അമേരിക്കൻ വിപണിയിൽ നിന്നും മെയ്ഡ് ഇൻ ചൈനയെ പുറത്താക്കി മെയ്ഡ് ഇൻ ഇന്ത്യ; കയറ്റുമതി കുതിച്ചുയരുന്നു; വ്യാപാര രംഗത്ത് വൻ നേട്ടം

പ്രാദേശിക ഉല്‍പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യാ ഗവണ്‍മെന്റ് ആരംഭിച്ചതാണ് മേക്ക് ഇൻ ഇന്ത്യ പോലുള്ള ശ്രമങ്ങള്‍. ഇതിന്റെ സ്വാധീനം ഇപ്പോള്‍ ലോകമെമ്ബാടും ദൃശ്യമാണ് . അമേരിക്കൻ വിപണിയില്‍ ചൈനീസ് നിര്‍മിത ഉല്‍പന്നങ്ങള്‍ക്ക് പകരമായി ഇന്ത്യൻ ഉല്‍പന്നങ്ങള്‍ സ്വീകാര്യത നേടുകയാണ്. പല രാജ്യങ്ങളിലും ചൈനയ്‌ക്കെതിരെയുള്ള നടപടികളുടെ സ്വാധീനം ചരക്കുകളിലും ദൃശ്യമാണ്. ചൈനയിലെ ഉല്‍പാദനം, വിതരണ ശൃംഖല എന്നിവയില്‍ നിന്ന് പല രാജ്യങ്ങളും അകന്നു. അമേരിക്കയും ചൈനയും തമ്മില്‍ അഞ്ച് വര്‍ഷത്തോളമായി തുടരുന്ന വ്യാപാരയുദ്ധം ഇന്ത്യയെപ്പോലുള്ള രാജ്യങ്ങള്‍ക്ക് അവസരങ്ങള്‍ തുറന്നിട്ടിരിക്കുകയാണ്.

ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി വര്‍ധിച്ചത് 44 ശതമാനം: ഒരു പുതിയ സര്‍വേ അനുസരിച്ച്‌, 2018 നും 2022 നും ഇടയില്‍ ചൈനയില്‍ നിന്ന് അമേരിക്കയിലേക്കുള്ള ഇറക്കുമതി 10 ശതമാനം കുറഞ്ഞു. മറുവശത്ത്, ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി 44 ശതമാനം വര്‍ധിച്ചു. അമേരിക്കയിലെ പുതിയ പ്രവണത കാരണം, മെക്സിക്കോ, ആസിയാൻ (അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ്) രാജ്യങ്ങള്‍ക്കും വളരെയധികം പ്രയോജനം ലഭിച്ചു.

ഇതേ കാലയളവില്‍ മെക്സിക്കോയില്‍ നിന്നുള്ള ഇറക്കുമതി 18 ശതമാനവും 10 ആസിയാൻ രാജ്യങ്ങളില്‍ നിന്നുള്ള 65 ശതമാനവും വര്‍ധിച്ചു. ഇന്ത്യൻ യന്ത്രങ്ങളുടെ ഇറക്കുമതി 70 ശതമാനമാണ് കൂടിയത്. വ്യാപാരയുദ്ധത്തിന് പുറമേ, കോവിഡ് -19, പ്രകൃതി ദുരന്തങ്ങള്‍, യുക്രൈൻ യുദ്ധം എന്നിവയും വ്യാപാരം വര്‍ധിപ്പിക്കുന്നതിന് ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളെ സഹായിച്ചിട്ടുണ്ട്.

വാള്‍മാര്‍ട്ടില്‍ നിന്ന് ഇന്ത്യക്ക് സഹായം: അമേരിക്കയിലെ ഏറ്റവും വലിയ റീട്ടെയില്‍ കമ്ബനിയായ വാള്‍മാര്‍ട്ടിന് അമേരിക്കയില്‍ ഇന്ത്യയുടെ വിജയത്തില്‍ വലിയ പങ്കുണ്ട്. കമ്ബനിക്ക് ധാരാളം ഉപഭോക്താക്കളുണ്ട്. ഇന്ത്യയില്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി വാള്‍മാര്‍ട്ട് വര്‍ധിപ്പിച്ചു. അവരുടെ സ്റ്റോറുകളില്‍ ഇന്ത്യൻ ഉത്പന്നങ്ങള്‍ക്ക് പ്രധാന സ്ഥാനം നല്‍കി. ഭക്ഷ്യവസ്തുക്കള്‍, ആരോഗ്യ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, വസ്ത്രങ്ങള്‍, ചെരിപ്പുകള്‍, വീട്ടുപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങിയവയാണ് കമ്ബനി ഇന്ത്യയില്‍ നിന്ന് വൻതോതില്‍ ഇറക്കുമതി ചെയ്യുന്നത്.

ഇന്ത്യയില്‍ നിന്ന് പ്രതിവര്‍ഷം 10 ബില്യണ്‍ ഡോളറിന്റെ സാധനങ്ങള്‍ ഇറക്കുമതി ചെയ്യാനാണ് വാള്‍മാര്‍ട്ട് ലക്ഷ്യമിടുന്നത്. നിലവില്‍ ഈ കണക്ക് മൂന്ന് ബില്യണ്‍ ഡോളറിലെത്തി. വാള്‍മാര്‍ട്ട് ഫ്ലിപ്പ്കാര്‍ട്ടിനെ വാങ്ങിയതുമുതല്‍ ഇന്ത്യൻ വിപണിയോടുള്ള താല്‍പര്യം ഗണ്യമായി വര്‍ദ്ധിച്ചു എന്നത് ശ്രദ്ധേയമാണ്. അമേരിക്ക, കാനഡ, മെക്‌സിക്കോ, മധ്യ അമേരിക്ക, ബ്രിട്ടൻ തുടങ്ങി ലോകത്തിലെ 14 രാജ്യങ്ങളിലേക്ക് കമ്ബനിയിലൂടെ ഇന്ത്യയില്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ എത്തുന്നു.

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ

ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും

ഫ്രൈഡ് ചിക്കൻ ഓർഡർ ചെയ്തു, 20 മിനിറ്റ് കാത്തിരിക്കാൻ പറഞ്ഞു, 15 മിനിറ്റ് കഴിഞ്ഞപ്പോൾ ക്ഷമകെട്ടു; പുതുവത്സരത്തലേന്ന് ഹോട്ടൽ തകർത്ത് യുവാക്കൾ

ഭക്ഷണം ലഭിക്കാൻ വൈകിയതോടെ തൃക്കരിപ്പൂരിൽ ഹോട്ടൽ യുവാക്കൾ തല്ലിതകർത്തു. പോഗോ ഹോട്ടലിൽ ഇന്നലെ രാത്രിയാണ് ആക്രമണം. ഫ്രൈഡ് ചിക്കൻ ആയിരുന്നു യുവാക്കൾ ആവശ്യപ്പെട്ടത്. എന്നാൽ ഫ്രെഡ് ചിക്കന് കുറച്ചധികം സമയം വേണമെന്ന് ഹോട്ടൽ ജീവക്കാർ

പോറ്റി ആദ്യം എത്തിയത് സോണിയയുടെ ഓഫീസിൽ; മഹാതട്ടിപ്പുകാർ എങ്ങനെ സോണിയയുടെ അടുക്കലെത്തി?: മുഖ്യമന്ത്രി

ശബരിമല സ്വർണക്കൊള്ള അന്വേഷണം അട്ടിമറിക്കാൻ ശ്രമമെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. താനോ തന്റെ ഓഫീസോ അന്വേഷണത്തിൽ ഒരു ഇടപെടലും നടത്തുന്നില്ല എന്നും ചില കാര്യങ്ങളിൽ മറുപടിയില്ലാത്ത അവസ്ഥ വരുമ്പോൾ മുഖ്യമന്ത്രിയുടെ

എൻഎസ്‌എസ്‌ സപ്തദിന സഹവാസ ക്യാമ്പുകൾക്ക് സമാപനം

കൽപ്പറ്റ:ഹയർസെക്കൻഡറി നാഷണൽ സർവ്വീസ് സ്കീമിന്റെ ക്യാമ്പുകൾ ജില്ലയിൽ സമാപിച്ചു. ജില്ലയിൽ 59 യൂണിറ്റുകളിലാണ് ക്യാമ്പുകൾ നടന്നത്. യുവത ഗ്രാമതയുടെ സമഗ്രതയ്ക്കായി എന്ന ആശയത്തിൽ ഊന്നിയാണ് ഈ വർഷത്തെ ക്യാമ്പ് നടന്നത്. ഇനിയും ഒഴുകും മാനവ

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം

മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ്‌ കെ. എം.പത്രോസ്

ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി കോളേജില്‍ വിവിധ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ), പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ),

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.