പാണ്ടിക്കടവ് സ്വദേശിയായ യുവാവ് കോഴിക്കോട് വെച്ച് ട്രെയിൻ തട്ടി മരിച്ചു. മാന്തവാടി മൈത്രി നഗറിൽ വാടകയ്ക്ക് താമസിച്ച് വന്നിരുന്ന വി എസ് ഭവൻ അഭിലാഷ് (40) ആണ് മരിച്ചത്. പരേതനായ ശിവൻ പിള്ളയുടേയും, അനീ ഷ്യയുടേയും മകനാണ്. മാന്തവാടിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. നാലാം ഗെയ്റ്റിന് സമീപം വെച്ച് ട്രെയിൻ തട്ടി മരിച്ച നിലയിലാണ് അഭിലാ ഷിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ശേഷം സംസ്‌കാരം തൃശി ലേരി ശക്തി കവാടത്തിൽ നടക്കും. സഹോദരങ്ങൾ: അനിൽകുമാർ, അനിത, അനൂപ്, അജിത്ത്കുമാർ

ഏറെ ദുഃഖകരം, വാൽപ്പാറ അപകടത്തിൽപ്പെട്ടവര്‍ക്ക് ചികിത്സ ഉറപ്പാക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്’: മുഖ്യമന്ത്രി
തമിഴ്‌നാട് പൊള്ളാച്ചി വാല്‍പ്പാറയിലുണ്ടായ വാഹനപകടത്തില്‍ മലയാളികള്‍ മരിച്ച സംഭവത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറെ ദുഃഖകരമായ സംഭവമാണെന്നും അപകടത്തില്‍പ്പെട്ടവര്‍ക്ക് ആവശ്യമെങ്കില്‍ ചികിത്സ ഉറപ്പാക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരുടെ







