218 -മത് പഴശ്ശി ദിനാചരണത്തിന്റെ ഭാഗമായി മാനന്തവാടി പഴശ്ശികുടീരത്തില്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ കളിമണ്‍ ശില്‍പ്പ നിര്‍മ്മാണ മത്സരം ശ്രദ്ധ നേടി. വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള 25 വിദ്യാര്‍ഥികളാണ് കളിമണ്ണില്‍ കവിത രചിക്കാനായി പഴശ്ശി കുടീരത്തില്‍ എത്തിയത്. എല്‍.പി, യു.പി, ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്‍ഡറി എന്നീ വിഭാഗങ്ങളിലായിട്ടാണ് മത്സരം സംഘടിപ്പിച്ചത്. അമ്മയും കുഞ്ഞും, ഭക്ഷണം കഴിക്കുന്ന നായ, തുടങ്ങിയ വിവിധ വിഷയങ്ങളെ ആസ്പദമാക്കിയാണ് വിദ്യാര്‍ഥികള്‍ കളിമണ്ണില്‍ ശില്‍പ്പങ്ങള്‍ക്ക് ജന്‍മം നല്‍കിയത്. എല്‍.പി വിഭാഗത്തില്‍ അല്‍ക്ക രമേഷ്, അഥീന റോസ്, ഗൗരി നന്ദ, യു.പി വിഭാഗത്തില്‍ അരുണിമ, റോണ്‍ മാത്യു, വൈഷ്ണവി, ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ അഭയ് സൂര്യ, നന്ദകിഷോര്‍, അലന്‍ ബിജു, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ആകാശ് എന്നിവരും വിജയികളായി. വിജയികള്‍ക്ക് അനുസ്മരണ ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ദിനാചരണ ചടങ്ങില്‍ കുട്ടികള്‍ നിര്‍മ്മിച്ച ശില്‍പ്പങ്ങള്‍ളുടെ പ്രദര്‍ശനവും നടത്തി.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







