പാട്ടുംപാടി പ്രസവിച്ച് യുവതി, ഒന്നും രണ്ടുമല്ല പാടിയത് അഞ്ച് മണിക്കൂർ

ലോകത്തിലെ ഏറ്റവും വലിയ വേദന എന്താണെന്ന് ചോദിച്ചാൽ പ്രസവിച്ച സ്ത്രീകൾ പറയും അത് പ്രസവ വേദനയാണെന്ന്. ശാരീരികവും മാനസികവുമായി കഠിനമായ അവസ്ഥകളിലൂടെയാണ് ആ സമയം സ്ത്രീകൾ കടന്നുപോകുന്നത്. എന്നാൽ, ആ വേദന അറിയാതിരിക്കാനും കുഞ്ഞിന് ജന്മം നൽകുന്ന ആ മുഹൂർ‌ത്തം എപ്പോഴും ഓർമ്മയിൽ തങ്ങി നിൽക്കുന്ന ഒന്നാക്കി മാറ്റാനും യുഎസ്സിൽ നിന്നുള്ള ഒരു സ്ത്രീ ചെയ്തത് എന്താണെന്നറിയുമോ? അഞ്ച് മണിക്കൂർ പാട്ടുപാടി. ആ സമയത്തെല്ലാം അവരുടെ ഭർത്താവ് ഗിത്താർ വായിച്ചു.

ബിഫി ഹെൽ എന്ന 31 -കാരിയും അവളുടെ ഭർത്താവും മ്യുസീഷനുമായ 30 -കാരൻ ബ്രാൻഡനുമാണ് തങ്ങളുടെ കുഞ്ഞിന്റെ ജനനമുഹൂർത്തം വേറിട്ടതാക്കിയത്. ആദ്യത്തെ കുഞ്ഞിനെ ഗർഭം ധരിച്ച സമയത്ത് ബിഫിക്ക് വീട്ടിൽ തന്നെ പ്രസവിക്കണം എന്നുണ്ടായിരുന്നു. എന്നാൽ, അത് സാധിച്ചിരുന്നില്ല. ആശുപത്രിയിൽ വച്ചാണ് അവൾ പ്രസവിച്ചത്. ആ അനുഭവം തനിക്ക് വലിയ വേദനയുളവാക്കുന്നതായിരുന്നു എന്നാണ് ബിഫി പറയുന്നത്. അങ്ങനെയാണ് രണ്ടാമത്തെ പ്രസവമെങ്കിലും വ്യത്യസ്തമാവണം എന്ന് അവൾ കഠിനമായി ആഗ്രഹിച്ചത്. അങ്ങനെ അവളെ ‘ബർത്ത് കോട്ടേജി’ൽ പ്രവേശിപ്പിച്ചു.

അവിടെവച്ചാണ് അവൾ കുഞ്ഞിന് ജന്മം നൽകിയത്. ആ അഞ്ച് മണിക്കൂറുകൾ അവൾ പാടി. പാട്ട് തന്റെ വേദനയെ ഇല്ലാതാക്കി എന്നും ശ്വാസമെടുക്കുന്നത് വളരെ ഈസിയായി എന്നും അവൾ പറയുന്നു. കുഞ്ഞിന് ജന്മം നൽകുന്നതിന് 30 മിനിറ്റ് മുമ്പ് വരെ അവൾ പാടി. 30 മിനിറ്റ് മുമ്പ് തനിക്ക് പാടാൻ സാധിക്കാതെയായി എന്നും അവിടെ വച്ചാണ് പാട്ട് നിർത്തിയത് എന്നും അവൾ പറയുന്നു. ജാക്ക് എന്നാണ് അവൾ തന്റെ കുഞ്ഞിന് പേരിട്ടിരിക്കുന്നത്.

എന്നാൽ, എല്ലാവരുടെ കാര്യത്തിലും ഇത് സാധ്യമാകും എന്ന് കരുതരുതേ. ഡോക്ടർമാരുടെ കൃത്യമായ ഉപദേശവും നിർദ്ദേശങ്ങളും സ്വീകരിച്ചാവണം ഗർഭകാലവും പ്രസവവും പിന്നിടാൻ.

എത്രനാൾ ജീവിച്ചിരുക്കുമെന്ന് അറിയണോ? ഒരു തുള്ളി രക്തമോ ഉമിനീരോ മതി

ഒരു വ്യക്തി ആരോഗ്യകരമായി വയസാവുന്നതിന് അത്യാവശ്യമായ മാനസിക, ശാരീരിക പ്രവർത്തനങ്ങളുടെ അളവ് മനസിലാക്കാൻ കഴിയുന്ന ഒരു പുതിയ രീതി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഡിഎൻഎ മീഥൈലേഷൻ എന്ന പ്രക്രിയയിലൂടെ ഒരാൾ മരിക്കാനുള്ള സാധ്യതയും എങ്ങനെയാണ് പ്രായമമാകുന്നതെന്നുവരെയും

‘ഡബിള്‍ ചിന്‍’ ഉളളവരാണോ;മുഖത്തെ കൊഴുപ്പ് കുറയ്ക്കാം ലളിതമായ വ്യായാമവും ഭക്ഷണക്രമവും മതി

സൗന്ദര്യം ശ്രദ്ധിക്കുന്നവരെ ഏറ്റവും അധികം ബുദ്ധിമുട്ടുക്കുന്ന ഒരു പ്രശ്‌നമാണ് ഇരട്ട താടി. ജനിതകശാസ്ത്രവും മൊത്തത്തിലുള്ള ശരീരഭാരവും മുഖത്തെ കൊഴുപ്പില്‍ ഒരു പങ്കുവഹിക്കുന്നുണ്ടെങ്കിലും, ഭക്ഷണക്രമം, ജലാംശം, വ്യായാമങ്ങള്‍ തുടങ്ങി ജീവിതശൈലിയില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്ക് കാര്യമായ വ്യത്യാസം

കുട്ടികളെ അനാവശ്യമായി ശിക്ഷിക്കാൻ ആർക്കും അവകാശമില്ല:അഞ്ചാംക്ലാസുകാരനെ ഇരുട്ടുമുറിയിൽ ഇരുത്തിയതിൽ ശിവൻകുട്ടി

രണ്ടുമിനിറ്റ് വൈകി വന്നതിന് തൃക്കാക്കര കൊച്ചിന്‍ പബ്ലിക് സ്‌കൂളില്‍ അഞ്ചാം ക്ലാസുകാരനെ ഇരുട്ടുമുറിയില്‍ ഒറ്റയ്ക്ക് ഇരുത്തിയ സംഭവത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കൊച്ചിന്‍ പബ്ലിക് സ്‌കൂളിലെ സംഭവം അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ലെന്നും

വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴിയുള്ള തട്ടിപ്പുകള്‍ തടയുക ലക്ഷ്യം; ഇതാ പുതിയ സുരക്ഷാ ഫീച്ചര്‍

പരിചയമില്ലാത്ത ആരെങ്കിലും പിടിച്ച് ഏതെങ്കിലുമൊരു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ആഡ് ചെയ്യുക നമ്മളില്‍ പലര്‍ക്കും അനുഭവമുള്ള കാര്യമാണ്. മിക്കപ്പോഴും വാട്‌സ്ആപ്പ് വഴിയുള്ള സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഇത്തരം ഗ്രൂപ്പുകള്‍ കാരണമാകാറുണ്ട്. പരിചയമില്ലാത്ത ആരെങ്കിലും ചേര്‍ക്കുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പ്

ആർമി സൈക്ലിസ്റ്റുകൾക്ക് സ്വീകരണം നൽകി.

ഇന്ത്യൻ സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ സി.എസ്.റ്റി ടീമിന്റെ നേതൃത്വത്തിന്റെ കണ്ണൂർ , കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളികളിലൂടെ പ്രയാണം നടത്തിയ സൈക്കിൾ റാലിക്ക് വയനാട് ജില്ലയിൽ ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം

ന്യൂനപക്ഷ കമ്മിഷൻ സിറ്റിങ്

ന്യൂനപക്ഷ കമ്മീഷന്റെ വയനാട് സിറ്റിങ് ഓഗസ്റ്റ് 16 രാവിലെ 10ന് കളക്റ്ററേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. ജില്ലയിൽ നിന്നുള്ള പുതിയ പരാതികൾ നേരിട്ടോ, തപാൽ മുഖാന്തരമോ, 9746515133 എന്ന നമ്പർ മുഖാന്തരമോ kscminorities@gmail.com മുഖേനയോ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.