അമിതാബ് ബച്ചന്റെ 2800 കോടിയിലധികം വിലമതിക്കുന്ന സ്വത്തുക്കൾ മകനും മകൾക്കും തുല്യമായി വീതിക്കുന്നു

ബോളിവുഡ് സൂപ്പര്‍ താരം അമിതാബ് ബച്ചന്റെ സ്വത്ത് ഇടപാടുകളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഈയിടെയായി സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആണ്. അടുത്തിടെ നടന്ന ഒരു പരിപാടിയില്‍, തന്റെ സ്വത്തുക്കള്‍ മക്കളായ മകന്‍ അഭിഷേകിനും (43) മകള്‍ ശ്വേതയ്ക്കും (45) തുല്യമായി വിഭജിക്കുമെന്ന് സൂപ്പര്‍സ്റ്റാര്‍ വെളിപ്പെടുത്തി. ‘ദ റിച്ചസ്റ്റ്’ എന്ന വെബ് പോര്‍ട്ടല്‍ പ്രകാരം, ഇതിഹാസ നടന്റെ ആസ്തി 400 മില്യണ്‍ അല്ലെങ്കില്‍ 2800 കോടിയാണ് (ഏകദേശം).

എസ്‌കോര്‍ട്ട്സ് ഇന്ത്യയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ നിഖില്‍ നന്ദയെ വിവാഹം കഴിച്ച ശ്വേതയ്ക്ക് അമിതാഭും ഭാര്യ ജയയും തങ്ങളുടെ ജുഹു ബംഗ്ലാവ് ”പ്രതീക്ഷ” സമ്മാനിച്ചതിന്റെ വാര്‍ത്തകള്‍ കഴിഞ്ഞയാഴ്ച സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. മുംബൈയില്‍ അറബിക്കടലിനോടുചേര്‍ന്നുള്ള ജുഹുവില്‍ നടന്‍ അമിതാഭ് ബച്ചന്‍ താമസിച്ചിരുന്ന ബംഗ്ലാവായ ‘പ്രതീക്ഷ’ മകള്‍ക്ക് ഇഷ്ടദാനമായി നല്‍കാന്‍ സ്റ്റാമ്ബ് ഡ്യൂട്ടി, നികുതി ഇനത്തില്‍ ബച്ചന് അടയ്‌ക്കേണ്ടിവന്നത് 50.65 ലക്ഷം രൂപയാണ്. സ്റ്റാമ്ബ് ഡ്യൂട്ടി 200 രൂപയും ബാക്കി തുക മെട്രോ നികുതിയുമാണ്.

കഴിഞ്ഞ എട്ടിനാണ് 16,840 ചതുരശ്രയടിയുള്ള ഫ്‌ളാറ്റ് കൈമാറിയത്.അമിതാഭിന്റെയും ഭാര്യ ജയ ബച്ചന്റെയും പേരിലുള്ള ഭൂമിയിലും അമിതാഭിന്റെ പേരിലുള്ള മറ്റൊരു ഭൂമിയിലുമായാണ് ബംഗ്ലാവ്. അതിനാല്‍ രണ്ടു പ്രമാണങ്ങളിലായാണ് വസ്തു കൈമാറ്റം. ജല്‍സ, ജനക് തുടങ്ങി രണ്ടു ബംഗ്ലാവുകള്‍കൂടി അമിതാഭ് ബച്ചന് ജുഹുവിലുണ്ട്.

പിതാവ് ഹരിവംശ റായ് ബച്ചനില്‍നിന്നാണ് ‘പ്രതീക്ഷ’ അമിതാഭിന് ലഭിച്ചത്. അച്ഛന്റെയും അമ്മയുടെയും കൂടെ ഏറെക്കാലം അമിതാഭ് ജീവിച്ച വീടാണിത്. അതിനാല്‍ തന്റെ മറ്റു വീടുകളില്‍നിന്ന് ഏറെ വ്യത്യസ്തമായാണ് ഇതിനെ അദ്ദേഹം കാണുന്നതും. ജീവിതത്തിലെ ഉയര്‍ച്ച-താഴ്ചകളേറെയും അമിതാഭ് അനുഭവിച്ചത് ഇവിടെ കഴിയുമ്ബോഴാണ്. വിത്തല്‍ നഗര്‍ കോഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റിയിലെ ബംഗ്ലാവ് രണ്ട് പ്ലോട്ടുകളിലായി 674 ചതുരശ്ര മീറ്ററും 890.47 ചതുരശ്ര മീറ്ററും വ്യാപിച്ചുകിടക്കുന്നു, ഇത് സൂപ്പര്‍സ്റ്റാറിന്റെ മുംബൈയിലെ ആദ്യത്തെ സ്വത്താണെന്നാണ് റിപ്പോര്‍ട്ട്. ജുഹുവില്‍ ബച്ചന്‍ കുടുംബത്തിന് മൂന്ന് ബംഗ്ലാവുകള്‍ ഉണ്ട്.

വികസന സെമിനാർ 16 ന്

കൽപ്പറ്റ നഗരസഭ വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി ഫെബ്രുവരി 16 ന് രാവിലെ 10.30 ന് കൽപ്പറ്റ കച്ചേരിക്കുന്ന് തിരുഹൃദയ ജൂബിലി ഹാളിൽ വികസന സെമിനാർ സംഘടിപ്പിക്കുന്നു. വികസന സെമിനാർ ജില്ലാ കളക്ടർ ഡി.

ദര്‍ഘാസ് ക്ഷണിച്ചു.

തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് സബ് സെന്ററുകളില്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ്് പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് ഫെബ്രുവരി 24 ന് ഉച്ചയ്ക്ക് 12

ഗതാഗതം നിരോധിച്ചു

വെങ്ങപ്പള്ളി – തെക്കുംതറ റോഡില്അറ്റകുറ്റപ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഒരു മാസത്തേക്ക് വാഹന ഗതാഗതം താത്ക്കാലികമായി നിരോധിക്കുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. Facebook Twitter WhatsApp

ഗതാഗതം നിരോധിച്ചു.

വെള്ളമുണ്ട പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ വെള്ളമുണ്ട-പൂളിഞ്ഞാല്‍-തോട്ടോളിപ്പടി റോഡില്‍ മൊതക്കര കുണ്ടില്‍വീട് ജങ്ഷന്‍ ഭാഗത്ത് വാഹന ഗതാഗതം താത്ക്കാലികമായി നിരോധിക്കുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. Facebook Twitter WhatsApp

ഹെല്‍പ്പര്‍ നിയമനം

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന സര്‍വ്വെയും ഭൂരേഖയും വകുപ്പില്‍ ഡിജിറ്റല്‍ സര്‍വെയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി കോണ്‍ട്രാക്ട് ഹെല്‍പ്പര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്നും കൂടിക്കാഴ്ചയ്ക്ക് അറിയിപ്പ് ലഭിച്ചവര്‍ സര്‍ട്ടിഫിക്കറ്റുമായി ഫെബ്രുവരി

ക്ലര്‍ക്ക് നിയമനം

പിന്നാക്ക വിഭാഗ വികസന വകുപ്പ് ഇ-ഗ്രാന്റ്‌സ് പോര്‍ട്ടല്‍ മുഖേന നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നിര്‍വഹണത്തിന് ക്ലറിക്കല്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലേക്കാണ് നിയമനം. ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 19

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.