യുവതി വിവാഹം കഴിച്ചത് 32 പുരുഷന്മാരെ ; ആരുമായും ‘ആദ്യരാത്രി’ ചിലവഴിച്ചില്ല

രാജസ്താനില്‍ നിന്ന് ഞെട്ടിക്കുന്ന സീരിയല്‍ വിവാഹങ്ങളുടെ കേസ് പുറത്തുവന്നു. 32 പേരെ വിവാഹം കഴിച്ചു വഞ്ചിച്ചുവെന്ന കേസില്‍ ഒരു സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. അനിത എന്ന യുവതിയെയാണ് ബൻസ്വാര ജില്ലയിലെ സാങ്വാര പൊലീസ് പിടികൂടിയത്. മധുവിധുവിനു മുമ്ബ് വിലപിടിപ്പുള്ള വസ്തുക്കളുമായി മുങ്ങുകയാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.

പൊലീസ് പറയുന്നത്:‘ഓരോ തവണയും വ്യത്യസ്ത പേരുകളില്‍ വിവാഹം കഴിച്ച യുവതി കുടുംബങ്ങളുടെ വിശ്വാസം നേടുന്നതിനായി സാഹചര്യങ്ങള്‍ സമർത്ഥമായി കൈകാര്യം ചെയ്യുമായിരുന്നു. തട്ടിപ്പിന്റെ പ്രധാന വശം ‘ആദ്യരാത്രി’ ഇല്ലാതിരുന്നതാണ്. ഓരോ വിവാഹത്തിലും ആദ്യരാത്രി ആഘോഷിക്കുന്നത് ഒഴിവാക്കാൻ ഒഴികഴിവ് പറയും. ഇത് വിവാഹത്തിന് തൊട്ടുപിന്നാലെ മുങ്ങാൻ സഹായകരമായി.

തന്ത്രപരമായി വരനെ ഉപേക്ഷിച്ച്‌ പണവും ആഭരണങ്ങളുമായാണ് കടന്നുകളയുക. ഇത്തരത്തില്‍ ഓരോരുത്തർക്കും ലക്ഷങ്ങളാണ് നഷ്ടമായത്. അടുത്തിടെ ഇരകളിലൊരാളുടെ പരാതിയെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. അനിതയുടെ അറസ്റ്റ് രാജസ്താനില്‍ പ്രവർത്തിക്കുന്ന ‘വിവാഹ തട്ടിപ്പ്’ ശൃംഖലയിലേക്ക് വെളിച്ചം വീശുന്നു. രാജസ്താനിലെ ആദിവാസി ആധിപത്യ മേഖലകളായ ബൻസ്വാരയിലും ദുംഗർപൂരിലും ഇത്തരം സംഘങ്ങള്‍ സജീവമാണ്.

വിവാഹം കഴിക്കാൻ കഴിയാത്ത പുരുഷന്മാരെയാണ് ഈ സംഘങ്ങള്‍ വലയിലാക്കുന്നത്. തട്ടിപ്പ് സംഘത്തില്‍ പെട്ട ചിലർ ബ്രോക്കർമാരായി വേഷമിട്ട് യുവാക്കള്‍ക്ക് യുവതികളെ പരിചയപ്പെടുത്തുകയും ചെയ്യുന്നു. ഇതിനുശേഷം അവർ വിവാഹിതരാകുന്നു. എന്നാല്‍ വിവാഹത്തിൻ്റെ അടുത്ത ദിവസം തന്നെ ആഭരണങ്ങളും പണവുമായി വധു ഒളിച്ചോടുന്നു. ഇത്തരം കവർച്ചക്കാരായ വധുക്കളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ഇതുവരെ നിരവധി യുവാക്കള്‍ ഈ ബ്രോക്കർമാരുടെ ഇടപാടുകളില്‍ കുടുങ്ങിയിട്ടുണ്ട്’. വിവാഹത്തിൻ്റെ പേരില്‍ കൂടുതല്‍ പേർ തട്ടിപ്പിനിരയാകാതിരിക്കാൻ യുവാക്കളെ ബോധവല്‍ക്കരിക്കുന്ന തിരക്കിലാണ് പൊലീസ്.

ദര്‍ഘാസ് ക്ഷണിച്ചു.

തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് സബ് സെന്ററുകളില്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ്് പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് ഫെബ്രുവരി 24 ന് ഉച്ചയ്ക്ക് 12

ഗതാഗതം നിരോധിച്ചു

വെങ്ങപ്പള്ളി – തെക്കുംതറ റോഡില്അറ്റകുറ്റപ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഒരു മാസത്തേക്ക് വാഹന ഗതാഗതം താത്ക്കാലികമായി നിരോധിക്കുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. Facebook Twitter WhatsApp

ഗതാഗതം നിരോധിച്ചു.

വെള്ളമുണ്ട പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ വെള്ളമുണ്ട-പൂളിഞ്ഞാല്‍-തോട്ടോളിപ്പടി റോഡില്‍ മൊതക്കര കുണ്ടില്‍വീട് ജങ്ഷന്‍ ഭാഗത്ത് വാഹന ഗതാഗതം താത്ക്കാലികമായി നിരോധിക്കുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. Facebook Twitter WhatsApp

ഹെല്‍പ്പര്‍ നിയമനം

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന സര്‍വ്വെയും ഭൂരേഖയും വകുപ്പില്‍ ഡിജിറ്റല്‍ സര്‍വെയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി കോണ്‍ട്രാക്ട് ഹെല്‍പ്പര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്നും കൂടിക്കാഴ്ചയ്ക്ക് അറിയിപ്പ് ലഭിച്ചവര്‍ സര്‍ട്ടിഫിക്കറ്റുമായി ഫെബ്രുവരി

ക്ലര്‍ക്ക് നിയമനം

പിന്നാക്ക വിഭാഗ വികസന വകുപ്പ് ഇ-ഗ്രാന്റ്‌സ് പോര്‍ട്ടല്‍ മുഖേന നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നിര്‍വഹണത്തിന് ക്ലറിക്കല്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലേക്കാണ് നിയമനം. ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 19

കെയര്‍ ഗിവര്‍ നിയമനം

ഐ.സി.ഡി.എസ് നടപ്പാക്കുന്ന സായംപ്രഭ പദ്ധതിയിലേക്ക് വെത്തിരി ഗ്രാമപഞ്ചായത്തില്‍ കെയര്‍ ഗിവര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 17 ന് രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടത്തുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കണം. ഫോണ്‍-

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.