ബാംഗ്ലൂർ വ്യവസായിയെ വിവാഹം കഴിച്ച് ഇന്ത്യയിൽ എത്തി; ഭർത്താവ് മരിച്ചതോടെ തിരിഞ്ഞത് ലൈംഗിക തൊഴിലിലേക്ക്; വിദേശത്തുനിന്ന് നിരവധി പെൺകുട്ടികളെ എത്തിച്ച് പടുത്തുയർത്തിയത് വൻ സെക്സ് റാക്കറ്റ്

ബെംഗളൂരു: തുര്‍ക്കിഷ് യുവതിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ റാക്കറ്റ് പിടിയിലായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള യുവതികളെ ഇന്ത്യയിലെത്തിച്ച്‌ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇടപാടുകാര്‍ക്ക് എത്തിച്ചു നല്‍കുന്നതായിരുന്നു തുര്‍ക്കി സ്വദേശി ബിയൊയ്നിസ് സ്വാമി ഗൗഡ(40)യുടെയും സംഘത്തിന്റെയും രീതി. യുവതിക്ക് ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം ഏജന്റുമാരുണ്ടായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ഇവരെ കൂടാതെ ഏഴ് പുരുഷന്മാരെയും കഴിഞ്ഞ ദിവസം ബെഗംളുരു പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അഞ്ച് വിദേശികളടക്കം ഏഴ് യുവതികളെ ഉപയോഗിച്ചാണ് ഇവര്‍ റാക്കറ്റ് നടത്തിയതെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ ബി ദയാനന്ദ പറഞ്ഞു. മുഖ്യപ്രതി തുര്‍ക്കി സ്വദേശിയായ ബിയൊയ്നിസ് 15 വര്‍ഷം മുമ്ബാണ് ഇന്ത്യയിലെത്തിയത്. പത്ത് വര്‍ഷത്തോളമായി ഇവര്‍ സെക്സ് റാക്കറ്റ് നടത്തുന്നു എന്നാണ് പൊലീസ് പറയുന്നത്.

എന്നാല്‍, ഇപ്പോള്‍ മാത്രമാണ് സംഘത്തെ കുറിച്ച്‌ പൊലീസിന് വിവരം ലഭിച്ചതെന്നും ബെംഗളുരു പൊലീസ് വ്യക്തമാക്കി. പതിനഞ്ച് വര്‍ഷം മുമ്ബാണ് ബംഗളൂരു ആസ്ഥാനമായുള്ള വ്യവസായിയായ രോഹിത് സ്വാമി ഗൗഡയെ യുവതി വിവാഹം കഴിച്ചത്. തുര്‍ക്കിയില്‍ വച്ചാണ് രോഹിത് യുവതിയെ പരിചയപ്പെടുന്നത്. വിവാഹത്തിന് പിന്നാലെയാണ് ബിയൊയ്നിസ് ഇന്ത്യയിലെത്തിയത്. പക്ഷേ 10 വര്‍ഷം മുമ്ബ് രോഹിത് മരിച്ചു. പിന്നീടാണ് യുവതി ലൈംഗികത്തൊഴിലിലേക്ക് തിരിയുന്നത്.

കസാക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, ബംഗ്ലാദേശ്, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീകളെ യുവതി സെക്സ് റാക്കറ്റിന്റെ ഭാഗമാക്കാനായി ഇന്ത്യയിലേക്ക് കൊണ്ടുവന്നതായി ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഒമ്ബത് വയസ്സുള്ള മകള്‍ക്കൊപ്പം കുക്ക് ടൗണിലാണ് ബിയൊയ്നിസ് താമസിക്കുന്നത്. ഇത്രയും വര്‍ഷത്തിനിടെ ഇതാദ്യമായാണ് അവള്‍ പോലീസ് റഡാറിന് കീഴില്‍ വരുന്നതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

തുര്‍ക്കി സ്വദേശി ബിയൊയ്നിസ് സ്വാമി ഗൗഡ(40)യെ കൂടാതെ നന്ദിനി ലേ ഔട്ട് സ്വദേശി ജെ. അക്ഷയ്(32), പരപ്പന അഗ്രഹാര സ്വദേശി ഗോവിന്ദരാജ്(34), ലഗ്ഗെരെ സ്വദേശി വൈശാഖ് വി. ചറ്റലൂര്‍ (22), മഹാലക്ഷ്മി ലേ ഔട്ട് സ്വദേശി കെ. പ്രകാശ്(32), ഒഡിഷ സ്വദേശികളായ മനോജ് ദാസ്(23), പ്രമോദ് കുമാര്‍(31), പീനിയ സ്വദേശി ജിതേന്ദ്ര സാഹു(43)എന്നിവരാണ് അറസ്റ്റിലായത്. അഞ്ച് വിദേശികളുള്‍പ്പെടെ ഏഴ് സ്ത്രീകളെയും പ്രതികള്‍ക്കൊപ്പം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പെണ്‍വാണിഭത്തിനായി സംഘം സാമൂഹിക മാധ്യമങ്ങളായ ടെലഗ്രാം, വാട്സ് ആപ്പ് എന്നിവയില്‍ ബെംഗളൂരു ഡേറ്റിങ് ക്ലബ്ബ് എന്ന പേരില്‍ ഗ്രൂപ്പ് ആരംഭിച്ചിരുന്നു. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അള്‍സൂര്‍ പോലീസും ബൈയപ്പനഹള്ളി പോലീസും നടത്തിയ അന്വേഷണത്തിലാണ് സംഘത്തെ പിടികൂടിയത്. ഇടപാടുകാരനായി സംഘത്തെ സമീപിച്ച്‌ ഡെംളൂരിലെ ഒരു ഹോട്ടലിലെത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്കൊപ്പം പോലീസ് കസ്റ്റഡിയിലെടുത്ത യുവതികള്‍ റാക്കറ്റില്‍ കണ്ണികളാണോയെന്ന് പോലീസ് അന്വേഷിച്ചുവരുന്നു. സംഘത്തിന് ജയ്പുര്‍, ചെന്നൈ, മൈസൂരു, ഡല്‍ഹി, ഉദയ്പുര്‍, മുംബൈ എന്നിവിടങ്ങളിലും കണ്ണികളുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ഒന്നരക്കോടിയുടെ എംഡിഎംഎയുമായി കരിപ്പൂരില്‍ യാത്രക്കാരന്‍ ഡിആര്‍ഐയുടെ പിടിയില്‍

കരിപ്പൂര്‍: രണ്ട് കിലോ എംഡിഎംഎയുമായി വിദേശത്തുനിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്‍ പിടിയിലായി. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ഹാരിസ് (40)ആണ് ഡിആര്‍ഐ പിടിയിലായത്. ബാഗേജിനകത്ത് ചോക്ലേറ്റില്‍ ഒളിപ്പിച്ചനിലയിലായിരുന്നു എംഡിഎംഎ കണ്ടെത്തിയത്. ഒമാന്‍ എയറിന്റെ മസ്‌കത്ത് കരിപ്പൂര്‍

വയനാട് ടൗൺഷിപ്പിലെ വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് വി ശിവൻകുട്ടി

വയനാട് ടൗൺഷിപ്പിൽ ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് മന്ത്രി വി ശിവൻകുട്ടി. വീടിനുള്ളിൽ കണ്ടെത്തിയ പെൻസിൽ വരയെ വിള്ളലാക്കി ചിത്രീകരിച്ച കോൺഗ്രസ് നീക്കത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിള്ളൽ കണ്ടെത്തിയെന്ന ആരോപണത്തെ

‘ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല എൻജിനീയർമാരാണ്’: കെ. രാജനെ പരിഹസിച്ച് വി. ഡി സതീശൻ

ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി വയനാട് ടൗൺഷിപ്പിൽ നിർമിച്ച വീട്ടിൽ വിള്ളൽ കണ്ടെത്തിയ സംഭവത്തിൽ മന്ത്രി കെ.രാജനെ പരിഹസിച്ച് വി. ഡി.സതീശൻ. വിള്ളൽ പരിശോധിക്കാൻ മന്ത്രി വന്നത് നാടകമാണ്. ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല. എൻജിനീയർമാരാണെന്നും പ്രതിപക്ഷ നേതാവ്

സോപ്പ്, ചീപ്പ്…കണ്ണാടി മുതല്‍ വിമാനടിക്കറ്റ് വരെ….സകലതിനും വില കൂടുന്നു; കുടുംബ ബജറ്റ് താറുമാറാക്കി പശ്ചിമേഷ്യൻ യുദ്ധം

പശ്ചിമേഷ്യയില്‍ തുടരുന്ന യുദ്ധം ഇന്ത്യന്‍ കമ്പനികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നു. അസംസ്‌കൃത വസ്തുക്കളുടെ വില കുത്തനെ ഉയര്‍ന്നതോടെ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാനും പുതിയ നിക്ഷേപങ്ങള്‍ മാറ്റിവെക്കാനും കമ്പനികള്‍ നിര്‍ബന്ധിതരാകുകയാണ്. സോപ്പ്, എണ്ണ തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍

ചൂട് അതിരൂഷം, കുപ്പിവെള്ളവും ഐസും സൂക്ഷിക്കണം…; സംസ്ഥാന വ്യാപകമായി പരിശോധന; 510 സ്ഥാപനങ്ങള്‍ക്ക് നോട്ടിസ്

സംസ്ഥാനത്ത് ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകള്‍ നടത്തി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുടിവെള്ളം, ജ്യൂസ് കടകള്‍, ജ്യൂസ് നിര്‍മ്മാണ യൂണിറ്റുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പ്രധാനമായും

ഇനി ചായ കുടിക്കാൻ മലയാളികള്‍ പാടുപെടും; ഒറ്റയടിക്ക് കൂടുന്നത് ആറ് രൂപ, തീരുമാനം ഉടൻ

സംസ്ഥാനത്ത് മില്‍മ പാലിന്റെ വില ഉടൻ വർദ്ധിപ്പിച്ചേക്കും. ഈ മാസം 29ന് ചേരുന്ന ഡയറക്‌ടർ ബോർഡ് യോഗത്തിലാണ് തീരുമാനമെടുക്കുക.വിലവർദ്ധനയില്‍ തീരുമാനം വൈകിക്കുന്നതില്‍ ബോർഡ് ആസ്ഥാനത്തിന് മുന്നില്‍ ഡയറക്‌ടർ ബോർഡ് അംഗങ്ങളുടെ പ്രതിഷേധം നടക്കുകയാണ്. ലിറ്ററിന്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.