അമിതാബ് ബച്ചന്റെ 2800 കോടിയിലധികം വിലമതിക്കുന്ന സ്വത്തുക്കൾ മകനും മകൾക്കും തുല്യമായി വീതിക്കുന്നു

ബോളിവുഡ് സൂപ്പര്‍ താരം അമിതാബ് ബച്ചന്റെ സ്വത്ത് ഇടപാടുകളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഈയിടെയായി സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആണ്. അടുത്തിടെ നടന്ന ഒരു പരിപാടിയില്‍, തന്റെ സ്വത്തുക്കള്‍ മക്കളായ മകന്‍ അഭിഷേകിനും (43) മകള്‍ ശ്വേതയ്ക്കും (45) തുല്യമായി വിഭജിക്കുമെന്ന് സൂപ്പര്‍സ്റ്റാര്‍ വെളിപ്പെടുത്തി. ‘ദ റിച്ചസ്റ്റ്’ എന്ന വെബ് പോര്‍ട്ടല്‍ പ്രകാരം, ഇതിഹാസ നടന്റെ ആസ്തി 400 മില്യണ്‍ അല്ലെങ്കില്‍ 2800 കോടിയാണ് (ഏകദേശം).

എസ്‌കോര്‍ട്ട്സ് ഇന്ത്യയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ നിഖില്‍ നന്ദയെ വിവാഹം കഴിച്ച ശ്വേതയ്ക്ക് അമിതാഭും ഭാര്യ ജയയും തങ്ങളുടെ ജുഹു ബംഗ്ലാവ് ”പ്രതീക്ഷ” സമ്മാനിച്ചതിന്റെ വാര്‍ത്തകള്‍ കഴിഞ്ഞയാഴ്ച സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. മുംബൈയില്‍ അറബിക്കടലിനോടുചേര്‍ന്നുള്ള ജുഹുവില്‍ നടന്‍ അമിതാഭ് ബച്ചന്‍ താമസിച്ചിരുന്ന ബംഗ്ലാവായ ‘പ്രതീക്ഷ’ മകള്‍ക്ക് ഇഷ്ടദാനമായി നല്‍കാന്‍ സ്റ്റാമ്ബ് ഡ്യൂട്ടി, നികുതി ഇനത്തില്‍ ബച്ചന് അടയ്‌ക്കേണ്ടിവന്നത് 50.65 ലക്ഷം രൂപയാണ്. സ്റ്റാമ്ബ് ഡ്യൂട്ടി 200 രൂപയും ബാക്കി തുക മെട്രോ നികുതിയുമാണ്.

കഴിഞ്ഞ എട്ടിനാണ് 16,840 ചതുരശ്രയടിയുള്ള ഫ്‌ളാറ്റ് കൈമാറിയത്.അമിതാഭിന്റെയും ഭാര്യ ജയ ബച്ചന്റെയും പേരിലുള്ള ഭൂമിയിലും അമിതാഭിന്റെ പേരിലുള്ള മറ്റൊരു ഭൂമിയിലുമായാണ് ബംഗ്ലാവ്. അതിനാല്‍ രണ്ടു പ്രമാണങ്ങളിലായാണ് വസ്തു കൈമാറ്റം. ജല്‍സ, ജനക് തുടങ്ങി രണ്ടു ബംഗ്ലാവുകള്‍കൂടി അമിതാഭ് ബച്ചന് ജുഹുവിലുണ്ട്.

പിതാവ് ഹരിവംശ റായ് ബച്ചനില്‍നിന്നാണ് ‘പ്രതീക്ഷ’ അമിതാഭിന് ലഭിച്ചത്. അച്ഛന്റെയും അമ്മയുടെയും കൂടെ ഏറെക്കാലം അമിതാഭ് ജീവിച്ച വീടാണിത്. അതിനാല്‍ തന്റെ മറ്റു വീടുകളില്‍നിന്ന് ഏറെ വ്യത്യസ്തമായാണ് ഇതിനെ അദ്ദേഹം കാണുന്നതും. ജീവിതത്തിലെ ഉയര്‍ച്ച-താഴ്ചകളേറെയും അമിതാഭ് അനുഭവിച്ചത് ഇവിടെ കഴിയുമ്ബോഴാണ്. വിത്തല്‍ നഗര്‍ കോഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റിയിലെ ബംഗ്ലാവ് രണ്ട് പ്ലോട്ടുകളിലായി 674 ചതുരശ്ര മീറ്ററും 890.47 ചതുരശ്ര മീറ്ററും വ്യാപിച്ചുകിടക്കുന്നു, ഇത് സൂപ്പര്‍സ്റ്റാറിന്റെ മുംബൈയിലെ ആദ്യത്തെ സ്വത്താണെന്നാണ് റിപ്പോര്‍ട്ട്. ജുഹുവില്‍ ബച്ചന്‍ കുടുംബത്തിന് മൂന്ന് ബംഗ്ലാവുകള്‍ ഉണ്ട്.

സ്പോട്ട് അഡ്മിഷന്‍

മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്

സീറ്റൊഴിവ്

മീനങ്ങാടി മോഡല്‍ കോളേജില്‍ നാല് വര്‍ഷത്തെ ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സുകളില്‍ സീറ്റൊഴിവ്. ഫോണ്‍ – 9747680868, 8547005077

ഖാദി ഓണം മേള

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന് കീഴില്‍ കല്‍പ്പറ്റ, പനമരം, മാനന്തവാടി എന്നിവടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യകളിലും പുല്‍പള്ളി, പള്ളിക്കുന്ന് ഗ്രാമ സൗഭാഗ്യകളിലും ഖാദി ഓണം മേളകള്‍ ആരംഭിച്ചു. സെപ്റ്റംബര്‍ നാല് വരെ

പച്ചത്തേയില വില നിശ്ചയിച്ചു.

ജില്ലയില്‍ ജൂലൈ മാസത്തെ പച്ചത്തേയിലയുടെ വില 12.02 രൂപയായി നിശ്ചയിച്ചു. പച്ച തേയിലയുടെ വില തീര്‍പ്പാക്കുമ്പോള്‍ ഫാക്ടറികള്‍ ശരാശരി വില പാലിച്ച് വിതരണക്കാര്‍ക്ക് നല്‍കണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു.

പട്ടികവര്‍ഗ്ഗ വികസന വകുപ്പ് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഓഗസ്റ്റ് ഒന്‍പതിന് സംഘടിപ്പിക്കുന്ന സുവര്‍ണ്ണ ജുബിലി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നവരെ ജില്ലയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിക്കാനും ഉദ്ഘാടനം കഴിഞ്ഞ് തിരികെ ജില്ലയിലെത്തിക്കാനും ടൂറിസ്റ്റ് ബസ്

തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം

കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വേഡ് പ്രോസസിങ് ആന്‍ഡ് ഡാറ്റ എന്‍ട്രി, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.