ഫുട്ബോളില്‍ ഇനി നീല കാര്‍ഡും; കളിക്കളത്തിലെ മുട്ടാളന്‍മാര്‍ക്ക് മുട്ടന്‍ പണി! അറിയേണ്ടതെല്ലാം

സൂറിച്ച്: ഫുട്ബോൾ കാർ‍‍ഡുകളുടെ കൂട്ടത്തിലേക്ക് മറ്റൊരു നിറത്തിലുള്ള കാർ‍‍ഡും എത്തുന്നു. നീല നിറത്തിലുള്ള കാർ‍ഡാണ് അന്താരാഷ്ട്ര ഫുട്ബോൾ അസോസിയേഷൻ ബോർ‍‍‍ഡ് പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്.

ഫുട്ബോൾ കളി നിയമങ്ങളിൽ മഞ്ഞ, ചുവപ്പ് നിറത്തിലുള്ള കാർ‍ഡുകൾക്ക് പ്രാധാന്യമേറെയാണ്. മത്സരം തന്നെ മാറ്റിമാറിക്കാൻ ഈ കാർഡുകൾക്കാകും. അച്ചടക്ക നടപടിയുടെ ഭാഗമായി കളിക്കാർക്കും ഒഷീഷ്യൽസിനും എതിരെ റഫറിമാർ ഉപയോഗിക്കുന്ന ഈ കാർഡുകളുടെ കൂട്ടത്തിലേക്ക് മറ്റൊരു നിറത്തിലുള്ള കാർഡ് കൂടിയെത്തുന്നു. നീല നിറത്തിലുള്ള കാർഡാണ് (ബ്ലൂ കാര്‍ഡ്) അന്താരാഷ്ട്ര ഫുട്ബാൾ അസോസിയേഷൻ ബോർഡ് അവതരിപ്പിക്കാൻ ഒരുങ്ങുന്നത്.

പുതിയ നീല കാര്‍ഡിന്‍റെ വരവോടെ വിപ്ലവകരമായ മാറ്റത്തിനാണ് ഫുട്ബാൾ കളിക്കളം സാക്ഷ്യം വഹിക്കുക. മത്സരത്തിൽ അനാവശ്യമായി ഫൗളുകൾ വരുത്തുകയും മാച്ച് ഓഫീഷ്യൽസിനോട് അപമര്യാദയായി പെരുമാറുകയും ചെയ്യുന്ന കളിക്കാർക്കാണ് നീല കാർഡ് ലഭിക്കുക. ഈ കാർഡ് ലഭിച്ചാൽ 10 മിനിറ്റ് കളത്തിൽ നിന്നും മാറി നിൽക്കണം. ഒരു മത്സരത്തിൽ രണ്ട് നീല കാർഡുകൾ ലഭിക്കുന്ന കളിക്കാരനെ ചുവപ്പിന് തുല്യമായി കണക്കാക്കി പുറത്തിരുത്തും. ഒരു നീലയും ഒരു മഞ്ഞകാർഡും ലഭിച്ചാലും ചുവപ്പ് കാർഡ് ഉയർത്തും. ഗോളിലേക്കുള്ള മുന്നേറ്റം തടയാൻ നടത്തുന്ന ഫൗളുകൾക്കാകും പ്രധാനമായും നീല കാർഡ് ലഭിക്കുകയെന്നാണ് സൂചനകൾ.

അഞ്ച് പതിറ്റാണ്ട് മുൻപാണ് ഫുട്ബോളിൽ മഞ്ഞയും ചുവപ്പും നിറത്തിലുള്ള കാർഡുകൾ അവതരിപ്പിക്കുന്നത്. അന്ന് തൊട്ട് ഇന്നോളം കളത്തിലെ അച്ചടക്ക നടപടിക്കുള്ള ഏക ആയുധം ഈ രണ്ട് കാർഡുകളായിരുന്നു. ഇവർക്കൊപ്പം നീലയും ചേരുന്നതോടെ മത്സര നടത്തിപ്പ് കൂടുതൽ എളുപ്പമാകുമെന്നാണ് കണക്കുകൂട്ടൽ. നിലവിൽ പരീക്ഷണാടിസ്ഥാത്തിൽ മാത്രമാകും നീല കാർഡ് ഉപയോഗിക്കുക. വരുന്ന സമ്മർ സീസണിൽ പരീക്ഷണം ആരംഭിക്കാനുള്ള പദ്ധതിയുണ്ടെന്ന് ഇഫാബ് സൂചന നൽകി. എന്നാൽ പ്രധാനപ്പെട്ട മത്സരങ്ങളിൽ നീല കാർഡ് ഉടനെത്തില്ല. എഫ്എ കപ്പിൽ നീല‌കാർഡ് പരീക്ഷണം നടത്തിയേക്കുമെന്ന് സൂചനയുണ്ട്. പരീക്ഷണം വിജയകരമാണെങ്കിൽ ഭാവിയിൽ പ്രധാന ലീഗുകളിലും നീല കാർഡ് നടപ്പിലാക്കും.

മാണിയൂർ ഉസ്താദ് : അനുകരിക്കപ്പെടേണ്ട മാതൃകാ വ്യക്തിത്വം

കമ്പളക്കാട് റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ്റെ രണ്ടാമത് പാഠശാലയും മാണിയൂർ ഉസ്താദ് അനുസ്മരണവും പച്ചിലക്കാട് നശാത്തുൽ ഇസ് ലാം മദ്റസയിൽ നടത്തി. പാണ്ഡിത്യത്തിനാലും ആത്മീയതയാലും ഏറെ ഉത്തുംഗതയിലെത്തിയിട്ടും ലാളിത്യം കൊണ്ടും വിനയം കൊണ്ടും വിസ്മയം തീർത്ത

നോർക്ക സാന്ത്വനം പദ്ധതി കാലതാമസം ഒഴിവാക്കണം:കേരള പ്രദേശ് പ്രവാസി കോൺഗ്രസ്സ്

കൽപ്പറ്റ: തിരികെയെത്തിയ പ്രവാസികൾക്ക് വിവിധ ആനുകൂല്യങ്ങൾ നൽകുന്ന സാന്ത്വനം പദ്ധതിയിൽ അപേക്ഷ സമർപ്പിച്ചവരുടെ ആനുകൂല്യങ്ങൾ നൽകുന്നതിനുള്ള കാലതാമസം ഒഴിവാക്കണമെന്നും തിരികെയെത്തിയ പ്രവാസികൾക്കായി പ്രഖ്യാപിക്കുന്ന പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് കേരള പ്രദേശ് പ്രവാസി കോൺഗ്രസ്സ്

അശാസ്ത്രീയ റോഡ് നിര്‍മ്മാണം: അപകടത്തിനായി ആളെ കാത്ത് പടിഞ്ഞാറത്തറ പഞ്ചായത്തും പി.ഡബ്ല്യു.ഡിയും

പടിഞ്ഞാറത്തറ: അശാസ്ത്രീയമായ റോഡ് നിർമ്മാണം കാരണം അപകടം വിളിച്ചു വരുത്തി കാത്തിരിക്കുകയാണ് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് അധികൃതരും, പി.ഡബ്ല്യു.ഡി വകുപ്പും. പടിഞ്ഞാറത്തറ – തെങ്ങുമുണ്ട – വാരാമ്പറ്റ റോഡില്‍ മുബാറക് മണ്ണത്താമല്‍ റോഡിലേക്ക് തിരിയുന്ന ഇറക്കത്തില്‍

യുവ സാഹിത്യ ക്യാമ്പിലേക്ക് സൃഷ്ടികള്‍ ക്ഷണിച്ചു.

യുവസാഹിത്യ ക്യാമ്പില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള, 18 നും 40 നും ഇടയില്‍ പ്രായമുള്ളവരില്‍ നിന്നും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സൃഷ്ടി ക്ഷണിച്ചു. മലയാളത്തില്‍ തയ്യാറാക്കിയ കഥ, കവിത രചനകള്‍ സൃഷ്ടാവിന്റെ പേര്, മേല്‍വിലാസം, ഡിടിപി

തദ്ദേശസ്ഥാപന പരിധികളിലെ ജല സംഭരണികളുടെ പരിശോധന ശക്തമാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം

തദ്ദേശ സ്ഥാപന പരിധികളില്‍ ജല സംഭരണത്തിനായി നിര്‍മ്മിച്ച പദ്ധതികള്‍ കാലവര്‍ഷത്തില്‍ അപകടകരമായ അവസ്ഥയിലേക്ക് മാറുന്നതിനാല്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നും ജല സംഭരണികൾ പരിശോധിച്ച് ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തണമെന്നും ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ.

കുട്ടികൾക്ക് പോഷകാഹാരം സുപ്രധാനം: മന്ത്രി ഒ ആർ കേളു.

പോഷകാഹാരം ആരോഗ്യത്തിന് അത്യാവശ്യമാണെന്ന കാര്യം മറക്കരുതെന്നും കുട്ടികൾക്ക് എപ്പോഴും പോഷകം നിറഞ്ഞ ഭക്ഷണം നൽകണമെന്നും പട്ടികജാതി – പട്ടികവർഗ – പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു. തിരുനെല്ലി ഗ്രാമപഞ്ചായത്തും അപ്പപ്പാറ കുടുംബാരോഗ്യ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.