ഇല്ലാത്ത കാൻസറിന് ചികിത്സ, 15 മാസമേ ജീവിച്ചിരിക്കൂ എന്ന് ഡോക്ടർ, ഒടുവിൽ ഞെട്ടിക്കുന്ന സത്യം പുറത്ത്

അർബുദമാണ് എന്ന് തിരിച്ചറിയുന്ന നിമിഷം മനുഷ്യർ ചിലപ്പോൾ ആകെ തകർന്നു പോകും. പിന്നീടാണ് അവർ ആ സത്യത്തോട് പൊരുത്തപ്പെടുന്നതും രോഗത്തോട് പൊരുതുന്നതും. അതുപോലെ, ടെക്സാസിൽ നിന്നുള്ള ലിസ മൊങ്ക് എന്ന 39 -കാരിയും ആകെ തകർന്നുപോയി.

ലിസയുടെ കുടുംബത്തിനും അത് വലിയ ഞെട്ടലായിരുന്നു. 2022 -ലാണ് വയറുവേദനയെ തുടർന്ന് ലിസ ആശുപത്രിയിൽ പോകുന്നത്. കിഡ്‍നി സ്റ്റോൺ ആണെന്നാണ് അവൾ കരുതിയിരുന്നത്. ടെസ്റ്റുകളിൽ രണ്ട് കിഡ്നി സ്റ്റോൺ കണ്ടെത്തി. ഒപ്പം ഒരു മുഴയും ഉണ്ടായിരുന്നു. കഴിഞ്ഞ ജനുവരിയിൽ അത് ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്തു. പിന്നാലെ അത് മൂന്ന് പാത്തോളജി ലാബുകളിൽ പരിശോധനയ്ക്ക് അയച്ചു.

അതിന്റെ ഫലം പരിശോധിച്ച ഡോക്ടർമാർ പറഞ്ഞത് അവൾക്ക് ഒരു അപൂർവമായ കാൻസറാണ് എന്നാണ്. ലിസ ഈ വിവരം വീട്ടുകാരോട് പറഞ്ഞു. പിന്നാലെ, അതിനുള്ള ചികിത്സയും ആരംഭിച്ചു. അന്ന് അവളോട് ഡോക്ടർമാർ പറഞ്ഞത് 15 മാസം മാത്രമേ ഇനി നിങ്ങൾ ജീവിച്ചിരിക്കുകയുള്ളൂ എന്നാണ്. അവളുടെ ചികിത്സയിൽ കഠിനമായ കീമോതെറാപ്പികളും ഉൾപ്പെടുന്നു. കീമോതെറാപ്പിയെ തുടർന്ന് അവളുടെ മുടി മുഴുവനും പോയി. ഛർദ്ദിക്കാൻ തുടങ്ങി.

ഒരുദിവസം പരിശോധനക്കിടെ അവളുടെ നഴ്സ് പ്രാക്ടീഷണർ അവളോട് അവൾക്കുള്ള ലക്ഷണങ്ങളെന്തെല്ലാമാണ് എന്ന് ചോദിച്ചു. അത് പറഞ്ഞുകഴിഞ്ഞ ഉടനെ അവർ പാത്തോളജി ലാബിൽ നിന്നുള്ള റിപ്പോർട്ടിലേക്കും ലിസയുടെ മുഖത്തേക്കും മാറിമാറി നോക്കാൻ തുടങ്ങി. പിന്നാലെ, അവൾ ഡോക്ടറുടെ മുറിയിലേക്കോടി, ഡോക്ടറുമായി തിരികെ വന്നു. അവളുടെ റിപ്പോർട്ട് പരിശോധിച്ച ഡോക്ടറാണ് അവൾക്ക് കാൻസറില്ല എന്നും തെറ്റ് പറ്റിപ്പോയതാണ് എന്നും പറഞ്ഞത്.undefined

അവൾ ആകെ ഞെട്ടിപ്പോയി. ഇല്ലാത്ത കാൻസറിനാണ് താൻ ഇത്രയും കാലം ഈ കഠിനമായ ചികിത്സകളിലൂടെയെല്ലാം കടന്നുപോയത് എന്നതിന്റെ വേദന അവരെ വിട്ടുമാറിയിട്ടില്ല. സംഭവത്തെ തുടർന്ന് അവർ ആശുപത്രിക്കെതിരെ എന്തെങ്കിലും നിയമനടപടി സ്വീകരിച്ചോ എന്ന് വ്യക്തമല്ല.

ക്വട്ടേഷന്‍ ക്ഷണിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്

ഫാര്‍മസിസ്റ്റ് നിയമനം

ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസിന് കീഴിലെ സര്‍ക്കാര്‍ ഹോമിയോ ആശുപത്രി/ഡിസ്‌പെന്‍സറി/പ്രൊജക്ടുകളില്‍ ഫാര്‍മസിസ്റ്റ് (ഗ്രേഡ് കക) തസ്തികകളിലെ താത്ക്കാലിക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സി, എന്‍.സി.പി/ സി.സി.പിയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍രേഖയുടെ അസലും

ജവഹർ ബാൽ മഞ്ച് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

മാനന്തവാടി: ജവഹർ ബാൽ മഞ്ച് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പായോട് യൂണിറ്റിൽ വച്ച് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. ജില്ലാ ചെയർമാൻ ഡിന്റോ ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കോഡിനേറ്റർ ജിജി വർഗീസ് അധ്യക്ഷയായിരുന്നു.

സംസ്ഥാന ജൂനിയർ അത്‌ലറ്റിക്സ് മീറ്റ് ജാവലിൻ ത്രോയിൽ സ്വർണ്ണം നേടി നമിത എ.ആർ

തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ജൂനിയർ അത് ലറ്റിക്സ് മീറ്റിൽ ജാവലിൻ ത്രോ യിൽ സ്വർണ്ണ മെഡൽ നേടി നാടിന്റെ അഭിമാനമായി നമിത എ.ആർ. വാരാമ്പറ്റ ഗവ: ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. അരിക്കളം രാമൻ,

ഇത് ഇലക്ട്രിക് വണ്ടിയാ സാറേ ലൈസൻസ് വേണ്ട!.. അങ്ങനെയല്ല, ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് എംവിഡി

തിരുവനന്തപുരം: ഇലക്ട്രിക് സ്‌കൂട്ടറുകൾ ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് മോട്ടോർ വെഹിക്കിൾ ഡിപാർട്‌മെന്റ്( എംവിഡി). പരമാവധി വേഗത മണിക്കൂറിൽ 25 കിലോമീറ്ററിൽ താഴെ ഉള്ളതും ബാറ്ററി പാക്ക് ഒഴികെ ഉള്ള വാഹനത്തിന്റെ ഭാരം 60

ഓഫീസ് കമ്പ്യൂട്ടറിൽ നിങ്ങൾ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നുണ്ടോ? എങ്കിൽ സൂക്ഷിക്കുക, കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ

ദില്ലി: ഓഫീസ് കമ്പ്യൂട്ടറുകളിലും ലാപ്‌ടോപ്പുകളിലും വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നവർക്ക് കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാരിന്‍റെ ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY) മുന്നറിയിപ്പ് പുറത്തിറക്കി. ഓഫീസിലെ ഡിവൈസുകളിൽ നിന്നും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.