തിരുനെല്ലി അപ്പപ്പാറയിൽ എളമ്പിലാശ്ശേരി ഇ.
എസ്.സുധാകരൻ ആണ് വിഷം കഴിച്ചതിന് ശേഷം വീട്ടിനകത്ത് തൂങ്ങി മരിച്ചത്.ഭാര്യ മീനാ ക്ഷിയുടെ മരണശേഷം തറവാട്ടിൽ തനിച്ചായിരുന്നു താമസം. സ്ഥലത്തെ സഹകരണ ബാങ്കിൽ ഇയാൾക്ക് അഞ്ചര ലക്ഷം രൂപയുടെ വായ്പ്‌പയുണ്ടായിരുന്നു. അതിൽ കാർഷിക കടാശ്വാസത്തിൽ രണ്ടു ലക്ഷം രൂപ എഴുതിത്തള്ളിയിരുന്നു. ബാക്കിയുള്ള മൂന്നര ലക്ഷം രൂപ ജനുവരിയിൽ അടയ്ക്കണമെന്നും തുക അടച്ചില്ലെങ്കിൽ
വീണ്ടും അത് അഞ്ചര ലക്ഷം രൂപയായി മാറുമെന്നും ബാങ്ക് അധികൃതർ അറിയിച്ചിരുന്നു. ഇതിനു പുറമെ സ്വകാര്യ വ്യക്തികളിൽ നിന്നും കടം മേടിച്ചതും തിരിച്ചു കൊടുക്കാനായിരുന്നു. ഈ മനോവിഷമമാണ്
ആത്മഹത്യക്ക് കാരണമെന്നാണ് മകൻ സത്യൻ പറയുന്നത് .

ഉള്‍വനത്തിലെ മണ്ണിടിച്ചില്‍ ആശങ്കപ്പെടാനില്ല -ജില്ലാ കളക്ടര്‍
വൈത്തിരി താലൂക്കിലെ വെള്ളരിമല മലവാരം ഭാഗത്തുണ്ടായ മണ്ണിടിച്ചില്‍ ജനവാസ കേന്ദ്രങ്ങളെ ബാധിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്.മേഘശ്രീ