കൽപ്പറ്റ: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 18 വർഷമായി സൗദി ജയിലിൽ അകപ്പെട്ട മലയാളിയായ അബ്ദുൽ റഹീമിന്റെ മോചനത്തിന് സൗദി കോടതി വിധിച്ച 34 കോടി രൂപസമാഹരിക്കുന്നതിനായി നേതൃത്വം കൊടുത്ത ബോച്ചേയെ വയനാടൻ ജനത ആദരിച്ചു. ലക്കിടിയിൽനിന്ന് ആരംഭിച്ച സ്വീകരണയാത്രയിൽ നൂറ് കണക്കിന് വാഹനങ്ങളും ആളുകളും അണി ചേർന്നു. വൈകുന്നേരം നാല് മണിയോടെ ലക്കിടി വയനാട് പ്രവേശന കവാടത്തിൽ പ്രത്യേക വാഹനത്തിൽ വന്നിറങ്ങിയ ഡോ. ബോബി ചെമ്മണ്ണൂരിനെ സംഘാടക സമിതി ഭാരവാഹികളായ പി.കെ.അനിൽകുമാർ, പി.പി. ഷൈജൽ, കബീർ മാസ്റ്റർ, എൻ.ഒ ദേവസ്സി എന്നിവരും വൈത്തിരി ഗ്രാമപഞ്ചായത്ത് എം.വിജേഷും ചേർന്ന് ഹാരാർപ്പണം നടത്തി സ്വീകരിച്ചു. അബ്ദുൾ റഹീമിൻ്റെ
കുടുംബത്തിന്റെ പേരിൽ അക്കൗണ്ട് രൂപീകരിച്ച് പണം ധനസമാഹരണം ആരംഭിച്ചെങ്കിലും നാലു കോടി രൂപ മാത്രമായിരുന്നു ലഭിച്ചത്. ഇഴഞ്ഞു നീങ്ങി ഇടത്തുനിന്ന് കേരളത്തിന്റെ മനസാക്ഷിയെ മുഴുവൻ അതിലേക്ക് ശ്രദ്ധ കേന്ദ്രീകരിപ്പിച്ചത് പണം സമാഹരിക്കാൻ വേണ്ടി ഇറങ്ങിത്തിരിച്ച് ബോച്ചേ നടത്തിയ ‘യാചന യാത്ര’യായിരുന്നു.
നിരപരാധിയായ ഒരു മനുഷ്യൻറെ ജീവൻ രക്ഷിക്കാൻ കടുത്ത ചൂടിനെയും അവഗണിച്ചുകൊണ്ട് ബോച്ചേ നടത്തിയ ഇടപെടലൂടെ മുഴുവൻ മലയാളികളുടെ മനസ്സിലേക്ക് ഒരു സന്ദേശമെത്തിക്കുവാനും മനസാക്ഷിയെ ഉണർത്തുവാനും സാധിച്ചു വയനാട്ടിൽ എത്തിയ ബോച്ചേയെ കൽപ്പറ്റ ജനകീയ സമിതിയുടെ നേതൃത്വത്തിലാണ് ആദരിച്ചത്. ധനസമാഹരണത്തിൽ പങ്കാളികളായ മുഴുവൻ പേർക്കും ഉള്ള അംഗീകാരമാണ് തനിക്ക് നൽകിയ സ്വീകരണമെന്ന് ബോബി ചെമ്മണ്ണൂർ പറഞ്ഞു. സംഘാടകസമിതി ചെയർമാൻ കൂടിയായ കൽപ്പറ്റ നഗരസഭ ചെയർമാൻ അഡ്വ.ടിജെ ഐസക് അധ്യക്ഷനായിരുന്നു.പുതിയ ബസ്റ്റാൻഡ് പരിസരത്ത് നടന്ന പരിപാടിയിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെയും ആദരിച്ചു. സമൂഹത്തിൻറെ നാനാ തുറകളിൽ പെട്ടവർ സ്വീകരണ പരിപാടികളിൽ പങ്കെടുത്തു. വിവിധ രാഷ്ട്രീയ പാർട്ടി ഭാരവാഹികൾ, മത സാമുദായിക സംഘടന നേതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു. പദ്ധമശ്രീ ചെറുവയൽ രാമൻ ഉദ്ഘാടനം ചെയ്തു. പി. ഗഗാറിൻ ഉപഹാരം നൽകി വി ഹാരിസ്, എന്നിവർ സംസാരിച്ചു. പോച്ചട്ടി വിൽപ്പനയ്ക്കായി പ്രത്യേകം കൗണ്ടർ സജ്ജീകരിച്ചിരുന്നു. വിൽപ്പനയിലൂടെ ലഭിക്കുന്ന ലാഭം കൽപ്പറ്റ സ്വദേശിനിയും വൃക്ക രോഗിയുമായ യുവതിയുടെ വൃക്ക മാറ്റിവയ്ക്കുന്നതിനുള്ള ധനസഹായമായി നൽകുമെന്ന് ഡോ. ബോബി ചെമ്മണ്ണൂർ പറഞ്ഞു