ഗൂഗിൾ പേയും, ഫോൺ പേയും പൂട്ടുമോ? യുപിഐയിൽ പുതു വിപ്ലവത്തിന് ഒരുങ്ങി ജിയോ പേ

ഇന്ത്യയിൽ ഓൺലൈൻ പേമെന്റ് സംവിധാനങ്ങൾക്ക് വലിയ ആരാധകരുണ്ട്. നമ്മളിൽ നല്ലൊരു ശതമാനവും യുപിഐ ഉപയോഗിക്കുന്നുണ്ടാവും. ഗൂഗിൾ പേ, ഫോൺ പേ പോലുള്ള ആപ്പുകൾ നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമാണ്. യുപിഐയിൽ വലിയൊരു വിപ്ലവത്തിന് തുടക്കമിടാൻ പോവുകയാണ് റിലയൻസ് സിഇഒ മുകേഷ് അംബാനി. നിലവിൽ യുപിഐ മേഖലയിൽ വലിയ ആധിപത്യം നടക്കുന്നുണ്ടെങ്കിലും, നേട്ടമുണ്ടാക്കുന്നത് അന്താരാഷ്ട്ര കമ്ബനികളാണ്.

നേരത്തെ തന്നെ എൻപിസിഐയൊക്കെ അത് ചൂണ്ടിക്കാണിക്കുന്നതാണ്. ഇന്ത്യൻ സർക്കാർ വിദേശ യുപിഐകള നിയന്ത്രിക്കാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്. അതേസമയം അംബാനിയുടെ ജിയോ പുതിയതായി യുപിഐ ആരംഭിക്കാൻ പോവുകയാണ്. വിദേശ കമ്ബനികളുടെ എല്ലാം ആധിപത്യം ഇതോടെ അവസാനിക്കാൻ വരെ ഈ നീക്കം വഴിയൊരുക്കിയേക്കും.

ജിയോ നേരത്തെ ടെലികോം മേഖലയിൽ തന്നെ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കമിട്ട കമ്ബനിയാണ്. ജിയോ വരുന്നത് വരെ ടെലികോം മേഖലയിൽ കമ്ബനികളെല്ലാം വൻ തുക തന്നെ റീച്ചാർജുകൾക്ക് ഈടാക്കിയിരുന്നു. എന്നാൽ കിടിലൻ ഓഫറുകളും, ചുരുങ്ങിയ ചെലവിൽ കൂടുതൽ കാര്യങ്ങളും വരെ റീച്ചാർജിൽ ഉൾപ്പെടുത്തിയതോടെ ജിയോ അതിവേഗത്തിലാണ് വളർന്നത്.ഇന്ന് രാജ്യത്തെ ഏറ്റവും വലിയ ടെലികോം സർവീസാണ് ജിയോയുടേത്. 44 മില്യൺ യൂസർമാരിൽ അധികം ജിയോയ്ക്കുണ്ട്. ഇതെല്ലാം വളരെ ചുരുങ്ങിയ കാലം കൊണ്ട് ജിയോ സാധ്യമാക്കിയെടുത്തതാണ്.

ലോഞ്ച് ചെയ്യാൻ പോകുന്നത്.യുപിഐ പേമെന്റ് മാർക്കറ്റിലേക്കാണ് ജിയോ വരാൻ ഒരുങ്ങുന്നത്. ജിയോ സൗണ്ട്ബോക്സ് റീട്ടെയിൽ സ്റ്റോറുകളിലെ പേമെന്റുകളെ വിപ്ലവകരമായ മാറ്റത്തിലേക്ക് നയിക്കുമെന്നാണ് സൂചന. ജിയോ സൗണ്ട് ബോക്സ‌് പേടിഎമ്മിന്റെ സൗണ്ട്ബോക്സ്‌സിന് സമാനമാണിത്. യുപിഐ സർവിസുകൾ വ്യാപിപ്പിക്കാനുള്ള തീരുമാനമാണ് നിലവിൽ എടുത്തിരിക്കുന്നത്.ജിയോ പേ ആപ്പുമായി സഹകരിച്ചാണ് സൗണ്ട്ബോക്സ്‌സ് ടെക്നോളജി കൊണ്ടുവരുന്നത്. നിലവിൽ ഇതിന്റെ ട്രയലുകൾ നടന്നുകൊണ്ടിരിക്കുകയാണ്. പരീക്ഷണാർത്ഥത്തിൽ ഇവ ഉപയോഗിക്കുന്നതാണ് തുടക്കം.

വൈകാതെ നിരവധി കടകളിൽ സൗണ്ട്ബോക്‌സിനെ ലോഞ്ച് ചെയ്യും. ഗൂഗിൾ പേ, പേടിഎം, ഫോൺ പേ പോലുള്ള യുപിഐ ആപ്പുകളെ വെല്ലുവിളിക്കാൻ തന്നെയാണ് ജിയോയുടെ നീക്കം. പേടിഎം പേമെന്റ് ബാങ്ക് വൻ പ്രതിസന്ധിയിൽ നിൽക്കുന്നത് മുതലെടുക്കാൻ കൂടിയാണ് ജിയോയുടെ ശ്രമം. നിലവിൽ പേടിഎമ്മിന്റെ യുപിഐ സേവനങ്ങൾക്ക് ആർബിഐ തടസ്സങ്ങളൊന്നും കൊണ്ടുവന്നിട്ടില്ല. ജിയോ അവരുടെ മാർക്കറ്റ് വിപുലീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് യുപിഐ സർവീസുകൾ ലോഞ്ച് ചെയ്യുന്നത്.

ആധുനിക ചികിത്സാ സംവിധാനവുമായി നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം

ആതുര മേഖലയില്‍ ആധുനിക ചികിത്സാ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി രാജ്യത്തിന് മാതൃകയാവുന്ന നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ അത്യാധുനിക റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ സംവിധാനം പ്രവര്‍ത്തന സജ്ജമായി. മസ്തിഷ്‌കാഘാതം, നട്ടെല്ലിനുണ്ടാകുന്ന പരിക്കുകള്‍, സെറിബ്രല്‍ പാള്‍സി, വിവിധ തരത്തിലുള്ള

മെത്താഫിറ്റാമിൻ പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

മുത്തങ്ങ: എക്സൈസ് ഇൻസ്പെക്ടർ ബാബുരാജിന്റെ നേതൃത്വത്തിൽമുത്തങ്ങ പൊൻകുഴിയിൽ നിന്നും 132 ഗ്രാം മെത്താംഫിറ്റാമിനും 460 ഗ്രാം കഞ്ചാവും പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. കോ ഴിക്കോട് ഓമശ്ശേരി സ്വദേശി തുഫൈൽ എന്ന പാപ്പിയാണ്

മാനന്തവാടി രൂപതയുടെ പ്രഥമ ഇടയൻ മാർ ജേക്കബ്ബ് തൂങ്കുഴി വിടവാങ്ങി

മാനന്തവാടി രൂപതയുടെ മുൻ മെത്രാപ്പോലീത്ത മാർ ജേക്കബ്ബ് തൂങ്കുഴി (95) കാലം ചെയ്‌തു. ഉച്ചയ്ക്ക് ശേഷം 2.50 ഓടെയായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികി ത്സയിലായിരുന്നു. 1930 ഡിസംബർ 13

ജെമിനി നാനോ ബനാന സാരി ട്രെൻഡ്! ഈ അപകടങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കുക, നിങ്ങളുടെ സ്വകാര്യത നഷ്‍ടപ്പെടുത്തരുത്

സോഷ്യൽ മീഡിയയിൽ എഐ ജനറേറ്റഡ് ഫോട്ടോകളുടെ ട്രെൻഡ് വർധിച്ചുകൊണ്ടിരിക്കുകയാണ്. അടുത്തിടെ ഗൂഗിൾ ജെമിനി നാനോ ബനാന എഐ ടൂൾ പുറത്തിറക്കിയിരുന്നു. നാനോ ബനാന എഐ 3ഡി ഫിഗറിൻ വളരെപ്പെട്ടെന്നാണ് ജനപ്രിയമായത്. നാനോ ബനാന എഐ

ഒക്ടോബർ ഒന്നുമുതൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിൽ മാറ്റം, ആദ്യത്തെ 15 മിനിറ്റിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ആധാർ നിർബന്ധം

ദില്ലി: പുതിയ ഐആർസിടിസി ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് നിയമങ്ങൾ ഒക്ടോബർ 1 മുതൽ നടപ്പാകും. റിസർവേഷൻ ആരംഭിച്ചതിന്റെ ആദ്യ 15 മിനിറ്റിനുള്ളിൽ ഐആർസിടിസി വെബ്‌സൈറ്റ് വഴിയോ ആപ്ലിക്കേഷൻ വഴിയോ ജനറൽ ടിക്കറ്റുകൾ റിസർവ് ചെയ്യുന്നതിന്

പ്രസ് ക്ലബ്ബുകളിൽ ഓൺലൈൻ മാധ്യമപ്രവർത്തകർക്ക് പ്രവേശനം:പത്രപ്രവർത്തക യൂണിയന് ഒമാക് നിവേദനം നൽകി

കൽപ്പറ്റ: സംസ്ഥാനത്ത് പത്രപ്രവർത്തക യൂണിയന് കീഴിലുള്ള പ്രസ് ക്ലബ്ബുകളിൽ വാർത്താസമ്മേളനം റിപ്പോർട്ട് ചെയ്യുന്നതിന് ഓൺലൈൻ മാധ്യമങ്ങൾക്കുള്ള പ്രവേശന വിലക്ക് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (ഒമാക് )വയനാട് ജില്ലാ കമ്മിറ്റി കേരള

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.