സെക്കൻഡിൽ ഒന്നര ജിബി വരെ സ്പീഡ്; കയ്യിൽ കൊണ്ട് നടക്കാവുന്ന ഉപകരണം പ്ലഗ്ഗിൽ കുത്തിയാൽ ലഭ്യമാകുന്നത് ഫൈവ് ജി ഇന്റർനെറ്റ്; രാജ്യത്ത് ജിയോയ്ക്ക് റേഞ്ച് ഉള്ള എവിടെയും ഉപയോഗിക്കാം: 6000 രൂപയ്ക്ക് റിലയൻസ് ജിയോ എയർ ഫൈബർ സെപ്റ്റംബർ 19ന് വിപണിയിലെത്തും

റിലയൻസ് ജിയോയുടെ പുതിയ വയര്‍ലെസ് ഇന്റര്‍നെറ്റ് സേവനമായ ജിയോ എയര്‍ ഫൈബര്‍ സെപ്റ്റംബര്‍ 19 ന് ആരംഭിക്കും. വീടുകളിലും ഓഫീസുകളിലും ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയ്ക്കായി ഉപയോഗിക്കാൻ സാധിക്കുന്ന പോര്‍ട്ടബിള്‍ വയര്‍ലെസ് ഇന്റര്‍നെറ്റ് സേവനം ആണിത്. 1.5 ജിബിപിഎസ് വരെ വേഗമാണ് ഇത് വാഗ്ദാനം ചെയ്യുന്നത്.കഴിഞ്ഞ വര്‍ഷത്തെ റിലയൻസ് ഇൻഡ്സ്ട്രീസിന്റെ വാര്‍ഷിക പൊതു യോഗത്തില്‍ വെച്ചാണ് ജിയോ എയര്‍ഫൈബര്‍ ആദ്യം പ്രഖ്യാപിച്ചത്. ഈ വര്‍ഷത്തെ ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ സേവനം ആരംഭിക്കുമെന്ന് 2023 ജൂണില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ വെച്ച്‌ മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു. പാരന്റല്‍ കണ്‍ട്രോള്‍, വൈഫൈ-6 പിന്തുണ, ഇന്റഗ്രേറ്റഡ് സെക്യൂരിറ്റി ഫയര്‍വാള്‍ ഉള്‍പ്പടെയാണ് പുതിയ സേവനം എത്തുക.

ജിയോ ഫൈബര്‍ ഇന്റര്‍നെറ്റ് സേവനവും ജിയോ എയര്‍ഫൈബറും തമ്മിലുള്ള വ്യത്യാസം എന്ത്?

5ജി സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള അതിവേഗ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്ന പുതിയ വയര്‍ലെസ് ഇന്റര്‍നെറ്റ് സേവനമാണ് ജിയോ എയര്‍ ഫൈബര്‍. സാധാരണ ഫൈബര്‍ ഒപ്റ്റിക് സേവനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ഡാറ്റാ വേഗതയാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. 1.5 ജിബിപിഎസ് വരെ വേഗത ഇതില്‍ ആസ്വദിക്കാനാവും. ഇത് വളരെ എളുപ്പം ഉപയോഗിച്ച്‌ തുടങ്ങാനാവുമെന്ന് ജിയോ പറയുന്നു. ജിയോ എയര്‍ഫൈബര്‍ ഉപകരണം ഒരു പ്ലഗ്ഗില്‍ കണക്‌ട് ചെയ്ത് ഓണ്‍ ചെയ്താല്‍ മാത്രം മതി. അപ്പോള്‍ ഒരു വൈഫൈ ഹോട്ട്സ്പോട്ട് ലഭ്യമാവും. ഇതില്‍ കണക്‌ട് ചെയ്ത് ജിയോയുടെ ട്രൂ 5ജി ആസ്വദിക്കാം.

ഫൈബര്‍ കേബിളുകള്‍ ഇതിന് വേണ്ട. വയര്‍ലെസ് സിഗ്നലുകള്‍ ഉപയോഗിച്ചാണ് ഇത് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ലഭ്യമാക്കുന്നത്. ജിയോ ടവറുകളില്‍ നിന്നുള്ള സിഗ്നലുകള്‍ ലഭിക്കുന്ന ഇടമായിരിക്കണം എന്ന് മാത്രം. പഴയ ജിയോഫൈ ഹോട്ട്സ്പോട്ടിന്റെ 5ജി പതിപ്പാണ് ഇതെന്ന് പറയാം. ജിയോ ഫൈബറിന് സെക്കന്റില്‍ ഒരു ജിബിയാണ് പരമാവധി വേഗമെങ്കില്‍ ജിയോ എയര്‍ഫൈബറില്‍ സെക്കന്റില്‍ 1.5 ജിബി വേഗമാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ ജിയോ ടവറില്‍ നിന്നുള്ള റേഞ്ചിന്റെ അടിസ്ഥാനത്തില്‍ യഥാര്‍ത്ഥ വേഗത്തില്‍ മാറ്റങ്ങള്‍ വരും.

ഫൈബര്‍ കേബിളുകള്‍ വീടുകളിലും ഓഫീസുകളിലും എത്തിച്ചാണ് ജിയോ ഫൈബര്‍ സേവനം ലഭ്യമാവുക. എന്നാല്‍ ജിയോ എയര്‍ ഫൈബര്‍ ഉപകരണം വാങ്ങി ജിയോ ടവര്‍ റേഞ്ചുള്ള എവിടെ വേണമെങ്കിലും പ്ലഗ്ഗില്‍ കണക്റ്റ് ചെയ്ത് ഉപയോഗിച്ച്‌ തുടങ്ങാം. 6000 രൂപയാണ് ഇതിന് വില. ഇത് ജിയോ ഫൈബര്‍ ബ്രോഡ്ബാൻഡ് സേവനത്തേക്കാള്‍ കൂടുതലാണ്. ഇതിന് ഒരു പോര്‍ട്ടബിള്‍ ഉപകരണം ഉള്ളതാണ് അതിനുള്ള പ്രധാനകാരണം.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.