ഏഷ്യാ കപ്പിലെ തോൽവിക്ക് പിന്നാലെ പാകിസ്ഥാൻ ടീമിൽ കലാപം, തമ്മിലടിച്ച് ബാബറും അഫ്രീദിയും; ടീം കനത്ത പ്രതിസന്ധിയിൽ

ഏഷ്യാ കപ്പിൽ ഫൈനൽ കാണാതെ പുറത്തായതിന് പിന്നാലെ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിൽ പൊട്ടിത്തെറി. ശ്രീലങ്കയോടുള്ള മത്സരം തോറ്റതിന് പിന്നാലെയാണ് പാകിസ്ഥാൻ ടീമിലെ താരങ്ങൾ തമ്മിൽ വലിയ തർക്കമുണ്ടായത്. പാക് നായകൻ ബാബർ അസമും സൂപ്പർ പേസർ ഷഹീൻ അഫ്രീദിയും തമ്മിലാണ് രൂക്ഷമായ വാദപ്രതിവാദങ്ങളുണ്ടായത്. ടീമിലെ മറ്റൊരു സൂപ്പർ താരമായ മുഹമ്മദ് റിസ്‌വാൻ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

മത്സരം തോറ്റ ശേഷം ടീമിലെ താരങ്ങളുടെ പ്രകടനത്തിൽ തൃപ്തൻ അല്ലാത്ത ബാബർ താരങ്ങൾക്ക് എതിരെ രൂക്ഷ പ്രതികരണം നടത്തി . എല്ലാവരും മോശം പ്രകടനമാണ് നടത്തിയതെന്നും ആരും ഉത്തരവാദിത്വം കാണിച്ചില്ലെന്നും ബാബർ കുറ്റപ്പെടുത്തി. എന്നാൽ ഷഹീൻ അഫ്രീദിക്ക് വിമർശനം ഇഷ്ടപ്പെട്ടില്ല. നന്നായി കളിച്ച പാകിസ്ഥാൻ ബോളറുമാരെക്കുറിച്ചും സംസാരിക്കണം എന്നാണ് അഫ്രീദി നായകനോട് ആവശ്യപെട്ടത്.

ഷഹീന്റെ ഈ സംസാരം ബാബറിന് ഇഷ്ടപ്പെട്ടില്ല. തനിക്കറിയാം ആരൊക്കെയാണ് നന്നായി കളിച്ചതെന്നാണ് ബാബർ തിരിച്ചടിച്ചത്. രംഗം ഇതോടെ കൂടുതൽ വഷളായി, റിസ്‌വാൻ ഇടപെട്ട് വാദ പ്രതിവാദം അവസാനിപ്പിക്കുക ആയിരുന്നു. തർക്കം അവസാനിച്ചെങ്കിലും പാകിസ്ഥാൻ ഡ്രസിങ് റൂമിലെ സാഹചര്യം അത്ര നല്ല രീതിയിൽ അല്ല പോകുന്നത്.

ലോകകപ്പ് മുന്നിൽ നിൽക്കെ നായകൻറെ നേതൃത്വത്തിൽ ഒരു ഗ്രുപ്പും അഫ്രീദി അടങ്ങുന്ന മറ്റൊരു ഗ്രുപ്പും തമ്മിലുള്ള പിണക്കം അവസാനിച്ചില്ലെകിൽ പാകിസ്ഥാന് അത് തിരിച്ചടിയാകും. ബാബറിന്റെ ക്യാപ്റ്റൻസിക്കും വലിയ വിമർശനമാണ് ഉയരുന്നത്. താരത്തിന്റെ ഫീൽഡ് സെറ്റിങ് ഉൾപ്പടെ വൻ ദുരന്തം ആണെന്ന അഭിപ്രായമാണ് പലരും പറയുന്നത്.

സൂര്യാതപമേറ്റ് ചികിത്സയിലിരിക്കെ വെൽഡിങ്ങ് തൊഴിലാളി മരിച്ചു.

സൂര്യാതപമേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. ഇടവ വെൺകുളം സ്വദേശി ഷൈൻ ആണ് മരിച്ചത്. വെൽഡിങ്ങ് തൊഴിലാളിയായ ഷൈൻ കഴിഞ്ഞ 18ന് കുഴഞ്ഞു വീഴുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്.

ഹർത്താലിന് കോളേജ് അവധി, ചൂട് സഹിക്കാനാവാതെ കനാലിൽ കുളിക്കാനിറങ്ങി; 2 വിദ്യാർത്ഥികൾ മുങ്ങിമരിച്ചു, ഒരാളെ ആശുപത്രിയിലേക്ക് മാറ്റി.

അപ്രതീക്ഷിതമായി ഹർത്താൽ ദിനത്തിൽ വീണുകിട്ടിയ അവധി, കൊടുംചൂടിൽ നിന്ന് രക്ഷനേടാൻ ഒന്ന് മുങ്ങിക്കുളിക്കാമെന്ന് കരുതിയിറങ്ങിയതാണ് ആറംഗ സംഘം. അതൊരു ദുരന്തത്തിലേക്കുള്ള പോക്കാണെന്ന് അവരാരും കരുതിയില്ല. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് അശമന്നൂരിൽ പെരിയാർ വാലി കനാലിൽ

ക്ഷീണമുള്ളതും വീര്‍ത്തതുമായ കണ്ണുകള്‍ വൃക്ക തകരാറിന്റെ സൂചനയാണോ?; പരിശോധന നടത്തേണ്ടത് എപ്പോള്‍?

സാധാരണയായി കണ്ണുകള്‍ ക്ഷീണിച്ചും വീര്‍ത്തും കാണപ്പെടുന്നത് ഉറക്കക്കുറവ് കൊണ്ടും സ്‌ക്രീന്‍ സമയം കൂടുതലായതുകൊണ്ടുമൊക്കെയാണെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ എപ്പോഴും കാരണങ്ങള്‍ ഇതുതന്നെയാകണമെന്നില്ല. നീര്‍വീക്കം ദിവസംതോറും നീണ്ടുനില്‍ക്കുകയാണെങ്കില്‍ ചര്‍മ്മ സംരക്ഷണത്തിനും ഉറക്കക്കുറവിനും അപ്പുറത്തേക്ക് മറ്റെന്തെങ്കിലും കാരണംകൊണ്ടാണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

ഇന്ന് മുതൽ പവർ കട്ട്; ദിവസവും അരമണിക്കൂർ വൈദ്യുതി മുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന വൈദ്യുതി പ്രതിസന്ധിയെത്തുടർന്ന് ഇന്ന് മുതൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നു. ഇന്ന് ചേർന്ന കെഎസ്ഇബി കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. വൈകുന്നേരം ആറ് മണി മുതൽ രാത്രി 12 മണി വരെയുള്ള

കന്നുകുട്ടികള്‍ക്ക് സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ; ഗോവര്‍ദ്ധിനി പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി

കന്നുകുട്ടികള്‍ക്ക് 50 ശതമാനം സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ നല്‍കുന്ന പദ്ധതിയായ ഗോവര്‍ദ്ധിനിക്ക് ജില്ലയില്‍ തുടക്കമായി. അമ്പലവയല്‍ ക്ഷീരസംഘം ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സജി ജോസഫ് പദ്ധതി ഉദ്ഘാടനം ചെയ്തു.

ചുരത്തിൽ നാളെ ഗതാഗത നിയന്ത്രണം

താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെ കൊക്കയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ട ഹിറ്റാച്ചി ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നതിനാൽ ബുധനാഴ്ച (ഏപ്രിൽ 29) നാളെ പകൽ സമയത്ത് ഭാരവാഹനങ്ങൾക്കും മൾട്ടി ആക്സിൽ വാഹനങ്ങൾക്കും ചുരത്തിൽ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.