2019 ലോകകപ്പ് ന്യൂസിലന്‍ഡ് നേടിയേനെ, സംഭവിച്ചത് വലിയ അമ്പയറിംഗ് പിഴവ്, ഇറാസ്മസിന്‍റെ വെളിപ്പെടുത്തലില്‍ ഞെട്ടി ക്രിക്കറ്റ് ലോകം

2019 ലെ ആദ്യ ഏകദിന ലോകകപ്പ് ഇംഗ്ലണ്ടിനെ വിജയിപ്പിക്കാന്‍ സഹായിച്ചത് അംപയറിംഗ് പിഴവാണെന്ന് ഇതിഹാസ അമ്പയര്‍ മറായിസ് ഇറാസ്മസ്. അമ്പയര്‍ എന്ന നിലയിലുള്ള തന്റെ മഹത്തായ കരിയര്‍ അവസാനിച്ചതിന് പിന്നാലെ ടെലിഗ്രാഫിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ ഈ വെളിപ്പെടുത്തല്‍.

ഇറാസ്മസ് തന്റെയും സഹഅമ്പയര്‍ ആയിരുന്ന കുമാര്‍ ധര്‍മ്മസേനയുടെയും തെറ്റ് അംഗീകരിച്ചു. ലോര്‍ഡ്സിലെ അവിസ്മരണീയമായ മത്സരത്തിന്റെ അടുത്ത ദിവസം തന്നെ തങ്ങള്‍ ഇക്കാര്യം തിരിച്ചറിഞ്ഞതായി അദ്ദേഹം വെളിപ്പെടുത്തി. ഫൈനലിന്റെ പിറ്റേന്ന് രാവിലെ ഹോട്ടല്‍ മുറിയ്ക്ക് പുറത്തുവച്ച് ധര്‍മസേനയാണ് പിഴവ് പറ്റിയ വിവരം അറിയിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

മത്സരത്തില്‍ രണ്ടാമത് ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് ജയിക്കാന്‍ മൂന്ന് പന്തില്‍ 9 റണ്‍സ് എന്ന നിലയില്‍ നില്‍ക്കെയായിരുന്നു വിവാദ റണ്‍സ് പിറന്നത്. ധര്‍മസേന സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലും ഇറാസ്മസ് സ്‌ക്വയര്‍ ലെഗിലുമായിരുന്നു. ക്രീസിലുണ്ടായിരുന്ന ബെന്‍ സ്റ്റോക്‌സ് രണ്ട് റണ്‍സ് ഓടിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഫീല്‍ഡര്‍ എറിഞ്ഞ ഒരു ത്രോ താരത്തിന്റെ ബാറ്റില്‍ തട്ടി ബൗണ്ടറി കടന്നു.

ഇതോടെ ഓടിയെടുത്ത രണ്ട് റണ്‍സും ഓവര്‍ത്രോയിലൂടെ ലഭിച്ച നാലും ചേര്‍ത്ത് ആറു റണ്‍സ് അമ്പയര്‍മാര്‍ ഇംഗ്ലണ്ടിന് അനുവദിച്ചു. ഇറാസ്മസും ധര്‍മസേനയും തമ്മില്‍ കൂടിയാലോചിച്ചശേഷമായിരുന്നു ഇത്. എന്നാല്‍ ആറ് റണ്‍സിനു പകരം അഞ്ച് റണ്‍സാണ് നല്‍കേണ്ടിയിരുന്നത് എന്നായിരുന്നു എറാസ്മസിന്റെ വെളിപ്പെടുത്തല്‍.

കാരണം, ഫീല്‍ഡര്‍ പന്തെടുത്ത് എറിയുന്ന സമയത്ത് ബാറ്റര്‍മാര്‍ രണ്ടാം റണ്ണിനായി ക്രോസ് ചെയ്തിരുന്നില്ല. അതുകൊണ്ട് തന്നെ രണ്ടാം റണ്‍ റണ്‍ ആയി കണക്കാനാന്‍ പാടില്ലെന്നതായിരുന്നു നിയമം. ഇവിടെയാണ് അമ്പയര്‍മാര്‍ക്ക് പിഴവ് പറ്റിയത്. ഈ റണ്‍ നല്‍കിയില്ലായിരുന്നെങ്കില്‍ ന്യൂസീലന്‍ഡ് ഒരു റണ്‍സിനു വിജയിക്കുമായിരുന്നു.

എന്നാല്‍ ആ വിവാദ റണ്ണിന് ശേഷം രണ്ട് പന്തില്‍ രണ്ട് റണ്‍സ് നേടി ഇംഗ്ലണ്ട് സമനില പിടിക്കുകയും. തുടര്‍ന്ന് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീങ്ങുകയും സൂപ്പര്‍ ഓവര്‍ സമനില ആയതോടെ ബൗണ്ടറി എണ്ണം കണക്കാക്കി ഇംഗ്ലണ്ടിനെ ചാമ്പ്യന്മാരായി പ്രഖ്യാപിക്കുകയുമായിരുന്നു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ

കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്

ജേഴ്സി കൈമാറി.

കൽപ്പറ്റ .എറണാകുളത്ത് വെച്ചു നടക്കുന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമുനുള്ള ജേഴ്‌സി വിതരണ ചടങ്ങ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ് സ്പോർട്സ് കൗൺസിൽ ഹാളിൽ

എടപ്പെട്ടി സ്കൂളിൽ വിജയോൽസവം നടത്തി

എടപ്പെട്ടി: ഗവ. എൽ പി സ്കൂളിൽ 2025-26 അധ്യയന വർഷം ഉപജില്ലാ ശാസ്ത്രോൽസവം, കലോൽസവം എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് വിജയോൽസവം നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്

സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് – വയനാടിന് മികച്ച നേട്ടം

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിംഗ് മത്സരത്തിൽ വയനാടിന് മികച്ച നേട്ടം.14 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ടൈം ട്രയൽ, പർസ്യൂട്ട് വിഭാഗങ്ങളിൽ ഡിയോണ മേരി ജോബിഷ് (ഒന്നാം സ്ഥാനം) വുമൺ എലൈറ്റ് കാറ്റഗറിയിൽ

നവംബർ 30 ന് ശേഷം ഈ ബാങ്കിംഗ് സേവനം ലഭിക്കില്ല, ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ

ദില്ലി: നവംബർ 30 ന് ശേഷം ഓൺലൈൻ ബാങ്കിലൂടെയും യോനോയിലും എംകാഷ് സേവനം സേവനം ലഭിക്കില്ലെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സേവനം നിർത്തലാക്കിക്കഴിഞ്ഞാൽ ഗുണഭോക്തൃ രജിസ്ട്രേഷൻ ഇല്ലാതെ പണം അയയ്ക്കുന്നതിനോ എംകാഷ്

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിക്ക് നേരിട്ടും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാം

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലും ട്രഷറി വഴിയും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാന്‍ അവസരമുണ്ടാകും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയോടൊപ്പം കെട്ടിവെക്കേണ്ട തുക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ച് അതിന്റെ രസീതി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.