ശരീരത്തില്‍ അമിത രോമവളര്‍ച്ചയുണ്ടോ? സ്ത്രീകൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക .

ഫല സ്ത്രീകളും കാലാകാലങ്ങളായി അനുഭവിക്കുന്ന ഒരു സങ്കീര്‍ണതയാണ് ശരീരത്തിലെ അമിത രോമവളര്‍ച്ച. അമിത രോമവളര്‍ച്ചയ്ക്ക് പല കാരണങ്ങളുണ്ട്. ഹോര്‍മോണല്‍ വ്യതിയാനങ്ങളാണ് ഇതില്‍ പ്രധാന കാരണം. പുരുഷ ഹോര്‍മോണായ ആന്‍ഡ്രജനാണ് രോമവളര്‍ച്ചയ്ക്ക് കാരണം. സ്ത്രീകളുടെ ശരീരത്തിലും വളരെ കുറഞ്ഞ അളവില്‍ ആന്‍ഡ്രജന്‍ ഉത്പാദിപ്പിക്കപ്പെടാറുണ്ട്. അതിന്റെ സന്തുലനത്തില്‍ വ്യതിയാനം സംഭവിക്കുകയോ ഉത്പാദനം കൂടുകയോ ചെയ്യുമ്ബോഴാണ് അമിത രോമവളര്‍ച്ച ഉണ്ടാകുന്നത്.

സ്ത്രീകളില്‍ കണ്ടുവരുന്ന പിസിഒഡി എന്ന അവസ്ഥയാണ് മറ്റൊരു പ്രധാന കാരണം. അണ്ഡോത്പാദനം ശരിയായ രീതിയില്‍ നടക്കാത്തതാണ് പിസിഒഡിയിലേക്ക് നയിക്കുന്നത്. അണ്ഡാശയത്തിലോ അഡ്രിനല്‍ ഗ്രന്ഥിയിലോ ആന്‍ഡ്രജന്റെ അളവ് കൂടുന്ന അവസ്ഥ അമിത രോമവളര്‍ച്ചയിലേക്ക് നയിക്കാറുണ്ട്. പ്രായമായ സ്ത്രീകളില്‍ ആര്‍ത്തവ വിരാമത്തിന്റെ സമയത്തും ഇത് സംഭവിച്ചേക്കാം.

പ്രത്യേകിച്ച്‌ കാരണങ്ങളില്ലാതെയും അമിത രോമവളര്‍ച്ച ഉണ്ടാകാറുണ്ട്. മുഖം, മേല്‍ച്ചുണ്ട്, താടി, നെഞ്ച്, പുറം, തുടഭാഗങ്ങള്‍ തുടങ്ങിയ ഇടങ്ങളിലാണ് കൂടുതലും രോമവളര്‍ച്ച കാണപ്പെടാറുള്ളത്. മുഖക്കുരു, ക്രമരഹിതമായ ആര്‍ത്തവം, അമിതവണ്ണം, കഴുത്തിലും കൈമുട്ടുകളിലും കട്ടിയുള്ള കറുത്തപാടുകള്‍, തലമുടികൊഴിച്ചില്‍, ശബ്ദത്തിലുണ്ടാകുന്ന വ്യത്യാസങ്ങള്‍, പുരുഷന്മാരുടേതിന് സമാനമായ രീതിയില്‍ പേശികളുടെ വളര്‍ച്ച എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്.

അമിത രോമവളര്‍ച്ച അലട്ടുന്നവര്‍ ഗൈനക്കോളജിസ്റ്റിനെ കണ്ട് കൃത്യമായ പരിശോധനകള്‍ നടത്തുക. രക്തപരിശോധന, അള്‍ട്രാസൗണ്ട് സ്‌കാനിങ് എന്നിവയുടെ റിസള്‍ട്ട് പ്രകാരമായിരിക്കും ചികിത്സ നിശ്ചയിക്കുന്നത്. ജീവിത ശൈലിയില്‍ വ്യത്യാസം വരുത്തുക, ഭക്ഷണ ക്രമം, വ്യായാമം എന്നിവയിലൂടെ ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താവുന്നതാണ്. ഗുളികകളും ലഭ്യമാണ്. 6-9 മാസം വരെ കഴിക്കുന്നതോടെ ഹോര്‍മോണ്‍ പ്രവര്‍ത്തനം കൃത്യമാകുകയും അമിതമായ രോമങ്ങള്‍ കൊഴിഞ്ഞു പോകുകയും ചെയ്യും. എന്നാല്‍ അത് സമയമെടുക്കും എന്നതിനാല്‍ ഒരു ചര്‍മ്മരോഗ വിദഗ്ധനെ കണ്ട് ചികിത്സ തേടാവുന്നതുമാണ്.

അക്രഡിറ്റഡ് എന്‍ജിനീയര്‍ നിയമനം

സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് അക്രഡിറ്റഡ് എന്‍ജിനീയറെ നിയമിക്കുന്നു. സിവില്‍/ അഗ്രികള്‍ച്ചര്‍ എന്‍ജിനീയറിങില്‍ ഡിഗ്രിയാണ് യോഗ്യത. ഇവരുടെ അഭാവത്തില്‍ മൂന്നുവര്‍ഷത്തെ പോളിടെക്‌നിക്ക് സിവില്‍ ഡിപ്ലോമയും അഞ്ചു വര്‍ഷത്തെ

സംസ്ഥാന എക്‌സൈസ് കലാ-കായിക മേള ലോഗോ പ്രകാശനം ചെയ്തു.

ജില്ലയില്‍ ഒക്ടോബര്‍ 17 മുതല്‍ 19 വരെ സംഘടിപ്പിക്കുന്ന 21-മത് സംസ്ഥാന എക്‌സൈസ് കലാ-കായിക മേളയുടെ ലോഗോ പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു പ്രകാശനം ചെയ്തു. മന്ത്രിയുടെ ഓഫീസില്‍ നടന്ന ലോഗോ

വാളേരി സ്വദേശി മൂവാറ്റുപുഴയിൽ മുങ്ങി മരിച്ചു

വളേരി: വാളേരി സ്വദേശിയായ യുവ എഞ്ചിനിയർ വളേരി ഇടുകുനിയിൽ അർജ്ജുൻ(23) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം കൂട്ടുകാരുമൊത്ത് മൂവാറ്റുപുഴ രാമമംഗലം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽ പെടുകയായിരുന്നു. പിതാവ്: നാരായണൻ, മാതാവ്: പത്മിനി, സഹോദരൻ:

കാസർകോട് 13 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ

കാസര്‍കോട്: പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ കുടക് സ്വദേശിയായ പിതാവ് അറസ്റ്റില്‍. പെണ്‍കുട്ടിക്ക് നടുവേദന അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ എത്തിച്ച് നടത്തിയ പരിശോധനയിലാണ് കുട്ടി ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞത്. മാസങ്ങള്‍ക്ക് മുമ്പ് തന്നെ പിതാവ് വീട്ടില്‍

വോട്ടു ചോരിക്കെതിരെ ഒപ്പ് ശേഖരണം

വോട്ടു ചോരിക്കെതിരെ വൈത്തിരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ഒപ്പ് ശേഖരണം നടത്തി. തരിയോട് മണ്ഡലം കാവുമന്ദം ടൗണിലായിരുന്നു ഒപ്പ് ശേഖരണ പരിപാടി സംഘടിപ്പിച്ചത്. സാധാരണക്കാരൻറെ സമ്മതിദാനാവകാശം കള്ളത്തരത്തിലൂടെ തട്ടിയെടുത്ത് ജനാധിപത്യത്തെ അട്ടിമറിക്കുകയാണെന്ന് പരിപാടി ഉദ്ഘാടനം

എം.ടി. ബി കേരള ട്രാക്ക് പരിശോദന നടത്തി

മാനന്തവാടി: എട്ടാമത് എം.ടി. ബി കേരള ഇൻ്റർനാഷണൽ സൈക്ലിംഗ് ടൂർണമെൻ്റിൻ്റെ ട്രാക്ക് പരിശോദന മാനന്തവാടി പ്രിയദർശിനി എസ്റ്റേറ്റിൽ വെച്ച് നടന്നു. തുടർന്ന് ട്രാക്കുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ച പട്ടിക ജാതി – പട്ടിക വർഗ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.