അന്ത്യകര്‍മ്മത്തിന് എത്തുന്നവരെ മരിച്ച വ്യക്തി സ്വാഗതം ചെയ്യും; സംഭവിക്കാന്‍ പോകുന്നത്.!

ന്യൂയോര്‍ക്ക്: മരിച്ചവരെ നേരിൽ കാണണമെന്നുണ്ടോ ? അവരോട് സംസാരിക്കണമെന്നോ …. ഉണ്ടെങ്കിൽ അതൊക്കെ ഇനി വേഗം നടക്കും. എന്തിനേറെ പറയുന്നു മരണാനന്തര ചടങ്ങിന് എത്തിയവരെ അഭിസംബോധന ചെയ്ത് വരെ മരിച്ചവർ സംസാരിക്കും. എങ്ങനെയെന്ന് അല്ലേ, മരണമടയുന്നവരുടെ ഡിഎൻഎ ഉൾക്കൊള്ളുന്ന തിളങ്ങുന്ന കൂണുകൾ മരണശേഷം സംസ്‌ക്കരിച്ച മണ്ണിൽ മുളച്ചു വരും.

മരണാനന്തര ചടങ്ങുകൾക്കെത്തിയവർക്ക് ആവശ്യമെങ്കിൽ മരിച്ചയാളുടെ ഡിജിറ്റൽ ഇരട്ടയെ സ്വന്തം സ്മാർട്ട്‌ഫോണിലേക്കോ കമ്പ്യൂട്ടറിലേക്കോ ഡൗൺലോഡു ചെയ്യാം. ഇത്തരത്തിലായിരിക്കും വരും കാലങ്ങളിൽ മനുഷ്യരുടെ സംസ്കാര ചടങ്ങുകൾ നടക്കുകയെന്നാണ് വിദഗ്ധർ പറയുന്നത്.എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയാകും ഇത് നടപ്പിലാക്കുക.

പലപ്പോഴും വ്യക്തികളുടെ മരണം കൂടിച്ചേരലിനുള്ള അവസരങ്ങൾ കൂടിയാകാറുണ്ട്. പുതിയ സാങ്കേതിക വിദ്യ വരുന്നതോടെ അയാളുടെ സാന്നിധ്യവും അവിടെ ഉറപ്പാക്കാം. ഒരാൾ മരിച്ച ശേഷവും സ്നേഹിതർക്കും ബന്ധുക്കൾക്കും അയാളുമായി സംസാരിക്കാനുള്ള അവസരം കൂടിയാണ് എഐ നല്‍കുക. മരിച്ച വ്യക്തിയുടെ സാമീപ്യം ആഗ്രഹിക്കുന്ന സാഹചര്യത്തിൽ ഡിജിറ്റൽ ഇരട്ടയെ പ്രയോജനപ്പെടുത്താം. മരിച്ച വ്യക്തിയുടെ ശബ്ദത്തിലും ഭാവത്തിലും അത് നമ്മളോട് സംസാരിക്കും. സമാനമായ സംവിധാനം ഇതിനകം തന്നെ ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ്.

മരിച്ചയാളുടെ ഡിഎൻഎയുള്ള മരങ്ങളോ കൂണുകളോ ഫംഗസുകളോ മറ്റോ വികസിപ്പിക്കാനും ശാസ്ത്രത്തിന് സാധിക്കും. ഏതെങ്കിലും മനുഷ്യന്‍റെ ഡിഎൻഎ വിവരങ്ങൾ ഉൾക്കൊള്ളുന്ന മരങ്ങൾ 2004 കാലത്ത് തന്നെ ശാസ്ത്രജ്ഞർ നിർമിച്ചെടുത്തിരുന്നു. ഇനി മനുഷ്യ ജനിതക വിവരങ്ങൾ ഉൾക്കൊള്ളുന്ന തിളങ്ങുന്ന കൂണുകൾ നിറഞ്ഞ ശവകുടീരങ്ങളും നിർമിക്കാനാവുമെന്നാണ് കണക്കുകൂട്ടൽ. മരിച്ചയാളുടെ ജനിതക തെളിവുകളുള്ള ജീവനുള്ള സ്മാരകങ്ങൾ എന്ന ആശയത്തിന് പ്രചരണം ലഭിക്കാനുള്ള സാധ്യതയെ കൂടിയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. പാശ്ചാത്യ നാടുകളില്‍ ഫ്യൂണറല്‍ സര്‍വീസ് കമ്പനികളാണ് പലപ്പോഴും അന്ത്യ കര്‍മ്മങ്ങള്‍ സംഘടിപ്പിക്കുന്നത്.

എന്താണ് ഈ രംഗത്ത് വരുന്ന വന്‍ മാറ്റങ്ങള്‍ എന്നത് പറയുന്ന ആമര്‍ എല്‍ഹറോയി ബിസിനസ് നിരീക്ഷന്‍റെ ലിങ്കിഡ് ഇന്‍ പോസ്റ്റില്‍ വിശദമായി പറയുന്നുണ്ട്. അമേരിക്കയില്‍ മാത്രം 16 ശതകോടി യുഎസ് ഡോളറിന്‍റെ മേഖലയാണ് ഫ്യൂണറല്‍ സര്‍വീസ് എന്നാണ് ഇദ്ദേഹം ഓര്‍മ്മിപ്പിക്കുന്നത്. അതിനാല്‍ ഇത്തരം മാറ്റങ്ങളെ ഏറ്റവും വേഗത്തില്‍ മനസിലാക്കാന്‍ സാധിക്കുന്നവര്‍ക്കാണ് സാധ്യതയെന്നും ആമര്‍ എല്‍ഹറോയി പറയുന്നു.

കോവിഡിന്‍റെ കാലത്താണ് മരണാന്തര ചടങ്ങുകൾക്ക് വെർച്വലി പങ്കെടുക്കുക എന്ന ആശയത്തിന് പ്രചരണം ലഭിച്ചത്. ഇതിന്‍റെ തുടർച്ച ഇനിയുള്ള വർഷങ്ങളിൽ സംഭവിച്ചേക്കാം. അമ്പതു വർഷങ്ങൾക്കു മുമ്പുള്ള ആശയവിനിമയ രീതിയല്ലല്ലോ ഇന്ന്. അമ്പതു വർഷങ്ങൾ കൂടി കഴിഞ്ഞാൽ ഏതു രീതിയിലാവും ആശയവിനിമയമെന്നും നടത്തുന്നതെന്നും പറയാനാകില്ല. അതുകൊണ്ടു തന്നെ എല്ലാ മേഖലയിലെയും എഐയുടെ കടന്നു വരവിനെയും തള്ളിക്കളയാനാകില്ല. 2050 ആകുമ്പോഴേക്കും മരിച്ചവരെ തണുപ്പിച്ചു സൂക്ഷിക്കുന്ന സംവിധാനം സ്വീകരിക്കാൻ കൂടുതൽ പേർ തയ്യാറാകുമെന്നാണ് സൂചന.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി

കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.

യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിന്‍റെ സഹോദരൻ പികെ ബുജൈര്‍ അറസ്റ്റില്‍; ലഹരി ഇടപാട് നടത്തിയതിന് തെളിവ്

മുസ്ലീം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസിന്‍റെ സഹോദരൻ ലഹരി മരുന്ന് കേസില്‍ അറസ്റ്റില്‍. പതിമംഗലം സ്വദേശിയായ പികെ ബുജൈര്‍ അറസ്റ്റിലായത്. പികെ ബുജൈര്‍ ലഹരി ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന് പൊലീസ് പറഞ്ഞു.

കേരളത്തിലേക്ക് തൊഴില്‍ തേടിയെത്തുന്നവരില്‍ ക്രിമിനലുകളും

മറ്റു സംസ്ഥാനങ്ങളില്‍ ക്രിമിനല്‍ കേസുകളിൽ ഉള്‍പ്പെട്ടവരും കേരളത്തില്‍ അതിഥി തൊഴിലാളികളായി എത്തുന്നുണ്ടെന്ന് പോലീസിന്റെ റിപ്പോർട്ട്. ഇത്തരത്തിലുള്ള 1368 പ്രതികളെ കേരള പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് മറ്റു സംസ്ഥാനങ്ങളിലുള്ളവർ പ്രതികളാകുന്ന കേസുകള്‍ കൂടിവരുന്നുമുണ്ട്. രണ്ട് വർഷംകൊണ്ട്

അഞ്ച്, ആറ്, ഏഴ്, ഒൻപത് ക്ലാസുകളില്‍ ഈ വര്‍ഷം സബ്ജക്‌റ്റ് മിനിമം മാര്‍ക്ക്

സംസ്ഥാനത്തെ സകൂളുകളില്‍ അഞ്ച്, ആറ്, ഏഴ്, ഒൻപത് ക്ലാസുകളില്‍ ഈ വർഷം സബ്ജക്‌റ്റ് മിനിമം മാർക്ക് നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കഴിഞ്ഞവർഷം എട്ടാം ക്ലാസില്‍ സബ്ജക്‌ട് മിനിമം നടപ്പിലാക്കുകയും പഠനപിന്തുണ ആവശ്യമായ 86,000

കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ വിളിക്കുന്നു: പത്താംക്ലാസുകാര്‍ക്കും അവസരം; 4987 ഒഴിവുകള്‍

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോ (IB) 2025-ലെ സെക്യൂരിട്ടി അസിസ്റ്റന്റ്/എക്സിക്യൂട്ടീവ് (SA/Exe) തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റിന്റെ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.4987 തസ്തികകളിലേക്കാണ് ഐബി നിയമനം നടത്തുന്നത്. 10-ാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള യുവാക്കള്‍ക്ക്

ബംഗളൂരുവിൽ മലയാളി കോളേജ് വിദ്യാർത്ഥിനിയെ പി ജി ഹോസ്റ്റലുടമ ക്രൂര ബലാൽസംഗത്തിന് ഇരയാക്കി; പ്രതിയായ കോഴിക്കോട് സ്വദേശി അറസ്റ്റിൽ

ബംഗളൂരുരില്‍ മലയാളി വിദ്യാര്‍ഥിനി ബലാത്സംഗത്തിന് ഇരയായതായി പരാതി. പേയിങ് ഗസ്റ്റായി താമസിച്ചിരുന്ന വീടിന്റെ ഉടമ പീഡിപ്പിച്ചെന്ന് യുവതി പരാതി നല്‍കി. സംഭവത്തില്‍ പി ജി ഉടമ കോഴിക്കോട് സ്വദേശി അഷറഫിനെ പൊലീസ് അറസ്റ്റ് ചെയ്തു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.