എല്ലാ സ്കൂൾ അധ്യാപകർക്കും അഞ്ചു വർഷത്തിലൊരിക്കൽ നിർബന്ധിത സ്ഥലം മാറ്റം; നിയമസഭാ സമിതി റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു

എല്ലാ സ്കൂള്‍അധ്യാപകര്‍ക്കും അഞ്ചുവര്‍ഷത്തിലൊരിക്കല്‍ സ്ഥലംമാറ്റം വരുന്നു. ഇതുസംബന്ധിച്ച്‌ നിയമസഭാ സമിതി സര്‍ക്കാരിന് റിപ്പോര്‍‌ട്ട് സമര്‍പ്പിച്ചു. കെ.കെ. ശൈലജ അധ്യക്ഷയായ പൊതുവിദ്യാഭ്യാസ എസ്റ്റിമേറ്റ് സമിതി സര്‍ക്കാരിന് സമര്‍പ്പിച്ച ശുപാര്‍ശയിലാണ് ഇക്കാര്യമുള്ളത്. കഴിവുള്ള അധ്യാപകരുടെ സേവനം എല്ലാ സ്കൂളിലും ലഭ്യമാക്കാൻ നിര്‍ബന്ധിത സ്ഥലംമാറ്റം സഹായിക്കുമെന്നാണ് സമിതിയുടെ വിലയിരുത്തല്‍.

ഇപ്പോള്‍ ഹയര്‍ സെക്കൻഡറി അധ്യാപകര്‍ക്കുമാത്രമാണ് നിര്‍ബന്ധിത സ്ഥലംമാറ്റമുള്ളത്. ഹയര്‍ സെക്കൻഡറി അധ്യാപകര്‍ക്ക് മൂന്നുവര്‍ഷം കൂടുമ്ബോള്‍ സ്ഥലംമാറ്റത്തിന് അപേക്ഷിക്കാം. അഞ്ചുവര്‍ഷത്തിലൊരിക്കല്‍ സ്ഥലംമാറ്റമുണ്ടാവും. എല്‍.പി., യു.പി., ഹൈസ്കൂള്‍ അധ്യാപകര്‍ക്ക് അഞ്ചുവര്‍ഷത്തിലൊരിക്കല്‍ സ്ഥലംമാറ്റംനടത്തുന്നത് പരിഗണിക്കണം.

അധ്യാപകതസ്തികകളിലെ പ്രശ്നങ്ങളും സമിതി പരിശോധിച്ചു. ഈ അധ്യയനവര്‍ഷംതന്നെ തസ്തികനിര്‍ണയംനടത്തി ഇംഗ്ലീഷ് അധ്യാപകര്‍ ഇല്ലാത്ത സ്കൂളുകളില്‍ നിയമനംനടത്താനാണ് ശുപാര്‍ശ. കായികവിദ്യാഭ്യാസത്തിനും നടപടിവേണം.കംപ്യൂട്ടര്‍, ഐ.ടി. പഠനത്തിന് സെക്കൻഡറിതലത്തിലും സ്ഥിരാധ്യാപകരെ നിയമിക്കുന്നത് പരിശോധിക്കണം. പ്ലസ്‌വണ്‍ സീറ്റുകളുടെ പ്രശ്നംപരിഹരിക്കാൻ ഹയര്‍ സെക്കൻഡറി, വി.എച്ച്‌.എസ്.ഇ. സീറ്റുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയുള്ള പ്രദേശങ്ങളിലേക്ക് പുനഃക്രമീകരിക്കാനുള്ള സാധ്യത തേടണം. എസ്.എസ്.എല്‍.സി. ഫലം വന്നയുടൻ പ്ലസ്‌വണ്‍ പ്രവേശനം നടത്തി അധ്യയനദിനങ്ങള്‍ നഷ്ടമാവാതിരിക്കാൻ വിദ്യാഭ്യാസവകുപ്പ് ശ്രദ്ധിക്കണം.

കുട്ടികള്‍ കൂടുന്നതനുസരിച്ച്‌ സ്കൂളില്‍ ശൗചാലയങ്ങളുടെ എണ്ണംകൂട്ടണം. നാപ്കിൻ വെൻഡിങ് മെഷീനും ഇൻസിനറേറ്റര്‍ മെഷീനും സ്ഥാപിക്കണം. ലഹരിക്കെതിരേ സ്കൂളില്‍ പ്രചോദനപ്രഭാഷണങ്ങള്‍, പരിസ്ഥിതിവിജ്ഞാനത്തിന് ജൈവ ഉദ്യാനങ്ങള്‍ തുടങ്ങിയവയും സമിതി ശുപാര്‍ശചെയ്തു.സ്കൂള്‍ ഉച്ചഭക്ഷണപദ്ധതിയില്‍ പാചകച്ചെലവിനുള്ള തുക കേന്ദ്രസര്‍ക്കാര്‍ കൂട്ടിയെങ്കിലും സംസ്ഥാനസര്‍ക്കാര്‍ ആനുപാതികവര്‍ധന നടപ്പാക്കിയിട്ടില്ലെന്ന് സമിതി വിമര്‍ശിച്ചു.

2022 ഒക്ടോബര്‍ ഒന്നുമുതല്‍ സാധനങ്ങള്‍ക്കുള്ള വില കേന്ദ്രം 9.6 ശതമാനം വര്‍ധിപ്പിച്ചു. ആനുപാതികമായ തുക സംസ്ഥാനത്തും വര്‍ധിപ്പിക്കാൻ സമിതി ആവശ്യപ്പെട്ടു. ഒരു കുട്ടിക്ക് ദിവസം 8.17 രൂപ കൂട്ടാനാണ് കേന്ദ്രതീരുമാനം. 150 വരെ കുട്ടികളുള്ള സ്കൂളുകള്‍ക്കുമാത്രമേ സംസ്ഥാന സര്‍ക്കാര്‍ ദിവസം എട്ടുരൂപ നല്‍കുന്നുള്ളൂ. 151-500 കുട്ടികളുള്ള സ്കൂളിന് ഏഴുരൂപ, 500-ന് മുകളില്‍ ആറുരൂപയുമാണ് നല്‍കുന്നത്.

കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; തൃശ്ശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ

‘വിലപേശാനല്ല പോകുന്നത്, യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ പുടിൻ കഠിനമായ തിരിച്ചടി നേരിടും’; അലാസ്കയിലേക്ക് പോകും മുമ്പ് ട്രംപ്

അലാസ്കയില്‍ ഇന്ന് പുലർച്ചെ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ‍് ട്രംപും റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിനുമായുള്ള ചർച്ചയിലേക്ക് ലോകം ഉറ്റുനോക്കുകയാണ്. അതേസമയം അലാസ്കയിലേക്ക് വിമാനം കയറും മുമ്പ് നടത്തിയ പ്രതികരണമാണ് ഇപ്പോൾ ലോകം ചർച്ച

താമരശ്ശേരിയിൽ ഒൻപതുവയസുകാരി മരിച്ച സംഭവം, മരണകാരണം അമീബിക് മസ്തിഷ്ക ജ്വരം

കോഴിക്കോട്: താമരശ്ശേരിയിൽ പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച ഒൻപതുവയസുകാരിയുടെ മരണ കാരണം അമീബിക് മസ്തിഷ്ക ജ്വരമെന്ന് സ്ഥിരീകരണം. സ്രവപരിശോധനയിലാണ് സ്ഥിരീകരിച്ചത്. മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിൽ നടത്തിയ പരിശോധനയിൽ അമീബിക് സാന്നിധ്യം കണ്ടെത്തുകയായിരുന്നു. കോരങ്ങാട്

ഓഗസ്റ്റ് 22ന് അമിത് ഷാ കേരളത്തിൽ; ബിജെപിയുടെ തദ്ദേശ തെരഞ്ഞെടുപ്പ് മുൻ ഒരുക്കങ്ങൾ വിലയിരുത്തും

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ബിജെപിയുടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ അവലോകനം ചെയ്യാന്‍ മുതിര്‍ന്ന നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ വീണ്ടും കേരളത്തിലെത്തും.ജൂലൈ 12ന് തിരുവനന്തപുരത്ത് അമിത് ഷാ തുടങ്ങിവച്ച പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാനായാണ് 22ന് എത്തുന്നത്.

പാർട്ട് ടൈം ഓൺലൈൻ ജോലി തട്ടിപ്പ്: ചെറിയ തുകകൾ പ്രതിഫലമായി നൽകിയശേഷം ഒറ്റപ്പാലം സ്വദേശിയിൽ നിന്ന് നിക്ഷേപമായി കൈപ്പറ്റിയ 50 ലക്ഷത്തോളം കബളിപ്പിച്ചു; തിരുവനന്തപുരം സ്വദേശിയായ 25കാരന് സമർത്ഥമായി വലയിൽ വീഴ്ത്തി പോലീസ്

വീട്ടിലിരുന്ന് ഓണ്‍ലൈനായി പാർട്ട് ടൈം ജോലി ചെയ്ത് പണം സമ്ബാദിക്കാമെന്ന് വാഗ്‌ദാനം നല്‍കി പണം തട്ടിയ കേസിലെ പ്രതിയെ പോലീസ് പിടികൂടിയത് സുപ്രധന നീക്കത്തിലൂടെ.കാട്ടാക്കട സ്വദേശി ആന്റോ ബിജു(25) ആണ് അറസ്റ്റിലായത്. ഒറ്റപ്പാലം സ്വദേശിയാണ്

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; യുവതി ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റിൽ

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന കേസില്‍ മൂന്നുപേർ അറസ്റ്റില്‍. പാലാ ഭരണങ്ങാനം വേലംകുന്നേല്‍ ടോജി തോമസ് (39), മൈഗ്രിറ്റ് ഉടമ ദേശം പിവിഎസ് ഫ്ലാറ്റില്‍ താമസിക്കുന്ന നിഷ വിജേഷ് (38), ഉദ്യോഗാർഥികളുടെ

Latest News

പാർട്ട് ടൈം ഓൺലൈൻ ജോലി തട്ടിപ്പ്: ചെറിയ തുകകൾ പ്രതിഫലമായി നൽകിയശേഷം ഒറ്റപ്പാലം സ്വദേശിയിൽ നിന്ന് നിക്ഷേപമായി കൈപ്പറ്റിയ 50 ലക്ഷത്തോളം കബളിപ്പിച്ചു; തിരുവനന്തപുരം സ്വദേശിയായ 25കാരന് സമർത്ഥമായി വലയിൽ വീഴ്ത്തി പോലീസ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.