ന്യൂസിലാൻഡിനെ തകർത്തെറിഞ്ഞ് ഇന്ത്യ ; പുതു റെക്കോഡിനരികെ അടിപതറി കോഹ്ലി..

ലോകകപ്പിൽ ന്യൂസീലൻഡിനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം. 4 വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ന്യൂസീലൻഡ് മുന്നോട്ടുവച്ച 274 റൺസ് വിജയലക്ഷ്യം ഓവറിൽ വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. 95 റൺസ് നേടിയ വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ന്യൂസീലൻഡിനായി ലോക്കി ഫെർഗൂസൻ 2 വിക്കറ്റ് വീഴ്ത്തി. ജയത്തോടെ ഇന്ത്യ അഞ്ച് മത്സരങ്ങളിലും വിജയിച്ച് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. ലോകകപ്പുകളിൽ ന്യൂസീലൻഡിനെതിരെ ഇന്ത്യയുടെ രണ്ടാം വിജയം മാത്രമാണിത്.

274 റൺസ് പിന്തുടർന്നിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ആക്രമിച്ചുകളിച്ച രോഹിത് ശർമയും ശുഭ്മൻ ഗില്ലും ചേർന്ന് ആദ്യ വിക്കറ്റിൽ 71 റൺസ് കൂട്ടിച്ചേർത്തു. രോഹിതായിരുന്നു കൂടുതൽ അപകടകാരി. അനായാസം സിക്സറുകൾ നേടിയ ഫിഫ്റ്റിയിലേക്കുള്ള കുതിപ്പിനിടെ ദൗർഭാഗ്യകരമായി പ്ലെയ്ഡ് ഓൺ ആയി. 40 പന്തിൽ 46 റൺസ് നേടിയാണ് രോഹിത് മടങ്ങിയത്. ഏറെ വൈകാതെ 31 പന്തിൽ 26 റൺസ് നേടി ഗില്ലും മടങ്ങി. ലോക്കി ഫെർഗൂസനാണ് ഇരുവരെയും വീഴ്ത്തിയത്.

മൂന്നാം നമ്പരിലെത്തിയ കോലി സാവധാനമാണ് തുടങ്ങിയത്. പിന്നാലെ എത്തിയ ശ്രേയാസ് അയ്യരാവട്ടെ, തുടർ ബൗണ്ടറികളുമായി അപാര ഫോമിലും. ഈ കൂട്ടുകെട്ട് മൂന്നാം വിക്കറ്റിൽ 52 റൺസ് കൂട്ടിച്ചേർത്തു. 29 പന്തിൽ 33 റൺസ് നേടിയ ശ്രേയാസിനെ ട്രെൻ്റ് ബോൾട്ട് മടക്കിയതോടെ ഈ കൂട്ടുകെട്ട് അവസാനിച്ചു. അഞ്ചാം നമ്പരിലെത്തിയ രാഹുൽ കോലിക്കൊപ്പം ചേർന്നതോടെ ഇന്ത്യൻ ഇന്നിംഗ്സ് സാവധാനം മുന്നോട്ടുപോയി. അനാവശ്യ റിസ്ക് എടുക്കാതെ ഇരുവരും നാലാം വിക്കറ്റിൽ 54 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. 27 റൺസെടുത്ത രാഹുലിനെ വീഴ്ത്തി മിച്ചൽ സാൻ്റ്നറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 2 റൺസ് മാത്രം നേടി സൂര്യകുമാർ യാദവ് റണ്ണൗട്ടായതോടെ ഇന്ത്യ പ്രതിസന്ധിയിലായി. സാൻ്റ്നറിൻ്റെ അവിശ്വസനീയ ഫീൽഡിംഗാണ് സൂര്യയുടെ വിക്കറ്റിൽ കലാശിച്ചത്.

ഏഴാം നമ്പരിലെത്തിയ രവീന്ദ്ര ജഡേജയും മനോഹരമായി ബാറ്റ് വീശി. കോലിക്ക് ഉറച്ച പിന്തുണ നൽകിയ താരം ഇടക്കിടെ ബൗണ്ടറികൾ കണ്ടെത്തുകയും ചെയ്തു. അവസാന ഓവറുകളിൽ സ്കോറിംഗ് ഏറ്റെടുത്ത കോലി ബൗണ്ടറികൾ കണ്ടെത്തി. ഒടുവിൽ സെഞ്ചുറിക്കുള്ള ശ്രമത്തിനിടെ കോലി മാറ്റ് ഹെന്രിക്ക് വിക്കറ്റ് സമ്മാനിച്ചുമടങ്ങുകയായിരുന്നു. വിജയത്തിന് വെറും അഞ്ച് റൺസ് അകലെയാണ് കോലി പുറത്തായത്. ആറാം വിക്കറ്റിൽ ജഡേജയുമൊത്ത് 78 റൺസിൻ്റെ കൂട്ടുകെട്ടിലും കോലി പങ്കാളിയായി. ഒടുവിൽ അതേ ഓവറിലെ അവസാന പന്തിൽ ബൗണ്ടറി നേടി ജഡേജ ഇന്ത്യക്ക് ജയം സമ്മാനിച്ചു. ജഡേജ (39) നോട്ടൗട്ടാണ്.

ആദ്യം ബാറ്റ് ചെയ്ത ന്യൂസീലൻഡ് നിശ്ചിത 50 ഓവറിൽ 273 റൺസിന് ഓൾ ഔട്ടായി. റൺസ് 130 റൺസ് നേടിയ ഡാരിൽ മിച്ചലാണ് ന്യൂസീലൻഡിൻ്റെ ടോപ്പ് സ്കോറർ. രചിൻ രവീന്ദ്ര 75 റൺസ് നേടി പുറത്തായി. ഇന്ത്യക്കായി മുഹമ്മദ് ഷമി 5 വിക്കറ്റ് വീഴ്ത്തി. അവസാന ഓവറുകളിൽ ഇന്ത്യൻ ബൗളർമാരുടെ തകർപ്പൻ ബൗളിംഗാണ് ന്യൂസീലൻഡിനെ 300 കടക്കാതെ തടഞ്ഞത്.

കോഹ്ലി ഈ മത്സരത്തിൽ സെഞ്ചുറി നേടിയിരുന്നെങ്കിൽ ഏകദിന മത്സരങ്ങളിൽ 49 സെഞ്ചുറികൾ എന്ന സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡിനൊപ്പം എത്തുമായിരുന്നു.

തദ്ദേശപ്പോരിൻ്റെ രണ്ടാം ഘട്ടം, വടക്കന്‍ കേരളത്തില്‍ വോട്ടെടുപ്പ് തുടങ്ങി; രാവിലെ തന്നെ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിംഗ് ആരംഭിച്ചു. വടക്കൻ കേരളത്തിലെ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഏഴ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ്. 470 ഗ്രാമപ്പഞ്ചായത്ത്, 77 ബ്ലോക്ക് പഞ്ചായത്ത്,

ഒറ്റക്കാലിൽ ഇരുപത് സെക്കൻഡ് നിൽക്കാൻ കഴിയുമോ? തലച്ചോറ് എന്നും ചെറുപ്പമായിരിക്കും!

പ്രായമാകുന്ന ആളുകളിൽ എഴുപത് വയസാകുമ്പോഴേക്കും ഓർമശക്തി കുറഞ്ഞ് വരുന്നതായാണ് കാണപ്പെടുന്നത്. ഇത് ഏകദേശം അറുപത്തേഴ് ശതമാനത്തോളം വരുമെന്നാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹെൽത്ത് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇപ്പോൾ ബ്രിട്ടീഷ് മെഡിക്കൽ ജേർണലിൽ വന്ന പഠനം

വൈറലാകാൻ മകനെ പ്ലാസ്റ്റിക് ബാഗിലാക്കി വായു വലിച്ചെടുത്ത് അമ്മ; ശ്വാസം മുട്ടി മകന്‍

സമൂഹ മാധ്യമങ്ങളിൽ വൈറലാകാനായി സ്വന്തം മകനെ വലിയൊരു പ്ലാസ്റ്റിക് ബാഗിലാക്കി ഉള്ളിലെ വായു മുഴുവന്‍ വലിച്ചെടുത്ത് അമ്മ. വിഡിയോ പങ്കുവച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ രോഷം. റഷ്യയിലെ സരടോവിൽ നിന്നുള്ള 36 -കാരിയായ പാരന്‍റിങ്

തെരഞ്ഞെടുപ്പ്, മുത്തങ്ങ, തോൽപ്പെട്ടി ഇക്കോ ടൂറിസം കേന്ദ്രങ്ങൾക്ക് നാളെ അവധി

തെരഞ്ഞെടുപ്പ്, മുത്തങ്ങ, തോൽപ്പെട്ടി ഇക്കോ ടൂറിസം കേന്ദ്രങ്ങൾക്ക് നാളെ അവധി നാളെ (11.12.2025) നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് പ്രമാണിച്ച് വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ, തോൽപ്പെട്ടി ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അവധി ആയിരിക്കും. Facebook

ക്വട്ടേഷന്‍ ക്ഷണിച്ചു.

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലെ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂള്‍/പ്രീമെട്രിക് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന സര്‍ഗോത്സവം-2025 കലാമേളയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളെയും എസ്‌കോര്‍ട്ടിങ് സ്റ്റാഫുകളെയും കല്‍പ്പറ്റയില്‍ നിന്ന് കണ്ണൂരിലേക്കും തിരിച്ചും എത്തിക്കുന്നതിന് 34 സീറ്റ് നോണ്‍-എസി ടൂറിസ്റ്റ്

ദുരന്തഭൂമിയിലേക്ക് അവര്‍ വീണ്ടുമെത്തും സമ്മതിദാനവകാശം ഉറപ്പാക്കാന്‍

ഉറ്റവര്‍ നഷ്ടമായ ദുരന്ത ഭൂമിയിലേക്ക് അവര്‍ വീണ്ടുമെത്തുകയാണ്, ജനാധ്യപത്യ അവകാശം പൂര്‍ത്തീകരിക്കുന്നതിന്. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍ ദുരന്തബാധിതര്‍ ചൂരല്‍മല മദ്‌റസ ഹാളിലെ 001-ാം നമ്പര്‍ ബൂത്തിലാണ് സമ്മതിദാനവകാശം വിനിയോഗിക്കാന്‍ ദുരന്തഭൂമിയിലേക്ക് വീണ്ടുമെത്തുക. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.