ടിവി അവതാരകയെ തീർത്ഥം നൽകി മയക്കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചു; ഗർഭിണിയായ അവതാരക ഗർഭഛിദ്രം നടത്തി: പൂജാരിക്കെതിരെ കേസ്.

തീര്‍ത്ഥം നല്‍കി മയക്കിയ ശേഷം പൂജാരി തന്നെ ബലാത്സംഗം ചെയ്തുവെന്നാരോപിച്ച്‌ ചെന്നൈയിലെ സ്വകാര്യ ടിവി ചാനല്‍ അവതാരക. വിരുഗംപാക്കം പോലീസ് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയത്. നഗരത്തിലെ ഒരു ക്ഷേത്രത്തിലെ പൂജാരിയ്‌ക്കെതിരെയാണ് ഇവര്‍ പരാതി നല്‍കിയത്. ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യമുണ്ടായിരുന്ന യുവതി ചെന്നൈയിലെ പാരീസ് കോര്‍ണറിനടുത്തുള്ള ക്ഷേത്രത്തില്‍ പതിവായി പോകാറുണ്ടായിരുന്നു.

ഇവിടെ വച്ചാണ് ക്ഷേത്രത്തിലെ പൂജാരിയായ കാര്‍ത്തിക് മുനുസ്വാമിയുമായി പരിചയത്തിലായത്. പിന്നീട് ക്ഷേത്രത്തിലെ പൂജാദി കാര്യങ്ങളും ചടങ്ങുകളും വാട്‌സ്‌ആപ്പ് വഴി യുവതിയെ കാര്‍ത്തിക് അറിയിക്കുമായിരുന്നു. അങ്ങനെ ഇരുവരും സൗഹൃദത്തിലായി. പിന്നീട് ക്ഷേത്രത്തിലെത്തുന്ന സമയത്തെല്ലാം യുവതിയ്ക്ക് ഇയാള്‍ പ്രത്യേക പരിഗണന നല്‍കി ദര്‍ശനത്തിന് സൗകര്യമൊരുക്കിക്കൊടുക്കുകയും ചെയ്തിരുന്നു.

അങ്ങനെയിരിക്കെ ഒരു ദിവസം ക്ഷേത്രത്തിലെത്തിയ യുവതിയെ വീട്ടില്‍ കൊണ്ടുവിടാം എന്ന് പറഞ്ഞ് കാര്‍ത്തിക് തന്റെ ബെന്‍സ് കാറില്‍ കയറ്റി. ശേഷം ഒരു തീര്‍ത്ഥം നല്‍കി. അതുകുടിച്ചതോടെ യുവതിയുടെ ബോധം നഷ്ടപ്പെട്ടു. അതിന് ശേഷമാണ് ഇയാള്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത്. പിന്നീട് യുവതിയെ വിവാഹം ചെയ്യാമെന്നും ഇയാള്‍ പറഞ്ഞു.

സംഭവത്തിന് ശേഷം കാര്‍ത്തിക് പതിവായി തന്റെ വീട്ടിലേക്ക് വരുമായിരുന്നുവെന്നും യുവതി നല്‍കിയ പരാതിയില്‍ പറഞ്ഞു. പിന്നീട് താന്‍ ഗര്‍ഭിണിയായപ്പോള്‍ വടപളനിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പോയി ഗര്‍ഭഛിദ്രം ചെയ്തു. അതിന് ശേഷം കാര്‍ത്തിക് തന്നെ ലൈംഗികവൃത്തിയിലേക്ക് തള്ളിവിടാന്‍ നോക്കുകയാണെന്നും യുവതി പരാതിയില്‍ ആരോപിച്ചു. യുവതിയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ച പോലീസ് പ്രതിയും യുവതിയുമൊത്തുമുള്ള ചിത്രങ്ങളും വീഡിയോയും പരിശോധിച്ചു. തുടര്‍ന്ന് ആറോളം വകുപ്പുകള്‍ ചുമത്തി പ്രതി കാര്‍ത്തിക് മുനുസ്വാമിയ്‌ക്കെതിരെ കേസെടുത്തു.

തദ്ദേശ തെരഞ്ഞെടുപ്പ്; ജില്ലയില്‍ 78.21 ശതമാനം പോളിങ് (8 മണി വരെ)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 78.21 ശതമാനം (രാത്രി 8 മണി വരെ) പോളിങ് രേഖപ്പെടുത്തി. കല്‍പ്പറ്റ നഗരസഭയില്‍ 77.26 ശതമാനവും മാനന്തവാടി നഗരസഭയില്‍ 78.68 ശതമാനവും സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍

ദുരന്ത ഭൂമിയിലെ ബൂത്തിലെത്തി അവര്‍ വോട്ട് ചെയ്ത് മടങ്ങി

ജനാധിപത്യ മഹോത്സവം നാടും നഗരവും ആരവത്തോടെ ഏറ്റെടുക്കുമ്പോള്‍ വിങ്ങുന്ന ഓര്‍മ്മകളുമായാണ് മുണ്ടക്കൈ-ചൂരല്‍മല സ്വദേശികള്‍ തങ്ങളുടെ ജന്മ സ്ഥലങ്ങളിലേക്ക് തിരികെയെത്തുന്നത്. ചൂരല്‍മല നൂറുല്‍ ഇസ്ലാം മദ്രസ ഹാളില്‍ സജ്ജമാക്കിയ ഒന്നാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ

ക്രിസ്മസ് വെക്കേഷനില്‍ ട്വിസ്റ്റ്; സ്‌കൂള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു.

തിരുവനന്തപുരം: ഇത്തവണ ക്രിസ്മസ് അവധി ദിനങ്ങളുടെ എണ്ണം കുട്ടി. സാധാരണയായി 10 ദിവസമാണ് അവധിയെങ്കില്‍ ഇത്തവണ അത് 11 ദിവസമാണ്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ക്രിസ്മസ് പരീക്ഷ തീയതിയില്‍ മാറ്റം വരുത്തിയതിനാലാണ് അവധികളുടെ എണ്ണം

വയനാട് ജില്ലയിൽ 78.6 ശതമാനം പോളിങ്

ജില്ലയിൽ വൈകിട്ട് ഏഴ് വരെ പോളിങ് 78.06 ശതമാനമായി. 647378 വോട്ടർമാരിൽ 505401 പേർ വോട്ട് ചെയ്തു. 313049 പുരുഷ വോട്ടർമാരിൽ 242973 പേരും (77.62%) 334321 സ്ത്രീ വോട്ടർമാരിൽ 262425 പേരും (78.49%)

ഐ.സി ബാലകൃഷ്ണ‌ൻ എംഎൽഎ വോട്ട് രേഖപ്പെടുത്തി.

കേണിച്ചിറ ഇൻഫന്റ് ജീസസ് സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തി ഐ സി ബാലകൃഷ്‌ണൻ എംഎൽഎ. ഭാര്യ ലക്ഷ്മിക്കും മകൾ ആര്യകൃഷ്‌ണയ്ക്കും ഒപ്പമാണ് അദ്ധേഹം വോട്ട് രേഖപ്പെടുത്തിയത്. ആര്യ കൃഷ്ണയുടെ കന്നിവോട്ടാണിത്. Facebook Twitter WhatsApp

സ്വര്‍ണവിലയില്‍ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. പവന് 80 രൂപയാണ് കുറഞ്ഞത്. 95,480 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് ആനുപാതികമായി പത്തുരൂപയാണ് കുറഞ്ഞത്. 11,935 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.ഇന്നലെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.