വാട്‌സ്ആപ്പിലേക്കോ,എസ്എംഎസ് ആയോ വന്ന ഈ മെസേജുകള്‍ ഓപണ്‍ ചെയ്യല്ലേ

നിരന്തരം സോഷ്യല്‍ മീഡിയയില്‍ സമയം ചിലവഴിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. ദിവസേന ഓരോ ആപ്പുകളും അപ്‌ഡേറ്റ് ചെയ്യുന്നുണ്ട്. അനന്തമായ സാധ്യതകള്‍ക്കൊപ്പം തന്നെ തട്ടിപ്പിന്റെ പുതിയ ലോകവും തുറക്കുകയാണ് ഇത്തരം അപ്‌ഡേഷനും. എത്രയൊക്കെ മുന്നറിയിപ്പുകള്‍ നല്‍കിയാലും സൈബര്‍ ലോകത്തിലെ ചതിക്കുഴികളില്‍ വീണ് പണം നഷ്ടപ്പെടുത്തുന്നവരാണ് നമുക്ക് ചുറ്റുമുള്ളത്.

സെക്യൂരിറ്റി കമ്പനിയായ മക്അഫീ അടുത്തിടെ തങ്ങളുടെ ഗ്ലോബല്‍ സ്‌കാം മെസേജ് പഠനം പുറത്തിറക്കിയിരുന്നു. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന ഈ റിപ്പോര്‍ട്ടില്‍ കുറ്റവാളികള്‍ അവരുടെ ഉപകരണങ്ങള്‍ ഹാക്ക് ചെയ്യാനോ പണം അപഹരിക്കാനോ എസ്എംഎസിലോ വാട്ട്‌സ്ആപ്പിലോ അയയ്ക്കുന്ന അപകടകരമായ 7 സന്ദേശങ്ങള്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്.

ഇമെയിലിലൂടെയോ ടെക്സ്റ്റിലൂടെയോ സോഷ്യല്‍ മീഡിയയിലൂടെയോ പ്രതിദിനം ഏകദേശം 12 വ്യാജ സന്ദേശങ്ങളോ തട്ടിപ്പുകളോ ഇന്ത്യക്കാര്‍ക്ക് ലഭിക്കുന്നുണ്ടെന്നാണ് ഈ പഠനത്തില്‍ പറയുന്നത്.

നിങ്ങള്‍ക്ക് ഒരു സമ്മാനം ലഭിച്ചു എന്ന തരത്തിലുള്ള സന്ദേശം വാട്‌സാപ്പിലോ എസ് എം എസ് ആയോ വന്നിട്ടുണ്ടെങ്കില്‍ ഗൗനിക്കരുത്. ഇത്തരം സന്ദേശം 99 ശതമാനവും ഒരു തട്ടിപ്പാണെന്നും സ്വീകര്‍ത്താവിന്റെ ക്രെഡന്‍ഷ്യലുകളോ പണമോ മോഷ്ടിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്നുമാണ് പഠനം പറയുന്നത്.
വ്യാജ തൊഴില്‍ അറിയിപ്പുകളും ഓഫറുകളും വരുന്നതും ശ്രദ്ധിക്കണം. ജോലി വാഗ്ദാനങ്ങള്‍ ഒരിക്കലും വാട്‌സാപ്പിലോ എസ്എംഎസിലോ വരുന്നില്ല. ഒരു പ്രൊഫഷണല്‍ കമ്പനിയും ഈ പ്ലാറ്റ്‌ഫോമുകളില്‍ നിങ്ങളെ ഒരിക്കലും സമീപിക്കില്ല.
ബാങ്കുകളില്‍ നിന്നുള്ള അറിയിപ്പുകള്‍ എന്ന വ്യാജേന യുആര്‍എല്‍ സന്ദേശം വന്നാലും അതില്‍ ക്ലിക്ക് ചെയ്യരുത്. നിങ്ങളുടെ കെവൈസി വിശദാംശങ്ങള്‍ ചോദിച്ച് കൊണ്ടുള്ള ഇത്തരം സന്ദേശങ്ങളിലൂടെ പണം തട്ടിയെടുക്കാനാണ് അവര്‍ ലക്ഷ്യമിടുന്നത്.
നിങ്ങള്‍ ഇതുവരെ നടത്തിയിട്ടില്ലാത്ത ഒരു ഷോപ്പിംഗിനെ കുറിച്ചുള്ള അപ്ഡേറ്റുകള്‍ എന്ന തരത്തിലാണ് പുതിയ തരത്തില്‍ പ്രചാരമേറുന്നത്. സ്വീകര്‍ത്താക്കളെ സന്ദേശങ്ങളില്‍ ക്ലിക്ക് ചെയ്യിച്ച് അവരുടെ ഫോണ്‍ ഹാക്ക് ചെയ്യാന്‍ വേണ്ടിയാണ് ഇത്തരം സന്ദേശങ്ങള്‍ എത്തുന്നത്.
നെറ്റ്ഫ്‌ളിക്‌സ് പോലുള്ള ഒടിടി പ്ലാറ്റ്‌ഫോമുകളുടെ സബ്സ്‌ക്രിപ്ഷന്‍ അപ്ഡേറ്റുകള്‍ക്ക് വേണ്ടിയുള്ള സന്ദേശങ്ങള്‍ ഉപയോഗിച്ച് തട്ടിപ്പുകാര്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നു. ഇത് സൗജന്യ ഓഫറുകളോ മറ്റോ ആയിട്ടായിരിക്കും പ്രത്യക്ഷപ്പെടുക.
നിങ്ങുടെ ഓണ്‍ലൈന്‍ പര്‍ച്ചേസുകളുടെ ഡെലിവറി യഥാസമയം എത്താന്‍ തന്നിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക എന്ന തരത്തിലുള്ള സന്ദേശങ്ങളും ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. ഇതും 99 ശതമാനവും തട്ടിപ്പുകാരില്‍ നിന്ന് വരുന്ന സന്ദേശങ്ങളായിരിക്കും.

12 വയസുകാരിക്ക് വയറുവേദന, പരിശോധിച്ചപ്പോൾ ഗർഭിണി; ഡിഎൻഎ ഫലം വന്നു, താമരശ്ശേരിയിൽ അയൽവാസിയായ 62 കാരൻ അറസ്റ്റിൽ

താമരശ്ശേരി: കോഴിക്കോട് താമരശ്ശേരിയില്‍ 12 വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതി പിടിയിൽ. കുട്ടിയുടെ അയല്‍വാസിയായ 62കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് മാസം മുമ്പ് വയറു വേദനയെത്തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോളാണ് ഗര്‍ഭിണിയാണെന്ന

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ ഉത്തരവ് ഇന്ന്, മതപരിവർത്തന കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് വാദം

ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ ഉത്തരവ് ഇന്ന്. ജാമ്യത്തിനായി ഉന്നയിച്ച വാദങ്ങളെ പ്രോസിക്യൂഷൻ പൂർണമായി ഖണ്ഡിച്ചിരുന്നില്ല. സാങ്കേതികമായി മാത്രമാണ് സർക്കാർ ജാമ്യാഹർജിയെ എതിർത്തത്. കേസ് അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചിരുന്നു. മതപരിവർത്തനം,

ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തിയെന്ന് തോന്നുന്നു, എങ്കിൽ നല്ല കാര്യം- ട്രംപ്

ദില്ലി: റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തിയതായി റിപ്പോർട്ട് ഉണ്ടെന്നും സ്ഥിരീകരിച്ചാൽ അത് നല്ല നടപടി ആണെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യയിൽ നിന്ന് ക്രൂഡ് ഓയിലും സൈനിക ഉപകരണങ്ങളും വാങ്ങിയതിന്

സ്‌പോട്ട് അഡ്മിഷന്‍

മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് നാലിന് രാവിലെ ഒന്‍പത് മുതല്‍ 11 വരെ നടക്കുന്ന

സീറ്റൊഴിവ്

മാനന്തവാടി ഗവ കോളേജില്‍ ബി.എസ്.സി ഫിസിക്‌സ്, ഇലക്ട്രോണിക്‌സ് വിഭാഗങ്ങളില്‍ സീറ്റൊഴിവ്. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് ആറിന് വൈകിട്ട് അഞ്ചിനകം കണ്ണൂര്‍ സര്‍വകലാശാലയില്‍ രജിസ്റ്റര്‍ ചെയ്ത അപേക്ഷയുടെ പകര്‍പ്പ് sijomathewmundakutty@gmail.com ലോ, കോളേജ് ഓഫീസില്‍ നേരിട്ടോ നല്‍കണം.

വായ്പാ പദ്ധതിയിലേക്ക് അപേക്ഷിക്കാം

പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്റെ മാനന്തവാടി ഉപജില്ലാ ഓഫീസില്‍ പ്രവാസികള്‍ക്കായി നടപ്പാക്കുന്ന സ്വയം തൊഴില്‍ വായ്പാ പദ്ധതിയിലേക്ക് അപേക്ഷിക്കാം. ഒ.ബി.സി, മത ന്യുനപക്ഷ വിഭാഗക്കാരായ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയവര്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം. അപേക്ഷകര്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.