ഈ ഗൾഫ് രാജ്യത്തേക്കാണ് എറ്റവും കൂടുതൽ ഇന്ത്യക്കാർ ഈ വർഷം യാത്ര നടത്തിയത്;കാരണം ഇതാണ്

ഒമാൻ: ഈ വർഷം ഒമാൻ സന്ദർശിച്ചവരുടെ എണ്ണം പുറത്തു വന്നു. ഒമാൻ സന്ദർശിച്ചവരിൽ ഏറ്റവും കൂടുതൽ ജിസിസി പൗരൻമാർ ആണ്. എന്നാൽ രണ്ടാം സ്ഥാനത്ത് ഇടം പിടിച്ചത് ഇന്ത്യക്കാരും. ഈ വർഷം സെപ്റ്റംബർ അവസാനംവരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ഒമാനിൽ എത്തിയത് 1.2 ദശലക്ഷം ജിസിസി പൗരന്മാരും 4 63,000 ഇന്ത്യക്കാരും ആണ്.യമൻ. ചൈന, ജർമ്മനി എന്നി രാജ്യങ്ങളിളെ പൗരന്മാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ.

ഏകദേശം 2.9 ദശലക്ഷം സന്ദർശകരാണ് കഴിഞ്ഞ വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ ഈ സമയത്ത് എത്തിയിരിക്കുന്നത്. ത്രീ-ഫൈവ് സ്റ്റാർ ഹോട്ടലുകളുടെ എണ്ണത്തിലും വർധനവ് ഉണ്ടായിരിക്കുന്നു. 154 ദശലക്ഷം റിയാലിന്റെ വരുമാനം ആണ് ഉണ്ടായിരിക്കുന്നത്. 1.4 ദശലക്ഷം ആളുകൾ ആണ് രാജ്യത്ത് വിവിധ രാജ്യങ്ങളിൽ നിന്നും വന്നെത്തിയിരിക്കുന്നത്. രാജ്യത്തേക്ക് വിനേദസഞ്ചാരികളെ കൂടുതലായി എത്തിക്കുന്നതിന്റെ ഭാഗമായി വലിയ തരത്തിലുള്ള നിക്ഷേപം ഒമാൻ ഈ മേഖലയിൽ നടത്തിയിരുന്നു.

മൂന്ന് ശതകോടി റിയാൽ മൂല്യമുള്ള മൊത്തം നിക്ഷേപം ആണ് ഇനി ടൂറിസം മേഖലയിൽ നടത്താൻ ഒമാൻ ലക്ഷ്യം വെക്കുന്നത്. 2025 അവസാനത്തോടെ ഹോട്ടൽ മുറികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടാകും ഇപ്പോഴുള്ളതിനേക്കാളും 33,000 ആയി ഉയർത്താൻ ആണ് ലക്ഷ്യം വെക്കുന്നത്. ജിഡിപിയിൽ ടൂറിസം മേഖലയുടെ സംഭാവന 2.75 ശതമാനത്തിൽനിന്ന് മൂന്ന് ശതമാനമായി ഉയർത്താൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ജോലിക്കായി ഇന്ത്യയിൽ നിന്നും ഒമാനെ തെരഞ്ഞെടുക്കുന്നവർ കൂടുതലാണ്.

കഴിഞ്ഞ ഒരു വർഷം ഇന്ത്യൻ വിവാഹങ്ങളുടെ എണ്ണത്തിൽ ഒമാനിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. രണ്ട് മടങ്ങ് വർദ്ധനവുണ്ടായി എന്നാണ് കണക്കുകൾ. ഇന്ത്യക്ക് അടുത്താണ് ഒമാൻ സ്ഥിതി ചെയ്യുന്നത്. കൂടാതെ മികച്ച എയർലൈൻ കണക്റ്റിവിറ്റിയും മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്ക് പോകാൻ എളുപ്പവും ആണ്. ഇന്ത്യയിൽ നിന്നുള്ള സന്ദർശകർക്ക് വേഗത്തിൽ എത്തിചേരാൻ സാധിക്കുന്ന സ്ഥലം കൂടിയാണിത്.ഒമാന്റെ മനോഹരമായ ഭൂപ്രകൃതി ആരേയും ആകർഷിക്കുന്ന ഒന്നാണ്. ലോകത്തിന്‍റെ മറ്റു ഭാഗങ്ങളിൽ നിന്നും വരുന്ന സന്ദർശകർക്ക് എളുപ്പത്തിൽ എത്തിചേരാൻ സാധിക്കും. ഒമാന്റെ ആതിഥ്യമര്യാദ ആരേയും ആകർഷിക്കും.അതിനാൽ തന്നെയാണ് ഇന്ത്യക്കാർ ഒമാൻ തെരഞ്ഞെടുക്കുന്നത്.

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ

ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും

ഫ്രൈഡ് ചിക്കൻ ഓർഡർ ചെയ്തു, 20 മിനിറ്റ് കാത്തിരിക്കാൻ പറഞ്ഞു, 15 മിനിറ്റ് കഴിഞ്ഞപ്പോൾ ക്ഷമകെട്ടു; പുതുവത്സരത്തലേന്ന് ഹോട്ടൽ തകർത്ത് യുവാക്കൾ

ഭക്ഷണം ലഭിക്കാൻ വൈകിയതോടെ തൃക്കരിപ്പൂരിൽ ഹോട്ടൽ യുവാക്കൾ തല്ലിതകർത്തു. പോഗോ ഹോട്ടലിൽ ഇന്നലെ രാത്രിയാണ് ആക്രമണം. ഫ്രൈഡ് ചിക്കൻ ആയിരുന്നു യുവാക്കൾ ആവശ്യപ്പെട്ടത്. എന്നാൽ ഫ്രെഡ് ചിക്കന് കുറച്ചധികം സമയം വേണമെന്ന് ഹോട്ടൽ ജീവക്കാർ

പോറ്റി ആദ്യം എത്തിയത് സോണിയയുടെ ഓഫീസിൽ; മഹാതട്ടിപ്പുകാർ എങ്ങനെ സോണിയയുടെ അടുക്കലെത്തി?: മുഖ്യമന്ത്രി

ശബരിമല സ്വർണക്കൊള്ള അന്വേഷണം അട്ടിമറിക്കാൻ ശ്രമമെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. താനോ തന്റെ ഓഫീസോ അന്വേഷണത്തിൽ ഒരു ഇടപെടലും നടത്തുന്നില്ല എന്നും ചില കാര്യങ്ങളിൽ മറുപടിയില്ലാത്ത അവസ്ഥ വരുമ്പോൾ മുഖ്യമന്ത്രിയുടെ

എൻഎസ്‌എസ്‌ സപ്തദിന സഹവാസ ക്യാമ്പുകൾക്ക് സമാപനം

കൽപ്പറ്റ:ഹയർസെക്കൻഡറി നാഷണൽ സർവ്വീസ് സ്കീമിന്റെ ക്യാമ്പുകൾ ജില്ലയിൽ സമാപിച്ചു. ജില്ലയിൽ 59 യൂണിറ്റുകളിലാണ് ക്യാമ്പുകൾ നടന്നത്. യുവത ഗ്രാമതയുടെ സമഗ്രതയ്ക്കായി എന്ന ആശയത്തിൽ ഊന്നിയാണ് ഈ വർഷത്തെ ക്യാമ്പ് നടന്നത്. ഇനിയും ഒഴുകും മാനവ

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം

മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ്‌ കെ. എം.പത്രോസ്

ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി കോളേജില്‍ വിവിധ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ), പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ),

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.