ചികിത്സ പ്രതിസന്ധിയിലായ രോഗികൾ പ്രതിഷേധിച്ചിട്ടും അനക്കമില്ലാതെ സർക്കാർ .നാല് മാസമായി പെരിറ്റോണിയൽ ഫ്ളൂയിഡ് കിട്ടുന്നില്ലന്നാണ് രോഗികളുടെ പരാതി. പെരിറ്റോണിയൽ ഡയാലിസിസ് വയനാട് ജില്ലാ കൂട്ടായ്മയുടെ നേതൃത്വത്തിൽ കലക്ടറേറ്റിന് മുമ്പിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.പെരിറ്റോണിയൽ ഡയാലിസിസ്സ് വയനാട് ജില്ലാ കൂട്ടായ്മ്മയുടെ കോഡിനേറ്റർ വിനോദ് പുൽപ്പള്ളി
ഉദ്ഘാടനം നിർവ്വഹിച്ചു. സൂചനാ സമരമായാണ് കലക്ട്രേറ്റ് ധർണ്ണ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സൂസൻ ബേബി
അദ്ധ്യക്ഷയായിരുന്നു. യോഗത്തിൽ സിബി
പുൽപ്പള്ളി ,ഗിരിജാ വാളാട് ,ഓമന വർഗ്ഗീസ്, അനിൽ കൊളവയൽ, നിർമ്മല,
സെബാസ്റ്റ്യൻ കാപ്പുംചാൽ, രമേശൻ പൂതാടി, അമ്പിളി വിനോദ് ,രാജേഷ് മാനന്തവാടി എന്നിവർ സംസാരിച്ചു. ഒരു വർഷം മുമ്പ് മുഖ്യമന്ത്രി പ്രഖ്യാപിച്ച മാസം 4000/- രുപ എന്ന ചികിത്സാ ധനസഹായ നിധി നടപ്പിലാക്കുക, സമാശ്വാസ നിധി നടപ്പിലാക്കുക തുടങ്ങി വിവിധ ആവശ്യങ്ങളും ഉന്നയിച്ചു.

വൈദ്യുതി മുടങ്ങും.
കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ