ചൂണ്ടയുടെ നാര് തട്ടി കാല്‍ മുറിഞ്ഞു; ഇതുവരെ വേണ്ടിവന്നത് 55 സര്‍ജറി, കാല്‍ മുറിച്ചോളൂവെന്ന് അപേക്ഷ…

നിസാരമെന്ന് നാം ചിന്തിക്കുന്ന പല ആരോഗ്യപ്രശ്നങ്ങളും, അസുഖങ്ങളുമെല്ലാം പിന്നീട് വലിയ സങ്കീര്‍ണതകളിലേക്ക് നമ്മെ നയിക്കുന്ന സാഹചര്യമുണ്ടാകാറുണ്ട്, അല്ലേ? ചിലപ്പോഴെങ്കിലും അതിഭയങ്കര പ്രതസിന്ധിയിലേക്ക് വരെ ഇങ്ങനെ എത്താം. അത്തരത്തിലൊരു സംഭവത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

അപൂര്‍വമായതിനാല്‍ തന്നെ ഈ സംഭവം വാര്‍ത്താകോളങ്ങളിലെല്ലാം ഇടം നേടിയിരിക്കുകയാണ്. ഇങ്ങനെയാണിത് കൂടുതല്‍ പേര്‍ ഇപ്പോള്‍ അറിഞ്ഞുവരുന്നതും.

നിസാരമായൊരു പരുക്ക്. അത് ഒടുവില്‍ കാല്‍ മുറിച്ചുമാറ്റേണ്ടുന്ന അവസ്ഥയിലേക്ക് വരെ ഒരു സ്ത്രീയെ എത്തിച്ചിരിക്കുകയാണ്. മീൻ പിടിക്കാനുപയോഗിക്കുന്ന ചൂണ്ടയുടെ നാര് തട്ടി ചെറുതായി ഒന്ന് പോറിയതാണത്രേ. ആരും ശ്രദ്ധിക്കാത്ത മുറിവ്. എന്നാലിത് പിന്നീട് കാലില്‍ പരക്കുന്ന അണുബാധയായി മാറുകയായിരുന്നു.

2019ലാണ് സംഭവത്തിന്‍റെ തുടക്കം. ഒരു വിനോദയാത്രയ്ക്കിടെ യുകെ സ്വദേശിനിയായ മിഷേല്‍ മില്‍ട്ടണ്‍ എന്ന സ്ത്രീ, കാല്‍ തെറ്റി പാറയിടുക്കിലേക്ക് വീഴുകയായിരുന്നു. ഇതിനിടെ ചൂണ്ടയുടെ നാര് തട്ടി വലതുതുടയില്‍ ചെറിയൊരു പോറല്‍ പറ്റി. അന്ന് അത് കാര്യമായി കരുതിയതേ ഇല്ല.

എന്നാല്‍ ദിവസങ്ങള്‍ക്കക് ആ പോറല്‍ പഴുത്ത് ചുറ്റിലേക്കും അണുബാധ പരന്ന അവസ്ഥയായി. കാലില്‍ നീരും വന്നു. ആശുപത്രിയില്‍ പോയി വിശദമായ പരിശോധന നടത്തിയപ്പോള്‍ മിഷേലിന് സംഭവിച്ച പരുക്ക്, ആന്‍റിബയോട്ടിക്കുകളോട് വേണ്ട വിധം പ്രതികരിക്കുന്നതല്ല എന്ന് വ്യക്തമായി. അതായത് മരുന്നുകള്‍ ഏല്‍ക്കാത്ത മുറിവ്.

അങ്ങനെ അണുബാധ അനിയന്ത്രിതമായതോടെ ആദ്യത്തെ സര്‍ജറി വേണ്ടി വന്നു. തുടയിലെ അണുബാധ വന്ന ഭാഗങ്ങള്‍ നീക്കം ചെയ്ത് അവിടെ പുതിയ തൊലി വച്ചുപിടിപ്പിച്ചു. എന്നാലിതുകൊണ്ടൊന്നും തീര്‍ന്നില്ല. അഞ്ച് വര്‍ഷമാകുന്നു ഇപ്പോള്‍. ഇതുവരേക്ക് ആകെ 55 ശസ്ത്രക്രിയകളാണ് ഇവര്‍ ചെയ്തത്. ഇപ്പോഴും അവസ്ഥ തൃപ്തികരമല്ല.

ഇപ്പോഴാകട്ടെ തന്‍റെ കാല്‍ മുറിച്ചുമാറ്റിക്കോളൂ എന്ന് അപേക്ഷിക്കുകയാണ് മിഷേല്‍. ഇനിയും ഇങ്ങനെ കഷ്ടപ്പെടുന്നതിനെക്കാള്‍ നല്ലത് കാലില്ലാതെ ജീവിക്കലാണ് എന്നാണിവര്‍ പറയുന്നത്. ആശുപത്രിയില്‍ തന്നെ ജീവിതം മുഴുവൻ ഹോമിക്കാൻ വയ്യ, ഇരിക്കാനോ കിടക്കാനോ നടക്കാനോ വയ്യാത്ത ഈ അവസ്ഥ സഹിക്കാൻ വയ്യ, വീട്ടുകാരെയോ കുട്ടികളെയോ നോക്കാൻ കഴിയാത്ത അവസ്ഥ വയ്യ- ഇതാണ് മിഷേല്‍ പറയുന്നത്. ഇനി ഇവരുടെ കാര്യത്തില്‍ എന്താണ് ചെയ്യാൻ പോകുന്നതെന്ന് ഇവരെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്ക് മാത്രമേ അറിയൂ. ഏതായാലും അപൂര്‍വമായ കേസിന്‍റെ വിശദാംശങ്ങള്‍ മാധ്യമങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.