അമിതാബ് ബച്ചന്റെ 2800 കോടിയിലധികം വിലമതിക്കുന്ന സ്വത്തുക്കൾ മകനും മകൾക്കും തുല്യമായി വീതിക്കുന്നു

ബോളിവുഡ് സൂപ്പര്‍ താരം അമിതാബ് ബച്ചന്റെ സ്വത്ത് ഇടപാടുകളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഈയിടെയായി സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആണ്. അടുത്തിടെ നടന്ന ഒരു പരിപാടിയില്‍, തന്റെ സ്വത്തുക്കള്‍ മക്കളായ മകന്‍ അഭിഷേകിനും (43) മകള്‍ ശ്വേതയ്ക്കും (45) തുല്യമായി വിഭജിക്കുമെന്ന് സൂപ്പര്‍സ്റ്റാര്‍ വെളിപ്പെടുത്തി. ‘ദ റിച്ചസ്റ്റ്’ എന്ന വെബ് പോര്‍ട്ടല്‍ പ്രകാരം, ഇതിഹാസ നടന്റെ ആസ്തി 400 മില്യണ്‍ അല്ലെങ്കില്‍ 2800 കോടിയാണ് (ഏകദേശം).

എസ്‌കോര്‍ട്ട്സ് ഇന്ത്യയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ നിഖില്‍ നന്ദയെ വിവാഹം കഴിച്ച ശ്വേതയ്ക്ക് അമിതാഭും ഭാര്യ ജയയും തങ്ങളുടെ ജുഹു ബംഗ്ലാവ് ”പ്രതീക്ഷ” സമ്മാനിച്ചതിന്റെ വാര്‍ത്തകള്‍ കഴിഞ്ഞയാഴ്ച സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. മുംബൈയില്‍ അറബിക്കടലിനോടുചേര്‍ന്നുള്ള ജുഹുവില്‍ നടന്‍ അമിതാഭ് ബച്ചന്‍ താമസിച്ചിരുന്ന ബംഗ്ലാവായ ‘പ്രതീക്ഷ’ മകള്‍ക്ക് ഇഷ്ടദാനമായി നല്‍കാന്‍ സ്റ്റാമ്ബ് ഡ്യൂട്ടി, നികുതി ഇനത്തില്‍ ബച്ചന് അടയ്‌ക്കേണ്ടിവന്നത് 50.65 ലക്ഷം രൂപയാണ്. സ്റ്റാമ്ബ് ഡ്യൂട്ടി 200 രൂപയും ബാക്കി തുക മെട്രോ നികുതിയുമാണ്.

കഴിഞ്ഞ എട്ടിനാണ് 16,840 ചതുരശ്രയടിയുള്ള ഫ്‌ളാറ്റ് കൈമാറിയത്.അമിതാഭിന്റെയും ഭാര്യ ജയ ബച്ചന്റെയും പേരിലുള്ള ഭൂമിയിലും അമിതാഭിന്റെ പേരിലുള്ള മറ്റൊരു ഭൂമിയിലുമായാണ് ബംഗ്ലാവ്. അതിനാല്‍ രണ്ടു പ്രമാണങ്ങളിലായാണ് വസ്തു കൈമാറ്റം. ജല്‍സ, ജനക് തുടങ്ങി രണ്ടു ബംഗ്ലാവുകള്‍കൂടി അമിതാഭ് ബച്ചന് ജുഹുവിലുണ്ട്.

പിതാവ് ഹരിവംശ റായ് ബച്ചനില്‍നിന്നാണ് ‘പ്രതീക്ഷ’ അമിതാഭിന് ലഭിച്ചത്. അച്ഛന്റെയും അമ്മയുടെയും കൂടെ ഏറെക്കാലം അമിതാഭ് ജീവിച്ച വീടാണിത്. അതിനാല്‍ തന്റെ മറ്റു വീടുകളില്‍നിന്ന് ഏറെ വ്യത്യസ്തമായാണ് ഇതിനെ അദ്ദേഹം കാണുന്നതും. ജീവിതത്തിലെ ഉയര്‍ച്ച-താഴ്ചകളേറെയും അമിതാഭ് അനുഭവിച്ചത് ഇവിടെ കഴിയുമ്ബോഴാണ്. വിത്തല്‍ നഗര്‍ കോഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റിയിലെ ബംഗ്ലാവ് രണ്ട് പ്ലോട്ടുകളിലായി 674 ചതുരശ്ര മീറ്ററും 890.47 ചതുരശ്ര മീറ്ററും വ്യാപിച്ചുകിടക്കുന്നു, ഇത് സൂപ്പര്‍സ്റ്റാറിന്റെ മുംബൈയിലെ ആദ്യത്തെ സ്വത്താണെന്നാണ് റിപ്പോര്‍ട്ട്. ജുഹുവില്‍ ബച്ചന്‍ കുടുംബത്തിന് മൂന്ന് ബംഗ്ലാവുകള്‍ ഉണ്ട്.

താഴികക്കുടം പ്രതിഷ്‌ഠിച്ചു.

തൃക്കൈപ്പറ്റ: തൃക്കൈപ്പറ്റ മഹാ ശിവക്ഷേത്രത്തിൽ നവീകരണ കലശത്തിന്റെ ഭാഗമായി താഴികക്കുടം പ്രതിഷ്ഠിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്മ ശ്രീ കാക്കട്ടില്ലം പുരുഷോത്തമൻ നമ്പൂതിരി,വൈക്കം മഹാദേവ ക്ഷേത്രം മേൽശാന്തി തരണി നാരായണൻ നമ്പൂതിരി,നവീകരണ കമ്മിറ്റി പ്രസിഡന്റ്‌ എ.ബി

കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടെ നൈറ്റിയിലേക്ക് തീ പടർന്നു; യുവതിക്ക് ദാരുണാന്ത്യം

കോട്ടയം: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ളാക്കാട്ടൂര്‍ ആനക്കല്ലുങ്കലില്‍ ജോമോള്‍ സെബാസ്റ്റ്യന്‍ (26) ആണ് മരിച്ചത്. കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനായി ഗ്യാസ് അടുപ്പില്‍ നിന്ന് പേപ്പറില്‍ തീ എടുക്കുന്നതിനിടെയാണ് പൊള്ളലേറ്റത്. ജോമോളുടെ നൈറ്റിക്ക് തീപിടിക്കുകയായിരുന്നു.

‘യൂണിഫോം ഒഴിവാക്കുക, കുട്ടികൾ സൗകര്യപ്രദമായ വസ്ത്രം ധരിക്കട്ടെ’, പരിശീലനം പത്തര വരെ മതിയെന്നും ബാലാവകാശ കമ്മീഷൻ

സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഏപ്രിൽ മെയ് മാസങ്ങളിൽ നടത്തുന്ന പരിശീലനങ്ങൾ രാവിലെ 10.30 ന് അവസാനിപ്പിക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവായി. കുട്ടികളുടെ കളികൾ, എൻ സി സി, എസ്.പി.സി സ്കൗട്ട്സ് ആന്റ് ഗൈഡ്സ് പരേഡ്,

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയില്‍ മൂവി ക്യാമറ പ്രൊഡക്ഷന്‍ ഡിപ്ലോമ കോഴ്‌സിലേക്ക് സ്‌പോര്‍ട്ട് അഡ്മിഷന്‍ നടത്തുന്നു. രണ്ടര മാസം ദൈര്‍ഘ്യമുള്ള കോഴ്‌സിന് പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. 25,000 രൂപയാണ് ഫീസ്. താത്പര്യമുള്ളവര്‍ ആധാര്‍ കാര്‍ഡ്, യോഗ്യതാ

ഓർമ്മപെരുന്നാൾ സമാപിച്ചു.

മാനന്തവാടി: സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക മധ്യസ്ഥനായ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാളും ഭക്തസംഘടനകളുടെ സംയുക്ത വാർഷികവും സമാപിച്ചു 5 ന് വികാരി ഫാ. ബേബി പൗലോസ് ഓലിക്കൽ കൊടി

പേപ്പർ ക്രാഫ്റ്റ് പരിശീലനം നൽകി

മീനങ്ങാടി: കുടുംബശ്രീ മിഷൻ പണിയ ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി മീനങ്ങാടി സി.ഡി.എസിൻ്റെ നേതൃത്വത്തിൽ ബലസഭ കുട്ടികൾക്ക് ‘കടലാസു പൂവു ‘ പേപ്പർ ക്രാഫ്റ്റ് പരിശീലനം നൽകി. സിഡിഎസ് ചെയർപേഴ്സൺ സിന്ധു ശ്രീധരൻ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.