ഈ ഗൾഫ് രാജ്യത്തേക്കാണ് എറ്റവും കൂടുതൽ ഇന്ത്യക്കാർ ഈ വർഷം യാത്ര നടത്തിയത്;കാരണം ഇതാണ്

ഒമാൻ: ഈ വർഷം ഒമാൻ സന്ദർശിച്ചവരുടെ എണ്ണം പുറത്തു വന്നു. ഒമാൻ സന്ദർശിച്ചവരിൽ ഏറ്റവും കൂടുതൽ ജിസിസി പൗരൻമാർ ആണ്. എന്നാൽ രണ്ടാം സ്ഥാനത്ത് ഇടം പിടിച്ചത് ഇന്ത്യക്കാരും. ഈ വർഷം സെപ്റ്റംബർ അവസാനംവരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ഒമാനിൽ എത്തിയത് 1.2 ദശലക്ഷം ജിസിസി പൗരന്മാരും 4 63,000 ഇന്ത്യക്കാരും ആണ്.യമൻ. ചൈന, ജർമ്മനി എന്നി രാജ്യങ്ങളിളെ പൗരന്മാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ.

ഏകദേശം 2.9 ദശലക്ഷം സന്ദർശകരാണ് കഴിഞ്ഞ വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ ഈ സമയത്ത് എത്തിയിരിക്കുന്നത്. ത്രീ-ഫൈവ് സ്റ്റാർ ഹോട്ടലുകളുടെ എണ്ണത്തിലും വർധനവ് ഉണ്ടായിരിക്കുന്നു. 154 ദശലക്ഷം റിയാലിന്റെ വരുമാനം ആണ് ഉണ്ടായിരിക്കുന്നത്. 1.4 ദശലക്ഷം ആളുകൾ ആണ് രാജ്യത്ത് വിവിധ രാജ്യങ്ങളിൽ നിന്നും വന്നെത്തിയിരിക്കുന്നത്. രാജ്യത്തേക്ക് വിനേദസഞ്ചാരികളെ കൂടുതലായി എത്തിക്കുന്നതിന്റെ ഭാഗമായി വലിയ തരത്തിലുള്ള നിക്ഷേപം ഒമാൻ ഈ മേഖലയിൽ നടത്തിയിരുന്നു.

മൂന്ന് ശതകോടി റിയാൽ മൂല്യമുള്ള മൊത്തം നിക്ഷേപം ആണ് ഇനി ടൂറിസം മേഖലയിൽ നടത്താൻ ഒമാൻ ലക്ഷ്യം വെക്കുന്നത്. 2025 അവസാനത്തോടെ ഹോട്ടൽ മുറികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടാകും ഇപ്പോഴുള്ളതിനേക്കാളും 33,000 ആയി ഉയർത്താൻ ആണ് ലക്ഷ്യം വെക്കുന്നത്. ജിഡിപിയിൽ ടൂറിസം മേഖലയുടെ സംഭാവന 2.75 ശതമാനത്തിൽനിന്ന് മൂന്ന് ശതമാനമായി ഉയർത്താൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ജോലിക്കായി ഇന്ത്യയിൽ നിന്നും ഒമാനെ തെരഞ്ഞെടുക്കുന്നവർ കൂടുതലാണ്.

കഴിഞ്ഞ ഒരു വർഷം ഇന്ത്യൻ വിവാഹങ്ങളുടെ എണ്ണത്തിൽ ഒമാനിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. രണ്ട് മടങ്ങ് വർദ്ധനവുണ്ടായി എന്നാണ് കണക്കുകൾ. ഇന്ത്യക്ക് അടുത്താണ് ഒമാൻ സ്ഥിതി ചെയ്യുന്നത്. കൂടാതെ മികച്ച എയർലൈൻ കണക്റ്റിവിറ്റിയും മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്ക് പോകാൻ എളുപ്പവും ആണ്. ഇന്ത്യയിൽ നിന്നുള്ള സന്ദർശകർക്ക് വേഗത്തിൽ എത്തിചേരാൻ സാധിക്കുന്ന സ്ഥലം കൂടിയാണിത്.ഒമാന്റെ മനോഹരമായ ഭൂപ്രകൃതി ആരേയും ആകർഷിക്കുന്ന ഒന്നാണ്. ലോകത്തിന്‍റെ മറ്റു ഭാഗങ്ങളിൽ നിന്നും വരുന്ന സന്ദർശകർക്ക് എളുപ്പത്തിൽ എത്തിചേരാൻ സാധിക്കും. ഒമാന്റെ ആതിഥ്യമര്യാദ ആരേയും ആകർഷിക്കും.അതിനാൽ തന്നെയാണ് ഇന്ത്യക്കാർ ഒമാൻ തെരഞ്ഞെടുക്കുന്നത്.

ഏറെ ദുഃഖകരം, വാൽപ്പാറ അപകടത്തിൽപ്പെട്ടവര്‍ക്ക് ചികിത്സ ഉറപ്പാക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്’: മുഖ്യമന്ത്രി

തമിഴ്‌നാട് പൊള്ളാച്ചി വാല്‍പ്പാറയിലുണ്ടായ വാഹനപകടത്തില്‍ മലയാളികള്‍ മരിച്ച സംഭവത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറെ ദുഃഖകരമായ സംഭവമാണെന്നും അപകടത്തില്‍പ്പെട്ടവര്‍ക്ക് ആവശ്യമെങ്കില്‍ ചികിത്സ ഉറപ്പാക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരുടെ

പനമരം പുഴയിൽ വീണ്ടും മുങ്ങിമരണം യുവാവിനെ തിരിച്ചറിഞ്ഞില്ല.

പനമരം: പനമരത്ത് നീരട്ടാടി ഭാഗത്ത് ശരത്ത് എന്ന യുവാവ് മുങ്ങി മരിച്ചതിന് പിന്നാലെ മറ്റൊരു യുവാവും മുങ്ങി മരിച്ചു. എന്നാൽ ഈ യുവാവിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.ഇന്ന് വൈകീട്ടോടെ പനമരം വലിയ പുഴയിൽ മുങ്ങിയ യുവാവിനെ

‘ചിക്കൻ ഫ്രൈഡ് റൈസിൽ ചിക്കനില്ല’; ഹോട്ടലിലെ കമ്പ്യൂട്ടർ അടിച്ചുതകർത്ത് യുവാവ്

ആലപ്പുഴ: ഹോട്ടലിലെ കമ്പ്യൂട്ടറും സാമഗ്രികളും അടിച്ചുതകര്‍ത്ത് യുവാവ്. ആലപ്പുഴയിലെ ഹരിപ്പാടാണ് സംഭവം. ചിക്കന്‍ ഫ്രൈഡ് റൈസില്‍ ചിക്കനില്ലെന്ന് ആരോപിച്ച് ഇതിൽ പ്രകോപിതനായാണ് യുവാവിന്റെ അതിക്രമം. ഇന്നലെ ഹരിപ്പാടുളള ചിക്കാഗോ ഹോട്ടലിലാണ് സംഭവമുണ്ടായത്. ആറാട്ടുപുഴ സ്വദേശി

സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസ വാർത്ത, വില കുറയും, സുപ്രധാന തീരുമാനവുമായി കേന്ദ്രം; ഇറക്കുമതി ചെയ്യാന്‍ ബാങ്കുകള്‍ക്ക് അനുമതി

രാജ്യത്തെ സ്വര്‍ണ്ണ-വെള്ളി വിപണിയില്‍ നിര്‍ണ്ണായക മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി കേന്ദ്ര സര്‍ക്കാര്‍ .സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്.ഡി.എഫ്.സി , ആക്‌സിസ് ബാങ്ക് തുടങ്ങി 15 പ്രമുഖ ബാങ്കുകള്‍ക്ക് സ്വര്‍ണ്ണവും വെള്ളിയും വിദേശത്തുനിന്ന് നേരിട്ട് ഇറക്കുമതി

ശ്രീനാരായണ ധർമ്മീമാംസ പരിഷത്തും ശ്രീ ശാരദ പ്രതിഷ്ഠ വാർഷിക മഹോത്സവവും ഞായറാഴ്ച നടക്കും

പുൽപ്പള്ളി:ഗുരുധർമ്മ പ്രചരണ സഭ വയനാട് ജില്ലാ കമ്മിറ്റിയുടെയും മാതൃസഭ,യുവജന സഭ ജില്ലാ കമ്മിറ്റികളുടെയും സംയുക്ത ആഭിമുഖ്യത്തിൽ 114 -മത് ശ്രീ ശാരദ പ്രതിഷ്ഠാ വാർഷിക മഹോത്സവവും 64-ാമത് ശ്രീനാരായണ ധർമ്മ മീമാംസ പരിഷത്തും സംഘടിപ്പിക്കും.

വേനൽ കാലത്ത് വാങ്ങുന്ന പഴങ്ങൾ സുരക്ഷിതമോ? പരിശോധന ശക്തമാക്കാൻ എഫ്എസ്എസ്എഐ

ന്യൂഡൽഹി: പഴങ്ങൾ കൃത്രിമമായി പഴുപ്പിക്കാൻ മാരകമായ കാൽസ്യം കാർബൈഡ് ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടിയുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പരിശോധന ശക്തമാക്കാൻ ഭക്ഷ്യസുരക്ഷാ കമീഷണർമാർക്ക്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.