ബോചെക്ക് ഊഷ്മള വരവേൽപ്പ് നൽകി വയനാട്

കൽപ്പറ്റ: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 18 വർഷമായി സൗദി ജയിലിൽ അകപ്പെട്ട മലയാളിയായ അബ്ദുൽ റഹീമിന്റെ മോചനത്തിന് സൗദി കോടതി വിധിച്ച 34 കോടി രൂപസമാഹരിക്കുന്നതിനായി നേതൃത്വം കൊടുത്ത ബോച്ചേയെ വയനാടൻ ജനത ആദരിച്ചു. ലക്കിടിയിൽനിന്ന് ആരംഭിച്ച സ്വീകരണയാത്രയിൽ നൂറ് കണക്കിന് വാഹനങ്ങളും ആളുകളും അണി ചേർന്നു. വൈകുന്നേരം നാല് മണിയോടെ ലക്കിടി വയനാട് പ്രവേശന കവാടത്തിൽ പ്രത്യേക വാഹനത്തിൽ വന്നിറങ്ങിയ ഡോ. ബോബി ചെമ്മണ്ണൂരിനെ സംഘാടക സമിതി ഭാരവാഹികളായ പി.കെ.അനിൽകുമാർ, പി.പി. ഷൈജൽ, കബീർ മാസ്റ്റർ, എൻ.ഒ ദേവസ്സി എന്നിവരും വൈത്തിരി ഗ്രാമപഞ്ചായത്ത് എം.വിജേഷും ചേർന്ന് ഹാരാർപ്പണം നടത്തി സ്വീകരിച്ചു. അബ്ദുൾ റഹീമിൻ്റെ
കുടുംബത്തിന്റെ പേരിൽ അക്കൗണ്ട് രൂപീകരിച്ച് പണം ധനസമാഹരണം ആരംഭിച്ചെങ്കിലും നാലു കോടി രൂപ മാത്രമായിരുന്നു ലഭിച്ചത്. ഇഴഞ്ഞു നീങ്ങി ഇടത്തുനിന്ന് കേരളത്തിന്റെ മനസാക്ഷിയെ മുഴുവൻ അതിലേക്ക് ശ്രദ്ധ കേന്ദ്രീകരിപ്പിച്ചത് പണം സമാഹരിക്കാൻ വേണ്ടി ഇറങ്ങിത്തിരിച്ച് ബോച്ചേ നടത്തിയ ‘യാചന യാത്ര’യായിരുന്നു.
നിരപരാധിയായ ഒരു മനുഷ്യൻറെ ജീവൻ രക്ഷിക്കാൻ കടുത്ത ചൂടിനെയും അവഗണിച്ചുകൊണ്ട് ബോച്ചേ നടത്തിയ ഇടപെടലൂടെ മുഴുവൻ മലയാളികളുടെ മനസ്സിലേക്ക് ഒരു സന്ദേശമെത്തിക്കുവാനും മനസാക്ഷിയെ ഉണർത്തുവാനും സാധിച്ചു വയനാട്ടിൽ എത്തിയ ബോച്ചേയെ കൽപ്പറ്റ ജനകീയ സമിതിയുടെ നേതൃത്വത്തിലാണ് ആദരിച്ചത്. ധനസമാഹരണത്തിൽ പങ്കാളികളായ മുഴുവൻ പേർക്കും ഉള്ള അംഗീകാരമാണ് തനിക്ക് നൽകിയ സ്വീകരണമെന്ന് ബോബി ചെമ്മണ്ണൂർ പറഞ്ഞു. സംഘാടകസമിതി ചെയർമാൻ കൂടിയായ കൽപ്പറ്റ നഗരസഭ ചെയർമാൻ അഡ്വ.ടിജെ ഐസക് അധ്യക്ഷനായിരുന്നു.പുതിയ ബസ്റ്റാൻഡ് പരിസരത്ത് നടന്ന പരിപാടിയിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെയും ആദരിച്ചു. സമൂഹത്തിൻറെ നാനാ തുറകളിൽ പെട്ടവർ സ്വീകരണ പരിപാടികളിൽ പങ്കെടുത്തു. വിവിധ രാഷ്ട്രീയ പാർട്ടി ഭാരവാഹികൾ, മത സാമുദായിക സംഘടന നേതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു. പദ്ധമശ്രീ ചെറുവയൽ രാമൻ ഉദ്ഘാടനം ചെയ്തു. പി. ഗഗാറിൻ ഉപഹാരം നൽകി വി ഹാരിസ്, എന്നിവർ സംസാരിച്ചു. പോച്ചട്ടി വിൽപ്പനയ്ക്കായി പ്രത്യേകം കൗണ്ടർ സജ്ജീകരിച്ചിരുന്നു. വിൽപ്പനയിലൂടെ ലഭിക്കുന്ന ലാഭം കൽപ്പറ്റ സ്വദേശിനിയും വൃക്ക രോഗിയുമായ യുവതിയുടെ വൃക്ക മാറ്റിവയ്ക്കുന്നതിനുള്ള ധനസഹായമായി നൽകുമെന്ന് ഡോ. ബോബി ചെമ്മണ്ണൂർ പറഞ്ഞു

സിഐടിയു പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടത്തി

മാനന്തവാടി: നോയിഡ, ഗ്രേറ്റര്‍ നോയിഡ, ഗുരുഗ്രാം, ദേശീയ തലസ്ഥാന പ്രദേശം (എന്‍സിആര്‍) എന്നിവിടങ്ങളിലെ വ്യവസായ മേഖലയിലെ കരാര്‍ തൊഴിലാളികള്‍ നടത്തിവരുന്ന തൊഴിലാളി പ്രക്ഷോഭത്തെ ഉത്തര്‍പ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിലെ ബിജെപി സര്‍ക്കാരുകള്‍ അടിച്ചമര്‍ത്തുന്നതില്‍ പ്രതിഷേധിച്ച് സിഐടിയു

കുറുമ്പാലക്കോട്ട വ്യൂ പോയിന്റിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.

കുറുമ്പാലക്കോട്ട: വിമുക്തിയുടെ ഭാഗമായി കൽപ്പറ്റ എക്സൈസ് റേഞ്ച് ഓഫീസ് കോട്ടത്തറ ഗ്രാമപഞ്ചായത്തും കോഴിക്കോട് സെന്റ് വിൻസന്റ് കോളനി ടിടിയിലെ വിദ്യാർത്ഥികളുമായി ചേർന്ന് “പ്രഗതി 2026” സമൂഹ സമ്പർക്ക ക്യാമ്പിന്റെ ഭാഗമായി കുറുമ്പാലക്കോട്ട വ്യൂ പോയിന്റിൽ

ഹോട്ടലില്‍ നിന്ന് ഭക്ഷണം വാങ്ങി വീട്ടില്‍ കൊണ്ടുവരാറുണ്ടോ? അലുമിനിയം ഫോയിലില്‍ പൊതിഞ്ഞ് സൂക്ഷിക്കുന്നപതിവുണ്ടോ

ചില ആളുകള്‍ ബാക്കി വന്ന ഭക്ഷണം കേടാകാതിരിക്കാന്‍ അലുമിനിയം ഫോയിലില്‍ പൊതിഞ്ഞ് സൂക്ഷിക്കാറുണ്ട്, ഹോട്ടലില്‍ നിന്നും മറ്റും ഭക്ഷണം ഫോയില്‍പേപ്പറില്‍ പൊതിഞ്ഞ് കൊണ്ടുവരുന്നവരുമുണ്ട്. എന്നാല്‍ അലുമിനിയം ഫോയിലുകള്‍ ഉപയോഗിച്ച് ഭക്ഷണം പൊതിയുന്നത് ശരീരത്തിന് ദോഷം

കെ.സി.വൈ.എം. ‘റിഫൈൻ 3.0’ നേതൃത്വ ക്യാമ്പ് സംഘടിപ്പിച്ചു.

തരിയോട്: കെ.സി.വൈ.എം. മാനന്തവാടി രൂപത സമുദായ ശക്തീകരണ വർഷത്തോടനുബന്ധിച്ച് ‘റിഫൈൻ 3.0’ നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. രൂപത സമിതിയുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പിന് തരിയോട് മേഖല ആതിഥേയത്വം വഹിച്ചു. തരിയോട് നിർമല ഹൈസ്കൂളിൽ

‘നിര്‍മാണം പൂര്‍ത്തിയാക്കാതെ ടോള്‍ പിരിക്കുന്നതെന്തിന്?’; പന്തീരങ്കാവിലെ ടോള്‍ പിരിവ് നിര്‍ത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ദേശീയപാതാ-66 ല്‍ കോഴിക്കോട് ബൈപാസിന്റെ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്നതിനിടയില്‍ പന്തീരങ്കാവില്‍ ടോള്‍ കളക്ഷന്‍ ആരംഭിച്ചതിനെതിരെയുള്ള പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. നാഷണല്‍ ഹൈവേ പ്രോജക്റ്റ് ഡയറക്ടറില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. നിര്‍മ്മാണം നടക്കുന്ന സമയത്ത്

എനിക്ക് 18 വയസ് കഴിഞ്ഞു’, സംരക്ഷണം തേടി കുംഭമേള വൈറൽ താരം, മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നൽകി; ‘മധ്യപ്രദേശിലേക്ക് കൊണ്ടുപോകാനുള്ള നീക്കം തടയണം’

കുംഭമേള വൈറൽ താരത്തിന്‍റെ കേരളത്തിലെ വിവാഹവുമായി ബന്ധപ്പെട്ട തർക്കം പുതിയ തലത്തിലേക്ക്. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന പരാതിയിലെടുത്ത പോക്സോ കേസിൽ മധ്യപ്രദേശ് പൊലീസ് മൊഴി രേഖപ്പെടുത്താനായി കൊച്ചിയിലെത്തിയതിന് പിന്നാലെ, പെൺകുട്ടി കേരള പൊലീസിന്റെ സംരക്ഷണം തേടി.

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.