എടിഎം കാർഡ് വേണ്ട, എടിഎമ്മിൽ പോകേണ്ട; പണം പിൻവലിക്കാൻ ഇതാ പുതിയ വഴി

ഇന്ത്യയിൽ ക്യാഷ്‌ലെസ് പേയ്‌മെന്റുകൾ നടക്കാറുണ്ടായിരുന്നുവെങ്കിലും കോവിഡ് മഹാമാരിക്ക് ശേഷമാണ് ഇത് കൂടുതൽ ജനകീയമായത്. യൂണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസ് വ്യാപകമായി ആളുകൾ പണം കൈമാറാൻ ഉപയോഗിച്ച് തുടങ്ങി. യുപിഐയുടെ ജനപ്രീതി വർദ്ധിച്ചതോടെ ആളുകൾ തങ്ങളുടെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ കൊണ്ടുപോകുന്നത് ഏറെക്കുറെ നിർത്തി എന്നുതന്നെ പറയാം. എന്നാൽ യുപിഐ വഴി പണം കൈമാറാൻ അല്ലാതെ പിൻവലിക്കാൻ സാധിക്കില്ലായിരുന്നു. അതിന് ഡെബിറ്റ് കാർഡ് തന്നെ വേണം, എടിഎമ്മിൽ പോകുകയും വേണം.

എന്നാൽ ഇപ്പോൾ പണം പിൻവലിക്കാൻ എടിഎമ്മിൽ കാർഡിന്റെ ആവശ്യമില്ല. ഇക്കണോമിക് ടൈംസ് റിപ്പോർട്ട് അനുസരിച്ച്, ചണ്ഡീഗഡ് ആസ്ഥാനമായുള്ള ഫിൻടെക് കമ്പനിയായ പേമാർട്ട് ഇന്ത്യ അതിൻ്റെ നൂതനമായ വെർച്വൽ എടിഎം അവതരിപ്പിച്ചിട്ടുണ്ട്. വെർച്വൽ എടിഎം സൗകര്യം ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് കാർഡ് കൂടാതെ എടിഎം സന്ദർശിക്കാതെ എളുപ്പത്തിൽ പണം പിൻവലിക്കാം. ഈ പുതിയ വെർച്വൽ എടിഎമ്മിനെ കുറിച്ച് കൂടുതൽ അറിയാം.

എന്താണ് വെർച്വൽ എടിഎം?

ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ആവശ്യമില്ലാതെ അല്ലെങ്കിൽ എടിഎം സന്ദർശിക്കാതെ പണം പിൻവലിക്കാൻ അനുവദിക്കുന്ന ഒരു സേവനമാണ് കാർഡ്ലെസ്സ് ക്യാഷ് പിൻവലിക്കൽ എന്നും അറിയപ്പെടുന്ന വെർച്വൽ എടിഎം.

വെർച്വൽ എടിഎം പ്രവർത്തിക്കുന്നത് ഇങ്ങനെയാണ്

ഒരു വെർച്വൽ എടിഎം ഉപയോഗിക്കുന്നതിന് നിങ്ങൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്:

പിൻവലിക്കൽ ആരംഭിക്കാൻ നിങ്ങൾക്ക് വേണ്ടത് ഇൻ്റർനെറ്റ് കണക്ഷനുള്ള ഒരു സ്മാർട്ട്‌ഫോൺ മാത്രമാണ്. കൂടാതെ നിങ്ങളുടെ ബാങ്കിൻ്റെ മൊബൈൽ ആപ്പ് ഉപയോഗിക്കണം. മൊബൈൽ ആപ്പിനായി നിങ്ങളുടെ ഫോൺ നമ്പർ ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. പിൻവലിക്കൽ അഭ്യർത്ഥന ഈ ആപ്പ് വഴി നടത്തി കഴിഞ്ഞാൽ നിങ്ങളുടെ ബാങ്ക് ഒരു ഒറ്റത്തവണ പാസ്‌വേഡ് (OTP) സൃഷ്ടിക്കുകയും അത് നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് അയയ്ക്കുകയും ചെയ്യും. പണം പിൻവലിക്കാൻ വെർച്വൽ എടിഎം സേവനവുമായി ബന്ധിപ്പിച്ചിട്ടുള്ള അടുത്തുള്ള കടയിൽ ഒടിപി കാണിക്കുക.

വെർച്വൽ എടിഎം എങ്ങനെ ഉപയോഗിക്കാം

1. നിങ്ങളുടെ മൊബൈൽ ബാങ്കിംഗ് ആപ്പ് തുറന്ന് വെർച്വൽ എടിഎം ഓപ്ഷൻ തിരഞ്ഞെടുക്കുക.

2. നിങ്ങൾ പിൻവലിക്കാൻ ആഗ്രഹിക്കുന്ന തുക നൽകുക.

3. ഇടപാട് സ്ഥിരീകരിക്കുക.

4. നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഒരു ഒടിപി ലഭിക്കും.
5. ആപ്പിൻ്റെ ലിസ്റ്റ് ഉപയോഗിച്ച് നിങ്ങൾക്ക് സമീപമുള്ളവെർച്വൽ എടിഎം സേവനവുമായി ബന്ധിപ്പിച്ചിട്ടുള്ള സ്റ്റോർ കണ്ടെത്തുക.

ക്വട്ടേഷന്‍ ക്ഷണിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്

ഫാര്‍മസിസ്റ്റ് നിയമനം

ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസിന് കീഴിലെ സര്‍ക്കാര്‍ ഹോമിയോ ആശുപത്രി/ഡിസ്‌പെന്‍സറി/പ്രൊജക്ടുകളില്‍ ഫാര്‍മസിസ്റ്റ് (ഗ്രേഡ് കക) തസ്തികകളിലെ താത്ക്കാലിക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സി, എന്‍.സി.പി/ സി.സി.പിയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍രേഖയുടെ അസലും

ജവഹർ ബാൽ മഞ്ച് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

മാനന്തവാടി: ജവഹർ ബാൽ മഞ്ച് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പായോട് യൂണിറ്റിൽ വച്ച് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. ജില്ലാ ചെയർമാൻ ഡിന്റോ ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കോഡിനേറ്റർ ജിജി വർഗീസ് അധ്യക്ഷയായിരുന്നു.

സംസ്ഥാന ജൂനിയർ അത്‌ലറ്റിക്സ് മീറ്റ് ജാവലിൻ ത്രോയിൽ സ്വർണ്ണം നേടി നമിത എ.ആർ

തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ജൂനിയർ അത് ലറ്റിക്സ് മീറ്റിൽ ജാവലിൻ ത്രോ യിൽ സ്വർണ്ണ മെഡൽ നേടി നാടിന്റെ അഭിമാനമായി നമിത എ.ആർ. വാരാമ്പറ്റ ഗവ: ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. അരിക്കളം രാമൻ,

ഇത് ഇലക്ട്രിക് വണ്ടിയാ സാറേ ലൈസൻസ് വേണ്ട!.. അങ്ങനെയല്ല, ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് എംവിഡി

തിരുവനന്തപുരം: ഇലക്ട്രിക് സ്‌കൂട്ടറുകൾ ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് മോട്ടോർ വെഹിക്കിൾ ഡിപാർട്‌മെന്റ്( എംവിഡി). പരമാവധി വേഗത മണിക്കൂറിൽ 25 കിലോമീറ്ററിൽ താഴെ ഉള്ളതും ബാറ്ററി പാക്ക് ഒഴികെ ഉള്ള വാഹനത്തിന്റെ ഭാരം 60

ഓഫീസ് കമ്പ്യൂട്ടറിൽ നിങ്ങൾ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നുണ്ടോ? എങ്കിൽ സൂക്ഷിക്കുക, കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ

ദില്ലി: ഓഫീസ് കമ്പ്യൂട്ടറുകളിലും ലാപ്‌ടോപ്പുകളിലും വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നവർക്ക് കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാരിന്‍റെ ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY) മുന്നറിയിപ്പ് പുറത്തിറക്കി. ഓഫീസിലെ ഡിവൈസുകളിൽ നിന്നും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.