പാസ്പോര്‍ട്ട് 3 ദിവസത്തിനുള്ളില്‍ വീട്ടിലെത്തും; അറിയാം തത്കാല്‍ പാസ്പോര്‍ട്ടിനെക്കുറിച്ച്
അപ്രതീക്ഷിതമായി വിദേശയാത്ര നടത്തേണ്ടി വരികയും പാസ്പോര്‍ട്ട് കൈവശം ഇല്ലാതിരിക്കുകയും ചെയ്താല്‍ വിഷമിക്കേണ്ട കാര്യമില്ല. ഇന്ത്യാ ഗവണ്മെന്റിന്റെ തത്കാല്‍ പാസ്പോര്‍ട്ട് പദ്ധതി സാധാരണ പ്രക്രിയയേക്കാള്‍ വളരെ വേഗത്തില്‍ പാസ്പോര്‍ട്ട് ലഭ്യമാക്കാന്‍ നിങ്ങളെ സഹായിക്കുന്നു. നിങ്ങള്‍ നല്കുന്ന അപേക്ഷയും രേഖകളും ശരിയായ രീതിയിലാണെങ്കില്‍ മിക്കവാറും 1 മുതല്‍ 3 പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ പാസ്പോര്ട്ടുകള് ലഭിക്കും. എങ്കിലും പാസ്പോര്‍ട്ട് ലഭ്യമാകാനുള്ള പ്രോസസ്സിംഗ് സമയം നിങ്ങളുടെ രേഖകളെയും പ്രക്രിയയെയും ആശ്രയിച്ചാണിരിക്കുന്നത്. എന്താണ് തത്കാല്‍ പാസ്പോര്‍ട്ട്?തൊഴില്‍, പഠനം, മെഡിക്കല്‍ അടിയന്തരാവസ്ഥകള്‍ അല്ലെങ്കില്‍ വിദേശ യാത്ര എന്നിവയ്ക്കായി വേഗത്തില്‍ പാസ്പോര്‍ട്ട് ആവശ്യമുള്ളവര്‍ക്ക് ഈ സൗകര്യം ഉപയോഗിക്കാം. ഇങ്ങനെയുള്ള ആവശ്യങ്ങള്‍ക്കായി പാസ്പോര്‍ട്ട് അപേക്ഷകള്‍ മുന്‍ഗണനാടിസ്ഥാനത്തിലാണ് പ്രോസസ്സ് ചെയ്യുന്നത്.തത്കാല്‍ പാസ്പോര്‍ട്ടിന് ആവശ്യമായ രേഖകള്‍ആധാര്‍ കാര്‍ഡ്പാന്‍ കാര്‍ഡ്വോട്ടര്‍ ഐഡി അല്ലെങ്കില്‍ ഡ്രൈവിംഗ് ലൈസന്‍സ്വൈദ്യുതി ബില്‍ബാങ്ക് പാസ്ബുക്ക്ജനനത്തീയതി തെളിയിക്കുന്ന രേഖപാസ്പോര്‍ട്ട് സൈസ് ഫോട്ടോതത്കാല്‍ പാസ്പോര്‍ട്ട് ലഭിക്കാന്‍ എത്ര ഫീസ് നല്‍കണം36 പേജുള്ള പുതിയ പാസ്പോര്‍ട്ട് - 3,500 രൂപ60 പേജുള്ള പുതിയ പാസ്പോര്‍ട്ട് - 4,000 രൂപതത്കാല്‍ പാസ്പോര്‍ട്ടിന് എങ്ങനെ അപേക്ഷിക്കാം?പാസ്പോര്‍ട്ട് സേവാ പോര്‍ട്ടല്‍ സന്ദര്‍ശിക്കുക.നിങ്ങളുടെ അക്കൗണ്ട് സൃഷ്ടിച്ച് ലോഗിന്‍ ചെയ്യുക.'Apply for a new passport' എന്ന ഓപ്ഷന് തിരഞ്ഞെടുക്കുക.അപേക്ഷാ ഫോം പൂരിപ്പിച്ച് തത്കാല്‍ വിഭാഗം തിരഞ്ഞെടുക്കുക.ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്യുക.ഫീസ് ഓണ്‍ലൈനായി അടയ്ക്കുക.അടുത്തുള്ള പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തില്‍ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുക.രേഖകളുമായി നിശ്ചിത തീയതിയില്‍ എത്തി ബയോമെട്രിക് പ്രക്രിയ പൂര്‍ത്തിയാക്കുക.എത്ര ദിവസത്തിനുള്ളില്‍ പാസ്പോര്‍ട്ട് ലഭിക്കും?എല്ലാ രേഖകളും ക്രമത്തിലാണെന്നും അപേക്ഷയില്‍ പോരായ്മകളൊന്നുമില്ലെന്നും കണ്ടെത്തിയാല്‍ സാധാരണയായി 1 മുതല്‍ 3 ദിവസത്തിനുള്ളില്‍ തത്കാല്‍ പാസ്പോര്‍ട്ട് ലഭിക്കും. ചില സന്ദര്‍ഭങ്ങളില്‍ ആദ്യം പാസ്പോര്‍ട്ട് നല്‍കുകയും പിന്നീട് പൊലീസ് പരിശോധന നടത്തുകയും ചെയ്യാറുണ്ട്.
ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം :ജെൻസി സാംസ്കാരിക സംഗമം നടത്തി
വൈത്തിരി :ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന് വിളംബരമായി ജെൻസി സാംസ്കാരിക സംഗമം നടത്തി വൈത്തിരി ബ്ലോക്ക് കമ്മിറ്റി . ‘സ്പിൽ ദി ടി ന്യൂജെൻ ഫോറം’ എന്ന പേരിൽ സംഘടിപ്പിച്ച സദസ്സ് യുവ സാംസ്കാരിക പ്രതിഭകളുടെ സംഗമമായി.‘പുതിയ വാക്കുകൾ, പുതിയ ചിന്തകൾ’, ‘പൊളിറ്റിക്കൽ ഡയലോഗ്’, ‘റീൽസ് ആൻഡ് റിയാലിറ്റി’ വിഷയങ്ങളിൽ മൂന്നുസെഷനുകളാണ് നടത്തിയത്. യുവ എഴുത്തുകാരായ ഹരികൃഷ്ണൻ തച്ചാടൻ, എസ് രാഹുൽ, ദേവിക ശ്രീജിത്, ഡിന്നു ജോർജ്, മാധ്യമ പ്രവർത്തകരായ കെ ആർ അനൂപ്, സാനിയോ മനോമി, ലിന്റോ തോമസ്, യുണി സൈക്കിൾ സഞ്ചാരി എ അഭി, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ എം ഫ്രാൻസിസ്, അഡ്വ. കെ ആർ ആര്യ, നീരത ലക്ഷ്മി തുടങ്ങിയവർ വിവിധ സെഷനുകളിൽ വിഷയം അവതരിപ്പിച്ച് സംവദിച്ചു.അഡ്വ. റഷ്ബാന തൻസി, അമൽ റോഷൻ, ഹൃദ്യ രവീന്ദ്രൻ എന്നിവർ വിവിധ സെഷനുകളിൽ മോഡറേറ്റർമാരായി. ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് ജോബിസൺ ജെയിംസ്, ജില്ലാ ജോയിന്റ് സെക്രട്ടറി എം രമേശ് എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി കെ എസ് ഹരിശങ്കർ സ്വാഗതവും പ്രസിഡന്റ് സി എച്ച് ആഷ്ക്ക് നന്ദിയും പറഞ്ഞു. ജൂലൈ 17മുതൽ 19വരെ മാനന്തവാടിയിലാണ് ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം.
ആളെപ്പറ്റിച്ച് സ്വർണം; കൂടിയ വില നേരെ താഴേക്ക്, സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. 22K ഒരു ഗ്രാം സ്വർണത്തിന് 85 രൂപയാണ് ഇടിഞ്ഞത്. 13110 രൂപയാണ് വിപണിവില. ഒരു പവൻ സ്വർണത്തിന് 680 രൂപ ഇടിഞ്ഞു. 104880 രൂപയാണ് വിപണിവില.18K സ്വർണത്തിനും വില കുറഞ്ഞു. ഒരു ഗ്രാമിന് 69 രൂപ കുറഞ്ഞ് 10727 രൂപയായി. ഒരു പവന് 552 രൂപ കുറഞ്ഞ് 85816 രൂപയുമായി. 24K സ്വർണവും വിലയിൽ ഇടിവാണ് നേരിട്ടത്. ഒരു ഗ്രാമിന് 93 രൂപ കുറഞ്ഞ് 14302 രൂപയായി. ഒരു പവന് 744 രൂപയാണ് കുറഞ്ഞത്. 114416 രൂപയാണ് വിപണിവില.വലിയ ഒരു ഇടിവിൽ നിന്ന് പതിയെ കയറിവരികയായിരുന്നു സ്വർണവില. ശനിയാഴ്ച സ്വർണവില ഗ്രാമിന് 110 രൂപയും പവന് 880 രൂപയുമാണ് വർധിച്ചത്. അതിന് മുൻപുള്ള ദിവസങ്ങളിൽ സ്വർണവില കുറഞ്ഞുകൊണ്ടേയിരിക്കയായിരുന്നു. ഇന്നും കുറവ് സംഭവിച്ചതോടെ പഴയ വിലയിലേക്ക് തന്നെ സ്വർണവില പോകുമോ എന്ന ആകാംഷയും ശക്തമാണ്.
സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്.
അട്ടിമറി വീര്യവുമായി ജപ്പാൻ, കിരീട വരൾച്ച തീർക്കാൻ ബ്രസീൽ; ലോകകപ്പിലെ നോക്കൗട്ട് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം
ലോകകപ്പ് കിരീട വരൾച്ചയ്ക്ക് അറുതി വരുത്താൻ ഉറച്ചിറങ്ങുന്ന ബ്രസീലിന് ആദ്യ നോക്കൗട്ട് (റൗണ്ട് ഓഫ് 32) മത്സരത്തിൽ കനത്ത വെല്ലുവിളി. ഏഷ്യൻ കരുത്തരായ ജപ്പാനാണ് കാനറികളുടെ എതിരാളികൾ. ഇന്ത്യൻ സമയം ഇന്ന് രാത്രി പത്തരയ്ക്ക് ഹൂസ്റ്റണിലാണ് ആരാധകര്‍ കാത്തിരിക്കുന്ന വമ്പന്‍ പോരാട്ടം.ഗ്രൂപ്പ് സിയിൽ തോൽവിയറിയാതെ ഒന്നാം സ്ഥാനക്കാരായാണ് ബ്രസീൽ നോക്കൗട്ടിലേക്ക് യോഗ്യത നേടിയത്. സൂപ്പർ താരം വിനീഷ്യസ് ജൂനിയർ നയിക്കുന്ന മുന്നേറ്റനിര മികച്ച ഫോമിലാണ്. പഴയ കളിശൈലിയുടെ അത്രയും അപ്രമാദിത്യം അവകാശപ്പെടാനില്ലെങ്കിലും, പരിമിതികൾ മറികടന്ന് ഒരു സംഘമായി മുന്നേറാൻ കോച്ച് കാർലോ ആഞ്ചലോട്ടിയുടെ ടീമിന് സാധിക്കുന്നുണ്ട്. മധ്യനിരയും പ്രതിരോധവും ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ് ബ്രസീലിന്റെ ആത്മവിശ്വാസം കൂട്ടുന്നത്. വ്യക്തിഗത മികവിനെ ബ്രസീൽ അമിതമായി ആശ്രയിക്കുമ്പോൾ, മികച്ച ടീം സ്പിരിറ്റിലാണ് ജപ്പാന്റെ പ്രതീക്ഷകൾ. നെതർലൻഡ്സും സ്വീഡനുമുൾപ്പെട്ട കടുത്ത ഗ്രൂപ്പിൽ നിന്നും തോൽവിയറിയാതെയാണ് ജപ്പാൻ പ്രീ-ക്വാർട്ടറിലേക്ക് ടിക്കറ്റെടുത്തത്.കോച്ച് ഹാജിമെ മൊറിയാസുവിന് കീഴിൽ അതിവേഗ നീക്കങ്ങളും കൃത്യമായ പ്രെസ്സിങ് ഗെയിമും പുറത്തെടുക്കുന്ന ജപ്പാൻ ഏത് വമ്പന്മാരെയും വീഴ്ത്താൻ പോന്നവരാണ്. മൈതാനത്ത് എതിരാളികൾക്ക് ഒരിഞ്ചുപോലും ഇടം നൽകാതെയുള്ള ജപ്പാന്റെ വേഗക്കളിക്ക് തടയിടാൻ ആഞ്ചലോട്ടി ഒരുക്കുന്ന മറുതന്ത്രങ്ങളാവും മത്സരവിധി നിർണ്ണയിക്കുക
പശ്ചിമേഷ്യയില്‍ താത്ക്കാലിക ആശ്വാസം, ഇറാന്-യുഎസ് വെടിനിര്‍ത്തലിന് ധാരണ; ഖത്തറില്‍ നാളെ ചര്‍ച്ച നടക്കും
തെഹ്റാൻ: പശ്ചിമേഷ്യ യുദ്ധഭീതിക്ക് താത്ക്കാലിക ആശ്വാസം. സമാധാന ചര്‍ച്ചയ്ക്ക് ഇരുരാജ്യങ്ങളും തയ്യാറെന്നാണ് റിപ്പോര്‍ട്ട്. നാളെ ഖത്തറിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ച നടക്കുമെന്ന് യുഎസ് അധികൃതര്‍ അറിയിച്ചു. ഖത്തറില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഹോര്‍മൂസ് കടലിടുക്കിലെ പ്രതിസന്ധികള്‍ക്ക് തീരുമാനം ഉണ്ടാക്കുമെന്നും യുഎസ് പറഞ്ഞു. എന്നാല്‍ ഇറാന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല.ഹോര്‍മൂസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാന് മാത്രമാണെന്ന് ഇറാന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഹോര്‍മൂസ് നിയന്ത്രണ വിഷയത്തില്‍ ഒരു കക്ഷികളും ഇടപെടരുതെന്നും മുന്നറിയിപ്പ് ലംഘിച്ചാല്‍ തിരിച്ചടിക്കുമെന്നും ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പറഞ്ഞു. ഖത്തറില്‍ നടക്കാന്‍ പോകുന്ന ചര്‍ച്ചയ്ക്ക് മുന്നോടിയായി ആണ് ഇറാന്റെ പ്രതികരണം.
ബ്രസീലിനിത് ഫൈനല്‍; സൂപ്പര്‍ താരം നെയ്മര്‍ കൂടുതല്‍ സമയം കളിക്കുമെന്ന് ആഞ്ചലോട്ടി
ബ്രസീല്‍ ഫുട്ബോള്‍ പ്രേമികള്‍ക്ക് ഇപ്പോഴാണ് ആശ്വാസമായത്. ഫുട്ബോള്‍ ലോകകപ്പിലെ കഠിനമായ മത്സര കാലത്ത് തങ്ങളുടെ പ്രിയപ്പെട്ട സുല്‍ത്താന്‍ തിരിച്ചെത്തിയിരിക്കുന്നു. വിനീഷ്യസും കുന്യയും അരങ്ങുവാഴുന്ന ടീമിലേക്ക് നെയ്മര്‍ കൂടിയെത്തിയത് കാനറികള്‍ക്ക് ആശ്വാസമാവുകയാണ്. എന്നാല്‍ പരിക്കില്‍നിന്ന് അദ്ദേഹം പൂര്‍ണ മുക്തനായ ശേഷം ഫിറ്റ്നസ് വീണ്ടെടുത്തോ എന്ന ആശങ്ക ഇപ്പോഴുമുണ്ട്. കൂടുതല്‍ സമയം ഗ്രൗണ്ടില്‍ അദ്ദേഹത്തിന് ചെലവിടാനാകുമോ എന്നും ആശങ്കയുണ്ടായിരുന്നു. ഇതിന് മറുപടിയുമായാണ് ഇപ്പോള്‍ കോച്ച് കാര്‍ലോ ആഞ്ചലോട്ടി രംഗത്തെത്തിയിരിക്കുന്നത്. നെയ്മര്‍ ഫിറ്റ്നസ് വീണ്ടെടുത്തെന്നും കൂടുതല്‍ സമയം കളിക്കാന്‍ പ്രാപ്തനായെന്നുമാണ് അദ്ദേഹം പറയുന്നത്. ജപ്പാനെതിരെ താരം കൂടുതല്‍ സമയം കളിച്ചേക്കുമെന്നാണ് വിവരം. നെയ്മര്‍ ജപ്പാനെതിരെ കളിച്ചേക്കില്ലെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കോച്ചിന്റെ പുതിയ വെളിപ്പെടുത്തല്‍ ആരാധകര്‍ക്ക് ആശ്വാസമാകുന്നത്.
ലോകകപ്പിൽ മെസി - റോണോ പോര് ഉണ്ടാകുമോ? സാധ്യതകൾ ഇങ്ങനെ
ലോകകപ്പിൽ മെസി - റോണോ പോര് ഉണ്ടാകുമോ എന്നതിൽ, നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് കലാശപ്പോരിൽ എത്തിയാൽ മാത്രമേ ഈ പോര് നടക്കുകയുള്ളൂ. ഫൈനലിന് മുമ്പായി അർജന്റീന - പോർച്ചുഗൽ മത്സരം നടക്കാൻ സാധ്യതകൾ ഇല്ല എന്നത് വ്യക്തമാണ്.കഴിഞ്ഞ ദിവസം നടന്ന കൊളംബിയയ്ക്ക് എതിരായ മത്സരത്തിൽ ആരുമാരും ഗോൾ അടിക്കാതെ ഗോൾരഹിത സമനിലയിൽ ആയിരുന്നു അവസാനിച്ചിരുന്നത്. ഇതോടെ പോയിന്റ് പട്ടികയിൽ രണ്ടാം ടി=സ്ഥാനത്ത് ഫിനിഷ് ചെയ്തുകൊണ്ടാണ് പോർച്ചുഗൽ റൗണ്ട് ഓഫ് 23 ലേക്ക് യോഗ്യത നേടിയിരുന്നത്. അതേസമയം, ഗ്രൂപ്പ് ചെമ്പ്യന്മാരായാണ് അർജന്റീന കാപ്പ വെർദെയുമായി കൊമ്പുകോർക്കാണ് തയ്യാറെടുക്കുന്നത്.നിലവിലുള്ള ഫിഫയുടെ ഫിക്സ്ച്ചർ അനുസരിച്ച് ഇരുടീമുകൾക്കും നേർക്കുനേർ വരാൻ സാധിക്കാത്ത വിധമുള്ള ക്രിമീകരണമാണ് കാണാൻ സാധിക്കുന്നത്. ഏതൊക്കെ വഴികൾ നോക്കിയാലും ഇരുടീമുകളുടെയും ഇതിഹാസ താരങ്ങളായ ലയണൽ മെസിയും, ക്രിസ്റ്റ്യാനോ റൊണാൾഡോയും കൊമ്പുകോർക്കുന്നത്ത് കാണാത്ത ചെറുതല്ലാത്ത ബുദ്ധിമുട്ട് ഉണ്ട്. അതേസമയം മത്സരങ്ങൾ ജയിച്ചുകയറി ലോകകപ്പ് കലാസപ്പോര് വരെ എത്തുകയാണെങ്കിൽ മാത്രമേ അർജന്റീന - പോർച്ചുഗൽ പോരാട്ടം കാണാൻ ആരാധകർക്ക് സാധിക്കുകയുള്ളു.
ഇനിയും 'കാണാഡാ'; കാനഡ ലോകകപ്പ് പ്രീ-ക്വാർട്ടറിൽ
2026 ഫിഫ ലോകകപ്പ് പ്രീ-ക്വാർട്ടറിലേക്ക് യോഗ്യത നേടി ആതിഥേയരായ കാനഡ. ഇന്ന് നടന്ന നോക്കൗട്ട് മത്സരത്തിൽ സൗത്ത് ആഫ്രിക്കയെ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു പരാജയപ്പെടുത്തിയത്. ഗോൾരഹിത സമനിലയിലായിരുന്നു മത്സരത്തിന്റെ ആദ്യ പകുതിയിൽ അവസാനിച്ചിരുന്നതെങ്കിൽ 90 മിനിറ്റും കഴിഞ്ഞ് അതിന്റെ ഇഞ്ചുറി സമയത്തായിരുന്നു കാനഡയുടെ വിജയഗോൾ പിറന്നത്.പല തവണ ഇരുടീമുകളും ശ്രമങ്ങൾ നടത്തിയെങ്കിലും ഒന്നും തന്നെ ഫലം കണ്ടിരുന്നില്ല. മത്സരം അധിക സമയത്തേക്ക് നീങ്ങും എന്ന് വിചാരിച്ചിരുന്ന സമയത്തായിരുന്നു 90 + 2 ൽ സ്റ്റീഫനിലൂടെ കാനഡ വിജയഗോൾ കണ്ടെത്തിയത്. ഇതോടെ കാനഡ ഈ വർഷത്തെ ലോകകപ്പിലേക്ക് യോഗ്യത ഉറപ്പിക്കുന്ന ആദ്യ ടീമായി മാറി. ഈ ലോകകപ്പിന് ആഥിതേയത്വം വഹിക്കുന്ന രാജ്യങ്ങളിൽ ഒന്ന് കൂടിയാണ് കാനഡ.
ലഹരിക്കെതിരെ ഗോളടിച്ച്; മിഷൻ ലീഗ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു
മാനന്തവാടി: ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ മുതിരേരി ലിറ്റിൽ ഫ്ലവർ ചർച്ചിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഗോളടിച്ച് എന്ന സന്ദേശവുമായി മിഷൻ ലീഗ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി ഇടവക വികാരി ഫാ. ബിനു പൈനുങ്കൽ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അർജന്റീന, ബ്രസീൽ, പോർച്ചുഗൽ, ഫ്രാൻസ് എന്നീ നാല് ടീമുകളാണ് ടൂർണമെന്റിൽ മത്സരിച്ചത്. ആവേശകരമായ ഫൈനലിൽ ബ്രസീലും അർജൻറീനയും സമനില നേടിയതോടെ ഷൂട്ടൗട്ടിൽ ബ്രസീൽ ടീം ചാമ്പ്യന്മാരായി.തുടർന്ന് വലിയകൊല്ലി പള്ളിയിലെ കുട്ടികളുമായി നടത്തിയ സൗഹൃദ മത്സരത്തിലും മുതിരേരി ശാഖ വിജയിച്ച് ചാമ്പ്യന്മാരായി. വലിയകൊല്ലി ഇടവക വികാരി ഫാ. റെജീഷ് കറുത്തേടത്തും, മുതിരേരി ഇടവക വികാരി ഫാ.ബിനു പൈനുങ്കലും ചേർന്ന് വിജയികൾക്കും പങ്കെടുത്ത കുട്ടികൾക്കും സമ്മാനദാനം നടത്തി.അധ്യാപകരായ നിനി, ഡേവിഡ്, ജിൻസ്, ഷൈല, ഷീല, ബാബു എന്നിവരും സിസ്റ്റർ മേരി, സിസ്റ്റർ ബെറ്റി എന്നിവരും പരിപാടികൾക്ക് നേതൃത്വം നൽകി.കായികരംഗത്തിലൂടെ യുവതലമുറയെ ലഹരിയിൽ നിന്ന് അകറ്റി ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് നയിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മിഷൻ ലീഗ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചതെന്ന് സംഘാടകർ അറിയിച്ചു.
അംഗൻവാടി ഉദ് ഘാടനം ചെയ്തു.
പിണങ്ങോട്:വെങ്ങപ്പള്ളി പഞ്ചായത്തിലെ ഓടമൂട്ടിൽ പ്രദേശത്ത് വയനാട് പാർലമെന്റ് എം പി യുടെ എം പി ലാഡ്സ് ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചിലവഴിച്ചു നിർമിച്ച സ്മാർട്ട് അംഗൻവാടിയുടെ ഉദ് ഘാടനം വയനാട് എം പി പ്രിയങ്ക ഗാന്ധി വാദ്ര നിർവഹിച്ചു. കുട്ടികൾക്ക് കളിപ്പാട്ടം ഉൾപ്പെടെ എം പി യുടെ വകയായി നൽകി. കളികളിൽ കുട്ടികളോടോപ്പം ചേർന്നും പാട്ട് പാടിയും എം പി യും കുട്ടി കൂട്ടത്തിൽ കൂടി.കൃഷി മന്ത്രി അഡ്വ: ടി സിദ്ധിഖ്.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജാസർ പാലക്കൽ, വൈസ് പ്രസിഡന്റ് ഷീജ എൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ ആയ ഹസീന മുജീബ്, രാമൻ കെ എ, മിഥില എം കെ, പഞ്ചായത്ത് അംഗങ്ങളായ വിനീഷ്, നിതിൻ, ശ്രീജിത്ത്, സലിം ബാവ, വസന്ത, ശർബിന എംപി, ഷമീറ മുത്തലിബ്, രമേശ് ബാബു, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഞ്ജലി, കൽപ്പറ്റ സിഡിപി ഓ സന്ധ്യ, ഐസി ഡി എസ് സൂപ്പർവൈസർ ബിന്ദു, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി നജീബ് വി എ, ഉസ്മാൻ പഞ്ചാര, കൺവീനർ രാജൻ മാസ്റ്റർ, മുൻ പഞ്ചായത്ത് പ്രസിഡണ്ട് പി എം നാസർ, സലീം ചാലിൽ, നാസർ പച്ചൂരാൻ,മുഹമ്മദ് പനന്തറ, സാലിഹ് എ പി, മോഹനൻ, ഷമീർ കുന്നത്ത്, അൽഫിൻ, മുബരീഷ്, ജോൺസൺ കെ, പുഷ്പലത സി പി, ദിലീപ് കുമാർ, മുഹമ്മദലി പി, ഇബ്രാഹിം ഓ, സി ഡി എസ് ചെയർ പേഴ്സൺ ഷംന റഹ്മാൻ, റുക്കിയ കെ, സുഹറ എന്നിവർ സംബന്ധിച്ചു.
ആരോഗ്യ ബോധവൽക്കരണ ക്ലാസും,വിജയികൾക്ക് അനുമോദനവും സംഘടിപ്പിച്ചു.
ശ്രേയസ് മൂലങ്കാവ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും,എസ്.എസ്.എൽ.സി.,പ്ലസ് ടു വിജയികൾക്ക് അനുമോദനവും സംഘടിപ്പിച്ചു.യൂണിറ്റ്,മേഖല ഡയറക്ടർ ഫാ.ബെന്നി പനച്ചിപ്പറമ്പിൽ ഉദ് ഘാടനം ചെയ്തു.സുൽത്താൻ ബത്തേരി ഹെൽത്ത് ഇൻസ്പെക്ടർ ബാബു സാർ ക്ലാസ്സെടുത്തു.മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.മുഖ്യ സന്ദേശം നൽകി.പിതൃ ദിനാചരണത്തിന്റെ ഭാഗമായി പിതാക്കന്മാരെ ആദരിച്ചു.അനീഷ്, വത്സ ജോസ്,പുഷ്പലത എന്നിവർ സംസാരിച്ചു.
സൗജന്യ പരിശീലനം
കല്‍പ്പറ്റ പുത്തൂര്‍വയലിലുള്ള എസ്ബിഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ജൂണ്‍ 30ന് ആരംഭിക്കുന്ന 31 ദിവസത്തെ സൗജന്യ ഫാഷന്‍ ഡിസൈനിങ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 18നും 50 നുമിടയില്‍ പ്രായമുള്ള തൊഴില്‍രഹിതരായവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 7012992238,8078711040
ആചാരസ്ഥാനികരുടെയും കോലധാരികളുടേയും പ്രതിമാസ ധനസഹായം
മലബാര്‍ ദേവസ്വം ബോര്‍ഡ് തലശ്ശേരി ഡിവിഷനില്‍ നിന്നും നിലവില്‍ ധനസഹായം കൈപ്പറ്റി കൊണ്ടിരിക്കുന്ന ആചാരസ്ഥാനി കര്/കോലധാരികള്‍ എന്നിവര്‍ 2026 മാര്‍ച്ച് മാസം മുതല്‍ ജൂണ്‍ വരെയുള്ള വേതനം ലഭിക്കുന്നതിനായി ക്ഷേത്രഭരണാധികാരികളുടെ സാക്ഷ്യപത്രം, മലബാര്‍ ദേവസ്വം ബോര്‍ഡില്‍ നിന്നും അനുവദിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, ഗുണഭോക്താക്കളുടെ ബേങ്ക് പാസ്സ് ബുക്കിന്റെ പകര്‍പ്പ്, മൊബൈല്‍ നമ്പര്‍ എന്നിവ മലബാര്‍ ദേവസ്വം ബോര്‍ഡ് ചിറക്കര ക്രൈസ്റ്റ് കേളേജിന് സമീപമുള്ള അസിസ്റ്റന്റ് കമ്മീ ഷണറുടെ ഓഫീസില്‍ ജൂലൈ ആറിനകം നേരിട്ട് ഹാജരാക്കണം.
ലാബ് ടെക്നീഷ്യൻ
മുള്ളൻകൊല്ലി: മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്നീഷ്യനെ താത്കാലിക ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യനിൽ ഡിപ്ലോമയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ വെള്ള പേപ്പറിൽ തയ്യാ റാക്കിയ അപേക്ഷയും സർട്ടിഫികറ്റുകളുടെ കോപ്പിയും അസ്സലും സഹിതം മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് ഹാളിൽ ജൂലൈ ഏഴിന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. മുള്ളൻകൊല്ലി ഗ്രാമ പഞ്ചാ യത്ത് പരിധിയിൽ താമസിക്കുന്നവർക്ക് മുൻഗണന.ഫോൺ : 04936 234799
ലാബ് ടെക്നീഷ്യൻ
മുള്ളൻകൊല്ലി: മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്നീഷ്യനെ താത്കാലിക ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യനിൽ ഡിപ്ലോമയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ വെള്ള പേപ്പറിൽ തയ്യാ റാക്കിയ അപേക്ഷയും സർട്ടിഫികറ്റുകളുടെ കോപ്പിയും അസ്സലും സഹിതം മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് ഹാളിൽ ജൂലൈ ഏഴിന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. മുള്ളൻകൊല്ലി ഗ്രാമ പഞ്ചാ യത്ത് പരിധിയിൽ താമസിക്കുന്നവർക്ക് മുൻഗണന.ഫോൺ : 04936 234799
എസ്കെഎസ്ബിവി ലെഗാസി മീറ്റ് സംഘടിപ്പിച്ചു
ആദർശത്തിൽ അടിയുറച്ച് നിന്ന് നൂറ്റാണ്ട് പിന്നിട്ട സമസ്ത കേരളാ ജംഇയ്യത്തുൽ ഉലമാ സമുദായത്തിൻ്റെ ദിശാ സൂചികയാണെന്ന് സ്ഥാപക ദിനത്തിൻ്റെ ഭാഗമായി എസ് കെ എസ് ബി വി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ലെഗാസി മീറ്റ് അഭിപ്രായപ്പെട്ടു. ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ പ്രസിഡണ്ട് പതാക ഉയർത്തി. ജില്ലാ ചെയർമാൻ ശഫീഖ് ഫൈസി അദ്ധ്യക്ഷനായി. എസ് കെ ജെ എം ജനറൽ സെക്രട്ടറി ഹാരിസ് ബാഖവി കമ്പളക്കാട് സ്ഥാപക ദിന സന്ദേശം നൽകി. കൺവീനർ റാശിദ് വാഫി , അബ്ദു റസാഖ് ദാരിമി, ഭാരവാഹികളായ നിയാസ് പനമരം, സൈനുൽ ആബിദ്പടിഞ്ഞാറത്തറ , ഫർഹാൻ വാകേരി, മുഹമ്മദ് അഫ് ലഹ് വാരാമ്പറ്റ , മുഹമ്മദ് റിഷാൻ പുതുക്കാട് എന്നിവർനേതൃത്വം നൽകി
ജില്ലയിൽ 45966 കുട്ടികൾക്ക് പോളിയോ വാക്സിൻ നൽകി
ജില്ലയിൽ അഞ്ച് വയസ്സ് വരെയുള്ള 45966 കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. ടി രേഖ അറിയിച്ചു. ജില്ലയിൽ ആദ്യദിനം തുള്ളിമരുന്ന് നൽകിയത് 88 ശതമാനം കുട്ടികൾക്കാണ്. വാക്സിൻ എടുക്കാൻ കഴിയാത്ത കുട്ടികൾക്കായി നാളെയും മാറ്റന്നാളും (ജൂൺ 29, 30) തുള്ളിമരുന്ന് നൽകുമെന്നും രക്ഷിതാക്കൾ അടുത്തുള്ള ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് തുള്ളിമരുന്ന് നൽകാൻ ശ്രദ്ധിക്കണമെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു.
വാട്സ്ആപ്പ് നേരിടുന്നത് വലിയ ഭീഷണി; വിവിധ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത് നിരവധി കേസുകള്‍
മെറ്റയുടെ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്ട്സ്ആപ്പിന്റെ ഉപയോക്താക്കള്‍ വലിയ ഭീഷണിയില്‍. വാട്ട്സ്ആപ്പിന്റെ വെബ്, ഡെസ്ക്ടോപ്പ് പതിപ്പുകളില്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ള ഒരു മാല്‍വെയര്‍ ക്യാമ്പൈയിന് കണ്ടെത്തി. സൈബര്‍ സുരക്ഷാ സ്ഥാപനമായ കാസ്പെര്സ്കിയുടെ അഭിപ്രായത്തില്‍ മാല്‍വെയര്‍ വ്യാപിപ്പിക്കാന്‍ സൈബര്‍ കുറ്റവാളികള്‍ വാട്ട്സ്ആപ്പ് അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളില്‍ നിരവധി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മലേഷ്യയിലെ ഉപയോക്താക്കളെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചത്.വാട്ട്സ്ആപ്പില്‍ മാല്‍വെയര്‍ പ്രചരിക്കുന്നത് ഇങ്ങനെകാസ്പെര്സ്കി ഗവേഷകര്‍ പറയുന്നത് സൈബര്‍ ആക്രമണകാരികള്‍ മാല്‍വെയര്‍ പ്രചരിപ്പിക്കുന്നതിനായി തട്ടിയെടുക്കപ്പെട്ട വാട്ട്സ്ആപ്പ് അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ്. ഈ ആക്രമണത്തിന്റെ ഏറ്റവും വലിയ അപകടം സൈബര്‍ ആക്രമണകാരികള്‍ അയയ്ക്കുന്ന മാല്‍വെയര്‍ അറ്റാച്ചുമെന്റുകള്‍ വാട്സ് ആപ്പ് ഉപയോക്താവിന് അവരുടെ കോണ്ടാക്റ്റുകളില് നിന്നുള്ള ഫയലുകളായി തോന്നും എന്നതാണ്. ബാങ്ക്, അക്കൗണ്ട് സ്റ്റേറ്റ്മെന്റുകള്‍ പോലെയുളളതെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് ഈ അറ്റാച്ചുമെന്റുകള്‍ക്ക് പേരിട്ടിരിക്കുന്നത്. അതിനാല്‍, ഉപയോക്താക്കള്‍ അധികം ആലോചിക്കാതെ ആ ഫയലുകള്‍ തുറക്കുന്നു.whatsapp malware attackഫയല്‍ തുറന്നാലുടന്‍ ഹാക്ക് ചെയ്യപ്പെടും.ഈ ഫയലുകള്‍ തുറന്നാലുടന്‍ ഇത് ഒരു ബാഹ്യ ഉറവിടത്തില്‍ നിന്ന് മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നു. മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തുകഴിഞ്ഞാല്‍ ആക്രമണകാരിക്ക് ഉപകരണത്തിലേക്ക് പൂര്‍ണ്ണ ആക്സസ് ലഭിക്കുകയും ഉപകരണത്തില്‍ നിന്ന് ഡാറ്റയും മറ്റ് വിവരങ്ങളും മോഷ്ടിക്കാന്‍ കഴിയുകയും ചെയ്യും. കൂടാതെ നിങ്ങളുടെ സിസ്റ്റത്തില്‍ നിന്ന് മറ്റ് സിസ്റ്റങ്ങളെ ഹാക്ക് ചെയ്യാനും ഹാക്കര്‍മാര്‍ക്ക് മാല്‍വെയര്‍ ഉപയോഗിക്കാം.
എസ്കെഎസ്ബിവി ജില്ലാ കൗൺസിൽ ക്യാമ്പ് നടത്തി
കൽപ്പറ്റ: വിദ്യാർഥികൾ തങ്ങളുടെ സർഗ്ഗാത്മകശേഷിയും വിഭവങ്ങളും മൊബൈൽ സ്ക്രീനുകളിൽ തളച്ചിടാതെ, നന്മനിറഞ്ഞ സമൂഹനിർമ്മിതിക്കായി വിനിയോഗിക്കാൻ തയ്യാറാകണമെന്ന് പാണക്കാട് സയ്യിദ് നിയാസലി ശിഹാബ് തങ്ങൾ. സമസ്ത കേരള സുന്നി ബാലവേദി ജില്ലാ കൗൺസിൽ യോഗം കൽപ്പറ്റയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലാ ചെയർമാൻ ശഫീഖ് ഫൈസി അധ്യക്ഷനായി. “കൂട്ടുകൂടാം സുകൃത വഴിയിൽ” എന്ന വിഷയത്തിൽ വി മുനീർ മാസ്റ്റർ ക്ലാസെടുത്തു. എസ് കെ എസ് ബി വി ഭാരവാഹികളായ റൈഹാനലി തങ്ങൾ, നിയാസ് പനമരം, സൈനുൽ ആബിദ് പടിഞ്ഞാറത്തറ നേതൃത്വം നൽകി. കെ കെ അശ്റഫ് ഐ ആർ പി എഫ് എസ് , എസ് കെ ജെ എം ഭാരവാഹികളായ സയ്യിദ് കെ വി എസ് തങ്ങൾ, ഹാരിസ് ബാഖവി കമ്പളക്കാട്, അബ്ദു റസാഖ് ദാരിമി സംസാരിച്ചു.കൺവീനർ ഒ.പി റാശിദ് വാഫി സ്വാഗതവും മുഹമ്മദ് അഫ് ലഹ് നന്ദിയും പറഞ്ഞു.

