ഇല്ലാത്ത കാൻസറിന് ചികിത്സ, 15 മാസമേ ജീവിച്ചിരിക്കൂ എന്ന് ഡോക്ടർ, ഒടുവിൽ ഞെട്ടിക്കുന്ന സത്യം പുറത്ത്

അർബുദമാണ് എന്ന് തിരിച്ചറിയുന്ന നിമിഷം മനുഷ്യർ ചിലപ്പോൾ ആകെ തകർന്നു പോകും. പിന്നീടാണ് അവർ ആ സത്യത്തോട് പൊരുത്തപ്പെടുന്നതും രോഗത്തോട് പൊരുതുന്നതും. അതുപോലെ, ടെക്സാസിൽ നിന്നുള്ള ലിസ മൊങ്ക് എന്ന 39 -കാരിയും ആകെ തകർന്നുപോയി.

ലിസയുടെ കുടുംബത്തിനും അത് വലിയ ഞെട്ടലായിരുന്നു. 2022 -ലാണ് വയറുവേദനയെ തുടർന്ന് ലിസ ആശുപത്രിയിൽ പോകുന്നത്. കിഡ്‍നി സ്റ്റോൺ ആണെന്നാണ് അവൾ കരുതിയിരുന്നത്. ടെസ്റ്റുകളിൽ രണ്ട് കിഡ്നി സ്റ്റോൺ കണ്ടെത്തി. ഒപ്പം ഒരു മുഴയും ഉണ്ടായിരുന്നു. കഴിഞ്ഞ ജനുവരിയിൽ അത് ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്തു. പിന്നാലെ അത് മൂന്ന് പാത്തോളജി ലാബുകളിൽ പരിശോധനയ്ക്ക് അയച്ചു.

അതിന്റെ ഫലം പരിശോധിച്ച ഡോക്ടർമാർ പറഞ്ഞത് അവൾക്ക് ഒരു അപൂർവമായ കാൻസറാണ് എന്നാണ്. ലിസ ഈ വിവരം വീട്ടുകാരോട് പറഞ്ഞു. പിന്നാലെ, അതിനുള്ള ചികിത്സയും ആരംഭിച്ചു. അന്ന് അവളോട് ഡോക്ടർമാർ പറഞ്ഞത് 15 മാസം മാത്രമേ ഇനി നിങ്ങൾ ജീവിച്ചിരിക്കുകയുള്ളൂ എന്നാണ്. അവളുടെ ചികിത്സയിൽ കഠിനമായ കീമോതെറാപ്പികളും ഉൾപ്പെടുന്നു. കീമോതെറാപ്പിയെ തുടർന്ന് അവളുടെ മുടി മുഴുവനും പോയി. ഛർദ്ദിക്കാൻ തുടങ്ങി.

ഒരുദിവസം പരിശോധനക്കിടെ അവളുടെ നഴ്സ് പ്രാക്ടീഷണർ അവളോട് അവൾക്കുള്ള ലക്ഷണങ്ങളെന്തെല്ലാമാണ് എന്ന് ചോദിച്ചു. അത് പറഞ്ഞുകഴിഞ്ഞ ഉടനെ അവർ പാത്തോളജി ലാബിൽ നിന്നുള്ള റിപ്പോർട്ടിലേക്കും ലിസയുടെ മുഖത്തേക്കും മാറിമാറി നോക്കാൻ തുടങ്ങി. പിന്നാലെ, അവൾ ഡോക്ടറുടെ മുറിയിലേക്കോടി, ഡോക്ടറുമായി തിരികെ വന്നു. അവളുടെ റിപ്പോർട്ട് പരിശോധിച്ച ഡോക്ടറാണ് അവൾക്ക് കാൻസറില്ല എന്നും തെറ്റ് പറ്റിപ്പോയതാണ് എന്നും പറഞ്ഞത്.undefined

അവൾ ആകെ ഞെട്ടിപ്പോയി. ഇല്ലാത്ത കാൻസറിനാണ് താൻ ഇത്രയും കാലം ഈ കഠിനമായ ചികിത്സകളിലൂടെയെല്ലാം കടന്നുപോയത് എന്നതിന്റെ വേദന അവരെ വിട്ടുമാറിയിട്ടില്ല. സംഭവത്തെ തുടർന്ന് അവർ ആശുപത്രിക്കെതിരെ എന്തെങ്കിലും നിയമനടപടി സ്വീകരിച്ചോ എന്ന് വ്യക്തമല്ല.

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ

ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും

ഫ്രൈഡ് ചിക്കൻ ഓർഡർ ചെയ്തു, 20 മിനിറ്റ് കാത്തിരിക്കാൻ പറഞ്ഞു, 15 മിനിറ്റ് കഴിഞ്ഞപ്പോൾ ക്ഷമകെട്ടു; പുതുവത്സരത്തലേന്ന് ഹോട്ടൽ തകർത്ത് യുവാക്കൾ

ഭക്ഷണം ലഭിക്കാൻ വൈകിയതോടെ തൃക്കരിപ്പൂരിൽ ഹോട്ടൽ യുവാക്കൾ തല്ലിതകർത്തു. പോഗോ ഹോട്ടലിൽ ഇന്നലെ രാത്രിയാണ് ആക്രമണം. ഫ്രൈഡ് ചിക്കൻ ആയിരുന്നു യുവാക്കൾ ആവശ്യപ്പെട്ടത്. എന്നാൽ ഫ്രെഡ് ചിക്കന് കുറച്ചധികം സമയം വേണമെന്ന് ഹോട്ടൽ ജീവക്കാർ

പോറ്റി ആദ്യം എത്തിയത് സോണിയയുടെ ഓഫീസിൽ; മഹാതട്ടിപ്പുകാർ എങ്ങനെ സോണിയയുടെ അടുക്കലെത്തി?: മുഖ്യമന്ത്രി

ശബരിമല സ്വർണക്കൊള്ള അന്വേഷണം അട്ടിമറിക്കാൻ ശ്രമമെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. താനോ തന്റെ ഓഫീസോ അന്വേഷണത്തിൽ ഒരു ഇടപെടലും നടത്തുന്നില്ല എന്നും ചില കാര്യങ്ങളിൽ മറുപടിയില്ലാത്ത അവസ്ഥ വരുമ്പോൾ മുഖ്യമന്ത്രിയുടെ

എൻഎസ്‌എസ്‌ സപ്തദിന സഹവാസ ക്യാമ്പുകൾക്ക് സമാപനം

കൽപ്പറ്റ:ഹയർസെക്കൻഡറി നാഷണൽ സർവ്വീസ് സ്കീമിന്റെ ക്യാമ്പുകൾ ജില്ലയിൽ സമാപിച്ചു. ജില്ലയിൽ 59 യൂണിറ്റുകളിലാണ് ക്യാമ്പുകൾ നടന്നത്. യുവത ഗ്രാമതയുടെ സമഗ്രതയ്ക്കായി എന്ന ആശയത്തിൽ ഊന്നിയാണ് ഈ വർഷത്തെ ക്യാമ്പ് നടന്നത്. ഇനിയും ഒഴുകും മാനവ

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം

മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ്‌ കെ. എം.പത്രോസ്

ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി കോളേജില്‍ വിവിധ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ), പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ),

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.