ആവേശക്കൊടുമുടിയില്‍ യു ഡി എഫ് കൊട്ടികലാശം

കൽപ്പറ്റ :വയനാട്ടില്‍ ആവേശക്കൊടുമുടി കയറി യു ഡി എഫിന്റെ കൊട്ടിക്കലാശം. ‘രാഹുലിനൊപ്പം ഇന്ത്യക്കായി’ എന്ന സന്ദേശമുയര്‍ത്തി ആരംഭിച്ച തെരഞ്ഞെടുപ്പ് പ്രചരണം അന്തിമലാപ്പിലെത്തിയപ്പോള്‍ ആവേശക്കൊടുമുടി കയറുന്നതാണ് കാണാനായത്. പരസ്യപ്രചരണത്തിന്റെ അവസാനനാള്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധിയെത്തിയത് പ്രവര്‍ത്തകരിലും ജനങ്ങളിലും വലിയ ആവേശമാണുണ്ടാക്കിയത്. പ്രിയങ്കയെത്തിയ കമ്പളക്കാട് ടൗണിലേക്ക് ജനങ്ങള്‍ ഒഴുകിനീങ്ങുകയായിരുന്നു, രാഹുലിന് വേണ്ടി വോട്ടഭ്യര്‍ഥിച്ച് പ്ലക്കാര്‍ഡുകളുമായി പ്രിയങ്കയുടെ പിന്നിലും മുന്നിലുമായി റോഡ്‌ഷോയില്‍ അണിനിരന്നത് അയിരങ്ങളായിരുന്നു. അക്ഷരാര്‍ഥത്തില്‍ യു ഡി എഫിന്റെ കൊട്ടിക്കലാശത്തിന്റെ തുടക്കം അവിടെ നിന്നായിരുന്നു. വൈകിട്ട് ജില്ലയുടെ വിവിധ ഭാഗങ്ങള്‍ക്കൊപ്പം നിയോജകമണ്ഡലം ആസ്ഥാനങ്ങളിലും വലിയ രീതിയില്‍ യു ഡി എഫ് കൊട്ടിക്കലാശം നടത്തി. ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റ പുതിയബസ്റ്റാന്റ് പരിസരത്ത് പ്രവര്‍ത്തകര്‍ ആഹ്ലാദാരവങ്ങളുമായി രാഹുലിന്റെ പ്ലക്കാര്‍ഡുകളുമായി കൊട്ടിക്കലാശത്തിന്റെ ഭാഗമായി. കോണ്‍ഗ്രസ്, യു ഡി വൈ എഫ് പ്രവര്‍ത്തകരടക്കം ആട്ടവും പാട്ടുമായാണ് പരസ്യപ്രചരണത്തിന് അവസാനം കുറിച്ചത്. ചെണ്ടമേളവും, ബാന്റുമേളവും കൊട്ടിക്കയറിയപ്പോള്‍ പ്രവര്‍ത്തകരില്‍ ആവേശം പകര്‍ന്ന് കാവടിയും അരങ്ങേറി. യു ഡി എഫ് നേതാക്കളായ പി പി ആലി, റസാഖ് കല്‍പ്പറ്റ, സി മൊയ്തീന്‍കുട്ടി, കേയംതൊടി മുജീബ് ഉള്‍പ്പെടെയുള്ള നിരവധി നേതാക്കള്‍ കല്‍പ്പറ്റയില്‍ നേതൃത്വം നല്‍കി. കല്‍പ്പറ്റക്ക് പുറമെ നിയോജകമണ്ഡലം ആസ്ഥാനങ്ങളായ മാനന്തവാടി, സുല്‍ത്താന്‍ബത്തേരി എന്നിവിടങ്ങളിലും പരസ്യപ്രചരണത്തിന് അവസാനം കുറിക്കാന്‍ വൈകിട്ട് പ്രവര്‍ത്തകരുടെ വലിയ നിര തന്നെയുണ്ടായിരുന്നു. മാനന്തവാടി ഗാന്ധിപാര്‍ക്കിലായിരുന്നു യു ഡി എഫിന്റെ കൊട്ടിക്കലാശം നടന്നത്. പി കെ ജയലക്ഷ്മി, എന്‍ കെ വര്‍ഗീസ്, അസീസ് കോറോം, മൊയ്തു, സി കെ രത്‌നവല്ലി, കബീര്‍ മാനന്തവാടി, കേളോത്ത് അബ്ദുള്ള തുടങ്ങിയവര്‍ നേതൃത്വം നല്‍കി,. നൂറ്കണക്കിന് പ്രവര്‍ത്തകരാണ് പരസ്യപ്രചരണത്തിന് അവസാനം കുറിക്കുന്നതിനായി ഇവിടെയെത്തിയത്. ബത്തേരിയില്‍ കെ കെ വിശ്വനാഥന്‍മാസ്റ്റര്‍, ടി മുഹമ്മദ്, ഡി പി രാജശേഖരന്‍, ഇ എ ശങ്കരന്‍, പി പി അയൂബ്, ഉമ്മര്‍കുണ്ടാട്ടില്‍ തുടങ്ങിയ നിരവധി നേതാക്കള്‍ നേതൃത്വം നല്‍കി. കുടിയേറ്റമേഖലയായ പുല്‍പ്പള്ളിയിലും, മുള്ളന്‍കൊല്ലിയിലും യു ഡി എഫ് നൂറ് കണക്കിന് പേര്‍ പങ്കെടുത്ത കൊട്ടിക്കലാശം നടത്തി.

ചുമർപത്രം പ്രകാശനം ചെയ്തു.

സുൽത്താൻ ബത്തേരി: 2025 -26 അധ്യയന വർഷത്തിലെ അസംപ്ഷൻ എയുപി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ നടന്ന മികവാർന്ന പ്രവർത്തനങ്ങൾ ചേർത്ത് Arise and Rise എന്നപേരിൽ ഇറക്കിയ ചുമർ പത്രം

ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട ന്യൂന മർദ്ദം ശക്തിയാർജ്ജിക്കുന്നു, കേരളത്തിൽ അടുത്ത 3 ദിവസം മഴ ഭീഷണി തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ബംഗാൾ ഉൾകടലിന് മുകളിൽ രൂപപ്പെട്ട ന്യൂന മർദ്ദം ശക്തിയാർജ്ജിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 3 ദിവസം മഴ ഭീഷണി തുടരും. ഇത് പ്രകാരം 3 ദിവസം വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വായിലെ ക്യാൻസർ ; ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

വായിലെ അർബുദം എന്നും അറിയപ്പെടുന്ന ഓറൽ ക്യാൻസർ ചുണ്ടുകൾ, നാവ്, മോണകൾ, കവിൾത്തടങ്ങൾ, വായയുടെ അടിഭാഗം, മുകൾഭാഗം, തൊണ്ടയുടെ പിൻഭാഗം എന്നിവയുൾപ്പെടെയുള്ള ഭാ​ഗത്ത് ബാധിക്കുന്നു. പലവിധത്തിലുള്ള പുകയില /വെറ്റില അടക്കയുടെ ഉപയോ​ഗിക്കുന്നവർ, പുകയില വായയുടെ

ഇൻ്റിഗോയ്ക്കും എയർ ഇന്ത്യക്കും മുന്നിൽ സുപ്രധാന ആവശ്യവുമായി കേന്ദ്രസർക്കാർ; സെപ്തംബർ മുതൽ ചൈനയിലേക്ക് സർവീസ് നടത്തണം

ദില്ലി: ഇരു രാജ്യങ്ങളിലേക്കുമുള്ള വിമാന സർവീസുകൾ മുൻപത്തേത് പോലെ പുനരാരംഭിക്കാൻ ഇന്ത്യയും ചൈനയും ഒരുങ്ങുന്നതായി റിപ്പോർട്ട്. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് വിവരം. ഇതിൻ്റെ ഭാഗമായി ഇന്ത്യയിലെ പ്രധാന വിമാന കമ്പനികളായ

വായനയ്ക്കും ഗ്രേസ് മാര്‍ക്ക്; പുതിയ തീരുമാനവുമായി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളില്‍ വായനാശീലം വളര്‍ത്തുന്നതിനായി വായനയ്ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിവരം പങ്കുവച്ചത്. അടുത്ത അധ്യയന വര്‍ഷം മുതലായിരിക്കും വായനാശീലം പ്രോത്സാഹിപ്പിക്കുന്ന

മാനേജ്‌മെൻ്റ് തർക്കങ്ങൾ കാരണം സ്കൂളുകൾ അടച്ചിടാൻ അനുവദിക്കില്ല; കർശന നടപടി ഉണ്ടാകും, മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്തെ ഒരു സ്കൂളും മാനേജ്‌മെൻ്റ് തർക്കങ്ങളുടെ പേരിൽ അടച്ചിടാൻ അനുവദിക്കില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. വിദ്യാർഥികളുടെ അധ്യായനം മുടക്കുന്ന ഒരു നടപടിയും അംഗീകരിക്കില്ല. ഇത്തരം സാഹചര്യങ്ങളിൽ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *