ക്യാഷ് അവാർഡിന് അപേക്ഷിക്കാം
കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കളിൽ എസ്.എസ്.എൽ.സി. പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം കൈവരിച്ചവരിൽ നിന്നും കാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. 2025-2026 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ സ്റ്റേറ്റ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്കും സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസിൽ എല്ലാ വിഷയങ്ങൾക്കും 90 ശതമാനമോ അതിൽ കൂടുതലോ മാർക്കു നേടിയവർക്കുമാണ് അവാർഡ് നൽകുന്നത്. കൂടാതെ ഡിപ്ലോമ, ഡിഗ്രി, പിജി (പ്രൊഫഷണൽ കോഴ്സ് ഉൾപ്പെടെ) കോഴ്സുകളിൽ 60 ശതമാനത്തിനു മുകളിൽ മാർക്ക് നേടിയവര്‍ക്കും കലാകായിക സംസാരിക രംഗങ്ങളിൽ പ്രാഗൽഭ്യം തെളിയിച്ച വിദ്യാർത്ഥികള്‍ക്കും ക്യാഷ് അവാർഡും നൽകും. അംഗത്വ രജിസ്ട്രേഷന്റെ കോപ്പി, അംഗത്തിന്റെ ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്, മാർക്ക് ലിസ്റ്റുകളുടെയും ഗ്രേഡ് ഷീറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പ്, വിദ്യാർത്ഥിയുടെ ഫോട്ടോ എന്നിവ സഹിതം peedika.kerala.gov.in-സൈറ്റിലൂടെ ഒക്ടോബർ 31 വരം അപേക്ഷ സമർപ്പിക്കാം. ഫോണ്‍- 04936 206878
ആധാറിൽ സൗജന്യമായി ഇ-മെയിൽ വിലാസം ചേർക്കാം
ആധാർ ആപ്പിലൂടെ പൊതുജനങ്ങൾക്ക് ഇ-മെയിൽ വിലാസം ചേർക്കാനും സൗജന്യമായി മാറ്റം വരുത്താനും സാധിക്കുമെന്ന് അധികൃതർ അറിയിച്ചു. ഈ വർഷം ഡിസംബർ 31 വരെ മാത്രമാണ് ഈ സൗജന്യം ലഭിക്കുക. നിലവിൽ ആധാറിൽ സജീവമായ മൊബൈൽ നമ്പർ ചേർത്തിട്ടുള്ളവർക്കു മാത്രമേ ഈ സൗജന്യം പ്രയോജനപ്പെടുത്താൻ സാധിക്കൂ. ആധാറുമായി ഇമെയിൽ ഐ.ഡി ബന്ധിപ്പിച്ചാൽ തങ്ങളുടെ ആധാർ വിവരങ്ങൾ ഉപയോഗിക്കപ്പെടുന്ന ഓരോ തവണയും ഉപഭോക്താവിന് ഇമെയിൽ വഴി അറിയിപ്പ് ലഭിക്കും. ഇതിലൂടെ സ്വന്തം ആധാർ വിവരങ്ങൾ എവിടെ, എപ്പോൾ ഉപയോഗിക്കപ്പെടുന്നു എന്ന് വ്യക്തമായി അറിയാൻ സാധിക്കുമെന്നതാണ് പ്രധാന സവിശേഷത. നിലവിൽ ആധാറിൽ മൊബൈൽ നമ്പർ ചേർത്തിട്ടുള്ളവർക്കു ആധാർ ആപ്പിലൂടെ പുതിയ മൊബൈൽ നമ്പർ ചേർക്കാനും അനുബന്ധ രേഖകൾ സമർപ്പിച്ച് മേൽവിലാസം തിരുത്താനും കഴിയും. ഇതിന് 75 രൂപ ഫീസ് ഈടാക്കും.ഇതിനുപുറമെ ആധാറിൽ സജീവമായ മൊബൈൽ നമ്പർ ചേർത്തിട്ടുള്ളവർക്കു ആധാര്‍ അനുബന്ധ രേഖകള്‍ യു.ഐ.ഡി.എ.ഐ പോര്‍ട്ടല്‍ വഴി സൗജന്യമായി പുതുക്കാനും അവസരമുണ്ട്. 2027 ജൂൺ 14 വരെയാണ് ഈ സൗജന്യം ലഭ്യമാവുക. https://myaadhaar.uidai.gov.in/ എന്ന വെബ്സൈറ്റില്‍ ഡോക്യുമെന്റ് അപ്ഡേഷൻ എന്ന ഓപ്ഷന് വഴിയാണ് രേഖകൾ പുതുക്കേണ്ടത്. എന്നാൽ ആധാര്‍ കേന്ദ്രങ്ങളില്‍ പോയി ഡോക്യുമെന്റ് അപ്ഡേറ്റ് ചെയ്യുന്നതിന് 75 രൂപ ഫീസ് ഈടാക്കും.അഞ്ച് വയസുവരെയുള്ള കുട്ടികൾക്കും അതിന് മുകളിൽ പ്രായമുള്ളവർക്കും ആധാർ എൻറോൾമെന്റ് സൗജന്യമാണ്. അഞ്ച് വയസ്സിലെയും 15 വയസ്സിലെയും നിർബന്ധിത ബയോമെട്രിക് പുതുക്കലും അഞ്ച് വയസിനും 17 വയസിനുമിടയിൽ സൗജന്യമായി ചെയ്യാനാവും. പുതിയ ആധാർ എടുക്കൽ, ബയോമെട്രിക് പുതുക്കൽ, മൊബൈൽ അല്ലെങ്കിൽ ഇ-മെയിൽ വിലാസം മാറ്റൽ തുടങ്ങിയ എല്ലാ സേവനങ്ങളും സംസ്ഥാനത്തെ എല്ലാ അക്ഷയ കേന്ദ്രങ്ങൾ വഴിയും മറ്റ് അംഗീകൃത ആധാർ കേന്ദ്രങ്ങൾ വഴിയും ലഭിക്കും. ആധാർ സേവനങ്ങളിൽ പരാതിയുണ്ടെങ്കിൽ 1800-4251-1800 എന്ന ടോൾ ഫ്രീ നമ്പറിലൂടെയോ അല്ലെങ്കിൽ 0471-2335523 നമ്പറിലൂടെയോ സിറ്റിസൺ കോൾ സെന്ററുമായി ബന്ധപ്പെടാം. ഇതിനുപുറമെ സംസ്ഥാന ഐ.ടി. മിഷൻ ആധാർ സെക്ഷനിൽ 0471-2525442 എന്ന നമ്പറിലും ബന്ധപ്പെടാം. ഇ-മെയിൽ വിലാസം: uidhelpdesk@kerala.gov.in
സ്വര്‍ണം വാങ്ങുന്ന രീതിയില്‍ വന്‍ മാറ്റം; ജെന്‍സിയുടെ പുതിയ നിക്ഷേപ രഹസ്യം ഇതാണ്
പണം സമ്പാദിക്കുന്നതിനൊപ്പം നിക്ഷേപിക്കുന്നതും സാധാരണമാണ്. സ്വര്‍ണമായും പണമായും റിയല്‍ എസ്റ്റേറ്റ്, ഓഹരിവിപണി അങ്ങനെ പലതിലും ആളുകള്‍ നിക്ഷേപങ്ങള്‍ നടത്താറുണ്ട്. ഇനി സ്വര്‍ണത്തിന്റെ കാര്യമെടുത്താല്‍ ഇന്ത്യക്കാര്‍ സ്വര്‍ണ്ണത്തെ ഒരു ആഭരണ വസ്തുവായി മാത്രമല്ല നല്ലൊരു നിക്ഷേപ മാര്‍ഗമായും കാണുന്നു. ഏറ്റവും കൗതുകകരമായ കാര്യം പുത്തന്‍ തലമുറയിലെ Gen Z അഥവാ ജെന്‍സികളും നിക്ഷേപം നടത്താന്‍ മുന്‍പന്തിയിലാണെന്നാണ്. അതും ഡിജിറ്റല്‍ സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കാനാണ് അവര്‍ക്ക് കൂടുതല്‍ താല്പര്യമത്രേ. വെറും 100 രൂപ മുതല്‍ ഡിജിറ്റല്‍ സ്വര്‍ണ്ണത്തില്‍ നിക്ഷേപം നടത്താം.Imageജെന്‍സികള്‍ സ്വര്‍ണ്ണ വിപണിയുടെ മുഖച്ഛായ മാറ്റുന്നുവേള്ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ (WGC) ഗോള്‍ഡന്‍ ഫ്ലൈറ്റ് 2047 റിപ്പോര്‍ട്ട് അനുസരിച്ച് സമീപഭാവിയില്‍ ഇന്ത്യയുടെ സ്വര്‍ണ്ണ വിപണിയില്‍ Gen Z ഒരു പ്രധാന പങ്ക് വഹിക്കുമെന്നാണ് പറയപ്പെടുന്നത്. ഇന്നത്തെ തലമുറ നിക്ഷേപത്തില്‍ താല്പര്യമുള്ളവരാണെന്നും സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു നല്ല ഓപ്ഷനായി സ്വര്‍ണ്ണത്തെയും പരിഗണിക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.റിപ്പോര്‍ട്ട് അനുസരിച്ച് സ്വര്‍ണ്ണവും ആഭരണങ്ങളും വാങ്ങുന്നതിനേക്കാള്‍ ഡിജിറ്റല്‍ സ്വര്‍ണ്ണം, ഗോള്‍ഡ് ഇടിഎഫുകള്‍, സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ (എസ്ജിബി) എന്നിവയില്‍ Gen Z ഇപ്പോള്‍ കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നു. ഡിജിറ്റല്‍ സ്വര്‍ണ്ണം കുറഞ്ഞ പണത്തില്‍ നിക്ഷേപം നടത്താന്‍ യുവാക്കളെ സഹായിക്കുന്നു. വീട്ടില്‍ സ്വര്‍ണ്ണം സൂക്ഷിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കയും ഇത് കുറച്ചിട്ടുണ്ട്.ഡിജിറ്റല്‍ സ്വര്‍ണ്ണം വാങ്ങുന്നതിന്റെ ഗുണങ്ങള്‍ എന്തൊക്കെയാണ്?100 രൂപയ്ക്കും ഡിജിറ്റല്‍ സ്വര്‍ണ്ണത്തില്‍ നിക്ഷേപം നടത്താമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ നേട്ടം.ഇതോടൊപ്പം മിക്ക പ്ലാറ്റ്ഫോമുകളും 24 കാരറ്റ് 99.9 ശതമാനം ശുദ്ധമായ സ്വര്‍ണ്ണം നല്കുന്നു.ഡിജിറ്റല്‍ സ്വര്‍ണ്ണം സൂക്ഷിക്കുന്നതും സുരക്ഷിതമായാണ്. അത് ലോക്കറിലോ വീട്ടിലോ സൂക്ഷിക്കേണ്ട ആവശ്യമില്ല. ആവശ്യമെങ്കില്‍ അത് എപ്പോള്‍ വേണമെങ്കിലും വില്‍ക്കാനും സാധിക്കും.100 രൂപയ്ക്ക് ഡിജിറ്റല്‍ സ്വര്‍ണം വാങ്ങാന്‍ കഴിയുമോ? എങ്ങനെ വാങ്ങാംഡിജിറ്റല് സ്വര്‍ണ്ണം വാങ്ങുന്ന പ്രക്രിയ വളരെ എളുപ്പമാണ്. ഇതിനായി ഫോണ്‍പേ, പേടിഎം, ഗൂഗിള്‍ പേ അല്ലെങ്കില്‍ ജാര് പോലുള്ള ആപ്പുകള്‍ ഉപയോഗിക്കാം.ഇതിനുശേഷം ആപ്പിലെ ഗോള്‍ഡ് അല്ലെങ്കില്‍ ഡിജിറ്റല്‍ ഗോള്‍ഡ് വിഭാഗത്തിലേക്ക് പോകുക.തുടര്‍ന്ന് 100 രൂപ, 500 രൂപ അല്ലെങ്കില്‍ നിങ്ങളുടെ ഇഷ്ടാനുസരണം ഏത് തുകയും നല്‍കാവുന്നതാണ്.ഇനി യുപിഐ അല്ലെങ്കില്‍ നെറ്റ് ബാങ്കിംഗ് ഉപയോഗിച്ച് പണമടയ്ക്കുക.പണമടച്ചുകഴിഞ്ഞാല്‍ ആ തുകയ്ക്ക് വിലയുള്ള 24 കാരറ്റ് സ്വര്‍ണ്ണം നിങ്ങളുടെ ഡിജിറ്റല്‍ അക്കൗണ്ടിലേക്ക് ചേര്‍ക്കപ്പെടും.
'ആസ്ക് മീ എനിത്തിങ്'; ജെന്‍സിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്കാന് INSTAGRAM ക്യാമ്പയിനുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ജെന്‍സിയുമായി കൂടുതല്‍ അടുത്തിടപഴകാന്‍ കഴിയുന്ന ഇന്‍സ്റ്റഗ്രാം ക്യാമ്പയിനുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്‍സ്റ്റഗ്രാമില്‍ ട്രെന്‍ഡിങ് ആയിട്ടുള്ള 'ആസ്ക് മീ എനിത്തിങ്' ക്യാമ്പയിനുമായാണ് രാഹുല്‍ഗാന്ധി എത്തിയിരിക്കുന്നത്. തന്നോട് എന്തും ചോദിക്കാമെന്നും കഴിയുന്നത്ര ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കമെന്നുമാണ് രാഹുല്‍ഗാന്ധി അറിയിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറികള്‍ വഴിയാണ് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുക.ഒട്ടേറെ ചോദ്യങ്ങള്‍ക്ക് ഇതിനോടകം തന്നെ അദ്ദേഹം ഉത്തരം നല്കി കഴിഞ്ഞു. ജാര്‍ഖണ്ഡില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ നല്‍കുമോ എന്ന് ഒട്ടനവധി വിദ്യാര്‍ത്ഥികള്‍ ചോദിച്ചിരുന്നു. ജാര്‍ഖണ്ഡിലെ ജെഎംഎം മുന്നണിയില്‍ കോണ്‍ഗ്രസ് ഉണ്ടെന്നായിരുന്നു പ്രതിപക്ഷനേതാവിന്റെ മറുപടി. രാജ്യത്ത് നടക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ വിദ്യാഭ്യാസ സമ്പ്രദായത്തിന് എതിരെയാണ്. ഡെറാഡൂണിലെ കോട്ടയില്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്. നാളെ അലഹബാദില്‍ നടക്കുന്ന പരിപാടിയിലും ഇത് പറയും. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം തകര്‍ന്നു. കേന്ദ്ര സര്‍ക്കാരോ, കോണ്‍ഗ്രസ് സര്‍ക്കാരോ, ജാര്‍ഖണ്ഡ് സര്‍ക്കാരോ ആകട്ടെ, എല്ലാ സര്‍ക്കാരുകളും വിദ്യാര്‍ത്ഥികള്‍ പറയുന്നത് കേള്‍ക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
സ്കോളർഷിപ്പ്
കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കളിൽ പ്ലസ് വൺ മുതൽ പിജി വരെയുള്ള കോഴ്സുകൾക്കും പ്രെഫഷണൽ ഡിപ്ലോമ കോഴ്സുകൾക്കും പഠന കാലയളവിൽ ലഭിക്കുന്ന സ്കോളർഷിപ്പിന് ഒക്ടോബർ 31 വരെ അപേക്ഷ സമർപ്പിക്കാം. അംഗത്വ രജിസ്ട്രേഷന്റെ കോപ്പി, അംഗത്തിന്റെ ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്, മാർക്ക് ലിസ്റ്റുകളുടെയും ഗ്രേഡ് ഷീറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഇൻസ്റ്റിറ്റിയൂഷൻ സർട്ടിഫിക്കറ്റ്, അംഗത്തിന്റെ ആധാർ കാർഡിന്റെ കോപ്പി, അലോട്ട്മെന്റ് മെമ്മോ എന്നിവ സഹിതം peedika.kerala.gov.in- സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം. ഫോണ്‍- 04936 206878
നേരിട്ടുള്ള ക്ഷേമ പെൻഷൻ വിതരണം നിർത്തുന്നത് അർഹതയില്ലാത്തവർക്ക് കിട്ടുന്നത് ഒഴിവാക്കാൻ'; സർക്കാർ വിശദീകരണം
തിരുവനന്തപുരം: നേരിട്ടുള്ള ക്ഷേമ പെന്ഷന് വിതരണം ഒഴിവാക്കുന്നതില്‍ വിശദീകരണവുമായി സര്‍ക്കാര്‍. വിതരണം ചെയ്യാത്ത തുക തിരിച്ചടയ്ക്കുന്നതില്‍ കാലതാമസം ഉണ്ടാകുന്നുവെന്നും പോര്‍ട്ടലില്‍ വിവരങ്ങള്‍ നല്കുന്നതില് പൊരുത്തക്കേടുകളുണ്ടെന്നുമാണ് സര്‍ക്കാരിന്റെ വിശദീകരണം. അര്‍ഹതയില്ലാത്തവര്‍, ഒന്നില്‍ കൂടുതല്‍ പെന്ഷന് വാങ്ങുന്നവര്‍ എന്നിവരെ ഒഴിവാക്കാനാണ് നടപടി. കേന്ദ്ര സഹായം നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണ് ബാങ്ക് വഴി വിതരണമെന്നും വിശദീകരണത്തില്‍ പറയുന്നു.ഇന്നലെയാണ് സാമൂഹ്യ ക്ഷേമ പെൻഷൻ ഇനി മുതൽ വീടുകളിൽ എത്തിക്കില്ലെന്ന സർക്കാർ ഉത്തരവ് പുറത്തിറക്കിയത്. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവിന്റെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചിരുന്നു.ഇനി സാമൂഹ്യ ക്ഷേമ പെൻഷൻ ബാങ്ക് അക്കൗണ്ടുകളിലൂടെ മാത്രമായിരിക്കും ലഭിക്കുക. സഹകരണ ബാങ്കുകളിലൂടെ വിതരണം ചെയ്യുന്നതിൽ ചെലവ് കൂടുതലാണെന്നും ഉത്തരവിലുണ്ട്. ഇനി വാണിജ്യ ബാങ്ക് അക്കൗണ്ടുകളിലൂടെ മാത്രം പെൻഷൻ വിതരണം ചെയ്യാനാണ് തീരുമാനം. പൂർണ്ണമായും കിടപ്പിലായ രോഗികൾക്ക് പെൻഷൻ വീട്ടിലെത്തിക്കും.
വനമിത്ര അവാർഡിന് അപേക്ഷ ക്ഷണിച്ചു
ജൈവ വൈവിധ്യ സംരക്ഷണ രംഗത്തെ അഭിനന്ദനാർഹമായ പ്രവർത്തനങ്ങൾക്ക് വനം വന്യജീവി വകുപ്പ് വനമിത്ര അപേക്ഷ ക്ഷണിച്ചു. 25,000 രൂപയും ഫലകവുമടങ്ങുന്നതാണ് അവാർഡ്. കാവുകൾ, ഔഷധ സസ്യങ്ങൾ, കൃഷി, ജൈവവൈവിധ്യം മുതലായവ പരിരക്ഷിക്കുന്ന പ്രവർത്തനങ്ങൾക്ക് ഓരോ ജില്ലയിലും ഒരു അവാർഡ് വീതമാണ് നൽകുന്നത്. താത്പര്യമുള്ള വ്യക്തികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, കർഷകർ എന്നിവർ സെപ്റ്റംബർ അഞ്ച് വൈകുന്നേരം അഞ്ചിന് മുമ്പ് കൽപ്പറ്റയിലെ സാമൂഹിക വനവത്കരണ വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററുടെ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. വിശദ വിവരങ്ങൾ കൽപ്പറ്റയിലെ സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഓഫീസിലും കൽപ്പറ്റയിലെയും മാനന്തവാടിയിലെയും സോഷ്യൽ ഫോറസ്ട്രി റെയിഞ്ച് ഓഫീസുകളിലും ലഭിക്കും. ഫോൺ: 04936 202623, 8547603846, 8547603851
കാവുകൾക്ക് ധനസഹായം: അപേക്ഷ ക്ഷണിച്ചു
ജില്ലയിലെ കാവുകൾ സംരക്ഷിച്ച് പരിപാലിക്കുന്നതിന് സാമ്പത്തിക സഹായം നൽകാൻ സംസ്ഥാന വനം വന്യജീവി വകുപ്പ് അപേക്ഷ ക്ഷണിച്ചു. കാവുകളുടെ വന വിസ്തൃതി, ജൈവ വൈവിധ്യം എന്നിവ പരിഗണിച്ച് അവ സംരക്ഷിക്കുന്നതിനുള്ള കർമപദ്ധതികൾക്കാണ് ധനസഹായം. നിശ്ചിത ഫോറത്തിലുള്ള അപേക്ഷയോടൊപ്പം കാവുകളുടെ ഉടമസ്ഥത തെളിയിക്കുന്ന രേഖകൾ, കാവ് സംരക്ഷണത്തിനുള്ള കർമപദ്ധതികൾ എന്നിവയും ഉൾപ്പെടുത്തണം. അപേക്ഷകൾ സെപ്റ്റംബർ അഞ്ചിന് മുമ്പ് കൽപ്പറ്റയിലെ സാമൂഹിക വനവത്കരണ വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററുടെ ഓഫീസിൽ ലഭിക്കണം. വിശദ വിവരങ്ങൾ കൽപ്പറ്റയിലെ സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഓഫീസിലും കൽപ്പറ്റയിലെയും മാനന്തവാടിയിലെയും സോഷ്യൽ ഫോറസ്ട്രി റെയിഞ്ച് ഓഫീസുകളിലും ലഭിക്കും. അപേക്ഷ ഫോറം www.keralaforest.gov.in വെബ്സൈറ്റിൽ ലഭിക്കും. ഫോൺ: 04936 202623, 8547603846, 8547603851
പി.കെ കാളൻ മെമ്മോറിയൽ കോളേജിൽ ബിരുദ പ്രവേശനം
ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ മാനന്തവാടിയിൽ പ്രവർത്തിക്കുന്ന പി.കെ കാളൻ മെമ്മോറിയൽ കോളേജ് ഓഫ് അപ്ലൈഡ് സയൻസസിൽ ബി.എസ്.സി കംപ്യൂട്ടർ സയൻസ്, ബി.കോം കംപ്യൂട്ടർ ആപ്ലിക്കേഷൻ, ബി.കോം കോഓപ്പറേഷൻ എന്നീ കോഴ്സുകളിൽ എസ്.സി, എസ്.ടി സംവരണ സീറ്റുകൾ ഉൾപ്പെടെ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഫോൺ: 9387288283.
ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
കൽപ്പറ്റ കെ.എം.എം ഗവ. ഐ.ടി.ഐയിലെ ബേക്കർ ആന്റ് കൺഫെക്ഷനർ ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. എസ്.സി വിഭാഗത്തിൽ ഒരു ഒഴിവാണുള്ളത്. എസ്.സി വിഭാഗത്തിലുള്ളവരുടെ അഭാവത്തിൽ ഓപ്പൺ വിഭാഗത്തിലുള്ളവരെയും പരിഗണിക്കും. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഓഗസ്റ്റ് 14 രാവിലെ 11ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 04936 205519
വയനാട് ജില്ലയിൽ നാല് ദുരിതാശ്വാസ ക്യാമ്പുകളിലായി 242 പേര്
ജില്ലയില്‍ മഴക്കെടുതിയെ തുടര്‍ന്ന് ആരംഭിച്ച നാല് ദുരിതാശ്വാസ ക്യാമ്പുകളിലായി 67 കുടുംബങ്ങളിലെ 242 പേരാണുള്ളത്. ഇവരില്‍ 90 പുരുഷന്മാരും 91 സ്ത്രീകളും 61 കുട്ടികളുമാണുള്ളത്. ഇതില്‍ ഏഴ് പ്രായമായവരും ഭിന്നശേഷി വിഭാഗത്തിലെ ഒരാളും ഒരു ഗര്‍ഭിണിയും ഉള്‍പ്പെടുന്നു. മാനന്തവാടി താലൂക്കിലെ പുളിഞ്ഞാല്‍ ഗവ ഹൈസ്കൂള്‍, മക്കിയാട് ഹോളി ഫെയ്സ് സ്കൂള്‍, കൈതക്കൊല്ലി ഗവ എല്‍.പി സ്കൂളിലും സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ ശ്രേയസിലുമാണ് ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്.
ട്രേഡ്സ്മാൻ നിയമനം
മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിൽ ഇലക്ട്രോണിക്സ്, സിവിൽ എഞ്ചിനീയറിങ് ട്രേഡ്സ്മാൻ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. എഴുത്ത് പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. താത്പര്യമുള്ളവർ ഓഗസ്റ്റ് 10 രാവിലെ 10ന് അസൽ യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ എത്തിച്ചേരണം. ഫോൺ: 04936 247420
മദ്യക്കുപ്പികള്‍ തിരികെ വാങ്ങുന്ന പദ്ധതി നിര്‍ത്താനുള്ള തീരുമാനം; അതൃപ്തി വ്യക്തമാക്കി മന്ത്രി എം ലിജു
തിരുവനന്തപുരം: മദ്യക്കുപ്പികള്‍ തിരികെ വാങ്ങുന്ന പദ്ധതി നിര്‍ത്തലാക്കാനുള്ള തീരുമാനത്തില്‍ അതൃപ്തി വ്യക്തമാക്കി എക്സൈസ് മന്ത്രി എം ലിജു. കേരള സ്റ്റേറ്റ് ബിവറേജസ് കോര്പ്പറേഷന് എംഡി യോഗേഷ് ഗുപ്തയുമായി ഇന്ന് കൂടിക്കാഴ്ച നടത്തി മന്ത്രി എതിര്‍പ്പ് നേരിട്ട് അറിയിക്കുമെന്നാണ് വിവരം. കൂടിയാലോചന നടത്താതെ എടുത്ത തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് മന്ത്രിയുടെ നിലപാട്. ഓണത്തിന് ശേഷം തദ്ദേശ സ്ഥാപനങ്ങള്‍ വഴി കുപ്പികള്‍ ശേഖരിക്കാന്‍ ക്രമീകരണം ഒരുക്കാനാണ് തീരുമാനം.മന്ത്രിയുടെ അനുമതി ലഭിക്കാതെ മന്ത്രിയുടെ ഓഫീസ് അടക്കം അറിയാതെ എങ്ങനെയാണ് സ്വന്തം നിലയ്ക്ക് അധികാരം ഏറ്റയുടന്‍ തന്നെ എംഡിയ്ക്ക് ഒരു സുപ്രധാന തീരുമാനമെടുക്കാന്‍ കഴിയുക എന്നാണ് ചോദ്യം ഉയര്‍ന്നത്. നിലവില്‍ നല്ലരീതിയില്‍ നടന്നു പോകുന്ന പദ്ധതി കൂടിയാലോചനകള്‍ ഇല്ലാതെ അവസാനിപ്പിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് മന്ത്രിയുടെ നിലപാട്.
അക്കൗണ്ടന്റ് നിയമനം
അമ്പലവയൽ, സുൽത്താൻ ബത്തേരി 2 കുടുംബശ്രീ സി.ഡി.എസ് ഭരണ സമിതികളില്‍ അക്കൗണ്ടന്റ് നിയമനത്തിന് ഓഗസ്റ്റ് 14 രാവിലെ 10 മുതൽ 11 വരെ വാക്ക് ഇൻ ഇന്റർവ്യു നടത്തുന്നു. 22 മുതൽ 36 വയസ് വരെ പ്രായമുള്ള അയല്‍ക്കൂട്ട അംഗങ്ങൾ, കുടുംബാംഗങ്ങൾ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവർക്ക് പങ്കെടുക്കാം. അംഗീകൃത സർവ്വകലാശാലകളിൽ നിന്നുള്ള ബി.കോം ബിരുദവും, ടാലി യോഗ്യതയും, എം.എസ്.ഓഫീസ്, ഇന്റർനെറ്റ് ആപ്ലിക്കേഷൻസ് കംപ്യൂട്ടർ പരിജ്ഞാനവും ഉണ്ടായിരിക്കണം. ബി.കോം ബിരുദം നേടിയതിനു ശേഷം അക്കൗണ്ടിംഗിൽ രണ്ട് വർഷത്തെ പരിചയവും വേണം. സർക്കാർ, അർദ്ധ സർക്കാർ, സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികൾ, സഹകരണ സംഘങ്ങൾ, സഹകരണ ബാങ്ക് എന്നിവിടങ്ങളിൽ അക്കൗണ്ടിങ് പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. ഫോണ്‍: 04936 299370, 206589
കായികക്ഷമതാ പരീക്ഷ മാറ്റിവെച്ചു
ജില്ലയിൽ വനം വന്യജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (കാറ്റഗറി നമ്പർ 211/2025, 213/25, 214/25) തസ്തികയിലേക്ക് ഓഗസ്റ്റ് 11ന് സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടിൽ നടത്താൻ നിശ്ചയിച്ചിരുന്ന ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും പ്രതികൂല കാലാവസ്ഥയെ തുടർന്ന് മാറ്റിവെച്ചതായി ജില്ലാ പി.എസ്.സി ഓഫീസർ അറിയിച്ചു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും.
യൂറോപ്പിൽ എതിർപ്പ് ശക്തമാകുന്നതിനിടെ ഇൻഫാന്റിനോയ്ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് അർജന്റീന; ഭരണം സുതാര്യമെന്ന് എഎഫ്എ
ഫിഫ ടൂർണമെന്റുകളുടെ വാണിജ്യ അവകാശങ്ങൾ സ്വകാര്യ നിക്ഷേപകർക്ക് വിൽക്കാനുള്ള വിവാദ പദ്ധതി പിൻവലിച്ചതിന് പിന്നാലെ, ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയ്ക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫഎ). ഇൻഫാന്റിനോയുടെ കഴിഞ്ഞ 10 വർഷത്തെ ഭരണം ലോക ഫുട്ബോളിന്റെ വികസനത്തിനും സ്ഥാപനപരമായ സുതാര്യതയ്ക്കും വലിയ സംഭാവനകൾ നൽകിയതായി അർജന്റീന ഫുട്ബോള്‍ അസോസിയേഷൻ പ്രസ്താവനയില്‍ പറഞ്ഞു.ഫിഫ ലോകകപ്പ് ഉൾപ്പെടെയുള്ള പ്രധാന മത്സരങ്ങളുടെ വാണിജ്യ അവകാശങ്ങള്‍ സ്വകാര്യ കമ്പനിക്ക് കൈമാറാനുള്ള 'ഫിഫ ഫോർവേഡ് എന്റർപ്രൈസ്' (എഫ്എപ്ഇ) പദ്ധതിക്കെതിരെ യുവേഫ അടക്കമുള്ള പ്രമുഖ കോൺഫെഡറേഷനുകൾ രംഗത്തെത്തിയിരുന്നു. ഇതേത്തുടർന്ന് പദ്ധതി പിൻവലിക്കുകയും വീഴ്ച സംഭവിച്ചതിൽ 211 അംഗ ഫെഡറേഷനുകളോട് ഫിഫ മാപ്പപേക്ഷിക്കുകയും ചെയ്തിരുന്നു. ഫുട്ബോൾ സമൂഹത്തിനിടയിൽ വ്യക്തതയേക്കാളേറെ ആശങ്കകൾ സൃഷ്ടിച്ച പദ്ധതി പിൻവലിക്കാനും, പിഴവ് പരസ്യമായി അംഗീകരിച്ച് 211 അംഗരാജ്യങ്ങൾക്കും മാപ്പപേക്ഷ അയക്കാനും ഫിഫ തയാറായത് ഭരണപരമായ ജനാധിപത്യത്തിനും സുതാര്യതയ്ക്കും തെളിവാണെന്ന് എഎഫ്എ വ്യക്തമാക്കി. കഴിഞ്ഞ 10 വർഷമായി ഇൻഫാന്റിനോയുടെ നേതൃത്വത്തിൽ ഫിഫയിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചത്. എല്ലാ ഫെഡറേഷനുകൾക്കും തുറന്ന സംവാദത്തിനുള്ള അവസരം ഒരുക്കാൻ ഇന്‍ഫാന്റിനോയുടെ ഭരണത്തിന് സാധിച്ചതായി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.
ആക്രി പെട്ടിയിൽ പത്തര പവൻ! തിരികെ നൽകി അസീസ് മാതൃകയായി; സിനിമയെ വെല്ലും ക്ലൈമാക്സ്
കോഴിക്കോട്∙ മോഷണം പോകാതിരിക്കാൻ ആരുമറിയാതെ അമ്മ പെട്ടിയിൽ സൂക്ഷിച്ച പത്തര പവന്റെ സ്വർണാഭരണം മകൾ ആക്രിക്കാരന് വിറ്റു. 12 ദിവസത്തിനു ശേഷം അമ്മ പെട്ടി തിരഞ്ഞപ്പോഴാണ് ആഭരണം അടങ്ങിയ പെട്ടി ആക്രിക്കാരൻ കൊണ്ടുപോയത് അറിയുന്നത്. 11 ലക്ഷത്തോളം രൂപ വരുന്ന സ്വർണ്ണം നഷ്ടപ്പെട്ട വേദനയിൽ കഴിയുമ്പോഴാണ് സിനിമയെ വെല്ലും കഥ.കഴിഞ്ഞ മാസം 25 നാണ് സംഭവം. മലപ്പുറത്തു നിന്നു ആക്രി ശേഖരിക്കാൻ സ്ഥിരമായി കോഴിക്കോട് നഗരത്തിൽ എത്തുന്ന മലപ്പുറം മേൽമുറി സ്വദേശി യു.കെ.അനീസ് ചുങ്കത്തെ വീട്ടിൽ എത്തി. വിദേശത്ത് നിന്നെത്തിയ മകൾ രാധിക മാത്രമാണ് ഈ സമയം വീട്ടിൽ ഉണ്ടായിരുന്നത്. അമ്മ രേവയുടെ അസാന്നിധ്യത്തിൽ പഴയ പെട്ടികളും കാർഡ് ബോർഡ് പെട്ടിയും ആക്രിക്കാരനു നൽകി. മുറ്റത്ത് ഉണ്ടായിരുന്ന പഴയ സ്കൂട്ടറും നൽകി.ഇന്നലെ വീട്ടിൽ എത്തിയ രേവ സ്വർണം സൂക്ഷിച്ച പെട്ടി കാണാതെ വന്നതോടെയാണ് മകളോട് ചോദിച്ചു. പഴയ പെട്ടികൾ ആക്രിക്കാരന് കൊടുത്ത കാര്യം മകൾ പറഞ്ഞപ്പോഴാണ് അതിനുള്ളിലായിരുന്നു സ്വർണ്ണമെന്ന വിവരം മകളും അറിയുന്നത്. തുടർന്ന്, ആശങ്കയിലായ കുടുംബം നടക്കാവ് പൊലീസിൽ പരാതി നൽകി.ആക്രി എടുത്ത ശേഷം അനീസ് നൽകിയ വിസിറ്റിംഗ് കാർഡാണ് കേസന്വേഷണത്തിൽ വഴിത്തിരിവായത്. കാർഡിലെ ഫോൺ നമ്പറിൽ ബന്ധപ്പെട്ട പൊലീസ് അനീസിനോട് സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ടു. ശേഖരിച്ച ആക്രി മേൽമുറിയിലെത്തിച്ച് വേർതിരിക്കുന്നതിനിടെയാണ് പെട്ടിയിൽനിന്ന് ആഭരണം കിട്ടിയതെന്ന് അനീസ് പൊലീസിന് മൊഴി നൽകി. ആദ്യം മുക്കുപണ്ടമാണെന്ന് കരുതി മാറ്റിവെച്ചെങ്കിലും, ഭാര്യയെ കാണിച്ചപ്പോഴാണ് യഥാർഥ സ്വർണ്ണമാണെന്ന് തിരിച്ചറിഞ്ഞത്. ദിവസം നാൽപ്പതോളം വീടുകളിൽ കയറിയിറങ്ങുന്നതിനാൽ ഏത് വീട്ടിൽനിന്നാണ് ഇത് ലഭിച്ചതെന്ന് ഉറപ്പില്ലായിരുന്നു. താൻ നൽകിയ കാർഡ് വഴി ആരെങ്കിലും ബന്ധപ്പെടുമെന്ന പ്രതീക്ഷയിൽ സ്വർണ്ണം വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കുകയായിരുന്നുവെന്ന് അനീസ് വ്യക്തമാക്കി.തുടർന്ന് നടക്കാവ് എസ്.ഐ ധനേഷ് കുമാർ, എസ്സിപിഒ കെ. രഞ്ജിത്ത് എന്നിവരും അനീസും ചേർന്ന് മലപ്പുറത്തെ വീട്ടിലെത്തി ആഭരണങ്ങൾ ഉടമസ്ഥർക്ക് കൈമാറി. ആക്രി ശേഖരിക്കുന്നതിനൊപ്പം ഫോൺ നമ്പർ അടങ്ങിയ കാർഡ് വിതരണം ചെയ്യുന്ന അനീസിന്റെ ശീലവും പൊലീസ് അഭിനന്ദിച്ചു. പൊലീസിന്റെ സമയോചിതമായ ഇടപെടലും ആക്രി വ്യാപാരിയായ അനീസിന്റെ സത്യസന്ധതയും ഒത്തുചേർന്നപ്പോൾ നഷ്ടപ്പെട്ടു എന്ന് കരുതിയ 11 ലക്ഷത്തോളം രൂപ വിലമതിക്കുന്ന പത്തര പവൻ സ്വർണ്ണമാണ് ആ കുടുംബത്തിന് തിരികെ ലഭിച്ചത്.
ക്ഷേമ പെന്ഷന് വിതരണം അട്ടിമറിക്കാനുള്ള യുഡിഎഫ് സര്‍ക്കാര്‍ നീക്കം അംഗീകരിക്കാനാകില്ല: പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: നേരിട്ട് പെന്ഷന് എത്തിക്കുന്ന രീതി നിർത്തലാക്കിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്. കേരളത്തിലെ സാമൂഹ്യക്ഷേമ പെന്ഷന് വിതരണം അട്ടിമറിക്കാനുള്ള യുഡിഎഫ് സര്‍ക്കാര്‍ നീക്കത്തെ അംഗീകരിക്കാനാകില്ലെന്ന് പിണറായി വിജയന് പറഞ്ഞു. പാവപ്പെട്ടവരുടെ കൈകളില്‍ നേരിട്ട് പെന്ഷന് തുക എത്തിക്കുന്ന ജനകീയ പെന്ഷന് വിതരണ പദ്ധതിയാണ് സര്‍ക്കാര്‍ പുതിയ ഉത്തരവിലൂടെ തകിടം മറിക്കാനൊരുങ്ങുന്നതെന്ന് പിണറായി വിജയന് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.'കിടപ്പുരോഗികള്‍ ഒഴികെയുള്ള മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും പെന്ഷന് വിതരണം ഡിബിടി വഴി ആധാര്‍ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടിലേക്ക് മാത്രമാക്കാനാണ് സര്‍ക്കാരിന്റെ ഏറ്റവും പുതിയ ഉത്തരവ്. സഹകരണ സംഘങ്ങള്‍ വഴിയുള്ള വീട്ടുപടിക്കലെ പെന്ഷന് വിതരണം നിര്‍ത്തലാക്കാനുള്ള ഈ നീക്കം പതിയെ പെന്ഷന് പദ്ധതി തന്നെ അവസാനിപ്പിക്കാനുള്ള യുഡിഎഫ് അജണ്ടയുടെ ആദ്യപടിയാണ്', പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഹോസ്പിറ്റാലിറ്റി ട്രേഡുകളിൽ 100 ശതമനം പ്ലേസ്മെന്റുമായി കൽപ്പറ്റ ഗവ. ഐ.ടി.ഐ
ഹോസ്പിറ്റാലിറ്റി ട്രേഡുകളിൽ എല്ലാ വിദ്യാർത്ഥികൾക്കും പ്ലേസ്മെന്റ് ഉറപ്പാക്കി കൽപ്പറ്റ പുളിയാർമല കെ.എം.എം ഗവ ഐ.ടി.ഐ. ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്, ഫുഡ് ആന്റ് ബീവറേജ്സ് സർവീസ് അസിസ്റ്റന്റ്, ബേക്കർ ആന്‍ഡ് കോൺഫെക്ഷനെർ, ഫുഡ് പ്രൊഡക്ഷൻ എന്നീ ട്രേഡുകളിലെ 150ൽ പരം ട്രെയിനികൾക്ക് സംസ്ഥാനത്തിനകത്തും പുറത്തുമുള്ള മുപ്പതോളം സ്റ്റാർ ഹോട്ടലുകളിലും റിസോർട്ടുകളിലുമായാണ് പ്ലേസ്മെന്റ് ലഭിച്ചത്. കോളേജിൽ സംഘടിപ്പിച്ച പ്ലേസ്മെന്റ് ഡ്രൈവ് പ്രിൻസിപ്പൽ ജീവൻ ജോൺസ് ഉദ്ഘാടനം ചെയ്തു. പ്ലേസ്മെന്റ് കോ ഓർഡിനേറ്റർ പി.വി റോയ്, പ്ലേസ്മെന്റ് ഓഫീസർ പി.എസ് അരുൺദേവ്, ഗ്രൂപ്പ് ഇൻസ്ട്രക്ടർ അബ്ദുൽ റഫീഖ്, കെ.സി ജോർജ്, വി.കെ ഭാസ്കരൻ, കെ. ബിബിൻ, ബിനോജ് പോൾ, സ്റ്റാഫ് സെക്രട്ടറി കെ. ഗിരീഷ് എന്നിവർ സംസാരിച്ചു. 100 ശതമാനം പ്ലേസ്മെന്റ് ഉറപ്പുനൽകുന്ന 10 മികച്ച തൊഴിധിഷ്ഠിത ട്രേഡുകളിലേക്കുള്ള പ്രവേശനം തുടരുന്നതായി കോളേജ് അധികൃതർ അറിയിച്ചു. ഫോൺ: 04936 205519, 9961702406.
'കൂടെ' പദ്ധതി റിപ്പോർട്ട് എം.എൽ.എ ഐ.സി ബാലകൃഷ്ണന് വിദ്യാഭ്യാസ മന്ത്രിക്ക് സമർപ്പിച്ചു
സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിലെ പട്ടികവർഗ വിദ്യാർത്ഥികൾക്ക് ഹയർ സെക്കൻഡറി വിദ്യാഭ്യാസം പൂർണമായും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച 'കൂടെ' പദ്ധതിയുടെ സമഗ്ര റിപ്പോർട്ട് എം.എൽ.എ ഐ.സി. ബാലകൃഷ്ണന് പൊതു വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന് സമർപ്പിച്ചു. റിപ്പോർട്ടിലുള്ള നിർദേശങ്ങൾ വിശദമായി പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. പട്ടികവർഗ വിദ്യാർത്ഥികൾക്ക് ഗുണമേന്മയുള്ള ഹയർ സെക്കൻഡറി വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനും വിദ്യാഭ്യാസ രംഗത്തെ പിന്നാക്കാവസ്ഥ കുറയ്ക്കുന്നതിനും സർക്കാർ ആവശ്യമായ പിന്തുണ നൽകുമെന്നും മന്ത്രി അറിയിച്ചു. വയനാട് ജില്ലയിലെ പട്ടികവർഗ വിദ്യാർത്ഥികൾ പ്ലസ് വൺ പ്രവേശനം മുതൽ പഠനം പൂർത്തിയാക്കുന്നതുവരെ നേരിടുന്ന വെല്ലുവിളികൾ, വിദ്യാഭ്യാസ മേഖലയിലെ നിലവിലെ സാഹചര്യം, പഠനം മുടങ്ങാൻ ഇടയാക്കുന്ന സാമൂഹികവും സാമ്പത്തികവുമായ കാരണങ്ങൾ, ഹോസ്റ്റൽ സൗകര്യങ്ങളുടെ അപര്യാപ്തത, യാത്രാ ബുദ്ധിമുട്ടുകൾ, അക്കാദമിക പിന്തുണയുടെ അഭാവം തുടങ്ങിയ വിഷയങ്ങൾ റിപ്പോർട്ടിൽ വിശകലനം ചെയ്തിട്ടുണ്ട്. പ്രശ്നങ്ങൾക്ക് പ്രായോഗികവും ദീർഘകാലാടിസ്ഥാനത്തിലുമുള്ള പരിഹാര നിർദേശങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ വിജയകരമായി നടപ്പാക്കി വരുന്ന 'കൂടെ' പദ്ധതി പട്ടികവർഗ വിദ്യാർത്ഥികളെ കണ്ടെത്തി പ്ലസ് വൺ പ്രവേശനം ഉറപ്പാക്കുക, പഠനം ഉപേക്ഷിക്കാതിരിക്കാൻ തുടർച്ചയായ പിന്തുണ നൽകുക, രക്ഷിതാക്കളുമായും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട വകുപ്പുകളുമായും ഏകോപനം ശക്തിപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് മുന്നോട്ട് പോകുന്നത്. മണ്ഡലത്തിൽ ഇതിനകം നിരവധി വിദ്യാർത്ഥികൾക്ക് ഈ പദ്ധതിയിലൂടെ ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിലേക്കുള്ള അവസരം ലഭിച്ചിട്ടുണ്ട്.സംസ്ഥാനതലത്തിൽ ഇത്തരം മാതൃകാപരമായ ഇടപെടലുകൾ വ്യാപിപ്പിക്കുന്നതിനും വയനാട് ജില്ലയിലെ പട്ടികവർഗ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ നിലവാരം കൂടുതൽ ഉയർത്തുന്നതിനും സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.വിദ്യാഭ്യാസം തന്നെയാണ് പട്ടികവർഗ സമൂഹത്തിന്റെ സമഗ്ര പുരോഗതിയിലേക്കുള്ള ഏറ്റവും ശക്തമായ മാർഗമെന്നും 'കൂടെ' പദ്ധതിയിലൂടെ നടത്തുന്ന പ്രവർത്തനങ്ങൾ തുടർന്നും ശക്തിപ്പെടുത്തുമെന്നും എം.എൽ.എ വ്യക്തമാക്കി. അമ്പലവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.സി കൃഷ്ണകുമാര്‍, പദ്ധതിയുടെ കോ ഓർഡിനേറ്റർ ഷിവി കൃഷ്ണന് എന്നിവര്‍ എം.എൽ.എക്കൊപ്പം സന്നിഹിതരായിരുന്നു.

