Advertisement

ഹാഫ് ടൈമിലെ കാത്തിരിപ്പ് നീളും!; ഷോ സമയം കൂട്ടുമെന്ന് ഫിഫ

ഷോയുടെ സമയം കൂട്ടാൻ ഫിഫ ആലോചിക്കുന്നതായി വിവരം. പരിപാടിയുടെ സമയം 30 മിനിറ്റാക്കാൻ ഫിഫ ആലോചിക്കുന്നതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ന്യൂജഴ്സി സ്റ്റേഡിയത്തിൽ 19നു നടക്കുന്ന ഫൈനലിൽ ജസ്റ്റിൻ ബീബർ, ഷക്കീറ, മഡോണ തുടങ്ങിയ സെലിബ്രിറ്റികളെ ഉൾപ്പെടുത്തി സംഗീതപരിപാടി അവതരണമാകും ഇടവേള സമയത്തു നടക്കുക. കോൾഡ് പ്ലേ ബാൻഡിലെ ഗായകൻ ക്രിസ് മാർട്ടിൻ നയിക്കുന്ന പരിപാടിയിൽ ദക്ഷിണ കൊറിയൻ ബാൻ‍ഡ് ബിടിഎസും പങ്കെടുക്കും.

SPORTS
News Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഇടത്തരം/ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ അന്‍പത് കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.വരും ദിവസത്തില്‍ വടക്കന്‍ ഒഡീഷയ്ക്കും പശ്ചിമ ബംഗാളിലെ ഗംഗാ സമതലങ്ങള്‍ക്കും കുറുകെ വടക്ക്-പടിഞ്ഞാറ് ദിശയിലേക്ക് ന്യൂനമര്‍ദ്ദം സഞ്ചരിക്കാന്‍ സാധ്യതയുണ്ട്. ഇതിനാലാണ് കേരളത്തില്‍ മഴ ശക്തമാകുന്നത്. ജൂലൈ 20 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.

KERALA
News Image

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്; വെള്ളി വിലയും കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 70 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ, നിലവിൽ 22 കാരറ്റ് സ്വർണത്തിന് ഇന്ന് ഗ്രാമിന് 13,065 രൂപയും പവന് 1,04,520 രൂപയും ആയതായി കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. അതേ സമയം സംസ്ഥാനത്തെ വെള്ളി വിലയും ഇടിഞ്ഞിട്ടുണ്ട്. നിലവിൽ ഗ്രാമിന് 230 രൂപയും 10 ഗ്രാമിന് 2300 രൂപയുമാണ് കേരളത്തിൽ വില വരുന്നത്.കഴിഞ്ഞ 10 ദിവസത്തെ സ്വ‍ർണ നിരക്കുകൾജൂൺ 17- 1,04,520 രൂപജൂൺ 16- 1,05,080 രൂപരൂപജൂൺ 14- 1,04,720 രൂപജൂൺ 13- 1,04,800 രൂപജൂൺ 12- 1,05,840 രൂപജൂൺ 11- 1,05,840 രൂപജൂൺ 10- 1,06,200 രൂപജൂൺ 9- രാവിലെ 1,05,040 രൂപ| ഉച്ചയ്ക്ക് 1,05,920 രൂപജൂൺ 8- രാവിലെ 1,05,960 രൂപ| ഉച്ചയ്ക്ക് 1,05,960 രൂപജൂൺ 7- 1,06,520 രൂപ

KERALA
News Image
Advertisement

രോഹിത് ശര്‍മ വിരമിക്കുന്നു?; ലോര്‍ഡ്സില്‍ അവസാന മത്സരം

ലോര്‍ഡ്സ് സ്റ്റേഡിയത്തില്‍ ജൂലൈ 19-ന് നടക്കാനിരിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ഏകദിന മത്സരം ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയുടെ കരിയറിലെ അവസാന ഏകദിന മത്സരമായേക്കുമെന്ന് റിപ്പോര്‍ട്ട്. ഈ പരമ്പരയ്ക്ക് ശേഷം യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കാന്‍ തീരുമാനിച്ചതായും ഭാവി പദ്ധതികളില്‍ രോഹിത് ശര്‍മ്മ ഇല്ലെന്നും ബിസിസിഐയുടെ സീനിയര്‍ സെലക്ഷന്‍ കമ്മിറ്റി അദ്ദേഹത്തെ ഔദ്യോഗികമായി അറിയിച്ചതായാണ് വിവരം.കഴിഞ്ഞ ആഴ്ച മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ സാന്നിധ്യത്തില്‍ സെലക്ഷന്‍ കമ്മിറ്റി രോഹിത് ശര്‍മ്മയുമായി ചര്‍ച്ച നടത്തുകയും ടീമിന്റെ ഭാവി പദ്ധതികള്‍ അദ്ദേഹത്തെ ധരിപ്പിക്കുകയും ചെയ്തു. നിലവില്‍ അവസരത്തിനായി കാത്തിരിക്കുന്ന യശസ്വി ജയ്സ്വാളിനെപ്പോലുള്ള യുവ കളിക്കാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കാനാണ് സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം. അതിലൂടെ 2027-ല്‍ നടക്കുന്ന 50 ഓവര്‍ ലോകകപ്പിലേക്ക് പുതിയൊരു ടീമിനെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം. 2027 ലോകകപ്പ് പദ്ധതികളില്‍ രോഹിതിനെ സെലക്ടര്‍മാര്‍ പരിഗണിക്കുന്നില്ലെന്ന് ഇതോടെ വ്യക്തമായി.'ഇംഗ്ലണ്ട് പര്യടനത്തിന് ശേഷമുള്ള ടീമിന്റെ പദ്ധതികളില്‍ രോഹിത് ശര്‍മ്മ ഇല്ലെന്നും ഈ പരമ്പരയ്ക്ക് ശേഷം യുവതാരങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും സെലക്ടര്‍മാര്‍ രോഹിതിനെ അറിയിച്ചിട്ടുണ്ട്. തന്റെ ഫിറ്റ്നസ് വീണ്ടെടുത്ത് ഏകദിനത്തില്‍ തുടരാന്‍ രോഹിത് ആഗ്രഹിച്ചിരുന്നെങ്കിലും, ഭാവി കാര്യങ്ങള്‍ സ്വയം തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം സെലക്ടര്‍മാര്‍ അദ്ദേഹത്തിന് വിട്ടുകൊടുത്തിരിക്കുകയാണ്,' -ബിസിസിഐ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു

SPORTS
News Image

പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും.മൂന്ന് മണിയോടെ വിദ്യാഭ്യാസ വകുപ്പിൻ്റെ വിവിധ വെബ് സൈറ്റുക ളിലൂടെ ഫലം അറിയാം. രണ്ട് തവണ നീട്ടിവെച്ച ശേഷമാണ് ഇന്ന് ഫലം പ്രഖ്യാപിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷം കാരണം ഗൾഫിൽ പരീക്ഷ കൃത്യസമയത്ത് നടത്താനായിരുന്നില്ല. ഈ മേഖലയിൽ പ്രത്യേകമായി നടത്തിയ പരീക്ഷയുടെ മൂല്യനിർണ്ണയം കൂടി പൂർത്തിയാക്കിയ ശേഷമാണ് ഫലപ്രഖ്യാപനം.

KERALA
News Image

പ്രിയദര്‍ശിനി പദ്ധതിയിലൂടെ 60 കോടി രൂപയുടെ നഷ്ടമുണ്ടായി; ഗതാഗത മന്ത്രി സി പി ജോണ്‍

തിരുവനന്തപുരം: പ്രിയദര്‍ശിനി പദ്ധതിയിലൂടെ 60 കോടി രൂപ നഷ്ടമുണ്ടായെന്ന് ഗതാഗത വകുപ്പ് മന്ത്രി സിപി ജോണ്‍. അത് നേരത്തെ സര്‍ക്കാര്‍ കണക്കുകൂട്ടിയത് തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി ധനകാര്യ മന്ത്രി കൂടിയായതുകൊണ്ട് കാര്യങ്ങള്‍ കൃത്യമായി നടന്നെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ പ്രദര്‍ശിനി ബസ് ഇടുന്നതിന് ബസ്സുകളുടെ കുറവുണ്ട്. എംഎല്‍എമാരുടെ ഫണ്ടില്‍നിന്ന് ഓരോ ബസ് വാങ്ങിത്തരണം എന്നുള്ള നിയമം വരാന്‍ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. എക്‌സ്പ്രസ്സും ഫാസ്റ്റ് പാസഞ്ചറും അടക്കം പ്രിയദര്‍ശിനി ആക്കണം എന്നാണ് തങ്ങളുടെ ആഗ്രഹമെന്നും എന്നാല്‍ ഇപ്പോള്‍ നമുക്ക് അതിനൊരു നിവൃത്തി ഇല്ലെന്നും അദ്ദേഹം വിശദീകരിച്ചു.ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരുടെ സമരത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. മൂന്ന് ലക്ഷം കോടി രൂപയാണ് വാഹന മേഖലയില്‍ നിക്ഷേപിക്കപ്പെട്ടിരിക്കുന്നത്. അവരെ ഒക്കെയും തങ്ങള്‍ പരിഗണിക്കുമെന്നായിരുന്നു സി പി ജോണിന്റെ പ്രതികരണം. വിവിധ മേഖലകളില്‍ ഉള്‍പ്പെട്ടവരെ ഉത്സാഹിപ്പിക്കാന്‍ ശ്രമം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലക്ഷ്വറി ബസ്സുകള്‍ ഉടന്‍ നിരത്തിലിറങ്ങുമെന്ന് പറഞ്ഞ അദ്ദേഹം അത്തരം ധരാളം ബസ്സുകള്‍ വാങ്ങുന്നത് തങ്ങളുടെ പോളിസി അല്ലെന്നും വ്യക്തമാക്കി. നിലവില്‍ ഇപ്പോള്‍ ഉള്ള ബസ്സുകള്‍ നിരത്തിലിറക്കുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ പുതിയ റോഡ് സുരക്ഷായജ്ഞം ആരംഭിക്കുന്നുവെന്നും ഇതിന്റെ ഭാഗമായി സീബ്രാ ലൈനുകളുടെ വീതി ഇരട്ടിയാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

KERALA
News Image

നീന്തൽ പരിശീലനത്തിൽ മാതൃകമായി ഡീവൻസ് മാഷ്

പുൽപ്പള്ളി: കായികാധ്യാപക ജീവിതത്തിൽ നിന്ന് വിരമിച്ചെങ്കിലും നീന്തൽപരീശീലനത്തെ പ്രണയിച്ച് നീന്തൽ പരിശീലക വേഷമഴിക്കാതെ പുൽപ്പള്ളി താന്നിത്തെരുവ് പുല്ലാനിക്കാവിൽ ഡീവൻസ് മാഷ് മാതൃകമാകുന്നു. കുടിയേറ്റ മേഖലയായ പുൽപ്പള്ളിയിൽ നിന്നാരംഭിച്ച് വയനാട്ടിന്റെ എല്ലാ മേഖലകളിലു മെത്തി വിദ്യാർത്ഥികളെ നീന്തൽ അഭ്യസിപ്പിച്ച ചരിത്രവും ഡീവൻസിന് സ്വന്ത മാണ്. ഒരു പതിറ്റാണ്ടുകാലമായി പരിശീലന ക്യാംപുകളടക്കം നടത്തി ഈ അധ്യപകൻ കുട്ടികളെ നീന്തൽ അഭ്യസിപ്പിച്ച് വരികയാണ്.പുൽപ്പള്ളി, മുള്ളൻ കൊല്ലി, കബനിഗിരി, പൂതാടി എന്നിവിടങ്ങളിലായി പരിശീലന ക്യാമ്പുകൾ നടത്തിവന്നിരുന്നത്. ആദ്യമെല്ലാം നീന്തൽ പരിശീലനരംഗത്തേക്ക് കടന്നുവരു ന്നവരുടെയെണ്ണം കുറവായിരുന്നുവെങ്കിലും പിന്നീട് നിരവധി പേരാണ് കൂട്ട ത്തോടെ ഈ മേഖലയിലേക്കെത്തിയതെന്ന് അധ്യാപകൻ പറഞ്ഞു.

PULPALLY
News Image

പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ തിരക്കിട്ട നീക്കവുമായി KSEB; കൂടുതല്‍ വൈദ്യുതി വാങ്ങാന്‍ നീക്കം

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ തിരക്കിട്ട നീക്കവുമായി കെഎസ്ഇബി. കൂടുതല്‍ വൈദ്യുതി വാങ്ങാനാണ് നീക്കം. 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ തീരുമാനമായിട്ടുണ്ട്. റൗണ്ട് ക്ലോക്ക് അടിസ്ഥാനത്തിലാണ് വൈദ്യുതി വാങ്ങുക. 5.96 രൂപ അടിസ്ഥാനത്തില്‍ വൈദ്യുതി വാങ്ങുന്നതിന് റെഗുലേറ്ററി കമ്മീഷനില്‍ പെറ്റീഷന്‍ ഫയല്‍ ചെയ്തിട്ടുണ്ട്. അനുമതി ലഭിച്ചാല്‍ രണ്ട് ദിവസത്തിനകം തന്നെ വൈദ്യുതി ലഭ്യമായി തുടങ്ങും.കൂടുതല്‍ വൈദ്യുതി വാങ്ങുന്നതിലൂടെ പ്രതിസന്ധിക്ക് ഭാഗികമായി പരിഹാരം കാണാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. പീക്ക് ടൈമില്‍ ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങാനും ആലോചനയുണ്ട്. ഡീപ് പോര്‍ട്ടല്‍ വഴി ഹ്രസ്വകാല അടിസ്ഥാനത്തില്‍ വൈദ്യുതി വാങ്ങുന്നതും പരിഗണനയിലാണ്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഈ മാസം 23ന് ശേഷമുണ്ടാകും.അതേസമയം സംസ്ഥാനത്ത് വരും ദിവസങ്ങളിലും വൈദ്യുതി നിയന്ത്രണം തുടര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് കെഎസ്ഇബിയുടെ തീരുമാനം. ഇന്നലെയും സംസ്ഥാനത്ത് അരമണിക്കൂറിലധികം വൈദ്യുതി നിയന്ത്രണമുണ്ടായി. ചില ഇടങ്ങളില്‍ ഇടവിട്ട് പല തവണ വൈദ്യുതി മുടങ്ങുന്ന സാഹചര്യവുമുണ്ടായി. മഴ പെയ്യാത്ത സാഹചര്യത്തില്‍ കൂടുതല്‍ വൈദ്യുതി എത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വൈദ്യുതി നിയന്ത്രണം തുടരേണ്ടി വരും.

KERALA
News Image

കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു ഓട്ടോ ഡ്രൈവർക്ക് പരിക്ക്

കാക്കവയൽ സുധിക്കവലയിൽ രാവിലെയാണ് അപകടം.പാലക്കമൂല കൊറ്റിമുണ്ട സ്വദേശി മുജീബ് റാവുത്തർക്കാണ് പരിക്കേറ്റത്. ഇയാളെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

KALPETTA
News Image

പാസ്‌പോര്‍ട്ട് പൗരത്വ രേഖയല്ല, യാത്രാ രേഖ മാത്രം'; പ്രസ്താവനയുമായി വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: പാസ്‌പോര്‍ട്ട് പൗരത്വ രേഖയല്ല, യാത്രരേഖയാണെന്ന് വ്യക്തമാക്കി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് യാത്രചെയ്യുന്നതിന് വേണ്ടി ഉപയോഗിക്കേണ്ട രേഖയാണെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം. പാസ്‌പോര്‍ട്ട് പൗരത്വം തെളിയിക്കുന്ന രേഖയാണോ എന്ന തര്‍ക്കം മുറുകുന്നതിനിടെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന പുറത്ത് വരുന്നത്. എസ്‌ഐആര്‍ പരിഷ്‌കരണത്തിന്റെ ഭാഗമായി പാസ്‌പോര്‍ട്ട് പൗരത്വ രേഖയായി ഉപയോഗിക്കാന്‍ കഴിയുമോ എന്ന ചോദ്യത്തിന് കേന്ദ്രം പാസ്‌പോര്‍ട്ട് പൗരത്വ രേഖയല്ലെന്നും വാദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രസ്താവന.1967 ലെ പാസ്പോര്‍ട്ട് നിയമപ്രകാരം ഇന്ത്യന്‍ പാസ്പോര്‍ട്ട് പ്രാഥമികമായി ഒരു യാത്രാ രേഖയാണെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്. പാസ്പോര്‍ട്ടുകള്‍ പൗരത്വത്തിന്റെ തെളിവായി കണക്കാക്കാമോ എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാളാണ് വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.1967ലെ പാസ്പോര്‍ട്ട് ആക്ട്, 1980-ലെ പാസ്പോര്‍ട്ട് നിയമങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലുള്ള പരിശോധനയ്ക്ക് ശേഷമാണ് പാസ്പോര്‍ട്ടുകള്‍ നല്‍കുന്നതെന്നും വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. നിലവില്‍ ഇന്ത്യന്‍ പൗരന്മാരില്‍ 8 ശതമാനത്തില്‍ താഴെയാണ് പാസ്പോര്‍ട്ട് ഉള്ളവരുടെ എണ്ണമെന്നും അദേഹം ചൂണ്ടിക്കാട്ടി.

GENERAL
News Image

ഗർഭാശയത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ ജീവിതശൈലിയിൽ വരുത്തേണ്ട 6 പ്രധാന മാറ്റങ്ങൾ

സ്ത്രീകളുടെ പ്രത്യുത്പാദന വ്യവസ്ഥയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഗർഭാശയ മുഖം അഥവാ സെർവിക്സ്. ക്യാൻസർ പോലുള്ള ഗുരുതരമായ രോഗങ്ങളിൽ നിന്ന് ഗർഭാശയത്തെ സംരക്ഷിക്കാൻ കൃത്യമായ പരിശോധനകൾക്കൊപ്പം തന്നെ നമ്മുടെ ചില ശീലങ്ങളും മാറ്റേണ്ടതുണ്ട്. ഇതിനായി ഗൈനക്കോളജിസ്റ്റുകൾ നിർദ്ദേശിക്കുന്ന 6 പ്രധാന കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.1. പോഷകാഹാരത്തിലൂടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) പോലുള്ള അണുബാധകളെ ചെറുക്കുന്നതിൽ ശക്തമായ പ്രതിരോധശേഷിക്ക് വലിയ പങ്കുണ്ട്. വിറ്റാമിൻ സി, വിറ്റാമിൻ ഇ, ഫോളേറ്റ് എന്നിവയടങ്ങിയ പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീനുകൾ എന്നിവ അടങ്ങിയ സമീകൃതാഹാരം കഴിക്കുന്നത് ഗർഭാശയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.2. സുരക്ഷിതമായ ലൈംഗിക ശീലങ്ങൾലൈംഗിക ബന്ധത്തിലൂടെ പകരുന്ന എച്ച്.പി.വി (HPV) പോലുള്ള അണുബാധകൾ തടയാൻ കോണ്ടം പോലെയുള്ള സുരക്ഷാ മാർഗ്ഗങ്ങൾ ഉപയോഗിക്കുക. കൂടാതെ ശരിയായ പ്രായത്തിൽ എടുക്കുന്ന എച്ച്.പി.വി വാക്സിൻ ഗർഭാശയ ക്യാൻസറിന് കാരണമാകുന്ന ഉയർന്ന അപകടസാധ്യതയുള്ള വൈറസ് വകഭേദങ്ങളിൽ നിന്ന് സംരക്ഷണം നൽകും.3. പുകവലിയും പുകയില ഉപയോഗവും പൂർണ്ണമായി ഒഴിവാക്കുകപുകവലി ശരീരത്തിന്റെ പ്രതിരോധശേഷി കുറയ്ക്കുകയും ഗർഭാശയ കോശങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്യുന്നു. ഇത് അണുബാധകളെ സ്വയം പ്രതിരോധിക്കാനുള്ള ശരീരത്തിന്റെ ശേഷി ഇല്ലാതാക്കും. പുകവലി പൂർണ്ണമായും ഒഴിവാക്കുന്നത് ഗർഭാശയ രോഗങ്ങൾ വരാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കും.4. മാനസിക സമ്മർദ്ദം നിയന്ത്രിക്കുകവിട്ടുമാറാത്ത മാനസിക സമ്മർദ്ദം ശരീരത്തിന്റെ സ്വാഭാവിക ഹോർമോൺ സന്തുലിതാവസ്ഥയെ തെറ്റിക്കുകയും പ്രതിരോധശേഷി കുറയ്ക്കുകയും ചെയ്യും. യോഗ, ധ്യാനം, നല്ല ഉറക്കം, വ്യായാമം എന്നിവയിലൂടെ മാനസികാരോഗ്യം നിലനിർത്തുന്നത് പ്രത്യുത്പാദന അവയവങ്ങളുടെ ആരോഗ്യത്തിനും നല്ലതാണ്.5. ശരീരഭാരം നിയന്ത്രിക്കുദിവസവും നടക്കുക, സൈക്ലിംഗ്, നീന്തൽ തുടങ്ങിയ ലഘുവായ വ്യായാമങ്ങളിൽ ഏർപ്പെടുന്നത് ശരീരത്തിലെ രക്തയോട്ടം കൂട്ടാനും ഹോർമോണുകൾ ക്രമീകരിക്കാനും സഹായിക്കും. ഇത് ശരീരത്തിന്റെ സ്വാഭാവിക രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കും.6. കൃത്യമായ ഇടവേളകളിൽ സ്ക്രീനിംഗ് നടത്തുകലക്ഷണങ്ങൾ പുറത്തുകാണിക്കുന്നതിന് മുൻപ് തന്നെ ഗർഭാശയ കോശങ്ങളിലെ മാറ്റങ്ങൾ കണ്ടെത്താൻ ആവശ്യമായ പരിശോധനകൾ നടത്തണം. രോഗങ്ങൾ തുടക്കത്തിലേ കണ്ടെത്താനും കൃത്യസമയത്ത് ചികിത്സ നേടാനും ഇതിലൂടെ സാധിക്കും.7. അവഗണിക്കാൻ പാടില്ലാത്ത ലക്ഷണങ്ങൾക്രമരഹിതമായോ അല്ലാതെയോ ഉണ്ടാകുന്ന അസാധാരണമായ രക്തസ്രാവം, അമിതമായ വെള്ളപോക്ക്, അടിവയറ്റിലെ കഠിനമായ വേദന, ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ ഉണ്ടാകുന്ന വേദന എന്നിവ ഒരിക്കലും അവഗണിക്കരുത്. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഒട്ടും വൈകാതെ ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ട് പരിശോധന നടത്തേണ്ടതാണ്.

HEALTH
News Image

നീറ്റ് യു.ജി റീ-ടെസ്റ്റ് ഫലം പുറത്ത്; 11.21 ലക്ഷം വിദ്യാര്‍ത്ഥികള്‍ യോഗ്യത നേടി, 690-ന് മുകളില്‍ മാര്‍ക്ക് നേടി 138 പേര്‍

ന്യൂഡൽഹി: നീറ്റ് യുജി 2026 പരീക്ഷാ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു.ഫലങ്ങൾ neet.nta.nic.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഇന്ത്യയിലെ 551 നഗരങ്ങളിലും വിദേശത്തെ 14 നഗരങ്ങളിലുമായി ഏകദേശം 20 ലക്ഷത്തോളം വിദ്യാർത്ഥികൾ പരീക്ഷ എഴുതിയിരുന്നു. ഇതിൽ 11.21 ലക്ഷം ഉദ്യോഗാർഥികൾ യോഗ്യത നേടി.യോഗ്യത നേടിയവരിൽ 58 ശതമാനത്തിലധികം പേർ സ്ത്രീകളാണ്. പുരുഷന്മാരേക്കാൾ മികച്ച വിജയശതമാനവും സ്ത്രീകൾക്കാണ്.720ൽ 715 മാർക്ക് നേടി ആര്യൻ ഗുപ്ഢ (പഞ്ചാബ്), പൻശുൽ ബൻസാൽ (ഹരിയാന) എന്നിവർ ഒന്നാം സ്ഥാനത്തെത്തി. 690ന് മുകളിൽ മാർക്ക് നേടിയ 138 പേരുണ്ട്. മികച്ച പ്രകടനം കാഴ്ചവെച്ചവരിൽ 99 ശതമാനവും 17നും 19നും ഇടയിൽ പ്രായമുള്ളവരാണ്.ഒബിസി-എൻസിഎൽ: 5.12 ലക്ഷംജനറൽ: 2.91 ലക്ഷംഎക്സി: 1.59 ലക്ഷംഎസ്ടി: 63,716എംബിബിഎസ്/ബിഡിഎസ് അഖിലേന്ത്യാ ക്വാട്ട കൗൺസിലിംഗ് നടത്തുന്നത് മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റിയാണ് (MCC). സംസ്ഥാന ക്വാട്ട കൗൺസിലിംഗ് അതത് സംസ്ഥാനങ്ങൾ നടത്തും. ഔദ്യോഗിക വെബ്സൈറ്റുകളിൽ (mcc.nic.in, സംസ്ഥാന പോർട്ടലുകൾ) മാത്രം വിവരങ്ങൾ പരിശോധിക്കുക.പ്രവേശനം വാഗ്‌ദാനം ചെയ്‌് വരുന്ന വഞ്ചനാപരമായ കോളുകളെ സൂക്ഷിക്കുക. എൻടിഎ ഇത്തരം കാര്യങ്ങൾക്കായി ഉദ്യോഗാർഥികളെ നേരിട്ട് ബന്ധപ്പെടാറില്ല. സംശയങ്ങൾ neetug2026@nta.ac.in m വിലാസത്തിലോ 011-40759000 എന്ന നമ്പറിലോ റിപ്പോർട്ട് ചെയ്യാം.

GENERAL
News Image

പിഴവുകൾ സംഭവിച്ചത് അനുഭവക്കുറവ് മൂലം, തിരുത്താനുള്ള നടപടികൾ തുടങ്ങി'; അമ്മ അംഗങ്ങൾക്ക് ശ്വേത കമ്മറ്റിയുടെ കത്ത്

താരസംഘടന അമ്മയിലെ അധികാര തർക്കവുമായി ബന്ധപ്പെട്ട വിഷയത്തിൽ അമ്മ അംഗങ്ങൾക്ക് ശ്വേത കമ്മറ്റിയുടെ കത്ത്. പിഴവുകൾ സംഭവിച്ചത് അനുഭവക്കുറവ് മൂലമാണെന്നും അത് തിരുത്താൻ ഉള്ള നടപടികൾ തുടങ്ങിയെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. കൂടുതൽ പക്വതയോടെയും ഉത്തരംവാദിത്തത്തോടെയും മുന്നോട്ട് പോകും. ഇപ്പോൾ ചുമതല വഹിക്കുന്ന എക്‌സിക്യൂട്ടിവ് അംഗങ്ങൾ ഉത്തരവാദിത്തങ്ങൾ തുടർന്നും നിർവഹിക്കുമെന്നും സംഘടനയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ഒരു തടസവും ഇല്ല എന്നും ശ്വേത വ്യക്തമാക്കുന്നു. അതേ സമയം, ശ്വേതയെ എതിർക്കുന്നവർ കത്തിന് മറുപടി നൽകിയിട്ടില്ല. കോടതിയുടെ അന്തിമ വിധി വരുന്നത് വരെ കാത്തിരിക്കാനാണ് തീരുമാനം. 27നു എറണാകുളം മുൻസിഫ് കോടതി കേസ് പരിഗണിക്കും

KERALA
News Image

ഒ.ഇ.സി പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യത്തിന് 27 വരെ അപേക്ഷിക്കാം

ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളിൽ പഠിക്കുന്ന ഒ.ഇ.സി, ഒ.ബി.സി (എച്ച്) വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് അനുവദിക്കുന്ന പ്രീ-മെട്രിക് വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാനുള്ള തീയ്യതി ജൂലൈ 27 വരെ നീട്ടി. സംസ്ഥാനത്തെ സർക്കാർ‍, എയ്ഡഡ്, അംഗീകൃത അൺ എയ്ഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ അഫിലിയേറ്റഡ് സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന ആനുകൂല്യം അനുവദിക്കുന്നത്. വിശദവിവരങ്ങൾ www.egrantz.kerala.gov.in എന്ന പോർട്ടലിൽ ലഭിക്കും. ഫോൺ: 0495 2377786.

ARIYIPPU
News Image

സി.സി.ടി.വി സർവൈലൻസ് ടെക്‌നിഷ്യൻ പരിശീലനം

ഇലക്ട്രീഷ്യൻമാർക്കും ഇലക്ട്രോണിക്സ് ടെക്നീഷ്യൻമാർക്കുമായി ഓഗസ്റ്റ് ആറ്, ഏഴ്, എട്ട് തീയതികളിൽ തിരുവനന്തപുരം സി-ഡിറ്റിൽ മൂന്ന് ദിവസത്തെ 'സി.സി.ടി.വി സർവൈലൻസ് ടെക്‌നിഷ്യൻ പരിശീലനം സംഘടിപ്പിക്കുന്നു. പ്രായോഗിക പരിശീലനത്തിന് മുൻഗണന നൽകുന്ന പരിശീലനത്തിൽ ഐ.പി, അനലോഗ് ക്യാമറകൾ, എൻ.വി.ആർ, ഡി.വി.ആർ ഇൻസ്റ്റലേഷൻ, ട്രബിൾഷൂട്ടിംഗ് എന്നിവയിലാണ് പരിശീലനം നൽകുന്നത്. ഫോൺ: 8921354905, 9895711301 വെബ്‍സൈറ്റ്: www.cdit.org.

ARIYIPPU
News Image

റേഷൻ കാർഡുകൾ തരം മാറ്റാൻ അപേക്ഷിക്കാം

ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് (പി.എച്ച്.എച്ച്) മാറ്റാൻ അപേക്ഷിക്കാം. ആവശ്യമായ രേഖകൾ സഹിതം പൊതുജനങ്ങൾക്ക് ജൂലൈ 20 വരെ അക്ഷയ കേന്ദ്രങ്ങൾ, സി.എസ്.സി സേവന കേന്ദ്രങ്ങൾ വഴി അപേക്ഷ നൽകാനാവും. ഈ അവസരം എല്ലാ ഗുണഭോക്താക്കളും പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ താലൂക്ക് സപ്ലൈ ഓഫീസുകളിൽ നിന്ന് ലഭിക്കും. ഫോൺ: 04936 255222 (വൈത്തിരി), 04936 220213 (സുൽത്താൻ ബത്തേരി), 04935 240252 (മാനന്തവാടി).

ARIYIPPU
News Image

'സ്പെയ്നിനെ നന്നായി അറിയാം'; ലോകകപ്പ് ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ഇംഗ്ലണ്ടിനെ തകർത്ത് ഫൈനലിൽ കടന്നതിന് പിന്നാലെ പ്രതീക്ഷകള്‍ പങ്കുവെച്ച് അർജന്‍റീനിയൻ നായകൻ ലയണൽ മെസി. സ്പെയ്നിനെതിരെയുള്ള മത്സരം തനിക്ക് സവിശേഷമായ മത്സരമായിരിക്കുമെന്ന് മെസി പറഞ്ഞു.തന്‍റെ കരിയറിന്‍റെ ഭൂരിഭാഗവും ചെലവഴിച്ച സ്പെയിനിലെ ഫുട്ബോൾ ശൈലി തനിക്ക് കൃത്യമായി അറിയാമെന്ന് ബാഴ്സലോണ മുൻ ഇതിഹാസം കൂടിയായ മെസി പറഞ്ഞു. 'മികച്ച കളിക്കാരും തികച്ചും വ്യത്യസ്തമായ കളിശൈലിയുമുള്ള കരുത്തുറ്റ ടീമാണ് സ്പെയിൻ.വർഷങ്ങളായി അവർ പിന്തുടരുന്ന ഫുട്ബോൾ ഫിലോസഫി എനിക്ക് വളരെ നന്നായി അറിയാം. അവരുടെ കളിക്കാരെയും എനിക്കറിയാം. അതിൽ പലർക്കെതിരെയും ഞാൻ കളിച്ചിട്ടുണ്ട്, ഇപ്പോഴും ഞാൻ അവരുടെ മത്സരങ്ങൾ പിന്തുടരുന്നുമുണ്ട്. മെസി പറഞ്ഞു.

SPORTS
News Image

പ്ലസ് വൺ പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും

ഹയർ സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടറേറ്റ് പ്ലസ് വൺ പരീക്ഷാ ഫലം വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്ലസ് വൺ ഫലപ്രഖ്യാപനം ജൂൺ അവസാനവാരത്തിൽ നിന്ന് 2026 ജൂലൈ 15ലേക്ക് മാറ്റിയിരുന്നെങ്കിലും ഫലപ്രഖ്യാപനം നീണ്ടു.dhsekerala.gov.in, results.hse.Kerala.gov.in, keralaresults.nic.in, results.kite.kerala.gov.in, results.kerala.gov.in തുടങ്ങിയ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ ഫലം ലഭ്യമാകും. ഇതുകൂടാതെ ഡിജിലോക്കർ, പിആർഡി ലൈവ്, സഫലം കൈറ്റ് മൊബൈൽ ആപ്പ് എന്നിവ വഴിയും ഫലം പരിശോധിക്കാവുന്നതാണ്.2026 മാർച്ച് 5 മുതൽ മാർച്ച് 27 വരെയായിരുന്നു കേരള പ്ലസ് വൺ പരീക്ഷകൾ നടന്നത്. ഈ വർഷം ഏകദേശം 4 ലക്ഷത്തോളം വിദ്യാർത്ഥികളാണ് പ്ലസ് വൺ പരീക്ഷയ്ക്ക് അപേക്ഷിച്ചിരുന്നത്. ഉച്ചയ്ക്ക് 1.30 മുതൽ വൈകുന്നേരം 4.15 വരെയായിരുന്നു പരീക്ഷാ സമയം. തിയറി പരീക്ഷയ്ക്ക് 80 മാർക്കും ഇന്റേണൽ അസസ്‌മെന്റ്/പ്രാക്ടിക്കൽ പരീക്ഷയ്ക്ക് 20 മാർക്കും ഉൾപ്പെടെയാണ് മൂല്യനിർണയം.കഴിഞ്ഞ വർഷം ജൂൺ 2നാണ് പ്ലസ് വൺ ഫലം പ്രഖ്യാപിച്ചത്. മാർച്ച് 6 മുതൽ മാർച്ച് 9 വരെയായിരുന്നു അന്ന് പരീക്ഷകൾ നടന്നത്. റഗുലർ സ്‌കൂൾ വിദ്യാർത്ഥികൾ 62.28 വിജയശതമാനം കൈവരിച്ചു. ബോർഡിന്റെ കണക്കുകൾ പ്രകാരം റഗുലർ വിഭാഗത്തിൽ 3,83,647 വിദ്യാർത്ഥികളാണ് പരീക്ഷയ്ക്ക് അപേക്ഷിച്ചത്. കൂടാതെ ടെക്‌നിക്കൽ സ്ട്രീമിൽ 1,572 പേരും ഓപ്പൺ സ്‌കൂൾ വിഭാഗത്തിൽ 28,177 പേരും രജിസ്റ്റർ ചെയ്തിരുന്നു.

KERALA
News Image

ഞങ്ങൾക്ക് ആരും ഒന്നും സൗജന്യമായി തരുന്നില്ല', ഫിഫയുടെ വഴിവിട്ട സഹായമെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി മെസി

ഫിഫയുടെയും റഫറിമാരുടെയും വഴിവിട്ട ആനുകൂല്യത്തിലാണ് അർജന്‍റീന വീണ്ടും ലോകകപ്പ് ഫൈനലിൽ എത്തിയതെന്ന ആരോപണങ്ങളുമായി രംഗത്തെത്തിയ വിമർശകർക്ക് കടുത്ത ഭാഷയിൽ മറുപടി നൽകി ക്യാപ്റ്റൻ ലിയോണൽ മെസി. സെമിഫൈനലിൽ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് അർജന്‍റീന തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക് യോഗ്യത നേടിയതിന് പിന്നാലെയായിരുന്നു മെസി വിമർശകര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. ആദ്യ പകുതിയിൽ പിന്നിലായിപ്പോയ ശേഷമാണ് മെസിയുടെ രണ്ട് മാന്ത്രിക അസിസ്റ്റുകളുടെ കരുത്തിൽ ആറ് മിനിറ്റിനിടെ രണ്ട് ഗോളുകൾ നേടി അർജന്‍റീന മത്സരം തിരിച്ചുപിടിച്ചത്.ടൂർണമെന്‍റിന്‍റെ തുടക്കം മുതൽ അർജന്‍റീനയ്ക്ക് അനുകൂലമായി റഫറിമാർ വിവാദപരമായ തീരുമാനങ്ങൾ എടുക്കുന്നു എന്ന തരത്തിലുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിനെക്കുറിച്ചുള്ള ചോദ്യത്തിനും മെസി നേരിട്ട് മറുപടി നല്‍കി. ഇത് ആർക്കെങ്കിലും വിഷമം ഉണ്ടാക്കുന്നുണ്ടെങ്കിൽ അവർക്ക് അങ്ങനെയാകാം, അവർ എന്തും പറയട്ടെ. പക്ഷേ, മൈതാനത്ത് ഞങ്ങൾക്ക് ആരും ഒന്നും വെറുതെ തരുന്നില്ലെന്ന് ഞങ്ങൾ ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ്. സംശയങ്ങളുടെയും കടുത്ത വിമർശനങ്ങളുടെയും നിഴലിലാണ് ഞങ്ങൾ ഈ ടൂർണമെന്‍റിലേക്ക് എത്തിയത്. എങ്കിലും ഈ ടീമിന്‍റെ പോരാട്ടവീര്യത്തിൽ എനിക്ക് ഉറച്ച വിശ്വാസമുണ്ടായിരുന്നു. ഞങ്ങള്‍ പരാജയപ്പെടാൻ കാത്തിരുന്നവർക്ക് മൈതാനത്ത് തന്നെ മറുപടി നൽകിയെന്നും മെസി പറഞ്ഞു.

ARIYIPPU
News Image

എല്ലാ കണ്ണുകളും മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലേക്ക്; കളത്തിന് പുറത്ത് നടക്കുന്നത് കോടികൾ മറിയുന്ന പോരാട്ടം, ചില ഞെട്ടിക്കുന്ന കണക്കുകൾ

ന്യൂ ജേഴ്‌സിയിലെ ഈസ്റ്റ് റഥര്‍ഫോര്‍ഡില്‍ ഞായറാഴ്ച നടക്കുന്ന 2026 ലോകകപ്പ് ഫൈനല്‍ പോരാട്ടത്തിന് കളം ഒരുങ്ങിക്കഴിഞ്ഞു. നിലവിലെ ലോക ചാമ്പ്യന്മാരായ അര്‍ജന്റീനയും നിലവിലെ യൂറോപ്യന്‍ ചാമ്പ്യന്മാരായ സ്പെയിനും തമ്മിലാണ് ഈ മഹാപോരാട്ടം. എന്നാല്‍ കാല്‍പ്പന്ത് ലോകത്തെ ഈ ഏറ്റവും വലിയ മത്സരത്തിനു പിന്നിൽ കോടിക്കണക്കിന് ആരാധകരുടെ ആവേശം മത്രമല്ല, കോടികളുടെ ബിസിനസ് സാമ്രാജ്യങ്ങളുടെ വലിയൊരു പോരാട്ടം കൂടിയാണ്. ഫുട്ബോള്‍ ലോകത്തെ ഞെട്ടിക്കുന്ന ചില കണക്കുകൾ നോക്കാം.പണക്കിലുക്കത്തിലെ വമ്പന്മാര്‍39-ാം വയസിലും ലയണല്‍ മെസി തന്നെയാണ് പരസ്യ വരുമാനത്തില്‍ ഫുട്ബോള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരം. സ്പോര്‍ട്ടിക്കോയുടെ കണക്കുകള്‍ പ്രകാരം ഈ സീസണില്‍ മാത്രം പരസ്യങ്ങളിലൂടെയും മറ്റ് സ്പോണ്‍സര്‍ഷിപ്പുകളിലൂടെയും 672 കോടി രൂപ മെസി സ്വന്തമാക്കിയിട്ടുണ്ട്. ഇതിന് പുറമെ ഇന്റര്‍ മയാമി ക്ലബ്ബില്‍ നിന്നുള്ള വാര്‍ഷിക കരാറിലൂടെ മറ്റൊരു 672 കോടി രൂപ കൂടി മെസിക്ക് ലഭിക്കുന്നുണ്ട്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് തൊട്ടുപിന്നില്‍ ഈ ലോകകപ്പില്‍ കളിക്കുന്ന ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ കളിക്കാരനാണ് മെസി. കരിയറിലാകെ 19,104 കോടി രൂപയുടെ (1.99 ബില്യണ്‍ ഡോളര്‍) സമ്പാദ്യമുള്ള മെസി, എക്കാലത്തെയും ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന കായികതാരങ്ങളില്‍ അഞ്ചാം സ്ഥാനത്താണ്.എന്നാല്‍ സ്പെയിന്റെ 19 കാരനായ കൗമാര താരം ലമീന്‍ യമാലും ഒട്ടും പിന്നിലല്ല. കഴിഞ്ഞ വര്‍ഷം ബാഴ്സലോണയില്‍ നിന്ന് 316.8 കോടി രൂപയും (33 മില്യണ്‍ ഡോളര്‍), അഡിഡാസ്, അമേരിക്കന്‍ ഈഗിള്‍ തുടങ്ങിയ സ്പോണ്‍സര്‍മാരില്‍ നിന്ന് 96 കോടി രൂപയും (10 മില്യണ്‍ ഡോളര്‍) യമാല്‍ സമ്പാദിച്ചു. സ്പോര്‍ട്ടിക്കോയുടെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ലോകകപ്പ് ഫുട്ബോള്‍ കളിക്കാരുടെ പട്ടികയില്‍ നിലവില്‍ പത്താം സ്ഥാനത്താണ് യമാല്‍. ഞായറാഴ്ച സ്പെയിന്‍ വിജയിക്കുകയും യമാല്‍ മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്താല്‍ അടുത്ത ലോകകപ്പാകുമ്പോഴേക്കും ഈ പട്ടികയില്‍ യമാല്‍ വളരെ മുന്നിലെത്തും.

SPORTS
News Image