മീനങ്ങാടി: ജോലി വാഗ്ദാനം ചെയ്ത് 6 ലക്ഷം
തട്ടിയെടുക്കുകയും വിസയില്ലാതെ മലേഷ്യയി ലേക്ക് കടത്തിവിട്ടതിനെ തുടർന്ന് 3 യുവാക്കളെ അവിടുത്തെ ജയിലിലാക്കുകയും ചെയ്തയാളെ മീനങ്ങാടി പോലീസ് പിടികൂടി. തമിഴ്നാട്ടിലെ ഗൂഡല്ലൂർ, അൻവർ സാദത്ത് (38)നെയാണ് മീനങ്ങാടി ഇൻസ്പെക്ടർ എസ്.എച്ച്.ഒ ബിജു ആന്റണിയും സംഘവും അതിവിദഗ്ദമായി പിടി കൂടിയത്. തനിക്കെതിരെ കേസെടുത്തതറിഞ്ഞ് വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്ന ഇയാളെ കർണാടകയിലെ ഗുണ്ടൽപേട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്.
മീനങ്ങാടി, അപ്പാട് സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുന്നത്. ഇയാൾ ഇത്തരത്തിൽ പലരെയും മലേഷ്യയിലേക്കും മറ്റും ജോലി വാഗ്ദാനം ചെയ്ത് യാതൊരു രേഖയു മില്ലാതെ കടത്തികൊണ്ട് പോകുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. മനുഷ്യകടത്ത് സംഘമായി ബന്ധം ഉണ്ടോയെന്നും അന്വേഷിച്ചു വരുകയാണ്.
സബ് ഇൻസ്പെക്ടർ സി. രാംകുമാർ, സീനിയർ സി.പി.ഒമാരായ ആർ.രതീഷ്, കെ.ടി.പ്രവീൺ, സി.പി.ഒമാരായ ഭരതൻ, അർജുൻ തുടങ്ങിയവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.