“വിവാഹേതര ബന്ധം, ഒന്നിലധികം ലൈംഗിക പങ്കാളികൾ, വെർച്വൽ ഫ്ലെർട്ടിങ്”: സ്ത്രീകളുടെ കാഴ്ചപ്പാടിൽ വൻ മാറ്റങ്ങൾ; കൊച്ചി ഉൾപ്പെടെയുള്ള ഇന്ത്യൻ നഗരങ്ങളിൽ നടത്തിയ പഠനത്തിൻറെ കണ്ടെത്തലുകൾ

ഒരു സ്ത്രീയില്‍ മാത്രം ഒതുങ്ങുന്ന പുരുഷന്മാരെന്ന പ്രയോഗം പണ്ടേ ഉപേക്ഷിക്കപ്പെട്ടതാണ്. ഇപ്പോഴിതാ ഒരു പുരുഷനില്‍ മാത്രമൊതുങ്ങുന്ന സ്ത്രീ എന്ന സങ്കല്‍പ്പവും കാലഹരണപ്പെട്ടുവെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇത് വെറുമൊരു സ്റ്റേറ്റ്മെന്റല്ല, ഗ്ലീഡൻ എന്ന ഡേറ്റിങ് ആപ്പ് നടത്തിയ പഠനം വ്യക്തമാക്കുന്ന നിഗമനമാണ്. വിവാഹേതര ഡേറ്റിങ്ങിനായി ഉപയോഗിക്കുന്ന ആപ്പാണ് ഗ്ലീഡൻ. ഇവർ ഇന്ത്യയിലെ കൊച്ചിയടക്കമുള്ള വിവിധ നഗരങ്ങളില്‍ നടത്തിയ പഠനത്തില്‍ നിന്നാണ് ഇന്ത്യയിലെ പ്രണയ, വിവാഹ ജീവിതരീതികള്‍ മാറുന്നുവെന്ന് വ്യക്തമാകുന്നത്.

ഗ്ലീഡൻ സർവ്വെ: വിശ്വാസം, വിവാഹം, സംസ്കാരം എന്നിവയോടുള്ള ഇന്ത്യൻ സമൂഹത്തിന്റെ കാഴ്ചപ്പാടുകള്‍ മാറുന്നുവെന്നാണ് ഗ്ലീഡൻ സർവ്വെ പറയുന്നത്. വിവിധ നഗരങ്ങളിലെ 25 മുതല്‍ 50 വരെ പ്രായമുള്ള 1503 വിവാഹിതരെ ഉള്‍പ്പെടുത്തിയാണ് ഗ്ലീഡൻ സർവ്വെ നടത്തിയത്. 60 ശതമാനം പേരും പരമ്ബരാഗതമല്ലാത്ത ഡേറ്റിങ് രീതികളാണ് തിരഞ്ഞെടുക്കുന്നത്. ഇതില്‍ തന്നെ വിവാഹിതരായവർ, ലൈംഗികാസ്വാദനത്തിന്റെ ഭാഗമായി പങ്കാളിയുള്ളവരും ഇല്ലാത്തവരുമായും ലൈംഗിക ബന്ധത്തിലേർപ്പെടുന്നുണ്ടെന്ന് സർവ്വെയില്‍ മനസ്സ് തുറക്കുന്നു. തങ്ങളുടെ ലൈംഗിക താത്പര്യങ്ങള്‍ തുറന്നുപറയാൻ പുരുഷൻമാർ മാത്രമല്ല, സ്ത്രീകളും മടിക്കുന്നില്ലെന്നും പഠനം വ്യക്തമാക്കുന്നു.

പങ്കാളിയെ സ്വാപ് (കൈമാറ്റം) ചെയ്യുന്ന രീതിയും നഗരങ്ങളിലെ യുവാക്കള്‍ക്കിടയില്‍ സാധാരണമാകുന്നുണ്ട്. ‘ബദല്‍’ ബന്ധങ്ങളില്‍ കൂടുതല്‍ തുറന്ന സമീപനമാണ് കണ്ടുവരുന്നത്. ഇന്ത്യൻ സമൂഹം പരമ്ബരാഗതമായി വിവാഹം, പ്രണയം എന്നിവയെ പവിത്രമായാണ് കരുതി വരുന്നത്. എന്നാല്‍ ആധുനിക ഇന്ത്യയില്‍ ബന്ധങ്ങളില്‍ മാറ്റം വരുന്നുണ്ടെന്ന് ഗ്ലീഡന്റെ സർവ്വെ സംഘം പറയുന്നു.

പരിശുദ്ധമായ ബന്ധം (Platonic Relation): പരിശുദ്ധമായ ബന്ധം എന്നത് വിശ്വാസം എന്നതുമായി ബന്ധപ്പെട്ട് കിടക്കുന്നു. എന്നാല്‍ വിശ്വാസം എന്നത് പങ്കാളിക്ക് പുറമെ മറ്റൊരാളുമായി ശാരീരിക ബന്ധത്തില്‍ ഏർപ്പെടുന്നുണ്ടോ ഇല്ലയോ എന്നതില്‍ മാത്രം ഒതുങ്ങുന്നതല്ല, വൈകാരിക അടുപ്പവും വിശ്വാസ്യതയില്‍ ഉള്‍പ്പെടും. സർവ്വെയില്‍ പങ്കെടുത്ത 46 ശതമാനം പുരുഷൻമാർ പ്ലാറ്റോണിക് റിലേഷൻ വേണമെന്ന് ആഗ്രഹിക്കുന്നവരാണ്. വിവിധ നഗരങ്ങളില്‍ ഇത് വ്യത്യസ്തമാണ്. കൊല്‍ക്കത്തയില്‍ പ്ലാറ്റോണിക് റിലേഷൻ വേണമെന്ന് ആഗ്രഹിക്കുന്നത് 52 ശതമാനം പുരുഷൻമാരാണ്.

വിർച്വല്‍ ഫ്ലർട്ടേഷൻ (35- 36 ശതമാനം): ഈ സൈബർ കാലത്ത്, ഓണ്‍ലൈൻ വഴി പഞ്ചാരയടിക്കാത്തവർ വിരളമായിരിക്കും. 36 ശതമാനം സ്ത്രീകളും 35 ശതമാനം പുരുഷൻമാരും ഇന്റർനെറ്റ് ലോകത്തിലെ ഫ്ലർട്ടിങ് ആഘോഷിക്കാൻ ഇഷ്ടമുള്ളവരാണ്. സിറ്റികളില്‍ ഇതിന് മാറ്റമുണ്ട്. കൊച്ചിയില്‍ 35 ശതമാനം പേരും വിർച്വല്‍ പഞ്ചാരയടി ആസ്വദിക്കുന്നുണ്ട്.

പങ്കാളിയെ അല്ലാതെ മറ്റൊരാളെ സ്വപ്നം കാണുന്നവർ (33 – 35): പങ്കാളിയെ അല്ലാതെ മറ്റൊരാളെയോ ഒന്നിലധികം പേരെയോ സ്വപ്നം കാണുന്നത് സാധാരണമായിരിക്കുന്നു. 33 ശതമാനം പുരുഷൻമാരും ഇത് സാധാരണമായാണ് കരുതുന്നത്. 35 ശതമാനം സ്ത്രീകളും ഇത് തുറന്ന് സമ്മതിക്കുന്നുമുണ്ട്. ജയ്പൂരില്‍ ഇത് 28 ശതമാനവും ലുധിയാനയില്‍ ഇത് 37 ശതമാനവുമാണ്.

മോഡേണ്‍ ലവ്: ഒരാളുമായി മാത്രം റിലേഷനിലിരിക്കുക എന്നതാണ് മാതൃകാപരമെന്നും മറ്റെല്ലാം തെറ്റും അവിശുദ്ധവുമാണെന്ന് പറഞ്ഞ് പഠിപ്പിച്ചിരുന്ന കാലം മാറിയിരിക്കുന്നുവെന്നാണ് സർവെ നല്‍കുന്ന സൂചന. ഇന്ത്യയിലെ പ്രണയ വിവാഹ സങ്കല്‍പ്പങ്ങള്‍, പങ്കാളിയുമായുള്ള ബന്ധം, വിവാഹേതര ജീവിതം എന്നിവ അടിമുടി മാറുന്നുവെന്നാണ് ഈ പഠനം ഒടുവില്‍ ക്രോഡീകരിക്കുന്നത്.

12 വയസുകാരിക്ക് വയറുവേദന, പരിശോധിച്ചപ്പോൾ ഗർഭിണി; ഡിഎൻഎ ഫലം വന്നു, താമരശ്ശേരിയിൽ അയൽവാസിയായ 62 കാരൻ അറസ്റ്റിൽ

താമരശ്ശേരി: കോഴിക്കോട് താമരശ്ശേരിയില്‍ 12 വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതി പിടിയിൽ. കുട്ടിയുടെ അയല്‍വാസിയായ 62കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് മാസം മുമ്പ് വയറു വേദനയെത്തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോളാണ് ഗര്‍ഭിണിയാണെന്ന

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ ഉത്തരവ് ഇന്ന്, മതപരിവർത്തന കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് വാദം

ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ ഉത്തരവ് ഇന്ന്. ജാമ്യത്തിനായി ഉന്നയിച്ച വാദങ്ങളെ പ്രോസിക്യൂഷൻ പൂർണമായി ഖണ്ഡിച്ചിരുന്നില്ല. സാങ്കേതികമായി മാത്രമാണ് സർക്കാർ ജാമ്യാഹർജിയെ എതിർത്തത്. കേസ് അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചിരുന്നു. മതപരിവർത്തനം,

ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തിയെന്ന് തോന്നുന്നു, എങ്കിൽ നല്ല കാര്യം- ട്രംപ്

ദില്ലി: റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തിയതായി റിപ്പോർട്ട് ഉണ്ടെന്നും സ്ഥിരീകരിച്ചാൽ അത് നല്ല നടപടി ആണെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യയിൽ നിന്ന് ക്രൂഡ് ഓയിലും സൈനിക ഉപകരണങ്ങളും വാങ്ങിയതിന്

സ്‌പോട്ട് അഡ്മിഷന്‍

മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് നാലിന് രാവിലെ ഒന്‍പത് മുതല്‍ 11 വരെ നടക്കുന്ന

സീറ്റൊഴിവ്

മാനന്തവാടി ഗവ കോളേജില്‍ ബി.എസ്.സി ഫിസിക്‌സ്, ഇലക്ട്രോണിക്‌സ് വിഭാഗങ്ങളില്‍ സീറ്റൊഴിവ്. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് ആറിന് വൈകിട്ട് അഞ്ചിനകം കണ്ണൂര്‍ സര്‍വകലാശാലയില്‍ രജിസ്റ്റര്‍ ചെയ്ത അപേക്ഷയുടെ പകര്‍പ്പ് sijomathewmundakutty@gmail.com ലോ, കോളേജ് ഓഫീസില്‍ നേരിട്ടോ നല്‍കണം.

വായ്പാ പദ്ധതിയിലേക്ക് അപേക്ഷിക്കാം

പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്റെ മാനന്തവാടി ഉപജില്ലാ ഓഫീസില്‍ പ്രവാസികള്‍ക്കായി നടപ്പാക്കുന്ന സ്വയം തൊഴില്‍ വായ്പാ പദ്ധതിയിലേക്ക് അപേക്ഷിക്കാം. ഒ.ബി.സി, മത ന്യുനപക്ഷ വിഭാഗക്കാരായ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയവര്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം. അപേക്ഷകര്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.