മാനന്തവാടി:കണ്ണൂർ സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ജില്ലയിൽ എസ്‌എഫ്‌ഐക്ക് മികച്ച വിജയം. സംഘടനാടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടന്ന ജില്ലയിലെ അഞ്ച് കോളേജുകളിൽ മൂന്നെണ്ണത്തിൽ മുഴുവൻ സീറ്റും എസ്‌എഫ്‌ഐ നേടി. മാനന്തവാടി ഗവ. കോളേജിൽ എട്ട് മേജർ സീറ്റുൾപ്പെടെ 17 സീറ്റിൽ എസ്എഫ്‌ഐ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. മാനന്തവാടി കണ്ണൂർ സർവകലാശാല സെന്റർ, പി കെ കാളൻ മെമ്മോറിയൻ കോളേജ് എന്നിവിടങ്ങളിൽ മേജർ, റപ്പ് ഉൾപ്പെടെ എല്ലാ സീറ്റിലും എസ്‌എഫ്‌ഐ വിജയിച്ചു. മാനന്തവാടി മേരിമാത കോളേജിൽ ചെയർമാൻ, യുയുസി, ജോയിന്റ് സെക്രട്ടറി എന്നീ മേജർ സീറ്റുകളുൾപ്പെടെ 20 എണ്ണത്തിൽ പത്ത് സീറ്റ് എസ്‌എഫ്‌ഐ നേടി. കൂളിവയൽ ഇമാം ഗസാലി കോളേജിൽ എംഎസ്‌എഫിനാണ് യൂണിയൻ.
കണ്ണൂർ സർവകലാശാലാ സെന്ററിൽ ചെയർമാനായി ചിത്തിര മോഹനെയും സെക്രട്ടറിയായി എം വിജീഷിനെയും യുയുസിയായി സി പി പഞ്ചമിയെയും തെരഞ്ഞെടുത്തു. മാനന്തവാടി ഗവ. കോളേജിൽ ചെയർമാനായി സ്‌നേഹയെയും ജനറൽ സെക്രട്ടറിയായി ഷമീമയെയും യുയുസിയായി മുഹമ്മദ് സലാഹിനെയും തെരഞ്ഞെടുത്തു. പി കെ കാളൻ കോളേജിൽ ശ്യാം കൃഷ്‌ണയാണ് ചെയർമാൻ. അഭിരാം കൃഷ്‌ണ സെക്രട്ടറിയായും അതുൽ കൃഷ്‌ണ യുയുസിയായും തെരഞ്ഞെടുക്കപ്പെട്ടു. മേരിമാത കോളേജിൽ ചെയർമാനായി അമൽ രാജിനെയും ജോയിന്റ് സെക്രട്ടറിയായി എ എസ് മാളവികയെയും യുയുസിയായി വി എസ് അനുരാഗിനെയും തെരഞ്ഞെടുത്തു. വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് വിദ്യാർഥികൾ ക്യാമ്പസുകളിൽ പ്രകടനം നടത്തി.

തമിഴ്നാട്ടില്‍ കാര്‍ നിയന്ത്രണം വിട്ട് അപകടം: മലയാളി നര്‍ത്തകിക്ക് ദാരുണാന്ത്യം; എട്ടു പേര്‍ക്ക് പരിക്ക്
തമിഴ്നാട് കടലൂർ ചിദംബരത്തുള്ള അമ്മപെട്ടൈ ബൈപാസിലുണ്ടായ വാഹനാപകടത്തില്‍ മലയാളി നർത്തകിക്ക് ദാരുണാന്ത്യം. എറണാകുളം സ്വദേശിനി ഗൗരി നന്ദ (20) ആണ് മരിച്ചത്. എട്ടു പേർക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പുതുച്ചേരിയിലേക്കുള്ള യാത്രയ്ക്കിടെ