ഒന്നുകില്‍ എഞ്ചിന്‍ മാറ്റികൊടുക്കണം അല്ലെങ്കില്‍ 42 ലക്ഷം; കാര്‍ കമ്പനിക്കെതിരെ ഉപഭോക്താവിന് അനുകൂല വിധി

ചെന്നൈ: ആഡംബര കാര്‍ നിര്‍മാതാക്കളായ ജാഗ്വാര്‍ ലാന്റ് റോവര്‍ ഇന്ത്യ, ഉപഭോക്താവിന് 42.7 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിന്റെ വിധി. ഈ തുക നല്‍കുകയോ അല്ലെങ്കില്‍ വാഹനത്തിന്റെ തകരാറിലായ എഞ്ചിന്‍ മാറ്റി നല്‍കുകയോ വേണം. ഇതിന് പുറമെ നഷ്ടപരിഹാരമായി 55,000 രൂപ കൂടി നല്‍കണമെന്നും വിധിയില്‍ പറയുന്നു.

ചെന്നൈയിലെ പ്രമുഖ വസ്ത്ര വ്യാപാരി നല്‍കിയ കേസിലാണ് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ അനുകൂല വിധി. 2016 ജനുവരിയില്‍ അദ്ദേഹം ചെന്നൈയിലെ ഷോറൂമില്‍ നിന്ന് ജാഗ്വാര്‍ എക്സ്.എഫ് 3.0 മോഡല്‍ കാര്‍ വാങ്ങിയിരുന്നു. 61 ലക്ഷം രൂപയാണ് അന്ന് കാറിന് നല്‍കിയത്. പിന്നീട് 2018 മാര്‍ച്ചില്‍ ബംഗളുരുവിലേക്കുള്ള ഒരു സ്വകാര്യ യാത്രയ്ക്കിടെ വാഹനം വലിയ ശബ്ദത്തോടെ റോഡിന് നടുവില്‍ നിന്നുപോയി. 22,400 കിലോമീറ്ററാണ് അന്ന് കാര്‍ ആകെ സഞ്ചരിച്ചിരുന്നത്. മൂന്ന് വര്‍ഷത്തെ കമ്പനി വാറണ്ടി കാലാവധി അവസാനിച്ചിരുന്നതുമില്ല. കാര്‍ പിന്നീട് റിക്കവറി വാഹനം എത്തി ബംഗളുരുവിലെ ഷോറൂമിലേക്ക് കൊണ്ടുപോവുകയും വാറണ്ടി കാലാവധിക്കുള്ളില്‍ ആയിരുന്നതിനാല്‍ സര്‍വീസ് സെന്ററില്‍ നിന്ന് സൗജന്യമായി എഞ്ചിന്‍ മാറ്റിവെച്ചു കൊടുക്കുകയും ചെയ്തു.

എന്നാല്‍ തൊട്ടടുത്ത വര്‍ഷവും ഇതുപോലെ കാര്‍ നടുറോഡില്‍ നിന്നു. ഇത്തവണ വാറണ്ടി പീരിഡ് കഴിഞ്ഞുവെന്ന് ചൂണ്ടിക്കാട്ടി സര്‍വീസ് സെന്റര്‍ അധികൃതര്‍ എഞ്ചിന്‍ മാറ്റി നല്‍കാന്‍ തയ്യാറായില്ല. തിരികെ നല്‍കാതെ ഒരു വര്‍ഷത്തോളം കാര്‍ സര്‍വീസ് സെന്ററില്‍ കിടന്നു. ഇതേ തുടര്‍ന്നാണ് ഉടമ ചെന്നൈ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ പരാതി നല്‍കിയത്. തകരാറുള്ള വാഹനമാണ് തനിക്ക് ലഭിച്ചതെന്ന് പരാതിയില്‍ ആരോപിച്ചിരുന്നു. അതേസമയം വാഹനത്തിന്റെ അമിത ഉപയോഗവും വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള ഉപയോഗവും അറ്റകുറ്റപ്പണികള്‍ നടത്താത്തതും കാരണം എഞ്ചിന് അസാധാരണ തേയ്മാനം വന്നുവെന്നായിരുന്നു സര്‍വീസ് സെന്റര്‍ അധികൃതരുടെ വാദം. വാഹനം തിരിച്ചു നല്‍കാന്‍ വൈകിയത് കൊവിഡ് ലോക്ക് ഡൗണ്‍ ആയിരുന്നതിനാലാണ് എന്നും അവര്‍ വാദിച്ചു.

കാര്‍ നിര്‍മാതാക്കളായ മുംബൈ ആസ്ഥാനമായ കമ്പനി ജാഗ്വാര്‍ ലാന്റ് റോവര്‍ ഇന്ത്യ നടത്തിയ വാദത്തില്‍ തകരാറുകളുള്ള കാറാണ് ഉപഭോക്താവിന് നല്‍കിയതെന്ന് തെളിയിക്കാനുള്ള ഒരു തെളിവും അദ്ദേഹത്തിന്റെ പക്കല്‍ ഇല്ലെന്നാണ് വാദിച്ചത്. എന്നാല്‍ എഞ്ചിന്റെ വിലയായ 42.2 ലക്ഷം രൂപയില്‍ 50 ശതമാനം ഡിസ്കൗണ്ട് നല്‍കാമെന്ന് കമ്പനി നിലപാടെടുത്തു. പുതിയ കാര്‍ ആവശ്യപ്പെടുന്ന ഉടമയുടെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്നും കമ്പനി വാദിച്ചു.

കമ്പനിയുടെയും സര്‍വീസ് സെന്ററിന്റെയും വാദങ്ങളെല്ലാം ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം തള്ളി. ഒന്നുകില്‍ ഉപഭോക്താവിന്റെ കാറിന് എഞ്ചിന്‍ മാറ്റി നല്‍കണമെന്നും അല്ലെങ്കില്‍ നഷ്ടപരിഹാരം നല്‍കണമെന്നും കമ്മീഷന്‍ നിലപാടെടുത്തു. ഇതിന് പുറമെ അദ്ദേഹത്തിനുള്ള നഷ്ടങ്ങള്‍ക്ക് പകരമായി 55,000 രൂപ കൂടി നഷ്ടപരിഹാരം നല്‍കണമെന്നും കമ്മീഷന്‍ ഉത്തരവിട്ടു.

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്

ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ

അന്താരാഷ്ട്ര പുഷ്പമേളയ്ക്ക് തിരിതെളിഞ്ഞു: മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു.

വയനാടിന്റെ വര്‍ണോത്സവമായ പൂപ്പൊലിക്ക് അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ തിരിതെളിഞ്ഞു. കാർഷിക വികസന- കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് മേള ഉദ്ഘാടനം ചെയ്തു. പൂപ്പൊലി ജില്ലയിലെ കാർഷിക മേഖലയ്ക്ക് ഏറെ പ്രയോജനകരമാകുന്നതോടൊപ്പം

മന്തട്ടിക്കുന്നിലെ വീട്ടിൽ നിന്നും എം.ഡി.എം.എയുമായി യുവാക്കൾ പിടിയിലായ സംഭവം; ലഹരി നൽകിയയാൾ പിടിയിൽ

ബത്തേരി: മന്തട്ടിക്കുന്നിലെ വീട്ടിൽനിന്നും എം.ഡി.എം.എ പിടികൂടിയ സംഭവ ത്തിൽ എം.ഡി.എം.എ നൽകിയയാൾ അറസ്റ്റിൽ. മുഖ്യപ്രതിയായ ബത്തേരി, മുള്ളൻകുന്ന്, കണ്ടാക്കൂൽ വീട്ടിൽ കെ.അനസ് (34) നെയാണ് ബത്തേരി പോലീസ് പിടികൂടിയത്. 29.12.2025 തിയ്യതി കോഴിക്കോട് തിരുവള്ളൂരിൽ

വാഹനാപകടം; യുവാവ് മരിച്ചു അമ്പലവയൽ: അമ്പലവയൽ നെല്ലാറച്ചാൽ റോഡിൽ ഒഴലക്കൊല്ലിയിൽ

നിയന്ത്രണം മിനി ലോറി മരത്തിലിടിച്ച് ഡ്രൈവർ മരണപ്പെട്ടു. തമിഴ്‌നാട് വെല്ലൂർ റാണിപ്പെട്ട് മേഘനാഥന്റെ മകൻ ദിനകരൻ (40) ആണ് മരണ പ്പെട്ടത്. മഞ്ഞപ്പറയിൽ നിന്നും നെല്ലറചാലിലേക്കു പോവുകയായിരുന്ന മിനിലോറിയാണ് ഇന്ന് രാവിലെ പത്തുമണിയോടെ അപകടത്തിൽപ്പെട്ടത്.

ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രകാരന് പരിക്ക്

അഞ്ചാംമൈൽ കെല്ലൂർ ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രകാരന് പരിക്ക്.പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി KL-72-E-2163 എന്ന ബൈക്കും KL-10-AB-3061 എന്ന ആൾട്ടോ കാറും ആണ് അപകടത്തിൽ പെട്ടത്.

ബോച്ചെയുടെ പാപ്പാഞ്ഞിക്ക് വേൾഡ് റെക്കോർഡ്

ലോകത്ത് 65 അടി ഉയരമുള്ള ഏറ്റവും വലിയ പാപ്പാഞ്ഞിയായി ബോച്ചെ 1000 ഏക്കറിൽ സ്ഥാപിച്ച പാപ്പാഞ്ഞിക്ക് വേൾഡ് റെക്കോർഡ് ആയി അംഗീകാരം ലഭിച്ചു. ജനുവരി 2026 ജൂറി ഡോ. സുനിൽ ജോസഫ് നേരിട്ട് നിരീക്ഷിച്ച്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.