ഡ്രൈവറുടെ അക്കൗണ്ടിലേക്ക് 9,000 കോടി നിക്ഷേപിച്ച് ബാങ്ക്; പിന്നീട് സംഭവിച്ചത്

ചെന്നൈ: രാജ്യത്തെ ബാങ്കിങ് മേഖല അനുദിനം വളർന്നുകൊണ്ടിരിക്കുകയാണ്. അക്കൗണ്ടിൽ നിന്നും പണം പിൻവലിച്ചാലും നിക്ഷേപിച്ചാലും ഉടനടി അക്കൗണ്ട് ഉടമകൾ അറിയാറുണ്ട്. ഇപ്പോഴിതാ തന്റെ അക്കൗണ്ടിലേക്ക് എത്തിയ നിക്ഷേപം കണ്ട് ഞെട്ടിയിരിക്കുകയാണ് തമിഴ് നാട്ടിലെ ഒരു ടാക്സി ഡ്രൈവർ. ചെന്നൈയിലെ ടാക്‌സി ഡ്രൈവർക്ക് തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് 9,000 കോടി രൂപയാണ് ലഭിച്ചത്. എന്താണ് സംഭവമെന്നല്ലേ?

ബാങ്കിന്റെ പിഴവ് മൂലമാണ് ടാക്സി ഡ്രൈവറുടെ അക്കൗണ്ടിലേക്ക് പണമെത്തിയത്ത്. 30 മിനിറ്റിനുള്ളിൽ ബാക്കി തുക ബാങ്ക് തിരികെ എടുക്കുകയും ചെയ്തു. എന്നാൽ പണം തിരിച്ചെടുക്കുന്നതിന് മുൻപ് അതിൽ നിന്നും 21,000 രൂപ സുഹൃത്തിന് കൈമാറാൻ അദ്ദേഹത്തിന് കഴിഞ്ഞു.

സംഭവമിങ്ങനെയാണ്, പഴനിക്കടുത്ത് നെയ്‌ക്കരപ്പട്ടി സ്വദേശിയായ രാജ്കുമാർ സുഹൃത്തുക്കളോടൊപ്പം കോടമ്പാക്കത്ത് മുറി വാടകയ്‌ക്കെടുത്ത് താമസിക്കുകയാണ്. സെപ്റ്റംബർ 9 ന് ജോലിക്ക് ശേഷം വിശ്രമിക്കുന്ന സമയത്ത് ഉറക്കം ഉണർന്ന് ഫോൺ നോക്കിയപ്പോൾ കാണുന്നത് . ഏകദേശം 3 മണിക്ക്, തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് 9,000 കോടി രൂപ ക്രെഡിറ്റ് ആയിട്ടുണ്ടെന്ന മെസേജ് ആണ്. ആദ്യം ഇത് ഫേക്ക് ആണെന്നും പറ്റിക്കലാണെന്നും വിചാരിച്ചെങ്കിലും മെസേജ് ഒന്നുകൂടി വിശദമായി നോക്കിയപ്പോഴാണ് അത് തന്റെ ബാങ്കായ തമിഴ്നാട് മെർക്കന്റൈൽ ബാങ്ക് അയച്ച മെസേജ് തന്നെയാണെന്ന് മനസിലാക്കുന്നത്. ആദ്യ കാഴ്ചയിൽ തന്നെ ഞാൻ അതിൽ വളരെയധികം പൂജ്യങ്ങൾ ഉള്ളതിനാൽ തുക കണക്കാക്കാൻ പോലും കഴിഞ്ഞില്ല എന്ന് രാജ് കുമാർ പറയുന്നു.

അതുവരെ 105 രൂപ മാത്രമാണ് അക്കൗണ്ടിൽ ഉണ്ടായിരുന്നത്. തുടക്കത്തിൽ, ഇതൊരു സ്പാം സന്ദേശമാണെന്നോ ആരെങ്കിലും തന്നെ ചതിക്കാനോ പരിഹസിക്കാനോ ശ്രമിച്ചതാണെന്നാണ്. എന്നാൽ പിന്നീട് അത് ടിഎംബിയുടെ ഔദ്യോഗിക നമ്പറിൽ നിന്നുള്ള ടെക്സ്റ്റ് അലേർട്ട് ആണെന്ന് മനസിലായി എന്ന് രാജ് കുമാർ പറഞ്ഞു. ഉടൻ തന്നെ രാജ്കുമാർ 21,000 രൂപ സുഹൃത്തിന് കൈമാറി. എന്നാൽ കുറച്ച് മിനിറ്റുകൾക്കകം ബാക്കി തുക ബാങ്ക് ഡെബിറ്റ് ചെയ്തു. പിറ്റേന്ന് രാവിലെ തൂത്തുക്കുടിയിൽ നിന്നുള്ള ടിഎംബി ഉദ്യോഗസ്ഥർ അദ്ദേഹത്തെ ബന്ധപ്പെടുകയും പണം അബദ്ധത്തിൽ ക്രെഡിറ്റ് ചെയ്തതാണെന്ന് പറയുകയും ചെയ്തു.

രാജ്‌കുമാർ പിൻവലിച്ച പണം വേണമെന്നും പോലീസിൽ പരാതി നൽകുമെന്നും ഒരു ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തിയപ്പോൾ, രാജ്‌കുമാർ ഒരു അഭിഭാഷകനുമായി ബാങ്കിന്റെ ടി നഗർ ബ്രാഞ്ചിലേക്ക് പോയി. തുടർന്ന് ചർച്ചയ്‌ക്കൊടുവിൽ ഇരുപക്ഷവും ഒത്തുതീർപ്പിലെത്തി. ഞാൻ ഇതുവരെ പിൻവലിച്ച തുക തിരികെ നൽകേണ്ടതില്ലെന്നും എനിക്ക് കാർ ലോൺ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ബാങ്ക് പറഞ്ഞതായി രാജ്കുമാർ പറഞ്ഞു.

ഒഴിവാക്കുക! ഈ മൂന്ന് ഭക്ഷണങ്ങൾ നിങ്ങളുടെ മുഖത്ത് വേഗത്തിൽ പ്രായക്കൂടുതല്‍ തോന്നിപ്പിക്കും

ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനായി ഭക്ഷണകാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍, സംസ്കരിച്ച ഭക്ഷണങ്ങള്‍, അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവയൊക്കെ ചര്‍മ്മത്തെ മോശമാക്കുകയും മുഖത്ത് പ്രായം തോന്നിക്കാന്‍ കാരണമാവുകയും ചെയ്യും. അത്തരത്തില്‍

യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത, മാറ്റങ്ങളുമായി റെയിൽവേ; റിസർവേഷൻ ചാർട്ട് ഇനി 8 മണിക്കൂർ മുൻപ് പ്രസിദ്ധീകരിക്കും

ചെന്നൈ: ടിക്കറ്റ് റിസർവേഷനിൽ ആശ്വാസ നടപടിയുമായി ഇന്ത്യൻ റെയിൽവേ. ട്രെയിനുകളിലെ റിസർവേഷൻ ചാർട്ട് ഇനി 8 മണിക്കൂർ മുൻപ് പ്രസിദ്ധീകരിക്കും. ഇപ്പോൾ യാത്ര തുടങ്ങുന്നതിന് നാല് മണിക്കൂർ മുൻപാണ് റിസർവേഷൻ ചാർട്ട് തയാറാക്കുന്നത്. ടിക്കറ്റ്

സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ ഇടിവ്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് സ്വര്‍ണവില. ഇന്ന് 120 രൂപയാണ് കുറഞ്ഞത്. 71,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 15 രൂപ കുറഞ്ഞു.

അംബേദ്‌കർ ഗ്രാമവികസന പദ്ധതി പൂർത്തീകരണ ഉദ്ഘാടനം മന്ത്രി ഒ.ആർ കേളു നിർവ്വഹിക്കും

നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ ഉൾപ്പെട്ട തീണ്ണൂർ എസ് സി നഗറിൽ പൂർത്തീകരിച്ച അംബേദ്‌കർ ഗ്രാമവികസന പദ്ധതിയുടെ ഉദ്ഘാടനംനാളെ ( ജൂൺ 30) രാവിലെ 10 ന് പട്ടികജാതി- പട്ടികവർഗ്ഗ- പിന്നാക്കക്ഷേമ വകുപ്പ്

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.