പേര് വന്ന വഴി അങ്ങനെയല്ല; രച്ചിൻ രവീന്ദ്രയുടെ പേരിന് പിന്നിലെ യാഥാർഥ്യം വെളിപ്പെടുത്തി പിതാവ്

ഐസിസി ഏകദിന ലോകകപ്പിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട താരങ്ങളിൽ ഒരാളാണ് ന്യൂസിലൻഡ് ഓപ്പണർ രച്ചിൻ രവീന്ദ്ര. ഇന്ത്യൻ വംശജൻ കൂടിയായ രച്ചിന് ഇന്ത്യയിലെ ആരാധകർക്കും കുറവില്ല. ലോകകപ്പിലെ താരത്തിന്റെ മികച്ച പ്രകടനം പ്രശംസകൾ പിടിച്ചുപറ്റിയിരുന്നു. ഇതിനിടെ താരത്തിന്റെ പേര് സംബന്ധിച്ചും അഭ്യൂഹങ്ങൾ പരന്നു. രച്ചിൻ എന്ന പേര് നൽകിയത് ഇന്ത്യൻ ഇതിഹാസ താരങ്ങളായ രാഹുൽ ദ്രാവിഡിന്റെയും സച്ചിൻ ടെണ്ടുൽക്കറിന്റെയും പേരിൽ നിന്നാണ് എന്നായിരുന്നു സോഷ്യൽ മീഡിയയിലെ പ്രചാരണം.

എന്നാൽ പ്രചരണം വ്യാപകമായതോടെ പിതാവ് രവി കൃഷ്ണ മൂർത്തി മകന്റെ പേര് വന്ന വഴി വ്യക്തമാക്കിയിരിക്കുകയാണ്. രാഹുൽ ദ്രാവിഡിന്റെ ആദ്യ അക്ഷരമായ രാ യും സച്ചിൻ ടെണ്ടുൽക്കറിന്റെ ആദ്യ പേരിലെ രണ്ടക്ഷരങ്ങളും കൂട്ടിചേർത്താണ് രച്ചിൻ എന്ന് പേര് നൽകിയെന്നായിരുന്നു സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ന‍ടന്ന പ്രചരണം. ഈ പ്രചരണം തള്ളിയാണ് രവികൃഷ്ണ മൂർത്തി രംഗത്തെത്തിയിത്.

‘രച്ചിൻ ജനിച്ചപ്പോൾ ഭാര്യയാണ് പേര് നിർദേശിച്ചത്. പേര് നല്ലതായതിനാലും വിളിക്കാൻ എളുപ്പമായതിനാലും മറ്റൊരു പേരും ചർച്ചചെയ്യൻ ഞങ്ങൾ നിന്നില്ല. കുറച്ച് വർഷങ്ങൾക്ക് ശേഷമാണ് രാഹുലിന്റെയും സച്ചിന്റെയും പേരുകൾ കൂടിച്ചേർന്നതാണ് മകന്റെ പേരെന്ന്. എന്നാൽ ഞങ്ങൾ മകൻ ക്രിക്കറ്റ് കളിക്കാരനാകണമെന്നോ മറ്റെന്തെങ്കിലും ആകണമെന്നോ ഉള്ള ഉദ്ദേശ്യത്തോടെയല്ല ആ പേര് നൽകിയത്’ പിതാവ് രവി കൃഷ്ണമൂർത്തി പറയുന്നു. 1999 നവംബർ 18 ന് വെല്ലിംഗ്ടണിൽ രച്ചിൻ ജനിച്ചത്. പിതാവ് രവി കൃഷ്ണമൂർത്തി 1990-കളിൽ ന്യൂസിലൻഡിലേക്ക് കുടിയേറുകയായിരുന്നു.

രച്ചിൻ മൂന്ന് ടെസ്റ്റുകളും 21 ഏകദിനങ്ങളും 18 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ദേശീയ ടീമിലെത്തുന്നതിന് മുമ്പ് അണ്ടർ -19, ന്യൂസിലൻഡ് എ ടീമുകളിൽ കളിച്ചു. ഈ ലോകകപ്പിൽ 9 മത്സരങ്ങളിൽ നിന്നായി 565 റൺസ് നേടിയ താരം ടോപ്‌സ്‌കോറർമാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ട്. മൂന്നു സെഞ്ച്വറികൾ ഉൾപ്പെടെയാണ് പട്ടികയിൽ താരം ഇടം നേടിയത്. 25 വയസിനിടെ ഏറ്റവും കൂടുതൽ ലോകകപ്പ് റൺസടിക്കുന്ന താരമെന്ന റെക്കോർഡ് താരം സ്വന്തമാക്കിയിരുന്നു. സച്ചിൻ ടെണ്ടുൽക്കറിന്റെ റെക്കോർഡായിരുന്നു താരം മറികടന്നത്.

സ്പോട്ട് അഡ്മിഷന്‍

മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്

സീറ്റൊഴിവ്

മീനങ്ങാടി മോഡല്‍ കോളേജില്‍ നാല് വര്‍ഷത്തെ ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സുകളില്‍ സീറ്റൊഴിവ്. ഫോണ്‍ – 9747680868, 8547005077

ഖാദി ഓണം മേള

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന് കീഴില്‍ കല്‍പ്പറ്റ, പനമരം, മാനന്തവാടി എന്നിവടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യകളിലും പുല്‍പള്ളി, പള്ളിക്കുന്ന് ഗ്രാമ സൗഭാഗ്യകളിലും ഖാദി ഓണം മേളകള്‍ ആരംഭിച്ചു. സെപ്റ്റംബര്‍ നാല് വരെ

പച്ചത്തേയില വില നിശ്ചയിച്ചു.

ജില്ലയില്‍ ജൂലൈ മാസത്തെ പച്ചത്തേയിലയുടെ വില 12.02 രൂപയായി നിശ്ചയിച്ചു. പച്ച തേയിലയുടെ വില തീര്‍പ്പാക്കുമ്പോള്‍ ഫാക്ടറികള്‍ ശരാശരി വില പാലിച്ച് വിതരണക്കാര്‍ക്ക് നല്‍കണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു.

പട്ടികവര്‍ഗ്ഗ വികസന വകുപ്പ് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഓഗസ്റ്റ് ഒന്‍പതിന് സംഘടിപ്പിക്കുന്ന സുവര്‍ണ്ണ ജുബിലി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നവരെ ജില്ലയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിക്കാനും ഉദ്ഘാടനം കഴിഞ്ഞ് തിരികെ ജില്ലയിലെത്തിക്കാനും ടൂറിസ്റ്റ് ബസ്

തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം

കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വേഡ് പ്രോസസിങ് ആന്‍ഡ് ഡാറ്റ എന്‍ട്രി, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.