ബാംഗ്ലൂർ വ്യവസായിയെ വിവാഹം കഴിച്ച് ഇന്ത്യയിൽ എത്തി; ഭർത്താവ് മരിച്ചതോടെ തിരിഞ്ഞത് ലൈംഗിക തൊഴിലിലേക്ക്; വിദേശത്തുനിന്ന് നിരവധി പെൺകുട്ടികളെ എത്തിച്ച് പടുത്തുയർത്തിയത് വൻ സെക്സ് റാക്കറ്റ്

ബെംഗളൂരു: തുര്‍ക്കിഷ് യുവതിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ റാക്കറ്റ് പിടിയിലായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള യുവതികളെ ഇന്ത്യയിലെത്തിച്ച്‌ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇടപാടുകാര്‍ക്ക് എത്തിച്ചു നല്‍കുന്നതായിരുന്നു തുര്‍ക്കി സ്വദേശി ബിയൊയ്നിസ് സ്വാമി ഗൗഡ(40)യുടെയും സംഘത്തിന്റെയും രീതി. യുവതിക്ക് ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം ഏജന്റുമാരുണ്ടായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ഇവരെ കൂടാതെ ഏഴ് പുരുഷന്മാരെയും കഴിഞ്ഞ ദിവസം ബെഗംളുരു പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അഞ്ച് വിദേശികളടക്കം ഏഴ് യുവതികളെ ഉപയോഗിച്ചാണ് ഇവര്‍ റാക്കറ്റ് നടത്തിയതെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ ബി ദയാനന്ദ പറഞ്ഞു. മുഖ്യപ്രതി തുര്‍ക്കി സ്വദേശിയായ ബിയൊയ്നിസ് 15 വര്‍ഷം മുമ്ബാണ് ഇന്ത്യയിലെത്തിയത്. പത്ത് വര്‍ഷത്തോളമായി ഇവര്‍ സെക്സ് റാക്കറ്റ് നടത്തുന്നു എന്നാണ് പൊലീസ് പറയുന്നത്.

എന്നാല്‍, ഇപ്പോള്‍ മാത്രമാണ് സംഘത്തെ കുറിച്ച്‌ പൊലീസിന് വിവരം ലഭിച്ചതെന്നും ബെംഗളുരു പൊലീസ് വ്യക്തമാക്കി. പതിനഞ്ച് വര്‍ഷം മുമ്ബാണ് ബംഗളൂരു ആസ്ഥാനമായുള്ള വ്യവസായിയായ രോഹിത് സ്വാമി ഗൗഡയെ യുവതി വിവാഹം കഴിച്ചത്. തുര്‍ക്കിയില്‍ വച്ചാണ് രോഹിത് യുവതിയെ പരിചയപ്പെടുന്നത്. വിവാഹത്തിന് പിന്നാലെയാണ് ബിയൊയ്നിസ് ഇന്ത്യയിലെത്തിയത്. പക്ഷേ 10 വര്‍ഷം മുമ്ബ് രോഹിത് മരിച്ചു. പിന്നീടാണ് യുവതി ലൈംഗികത്തൊഴിലിലേക്ക് തിരിയുന്നത്.

കസാക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, ബംഗ്ലാദേശ്, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീകളെ യുവതി സെക്സ് റാക്കറ്റിന്റെ ഭാഗമാക്കാനായി ഇന്ത്യയിലേക്ക് കൊണ്ടുവന്നതായി ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഒമ്ബത് വയസ്സുള്ള മകള്‍ക്കൊപ്പം കുക്ക് ടൗണിലാണ് ബിയൊയ്നിസ് താമസിക്കുന്നത്. ഇത്രയും വര്‍ഷത്തിനിടെ ഇതാദ്യമായാണ് അവള്‍ പോലീസ് റഡാറിന് കീഴില്‍ വരുന്നതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

തുര്‍ക്കി സ്വദേശി ബിയൊയ്നിസ് സ്വാമി ഗൗഡ(40)യെ കൂടാതെ നന്ദിനി ലേ ഔട്ട് സ്വദേശി ജെ. അക്ഷയ്(32), പരപ്പന അഗ്രഹാര സ്വദേശി ഗോവിന്ദരാജ്(34), ലഗ്ഗെരെ സ്വദേശി വൈശാഖ് വി. ചറ്റലൂര്‍ (22), മഹാലക്ഷ്മി ലേ ഔട്ട് സ്വദേശി കെ. പ്രകാശ്(32), ഒഡിഷ സ്വദേശികളായ മനോജ് ദാസ്(23), പ്രമോദ് കുമാര്‍(31), പീനിയ സ്വദേശി ജിതേന്ദ്ര സാഹു(43)എന്നിവരാണ് അറസ്റ്റിലായത്. അഞ്ച് വിദേശികളുള്‍പ്പെടെ ഏഴ് സ്ത്രീകളെയും പ്രതികള്‍ക്കൊപ്പം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പെണ്‍വാണിഭത്തിനായി സംഘം സാമൂഹിക മാധ്യമങ്ങളായ ടെലഗ്രാം, വാട്സ് ആപ്പ് എന്നിവയില്‍ ബെംഗളൂരു ഡേറ്റിങ് ക്ലബ്ബ് എന്ന പേരില്‍ ഗ്രൂപ്പ് ആരംഭിച്ചിരുന്നു. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അള്‍സൂര്‍ പോലീസും ബൈയപ്പനഹള്ളി പോലീസും നടത്തിയ അന്വേഷണത്തിലാണ് സംഘത്തെ പിടികൂടിയത്. ഇടപാടുകാരനായി സംഘത്തെ സമീപിച്ച്‌ ഡെംളൂരിലെ ഒരു ഹോട്ടലിലെത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്കൊപ്പം പോലീസ് കസ്റ്റഡിയിലെടുത്ത യുവതികള്‍ റാക്കറ്റില്‍ കണ്ണികളാണോയെന്ന് പോലീസ് അന്വേഷിച്ചുവരുന്നു. സംഘത്തിന് ജയ്പുര്‍, ചെന്നൈ, മൈസൂരു, ഡല്‍ഹി, ഉദയ്പുര്‍, മുംബൈ എന്നിവിടങ്ങളിലും കണ്ണികളുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ

കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്

ജേഴ്സി കൈമാറി.

കൽപ്പറ്റ .എറണാകുളത്ത് വെച്ചു നടക്കുന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമുനുള്ള ജേഴ്‌സി വിതരണ ചടങ്ങ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ് സ്പോർട്സ് കൗൺസിൽ ഹാളിൽ

എടപ്പെട്ടി സ്കൂളിൽ വിജയോൽസവം നടത്തി

എടപ്പെട്ടി: ഗവ. എൽ പി സ്കൂളിൽ 2025-26 അധ്യയന വർഷം ഉപജില്ലാ ശാസ്ത്രോൽസവം, കലോൽസവം എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് വിജയോൽസവം നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്

സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് – വയനാടിന് മികച്ച നേട്ടം

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിംഗ് മത്സരത്തിൽ വയനാടിന് മികച്ച നേട്ടം.14 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ടൈം ട്രയൽ, പർസ്യൂട്ട് വിഭാഗങ്ങളിൽ ഡിയോണ മേരി ജോബിഷ് (ഒന്നാം സ്ഥാനം) വുമൺ എലൈറ്റ് കാറ്റഗറിയിൽ

നവംബർ 30 ന് ശേഷം ഈ ബാങ്കിംഗ് സേവനം ലഭിക്കില്ല, ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ

ദില്ലി: നവംബർ 30 ന് ശേഷം ഓൺലൈൻ ബാങ്കിലൂടെയും യോനോയിലും എംകാഷ് സേവനം സേവനം ലഭിക്കില്ലെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സേവനം നിർത്തലാക്കിക്കഴിഞ്ഞാൽ ഗുണഭോക്തൃ രജിസ്ട്രേഷൻ ഇല്ലാതെ പണം അയയ്ക്കുന്നതിനോ എംകാഷ്

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിക്ക് നേരിട്ടും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാം

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലും ട്രഷറി വഴിയും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാന്‍ അവസരമുണ്ടാകും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയോടൊപ്പം കെട്ടിവെക്കേണ്ട തുക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ച് അതിന്റെ രസീതി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.