കൽപ്പറ്റ: സർഗാത്മകതയുടെ വയനാടൻ ഭൂപടത്തിലിനി പി.എം. സുബൈറിൻ്റെ മഷിക്കറ എഴുത്തും ജീവിതവും എന്ന കൃതി കൂടി ചേർത്തുവായിക്കപ്പെടും.
തീവ്രമായ അനുഭവങ്ങളുടേയും ഭൂതകാലങ്ങളുടേയും നേർസാക്ഷ്യങ്ങൾ സമന്വയിപ്പിച്ച ഓർമ്മപെയ്ത്തായ് ഒരുക്കിയ പുസ്തകത്തിൻ്റെ കവർ പേജ് സംസ്ഥാന വായനോത്സവ വേദിയിൽ പ്രശസ്ത പ്രഭാഷകനും ചിന്തകനുമായ കെ.ഇ.എൻ. പുറത്തിറക്കി.
കവി വീരാൻ കുട്ടി ,പി .വി.കെ. പനയാൽ ഡോ.ടി.വി സുനീത, പി.കെ.സുധീർ, സുമേഷ് സി. എം എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ പി.സി.സജീവ് അലി അഷ്ഹർ, താജ് മൻസൂർ, സമീർ എം,ഷാഹിന ടീച്ചർ ദയ സെക്രട്ടറി നൗഷാദ് കെ.കെ ,ബുഷ്ഹർ. കെ റമീന.കെ തുടങ്ങിയവർ സംബന്ധിച്ചു.
പ്രവർത്തന മികവിനാൽ വയനാട് ജില്ലയിൽ തന്നെ നേതൃനിരയിൽ നിൽക്കുന്ന പിണങ്ങോട് ദയ ഗ്രന്ഥശാലയാണ് പുസ്തകം പുറത്തിറക്കുന്നതെന്ന പ്രത്യേകതയും മഷിക്കറയ്ക്കുണ്ട്.
ദേശവും കാലവും കഥാപാത്രങ്ങളും മാസ്മരികമായ എഴുത്തിനാൽ പുനർജനിച്ച് പെരുങ്കളിയാട്ടമാടുന്ന രചനയെ
താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. സുധീറിൻ്റെ അവതാരികയും നു ഹ്മാൻ പിണങ്ങോടിൻ്റെ മുഖ ചിത്രവും അനിരുദ്ധ്.കെ.ജി യുടെവരകളും കൂടുതൽ സമ്പുഷ്ടമാക്കുന്നുണ്ട്.
മഷിക്കറ എഴുത്തും ജീവിതവും എന്ന കൃതിയുടെ പ്രകാശനം 2024 ജനുവരി രണ്ടാം വാരം പിണങ്ങോട് സംഘടിപ്പിക്കുന്ന പ്രൗഢഗംഭീരമായ സദസിൽ നടക്കും. പുസ്തകത്തിൻ്റെ പ്രീ പബ്ളിക്കേഷൻ 2024 ജനുവരി ഒന്നു മുതൽ ആരംഭിക്കും. സാദാരണക്കാരനായി ജനിച്ചു ജീവിച്ച പി എം സുബൈർ മുഖ പുസ്തകത്തിൽ ഉൾപ്പെടെ തന്റെ നാടിനെയും നാട്ടുകാരെയും ജീവിത സാഹചര്യങ്ങളെയും ഗംഭീരമായ എഴുത്തുകൾ കൊണ്ട് വരച്ചിട്ടത്തോടെ സുഹൃത്തുക്കളും നാട്ടുകാരും നൽകിയ പിന്തുണയാണ് പുതിയ പുസ്തകത്തിന്റെ പിറവിക്ക് കാരണം.