിശീലനം ലഭിച്ച മികച്ച സുരക്ഷാ ഉദ്യോഗസ്ഥരെയാണ് പ്രസിഡന്റിൻ്റെ സുരക്ഷക്കായി നിയോഗിച്ചിട്ടുള്ളത്. ലോങ് റേഞ്ച്, ഷോർട്ട് റേഞ്ച് ആയുധങ്ങളും ബുള്ളറ്റിനെ പ്രതിരോധിക്കാനുള്ള ഷീൽഡുകളും ഇവരുടെ കൈവശമുണ്ടാകും .

ബൈഡൻ യാത്രക്ക് ഉപയോഗിക്കുന്ന വിമാനത്തിന് പുറമെ, ഹെലികോപ്റ്ററുകളും സുരക്ഷാ ഉദ്യോഗസ്ഥരുടെ കൈവശമുണ്ടാകും. വേദിയിലേക്കും മറ്റും യാത്ര ചെയ്യുന്നതിനായി ‘ദി ബീസ്റ്റ്’ ഉൾപ്പെടെയുള്ള വാഹനങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

പ്രസിഡൻ്റിന് നേരെ എന്തെങ്കിലും നീക്കമുണ്ടായാൽ അദ്ദേഹത്തെ മാറ്റുന്നതിനായി വിമാനത്താവളങ്ങളും തൊട്ടടുത്ത തുറമുഖങ്ങളുമടക്കം ഏജൻസികൾ തയ്യാറാക്കിയിട്ടുണ്ട്. ബൈഡൻ വിമാനത്തിൽ കയറി പുറപ്പെട്ടാൽ മാത്രമേ ഇന്ത്യയിലൊരുക്കിയ സുരക്ഷാ സംവിധാനങ്ങൾ പിൻവലിക്കൂ.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ

കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്

ജേഴ്സി കൈമാറി.

കൽപ്പറ്റ .എറണാകുളത്ത് വെച്ചു നടക്കുന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമുനുള്ള ജേഴ്‌സി വിതരണ ചടങ്ങ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ് സ്പോർട്സ് കൗൺസിൽ ഹാളിൽ

എടപ്പെട്ടി സ്കൂളിൽ വിജയോൽസവം നടത്തി

എടപ്പെട്ടി: ഗവ. എൽ പി സ്കൂളിൽ 2025-26 അധ്യയന വർഷം ഉപജില്ലാ ശാസ്ത്രോൽസവം, കലോൽസവം എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് വിജയോൽസവം നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്

സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് – വയനാടിന് മികച്ച നേട്ടം

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിംഗ് മത്സരത്തിൽ വയനാടിന് മികച്ച നേട്ടം.14 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ടൈം ട്രയൽ, പർസ്യൂട്ട് വിഭാഗങ്ങളിൽ ഡിയോണ മേരി ജോബിഷ് (ഒന്നാം സ്ഥാനം) വുമൺ എലൈറ്റ് കാറ്റഗറിയിൽ

നവംബർ 30 ന് ശേഷം ഈ ബാങ്കിംഗ് സേവനം ലഭിക്കില്ല, ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ

ദില്ലി: നവംബർ 30 ന് ശേഷം ഓൺലൈൻ ബാങ്കിലൂടെയും യോനോയിലും എംകാഷ് സേവനം സേവനം ലഭിക്കില്ലെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സേവനം നിർത്തലാക്കിക്കഴിഞ്ഞാൽ ഗുണഭോക്തൃ രജിസ്ട്രേഷൻ ഇല്ലാതെ പണം അയയ്ക്കുന്നതിനോ എംകാഷ്

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിക്ക് നേരിട്ടും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാം

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലും ട്രഷറി വഴിയും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാന്‍ അവസരമുണ്ടാകും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയോടൊപ്പം കെട്ടിവെക്കേണ്ട തുക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ച് അതിന്റെ രസീതി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.