എല്ലാ സ്കൂൾ അധ്യാപകർക്കും അഞ്ചു വർഷത്തിലൊരിക്കൽ നിർബന്ധിത സ്ഥലം മാറ്റം; നിയമസഭാ സമിതി റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു

എല്ലാ സ്കൂള്‍അധ്യാപകര്‍ക്കും അഞ്ചുവര്‍ഷത്തിലൊരിക്കല്‍ സ്ഥലംമാറ്റം വരുന്നു. ഇതുസംബന്ധിച്ച്‌ നിയമസഭാ സമിതി സര്‍ക്കാരിന് റിപ്പോര്‍‌ട്ട് സമര്‍പ്പിച്ചു. കെ.കെ. ശൈലജ അധ്യക്ഷയായ പൊതുവിദ്യാഭ്യാസ എസ്റ്റിമേറ്റ് സമിതി സര്‍ക്കാരിന് സമര്‍പ്പിച്ച ശുപാര്‍ശയിലാണ് ഇക്കാര്യമുള്ളത്. കഴിവുള്ള അധ്യാപകരുടെ സേവനം എല്ലാ സ്കൂളിലും ലഭ്യമാക്കാൻ നിര്‍ബന്ധിത സ്ഥലംമാറ്റം സഹായിക്കുമെന്നാണ് സമിതിയുടെ വിലയിരുത്തല്‍.

ഇപ്പോള്‍ ഹയര്‍ സെക്കൻഡറി അധ്യാപകര്‍ക്കുമാത്രമാണ് നിര്‍ബന്ധിത സ്ഥലംമാറ്റമുള്ളത്. ഹയര്‍ സെക്കൻഡറി അധ്യാപകര്‍ക്ക് മൂന്നുവര്‍ഷം കൂടുമ്ബോള്‍ സ്ഥലംമാറ്റത്തിന് അപേക്ഷിക്കാം. അഞ്ചുവര്‍ഷത്തിലൊരിക്കല്‍ സ്ഥലംമാറ്റമുണ്ടാവും. എല്‍.പി., യു.പി., ഹൈസ്കൂള്‍ അധ്യാപകര്‍ക്ക് അഞ്ചുവര്‍ഷത്തിലൊരിക്കല്‍ സ്ഥലംമാറ്റംനടത്തുന്നത് പരിഗണിക്കണം.

അധ്യാപകതസ്തികകളിലെ പ്രശ്നങ്ങളും സമിതി പരിശോധിച്ചു. ഈ അധ്യയനവര്‍ഷംതന്നെ തസ്തികനിര്‍ണയംനടത്തി ഇംഗ്ലീഷ് അധ്യാപകര്‍ ഇല്ലാത്ത സ്കൂളുകളില്‍ നിയമനംനടത്താനാണ് ശുപാര്‍ശ. കായികവിദ്യാഭ്യാസത്തിനും നടപടിവേണം.കംപ്യൂട്ടര്‍, ഐ.ടി. പഠനത്തിന് സെക്കൻഡറിതലത്തിലും സ്ഥിരാധ്യാപകരെ നിയമിക്കുന്നത് പരിശോധിക്കണം. പ്ലസ്‌വണ്‍ സീറ്റുകളുടെ പ്രശ്നംപരിഹരിക്കാൻ ഹയര്‍ സെക്കൻഡറി, വി.എച്ച്‌.എസ്.ഇ. സീറ്റുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയുള്ള പ്രദേശങ്ങളിലേക്ക് പുനഃക്രമീകരിക്കാനുള്ള സാധ്യത തേടണം. എസ്.എസ്.എല്‍.സി. ഫലം വന്നയുടൻ പ്ലസ്‌വണ്‍ പ്രവേശനം നടത്തി അധ്യയനദിനങ്ങള്‍ നഷ്ടമാവാതിരിക്കാൻ വിദ്യാഭ്യാസവകുപ്പ് ശ്രദ്ധിക്കണം.

കുട്ടികള്‍ കൂടുന്നതനുസരിച്ച്‌ സ്കൂളില്‍ ശൗചാലയങ്ങളുടെ എണ്ണംകൂട്ടണം. നാപ്കിൻ വെൻഡിങ് മെഷീനും ഇൻസിനറേറ്റര്‍ മെഷീനും സ്ഥാപിക്കണം. ലഹരിക്കെതിരേ സ്കൂളില്‍ പ്രചോദനപ്രഭാഷണങ്ങള്‍, പരിസ്ഥിതിവിജ്ഞാനത്തിന് ജൈവ ഉദ്യാനങ്ങള്‍ തുടങ്ങിയവയും സമിതി ശുപാര്‍ശചെയ്തു.സ്കൂള്‍ ഉച്ചഭക്ഷണപദ്ധതിയില്‍ പാചകച്ചെലവിനുള്ള തുക കേന്ദ്രസര്‍ക്കാര്‍ കൂട്ടിയെങ്കിലും സംസ്ഥാനസര്‍ക്കാര്‍ ആനുപാതികവര്‍ധന നടപ്പാക്കിയിട്ടില്ലെന്ന് സമിതി വിമര്‍ശിച്ചു.

2022 ഒക്ടോബര്‍ ഒന്നുമുതല്‍ സാധനങ്ങള്‍ക്കുള്ള വില കേന്ദ്രം 9.6 ശതമാനം വര്‍ധിപ്പിച്ചു. ആനുപാതികമായ തുക സംസ്ഥാനത്തും വര്‍ധിപ്പിക്കാൻ സമിതി ആവശ്യപ്പെട്ടു. ഒരു കുട്ടിക്ക് ദിവസം 8.17 രൂപ കൂട്ടാനാണ് കേന്ദ്രതീരുമാനം. 150 വരെ കുട്ടികളുള്ള സ്കൂളുകള്‍ക്കുമാത്രമേ സംസ്ഥാന സര്‍ക്കാര്‍ ദിവസം എട്ടുരൂപ നല്‍കുന്നുള്ളൂ. 151-500 കുട്ടികളുള്ള സ്കൂളിന് ഏഴുരൂപ, 500-ന് മുകളില്‍ ആറുരൂപയുമാണ് നല്‍കുന്നത്.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ

കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്

ജേഴ്സി കൈമാറി.

കൽപ്പറ്റ .എറണാകുളത്ത് വെച്ചു നടക്കുന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമുനുള്ള ജേഴ്‌സി വിതരണ ചടങ്ങ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ് സ്പോർട്സ് കൗൺസിൽ ഹാളിൽ

എടപ്പെട്ടി സ്കൂളിൽ വിജയോൽസവം നടത്തി

എടപ്പെട്ടി: ഗവ. എൽ പി സ്കൂളിൽ 2025-26 അധ്യയന വർഷം ഉപജില്ലാ ശാസ്ത്രോൽസവം, കലോൽസവം എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് വിജയോൽസവം നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്

സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് – വയനാടിന് മികച്ച നേട്ടം

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിംഗ് മത്സരത്തിൽ വയനാടിന് മികച്ച നേട്ടം.14 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ടൈം ട്രയൽ, പർസ്യൂട്ട് വിഭാഗങ്ങളിൽ ഡിയോണ മേരി ജോബിഷ് (ഒന്നാം സ്ഥാനം) വുമൺ എലൈറ്റ് കാറ്റഗറിയിൽ

നവംബർ 30 ന് ശേഷം ഈ ബാങ്കിംഗ് സേവനം ലഭിക്കില്ല, ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ

ദില്ലി: നവംബർ 30 ന് ശേഷം ഓൺലൈൻ ബാങ്കിലൂടെയും യോനോയിലും എംകാഷ് സേവനം സേവനം ലഭിക്കില്ലെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സേവനം നിർത്തലാക്കിക്കഴിഞ്ഞാൽ ഗുണഭോക്തൃ രജിസ്ട്രേഷൻ ഇല്ലാതെ പണം അയയ്ക്കുന്നതിനോ എംകാഷ്

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിക്ക് നേരിട്ടും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാം

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലും ട്രഷറി വഴിയും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാന്‍ അവസരമുണ്ടാകും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയോടൊപ്പം കെട്ടിവെക്കേണ്ട തുക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ച് അതിന്റെ രസീതി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.