എറണാകുളം: കൊച്ചിയില്‍ മയക്കുമരുന്നും ആയുധങ്ങളുമായി യുവതി ഉള്‍പ്പെടുന്ന ഗുണ്ടാസംഘം അറസ്റ്റിലായി. ഗുണ്ടാതലവൻ നഹാസ്(31), പടിഞ്ഞാറെ പറമ്ബില്‍ എലൂർ, അക്ബർ (27), ചൂരല്‍ കോട്ടായിമല, കാക്കനാട് റിഷാദ് (40), ലിബിൻ, (32) വികാസവണി ഇസ്മയില്‍ (31),കുറ്റിപ്പുറം, മലപ്പുറം, സുനീർ (44), കാക്കനാട് സ്വദേശിനി സൈബി സൈമണ്‍ എന്നിവർ പിടിയിലായത്. തൃക്കാക്കര ക്ഷേത്രത്തിന് സമീപമുള്ള അഡ്മിറല്‍ ഫ്ലാറ്റില്‍ 202-ാം നമ്ബർ റൂമില്‍ നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്.
50 ഗ്രാമോളാം എംഡിഎംഎയും വടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളും ഇവരില്‍ നിന്നും പിടിച്ചെടുത്തു.കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എസ് ശ്യാം സുന്ദർ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു നടപടി. ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ കെഎസ് സുദർശൻ ഐപിഎസിന്റെ നിർദ്ദേശപ്രകാരം കൊച്ചി സിറ്റി യോദ്ധാവ് സ്ക്വാഡും തൃക്കാക്കര പൊലീസും ചേർന്നാണ് ഫ്ലാറ്റില്‍ പരിശോധന നടത്തിയത്. നഹാസിന്റെ നേതൃത്വത്തില്‍ സിറ്റിയില്‍ ക്വാട്ടേഷൻ ലഹരി മരുന്ന് ഇടപാടുകള്‍ നടത്തിവരികയായിരുന്നു സംഘം.
പിടികൂടിയ ക്വാട്ടേഷൻ മയക്കുമരുന്ന് മാഫിയയില്‍ കൂടുതല്‍ പേർ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും മറ്റും അന്വേഷിച്ചുവരികയാണ് . തൃക്കാക്കര പൊലീസ് ഇൻസ്പെക്ടർ ക്ലീറ്റസ് കെ ജോസഫ്, എസ്‌ഐമാരായ നിതീഷ്, ജയകുമാർ, ബൈജു, വനിത എഎസ്‌ഐ പ്രീത,എഎസ്‌ഐ അനീഷ്, സിപിഒ മാരായ നിതിൻ, ചന്ദ്രൻ, സുജിത്ത്, മെല്‍ജിത്ത്, എന്നിവരും കൊച്ചി സിറ്റി യോദ്ധാവ് സ്കോഡുമാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.