വാട്‌സ്ആപ്പിലേക്കോ,എസ്എംഎസ് ആയോ വന്ന ഈ മെസേജുകള്‍ ഓപണ്‍ ചെയ്യല്ലേ

നിരന്തരം സോഷ്യല്‍ മീഡിയയില്‍ സമയം ചിലവഴിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. ദിവസേന ഓരോ ആപ്പുകളും അപ്‌ഡേറ്റ് ചെയ്യുന്നുണ്ട്. അനന്തമായ സാധ്യതകള്‍ക്കൊപ്പം തന്നെ തട്ടിപ്പിന്റെ പുതിയ ലോകവും തുറക്കുകയാണ് ഇത്തരം അപ്‌ഡേഷനും. എത്രയൊക്കെ മുന്നറിയിപ്പുകള്‍ നല്‍കിയാലും സൈബര്‍ ലോകത്തിലെ ചതിക്കുഴികളില്‍ വീണ് പണം നഷ്ടപ്പെടുത്തുന്നവരാണ് നമുക്ക് ചുറ്റുമുള്ളത്.

സെക്യൂരിറ്റി കമ്പനിയായ മക്അഫീ അടുത്തിടെ തങ്ങളുടെ ഗ്ലോബല്‍ സ്‌കാം മെസേജ് പഠനം പുറത്തിറക്കിയിരുന്നു. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന ഈ റിപ്പോര്‍ട്ടില്‍ കുറ്റവാളികള്‍ അവരുടെ ഉപകരണങ്ങള്‍ ഹാക്ക് ചെയ്യാനോ പണം അപഹരിക്കാനോ എസ്എംഎസിലോ വാട്ട്‌സ്ആപ്പിലോ അയയ്ക്കുന്ന അപകടകരമായ 7 സന്ദേശങ്ങള്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്.

ഇമെയിലിലൂടെയോ ടെക്സ്റ്റിലൂടെയോ സോഷ്യല്‍ മീഡിയയിലൂടെയോ പ്രതിദിനം ഏകദേശം 12 വ്യാജ സന്ദേശങ്ങളോ തട്ടിപ്പുകളോ ഇന്ത്യക്കാര്‍ക്ക് ലഭിക്കുന്നുണ്ടെന്നാണ് ഈ പഠനത്തില്‍ പറയുന്നത്.

നിങ്ങള്‍ക്ക് ഒരു സമ്മാനം ലഭിച്ചു എന്ന തരത്തിലുള്ള സന്ദേശം വാട്‌സാപ്പിലോ എസ് എം എസ് ആയോ വന്നിട്ടുണ്ടെങ്കില്‍ ഗൗനിക്കരുത്. ഇത്തരം സന്ദേശം 99 ശതമാനവും ഒരു തട്ടിപ്പാണെന്നും സ്വീകര്‍ത്താവിന്റെ ക്രെഡന്‍ഷ്യലുകളോ പണമോ മോഷ്ടിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്നുമാണ് പഠനം പറയുന്നത്.
വ്യാജ തൊഴില്‍ അറിയിപ്പുകളും ഓഫറുകളും വരുന്നതും ശ്രദ്ധിക്കണം. ജോലി വാഗ്ദാനങ്ങള്‍ ഒരിക്കലും വാട്‌സാപ്പിലോ എസ്എംഎസിലോ വരുന്നില്ല. ഒരു പ്രൊഫഷണല്‍ കമ്പനിയും ഈ പ്ലാറ്റ്‌ഫോമുകളില്‍ നിങ്ങളെ ഒരിക്കലും സമീപിക്കില്ല.
ബാങ്കുകളില്‍ നിന്നുള്ള അറിയിപ്പുകള്‍ എന്ന വ്യാജേന യുആര്‍എല്‍ സന്ദേശം വന്നാലും അതില്‍ ക്ലിക്ക് ചെയ്യരുത്. നിങ്ങളുടെ കെവൈസി വിശദാംശങ്ങള്‍ ചോദിച്ച് കൊണ്ടുള്ള ഇത്തരം സന്ദേശങ്ങളിലൂടെ പണം തട്ടിയെടുക്കാനാണ് അവര്‍ ലക്ഷ്യമിടുന്നത്.
നിങ്ങള്‍ ഇതുവരെ നടത്തിയിട്ടില്ലാത്ത ഒരു ഷോപ്പിംഗിനെ കുറിച്ചുള്ള അപ്ഡേറ്റുകള്‍ എന്ന തരത്തിലാണ് പുതിയ തരത്തില്‍ പ്രചാരമേറുന്നത്. സ്വീകര്‍ത്താക്കളെ സന്ദേശങ്ങളില്‍ ക്ലിക്ക് ചെയ്യിച്ച് അവരുടെ ഫോണ്‍ ഹാക്ക് ചെയ്യാന്‍ വേണ്ടിയാണ് ഇത്തരം സന്ദേശങ്ങള്‍ എത്തുന്നത്.
നെറ്റ്ഫ്‌ളിക്‌സ് പോലുള്ള ഒടിടി പ്ലാറ്റ്‌ഫോമുകളുടെ സബ്സ്‌ക്രിപ്ഷന്‍ അപ്ഡേറ്റുകള്‍ക്ക് വേണ്ടിയുള്ള സന്ദേശങ്ങള്‍ ഉപയോഗിച്ച് തട്ടിപ്പുകാര്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നു. ഇത് സൗജന്യ ഓഫറുകളോ മറ്റോ ആയിട്ടായിരിക്കും പ്രത്യക്ഷപ്പെടുക.
നിങ്ങുടെ ഓണ്‍ലൈന്‍ പര്‍ച്ചേസുകളുടെ ഡെലിവറി യഥാസമയം എത്താന്‍ തന്നിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക എന്ന തരത്തിലുള്ള സന്ദേശങ്ങളും ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. ഇതും 99 ശതമാനവും തട്ടിപ്പുകാരില്‍ നിന്ന് വരുന്ന സന്ദേശങ്ങളായിരിക്കും.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ

കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്

ജേഴ്സി കൈമാറി.

കൽപ്പറ്റ .എറണാകുളത്ത് വെച്ചു നടക്കുന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമുനുള്ള ജേഴ്‌സി വിതരണ ചടങ്ങ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ് സ്പോർട്സ് കൗൺസിൽ ഹാളിൽ

എടപ്പെട്ടി സ്കൂളിൽ വിജയോൽസവം നടത്തി

എടപ്പെട്ടി: ഗവ. എൽ പി സ്കൂളിൽ 2025-26 അധ്യയന വർഷം ഉപജില്ലാ ശാസ്ത്രോൽസവം, കലോൽസവം എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് വിജയോൽസവം നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്

സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് – വയനാടിന് മികച്ച നേട്ടം

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിംഗ് മത്സരത്തിൽ വയനാടിന് മികച്ച നേട്ടം.14 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ടൈം ട്രയൽ, പർസ്യൂട്ട് വിഭാഗങ്ങളിൽ ഡിയോണ മേരി ജോബിഷ് (ഒന്നാം സ്ഥാനം) വുമൺ എലൈറ്റ് കാറ്റഗറിയിൽ

നവംബർ 30 ന് ശേഷം ഈ ബാങ്കിംഗ് സേവനം ലഭിക്കില്ല, ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ

ദില്ലി: നവംബർ 30 ന് ശേഷം ഓൺലൈൻ ബാങ്കിലൂടെയും യോനോയിലും എംകാഷ് സേവനം സേവനം ലഭിക്കില്ലെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സേവനം നിർത്തലാക്കിക്കഴിഞ്ഞാൽ ഗുണഭോക്തൃ രജിസ്ട്രേഷൻ ഇല്ലാതെ പണം അയയ്ക്കുന്നതിനോ എംകാഷ്

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിക്ക് നേരിട്ടും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാം

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലും ട്രഷറി വഴിയും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാന്‍ അവസരമുണ്ടാകും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയോടൊപ്പം കെട്ടിവെക്കേണ്ട തുക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ച് അതിന്റെ രസീതി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.