ഗൂഗിൾ പേ ഇടപാടുകൾക്ക് പരിധികൾ വന്നേക്കും; നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാധ്യത

ഡിജിറ്റല്‍ പേമെന്റുകള്‍ ഇപ്പോള്‍ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. ഗൂഗിള്‍ പേയോ ഫോണ്‍ പേയോ ഉപയോഗിക്കാത്ത ദിവസങ്ങള്‍ ഇപ്പോള്‍ നമ്മുടെ നിത്യ ജീവിതത്തിലുണ്ടാവില്ല. സാധാരണ ബേക്കറിയില്‍ പോയി ഭക്ഷണം കഴിക്കുന്നതിന് പോലും നമ്മള്‍ ഇപ്പോള്‍ യുപിഐയെ ആശ്രയിക്കുന്നുവെന്ന് പറഞ്ഞാലും അത്ഭുതമില്ല.

എന്നാല്‍ വിപണിയില്‍ ഗൂഗിള്‍ പേയുടെയും ഫോണ്‍ പേയുടെയും ആധിപത്യം ഒരുപാട് വര്‍ധിക്കുന്നുവെന്നാണ് നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ പറയുന്നത്. അതുകൊണ്ട് യുപിഐകള്‍ക്ക് ചെറിയൊരു പ്രശ്‌നമാണ് ഇനി നേരിടേണ്ടി വരിക. ഇടപാടുകള്‍ പരിമിതപ്പെടുത്താന്‍ ഒരുങ്ങുകയാണ് എന്‍പിസിഐ. അത് വമ്ബന്‍ ആപ്പുകള്‍ വലിയ വെല്ലുവിളിയാവുമെന്ന് ഉറപ്പാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിലവില്‍ യുപിഐ ഇടപാടുകള്‍ എത്ര വേണമെങ്കിലും നടത്താം. യാതൊരു പരിധിയും ഇക്കാര്യത്തില്‍ ഇല്ല. നിത്യേനയുള്ള ഇടപാടുകളില്‍ അതുകൊണ്ട് ഗൂഗിള്‍ പേയും ഫോണ്‍ പേയും കൂടുതല്‍ നേട്ടങ്ങളുണ്ടാക്കുന്നുണ്ട്. ഈ ഒരു സ്വാതന്ത്ര്യം തന്നെയാണ് യുപിഐയെ ഏറ്റവും ജനപ്രിയമാക്കിയത്.കൂടുതല്‍ ആളുകള്‍ യുപിഐ ഉപയോഗിക്കുന്നതും പരിധികളില്ലാത്ത ഇടപാടുകള്‍ കാരണമാണ്. എന്നാല്‍ പ്രശ്‌നം ഇവിടെയല്ല. വിപണിയിലെ യുപിഐ ഇടപാടുകളില്‍ 80 ശതമാനത്തില്‍ അധികം ഗൂഗിള്‍ പേയില്‍ നിന്നും ഫോണ്‍ പേയില്‍ നിന്നുമാണ്. അക്കാര്യത്തിലാണ് എന്‍പിസിഐക്ക് ആശങ്കയുള്ളത്.

ഇന്ത്യന്‍ യുപിഐ ആപ്പുകള്‍ക്ക് ഈ ഇടപാടുകള്‍ കൊണ്ട് കാര്യമായ നേട്ടമുണ്ടാകുന്നില്ല. യുപിഐ മൊത്തം സന്തുലിതാവസ്ഥയെ തന്നെ ഈ ആധിപത്യം ബാധിക്കുമെന്നാണ് പേമെന്റ് കോര്‍പ്പറേഷന്‍ കരുതുന്നത്. അത് ന്യായമായ സംശയവുമാണ്. കാരണം ചെറിയൊരു സാങ്കേതിക പ്രശ്‌നം ഗൂഗിള്‍ പേയ്‌ക്കോ ഫോണ്‍ പേയ്‌ക്കോ വന്നാല്‍ ഇന്ത്യയിലെ യുപിഐ യൂസര്‍മാരില്‍ മുക്കാല്‍ ഭാഗവും ഇടപാടുകള്‍ നടത്താനാവാതെ പ്രതിസന്ധിയിലാവും.ഇത് മൊത്തം ബാങ്കിംഗ് മേഖല ഇടപാടുകളെ പോലും താളം തെറ്റിക്കും.

ഓരോ ആപ്പിലും നിത്യേന ഇടപാടുകള്‍ നടത്തുന്നതിന് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നാല്‍ മറ്റ് ആപ്പുകള്‍ ഉപയോഗിക്കാനും യൂസര്‍മാര്‍ ശ്രമിക്കും. ഇത് വിപണിയില്‍ ഒരു ബാലന്‍സിംഗ് കൊണ്ടുവരും.കൂടുതല്‍ മികവുറ്റ ഫീച്ചറുകളുമായി ഇന്ത്യന്‍ ആപ്പുകള്‍ രംഗത്ത് വരാനും ഇത് സഹായിക്കും. യഥാര്‍ത്ഥത്തില്‍ ഗൂഗിള്‍ പേ പോലുള്ള വിദേശ യുപിഐ ആപ്പുകളെ ലക്ഷ്യമിട്ടാണ് ഈ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്. അതേസമയം എത്രയായിരിക്കും ഇടപാടുകളുടെ നിയന്ത്രണം എന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ല.

മൊത്തം യുപിഐ ഇടപാടുകളില്‍ മുപ്പത് ശതമാനത്തില്‍ അധികം ഒരു ദിവസം യുപിഐ ഇടപാടായി നടത്താനാവില്ല എന്ന നിര്‍ദേശമാണ് പരിഗണനയിലുള്ളത്. ഇത് ഒരു ആപ്പിന്റെ കാര്യം മാത്രമാണ്. മറ്റ് ആപ്പുകളില്‍ നിന്ന് വേറെയും പേമെന്റുകള്‍ നടത്താം. അതേസമയം ചില ബാങ്കുകള്‍ ഇപ്പോഴേ ഇടപാടുകളില്‍ നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്. ഒരു ലക്ഷമാണ് നിത്യേന അയക്കാനാവുക.

ഇന്ത്യയ്ക്ക് മേൽ 25% തീരുവ പ്രഖ്യാപിച്ച് ട്രംപ്; റഷ്യൻ ആയുധങ്ങളും എണ്ണയും ഉപയോഗിച്ചാൽ പിഴയും നൽകണം

ഇന്ത്യയ്ക്ക് മേൽ 25% തീരുവ ചുമത്തി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. റഷ്യൻ ആയുധങ്ങളും എണ്ണയും ഉപയോഗിച്ചതിന് പിഴയും ചുമത്തിയിട്ടുണ്ട്. അമേരിക്കയുമായി പുതിയ വ്യാപാരക്കരാറുകള്‍ ഓഗസ്റ്റ് ഒന്നിന് മുന്‍പ് ഉണ്ടാക്കിയില്ലെങ്കില്‍ കൂടുതല്‍ തീരുവ ഏര്‍പ്പെടുത്തുമെന്ന്

സീറ്റൊഴിവുകൾ

കണിയാമ്പറ്റ കാലിക്കറ്റ് സർവകലാശാല ടീച്ചർ എജുക്കേഷൻ സെൻ്ററിൽ ബിഎഡ് മലയാളം വിഭാഗം ടീച്ചർ-1, ഫിസിക്കൽ സയൻസ് വിഭാഗം ധീവര-1, നാച്ചുറൽ സയൻസ് വിഭാഗം പിഎച്ച്-1,സോഷ്യൽ സയൻസ് ഭാഷ ന്യൂനപക്ഷം-1, സോഷ്യൽ സയൻസ് കുശവൻ-1 എന്നിങ്ങനെ

മരം ലേലം

പൊഴുതന ഗ്രാമപഞ്ചായത്തിലേ വലിയപാറ ഗവ. എൽപി സ്കൂൾ പരിസരത്ത് അപകട ഭീഷണിയായ ഏട്ട് പ്ലാവ് മുറിച്ചു നീക്കം ചെയ്തു കൊണ്ടുപോകുന്നതിനായി ലേലം നടത്തുന്നു. ഓഗസ്റ്റ് ഏഴിന് രാവിലെ 11 ന് പൊഴുതന ഗ്രാമ പഞ്ചായത്ത്‌

ക്വട്ടേഷൻ ക്ഷണിച്ചു.

എടവക കുടുംബാരോഗ്യകേന്ദ്രത്തിലേക്കും ഏട്ട് ഹെൽത്ത് & വെൽനെസ്സ് സെന്ററുകളിലേക്കും ആവശ്യമായ ലബോറട്ടറി റിയേജന്റുകൾ വിതരണം ചെയ്യാൻ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഓഗസ്റ്റ് 10 ഉച്ച രണ്ട് വരെ സ്വീകരിക്കും. ഫോൺ:

സീറ്റൊഴിവ്

ലക്കിടി പിഎം ജവഹർ നവോദയ വിദ്യാലയത്തിലെ 11ാം ക്ലാസിൽ കൊമേഴ്‌സ് വിഭാഗത്തിൽ നിലവിലുള്ള ഒഴിവുകളിൽ പ്രവേശനം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നിലവിൽ വയനാട് ജില്ലയിലെ ഏതെങ്കിലും വിദ്യാലയത്തിൽ പത്താം തരം പഠിച്ച് 60 ശതമാനത്തിൽ

സ്പോട്ട് അഡ്മിഷൻ

സുൽത്താൻ ബത്തേരി ഗവ. ടെക്നിക്കൽ ഹൈസ്ക്കൂളിന് കീഴിൽ പ്രവർത്തിക്കുന്ന ജിഐഎഫ്ഡി സെൻററിലെ ഫാഷൻ ഡിസൈനിംഗ് & ഗാർമെൻ്റ്സ് ടെക്നോളജി കോഴ്സിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. വിദ്യാർത്ഥികൾ രേഖകളുടെ അസലുമായി ഓഗസ്റ്റ് നാലിന് രാവിലെ 10

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.