ടിവി അവതാരകയെ തീർത്ഥം നൽകി മയക്കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചു; ഗർഭിണിയായ അവതാരക ഗർഭഛിദ്രം നടത്തി: പൂജാരിക്കെതിരെ കേസ്.

തീര്‍ത്ഥം നല്‍കി മയക്കിയ ശേഷം പൂജാരി തന്നെ ബലാത്സംഗം ചെയ്തുവെന്നാരോപിച്ച്‌ ചെന്നൈയിലെ സ്വകാര്യ ടിവി ചാനല്‍ അവതാരക. വിരുഗംപാക്കം പോലീസ് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയത്. നഗരത്തിലെ ഒരു ക്ഷേത്രത്തിലെ പൂജാരിയ്‌ക്കെതിരെയാണ് ഇവര്‍ പരാതി നല്‍കിയത്. ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യമുണ്ടായിരുന്ന യുവതി ചെന്നൈയിലെ പാരീസ് കോര്‍ണറിനടുത്തുള്ള ക്ഷേത്രത്തില്‍ പതിവായി പോകാറുണ്ടായിരുന്നു.

ഇവിടെ വച്ചാണ് ക്ഷേത്രത്തിലെ പൂജാരിയായ കാര്‍ത്തിക് മുനുസ്വാമിയുമായി പരിചയത്തിലായത്. പിന്നീട് ക്ഷേത്രത്തിലെ പൂജാദി കാര്യങ്ങളും ചടങ്ങുകളും വാട്‌സ്‌ആപ്പ് വഴി യുവതിയെ കാര്‍ത്തിക് അറിയിക്കുമായിരുന്നു. അങ്ങനെ ഇരുവരും സൗഹൃദത്തിലായി. പിന്നീട് ക്ഷേത്രത്തിലെത്തുന്ന സമയത്തെല്ലാം യുവതിയ്ക്ക് ഇയാള്‍ പ്രത്യേക പരിഗണന നല്‍കി ദര്‍ശനത്തിന് സൗകര്യമൊരുക്കിക്കൊടുക്കുകയും ചെയ്തിരുന്നു.

അങ്ങനെയിരിക്കെ ഒരു ദിവസം ക്ഷേത്രത്തിലെത്തിയ യുവതിയെ വീട്ടില്‍ കൊണ്ടുവിടാം എന്ന് പറഞ്ഞ് കാര്‍ത്തിക് തന്റെ ബെന്‍സ് കാറില്‍ കയറ്റി. ശേഷം ഒരു തീര്‍ത്ഥം നല്‍കി. അതുകുടിച്ചതോടെ യുവതിയുടെ ബോധം നഷ്ടപ്പെട്ടു. അതിന് ശേഷമാണ് ഇയാള്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത്. പിന്നീട് യുവതിയെ വിവാഹം ചെയ്യാമെന്നും ഇയാള്‍ പറഞ്ഞു.

സംഭവത്തിന് ശേഷം കാര്‍ത്തിക് പതിവായി തന്റെ വീട്ടിലേക്ക് വരുമായിരുന്നുവെന്നും യുവതി നല്‍കിയ പരാതിയില്‍ പറഞ്ഞു. പിന്നീട് താന്‍ ഗര്‍ഭിണിയായപ്പോള്‍ വടപളനിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പോയി ഗര്‍ഭഛിദ്രം ചെയ്തു. അതിന് ശേഷം കാര്‍ത്തിക് തന്നെ ലൈംഗികവൃത്തിയിലേക്ക് തള്ളിവിടാന്‍ നോക്കുകയാണെന്നും യുവതി പരാതിയില്‍ ആരോപിച്ചു. യുവതിയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ച പോലീസ് പ്രതിയും യുവതിയുമൊത്തുമുള്ള ചിത്രങ്ങളും വീഡിയോയും പരിശോധിച്ചു. തുടര്‍ന്ന് ആറോളം വകുപ്പുകള്‍ ചുമത്തി പ്രതി കാര്‍ത്തിക് മുനുസ്വാമിയ്‌ക്കെതിരെ കേസെടുത്തു.

എഫ്-സോൺ സ്വാഗതസംഘം രൂപീകരിച്ചു.

മുട്ടിൽ: ഫെബ്രുവരി 11,12,13,14 തീയ്യതികളിലായി മുട്ടിൽ ഡബ്ല്യുഎംഒ കോളേജിൽ വച്ച് നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ എഫ്-സോൺ കലോത്സവത്തിന് സ്വാഗതസംഘം രൂപീകരണ യോഗം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഹംസ ഉദ്ഘാടനം ചെയ്തു

വിദ്യാർത്ഥിനിയുടെ ആത്മഹത്യ; സ്‌കൂളിനെതിരെ പരാതിയുമായി കുട്ടിയുടെ പിതാവ്

മാനന്തവാടി: ഏഴാംതരം വിദ്യാർത്ഥിനി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ സ്കൂളിനെതിരെ കുട്ടിയുടെ പിതാവ് പരാതി നൽകി. ആത്മഹത്യ ചെയ്‌ത പീച്ചംകോട് മണിയോത്ത് ഫാത്തിമയുടെ പിതാവ് റഹീമാണ് മുഖ്യമന്ത്രിക്കും ബാലാവകാശ കമ്മീഷനും പോലീസ് സൂപ്രണ്ടിനും പരാതി നൽകിയത്.

ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം: ജില്ലാ കളക്ടറുടെ പരിഹാര അദാലത്തില്‍ 18  പരാതികള്‍ തീര്‍പ്പാക്കി

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പൊഴുതന ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പരിഹാര അദാലത്തില്‍ 18 പരാതികള്‍ തീര്‍പ്പാക്കി. പൊതുജനങ്ങള്‍ ഉന്നയിക്കുന്ന പരാതികള്‍ക്ക് വേഗത്തിൽ പരിഹാരം കാണുകയാണ് ജില്ലാ ഭരകൂടത്തിന്റെ ലക്ഷ്യമെന്ന് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ പറഞ്ഞു.

റിപ്പബ്ലിക് ദിനാഘോഷം: ജില്ലയിൽ നിന്നുള്ള പട്ടികവർഗ്ഗ പ്രതിനിധികൾക്ക് യാത്രയയപ്പ് നൽകി

ഡൽഹിയിൽ ജനുവരി 26 ന് നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ പങ്കെടുക്കുന്ന ജില്ലയിലെ പട്ടികവർഗ്ഗ പ്രതിനിധികൾക്ക് പട്ടികജാതി-പട്ടികവർഗ്ഗ – പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു യാത്രയയപ്പ് നൽകി. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ കാട്ടുനായ്ക്ക വിഭാഗക്കാരായ

വൈദ്യുതി മുടങ്ങും

മാനന്തവാടി സബ് സ്റ്റേഷനില്‍ അറ്റകുറ്റപ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ പയ്യമ്പള്ളി, വെള്ളമുണ്ട, തിരുനെല്ലി, മാനന്തവാടി, പേര്യ, തവിഞ്ഞാല്‍ ഭാഗങ്ങളില്‍ ജനുവരി 27 ന് രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി വിതരണം

പുനര്‍ ലേലം

ബാണാസുര ജലസേചന പദ്ധതിയിലെ വെണ്ണിയോട് ജലവിതരണ കനാല്‍ നിര്‍മ്മാണ പ്രദേശത്തെ മരങ്ങള്‍ ജനുവരി 28 ന് രാവിലെ 11.30 ന് പടിഞ്ഞാറത്തറ ജലസേചന വകുപ്പ് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. താത്പര്യമുള്ളവര്‍ ജനുവരി ഏഴിന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.