അനിയത്തിയുടെയും ഭര്‍ത്താവിന്റേയും ക്രൂരപീഡനം, ആഹാരവുമില്ല: അമ്മ സംഘടന നൽകിയ വീടു വിട്ടിറങ്ങിയ നടി ബീന അനാഥാലയത്തിൽ

കല്യാണരാമന്‍ എന്ന സിനിമയിലൂടെ ഏവർക്കും പരിചിതയായ നടി ബീന കുമ്പളങ്ങി ആശ്രയം തേടി അനാഥാലയത്തില്‍. അനിയത്തിയുടെയും ഭര്‍ത്താവിന്റെയും ക്രൂര പീഡനങ്ങള്‍ സഹിക്കാന്‍ പറ്റാതെ ഇറങ്ങിയ ബീന ആശ്രയം തേടിയെത്തിയത് സീമ ജി നായരുടെ അടുത്താണ്. കല്യാണ രാമന്‍ എന്ന ചിത്രത്തില്‍ സലിം കുമാര്‍ ലവ് പ്രപ്പോസ് ചെയ്യുന്നത് ബീനയുടെ കഥാപാത്രത്തോടാണ്, ഇന്നും ട്രോള്‍ പേജുകളില്‍ ബീനയുടെ മുഖം പരിചിതമാണ്.

എന്നാല്‍, ഇപ്പോള്‍ ബീനയുടെ ജീവിതം അത്ര സുഖകരമല്ല. കഷ്ടപ്പെട്ട് നേടിയ വീട്ടില്‍ നിന്ന് ഇറങ്ങിയോടി രക്ഷപ്പെടേണ്ടി വന്നു. സ്വന്തം അനിയത്തിയിൽ നിന്നും ഭർത്താവിൽ നിന്നും അനുഭവിച്ച പീഡനങ്ങളെ കുറിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ബീന തുറന്ന് പറഞ്ഞു. ‘പതിനെട്ടാം വയസ്സില്‍ സിനിമയില്‍ അഭിനയിക്കാന്‍ ഇറങ്ങിയതാണ് ഞാന്‍. കഷ്ടപ്പെട്ട് എല്ലാവരെയും പഠിപ്പ് ഒരുവിധമാക്കി.വീടില്ല എന്ന് പറഞ്ഞപ്പോള്‍, ഇടവേള ബാബു ഇടപെട്ട് അമ്മ സംഘടനയുടെ പേരിലാണ് വീടു വച്ചു തന്നത്.

മൂന്ന് സെന്റ് സ്ഥലം ഉണ്ടെങ്കില്‍ വീടുവച്ചു തരാം എന്ന് പറഞ്ഞു. സഹോദരനോട് പറഞ്ഞപ്പോള്‍, മൂന്ന് സെന്റ് സ്ഥലം ബീനയുടെ പേരില്‍ പ്രമാണം ചെയ്തു കൊടുത്തു. വാടക വീട്ടില്‍ താമസിക്കുകയായിരുന്ന അനിയത്തിയോട് പാവം തോന്നിയ ബീന, തനിക്കൊരു സഹായം ആവുമല്ലോ എന്ന് കരുതി കൂടെ കൂട്ടി. എന്നാല്‍ ഇപ്പോള്‍ അനിയത്തിയുടെയും ഭര്‍ത്താവിന്റെയും ക്രൂര പീഡനങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.

വീടും സ്ഥലവും അവരുടെ പേരില്‍ എഴുതികൊടുക്കണം എന്ന് പറഞ്ഞ് പീഡിപ്പിക്കുകയാണ്. കഴിക്കാന്‍ ഭക്ഷണമോ മരുന്നോ, ഉടുക്കാന്‍ വസ്ത്രമോ പോലും തരുന്നില്ല. ഒന്ന് രണ്ട് തവണ ആത്മഹത്യയ്ക്കും ശ്രമിച്ചു. രക്ഷയില്ലാതെയാണ് വീടുവിട്ടിറങ്ങിയത് എന്ന് ബീന കുമ്പളങ്ങി പറയുന്നു.

അതേസമയം, കുടുംബ പ്രശ്‌നമായതുകൊണ്ട് ആദ്യം ഇടപെടാന്‍ താൻ മടിച്ചിരുന്നു എന്ന് സീമ ജി നായര്‍ പറയുന്നു. എന്നാല്‍ ആത്മഹത്യയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ല എന്ന് പറഞ്ഞപ്പോഴാണ് ഏറ്റെടുത്തത്. ഇപ്പോള്‍ അടൂര്‍ മഹാത്മ ജനസേവന കേന്ദ്രമാണ് ബീനയെ ഏറ്റെടുത്തിരിക്കുന്നത്. അനിയത്തിയേയും കുടുംബത്തെയും അവിടെ നിന്ന് ഒഴിപ്പിച്ചു തരണമെന്ന് ബീന പറയുന്നു. അവർക്കെതിരെ കേസെടുക്കരുതെന്നും ബീന അഭ്യർത്ഥിക്കുന്നു.

ന്യൂ ഇയർ ഗിഫ്റ്റ്; വാട്‌സ്ആപ്പിലേക്ക് എത്തുന്ന സ്ക്രാച്ച് കാർഡില്‍ ക്ലിക്ക് ചെയ്യല്ലേ

പുതുവര്‍ഷാഘോഷം മറയാക്കി ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകം. വാട്‌സ്ആപ്പിലേക്ക് വ്യാജ സ്‌ക്രാച്ച് കാര്‍ഡ് ലിങ്കുകള്‍ അടച്ചുകൊടുത്ത് ആളുകളില്‍ നിന്ന് പണം തട്ടുകയാണ് സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍. ഇത്തരം ന്യൂ ഇയർ ഗിഫ്റ്റ് സ്‌ക്രാച്ച് കാര്‍ഡുകളില്‍ ക്ലിക്ക്

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ

ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും

ഫ്രൈഡ് ചിക്കൻ ഓർഡർ ചെയ്തു, 20 മിനിറ്റ് കാത്തിരിക്കാൻ പറഞ്ഞു, 15 മിനിറ്റ് കഴിഞ്ഞപ്പോൾ ക്ഷമകെട്ടു; പുതുവത്സരത്തലേന്ന് ഹോട്ടൽ തകർത്ത് യുവാക്കൾ

ഭക്ഷണം ലഭിക്കാൻ വൈകിയതോടെ തൃക്കരിപ്പൂരിൽ ഹോട്ടൽ യുവാക്കൾ തല്ലിതകർത്തു. പോഗോ ഹോട്ടലിൽ ഇന്നലെ രാത്രിയാണ് ആക്രമണം. ഫ്രൈഡ് ചിക്കൻ ആയിരുന്നു യുവാക്കൾ ആവശ്യപ്പെട്ടത്. എന്നാൽ ഫ്രെഡ് ചിക്കന് കുറച്ചധികം സമയം വേണമെന്ന് ഹോട്ടൽ ജീവക്കാർ

പോറ്റി ആദ്യം എത്തിയത് സോണിയയുടെ ഓഫീസിൽ; മഹാതട്ടിപ്പുകാർ എങ്ങനെ സോണിയയുടെ അടുക്കലെത്തി?: മുഖ്യമന്ത്രി

ശബരിമല സ്വർണക്കൊള്ള അന്വേഷണം അട്ടിമറിക്കാൻ ശ്രമമെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. താനോ തന്റെ ഓഫീസോ അന്വേഷണത്തിൽ ഒരു ഇടപെടലും നടത്തുന്നില്ല എന്നും ചില കാര്യങ്ങളിൽ മറുപടിയില്ലാത്ത അവസ്ഥ വരുമ്പോൾ മുഖ്യമന്ത്രിയുടെ

എൻഎസ്‌എസ്‌ സപ്തദിന സഹവാസ ക്യാമ്പുകൾക്ക് സമാപനം

കൽപ്പറ്റ:ഹയർസെക്കൻഡറി നാഷണൽ സർവ്വീസ് സ്കീമിന്റെ ക്യാമ്പുകൾ ജില്ലയിൽ സമാപിച്ചു. ജില്ലയിൽ 59 യൂണിറ്റുകളിലാണ് ക്യാമ്പുകൾ നടന്നത്. യുവത ഗ്രാമതയുടെ സമഗ്രതയ്ക്കായി എന്ന ആശയത്തിൽ ഊന്നിയാണ് ഈ വർഷത്തെ ക്യാമ്പ് നടന്നത്. ഇനിയും ഒഴുകും മാനവ

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം

മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ്‌ കെ. എം.പത്രോസ്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.