ടിവി അവതാരകയെ തീർത്ഥം നൽകി മയക്കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചു; ഗർഭിണിയായ അവതാരക ഗർഭഛിദ്രം നടത്തി: പൂജാരിക്കെതിരെ കേസ്.

തീര്‍ത്ഥം നല്‍കി മയക്കിയ ശേഷം പൂജാരി തന്നെ ബലാത്സംഗം ചെയ്തുവെന്നാരോപിച്ച്‌ ചെന്നൈയിലെ സ്വകാര്യ ടിവി ചാനല്‍ അവതാരക. വിരുഗംപാക്കം പോലീസ് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയത്. നഗരത്തിലെ ഒരു ക്ഷേത്രത്തിലെ പൂജാരിയ്‌ക്കെതിരെയാണ് ഇവര്‍ പരാതി നല്‍കിയത്. ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യമുണ്ടായിരുന്ന യുവതി ചെന്നൈയിലെ പാരീസ് കോര്‍ണറിനടുത്തുള്ള ക്ഷേത്രത്തില്‍ പതിവായി പോകാറുണ്ടായിരുന്നു.

ഇവിടെ വച്ചാണ് ക്ഷേത്രത്തിലെ പൂജാരിയായ കാര്‍ത്തിക് മുനുസ്വാമിയുമായി പരിചയത്തിലായത്. പിന്നീട് ക്ഷേത്രത്തിലെ പൂജാദി കാര്യങ്ങളും ചടങ്ങുകളും വാട്‌സ്‌ആപ്പ് വഴി യുവതിയെ കാര്‍ത്തിക് അറിയിക്കുമായിരുന്നു. അങ്ങനെ ഇരുവരും സൗഹൃദത്തിലായി. പിന്നീട് ക്ഷേത്രത്തിലെത്തുന്ന സമയത്തെല്ലാം യുവതിയ്ക്ക് ഇയാള്‍ പ്രത്യേക പരിഗണന നല്‍കി ദര്‍ശനത്തിന് സൗകര്യമൊരുക്കിക്കൊടുക്കുകയും ചെയ്തിരുന്നു.

അങ്ങനെയിരിക്കെ ഒരു ദിവസം ക്ഷേത്രത്തിലെത്തിയ യുവതിയെ വീട്ടില്‍ കൊണ്ടുവിടാം എന്ന് പറഞ്ഞ് കാര്‍ത്തിക് തന്റെ ബെന്‍സ് കാറില്‍ കയറ്റി. ശേഷം ഒരു തീര്‍ത്ഥം നല്‍കി. അതുകുടിച്ചതോടെ യുവതിയുടെ ബോധം നഷ്ടപ്പെട്ടു. അതിന് ശേഷമാണ് ഇയാള്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത്. പിന്നീട് യുവതിയെ വിവാഹം ചെയ്യാമെന്നും ഇയാള്‍ പറഞ്ഞു.

സംഭവത്തിന് ശേഷം കാര്‍ത്തിക് പതിവായി തന്റെ വീട്ടിലേക്ക് വരുമായിരുന്നുവെന്നും യുവതി നല്‍കിയ പരാതിയില്‍ പറഞ്ഞു. പിന്നീട് താന്‍ ഗര്‍ഭിണിയായപ്പോള്‍ വടപളനിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പോയി ഗര്‍ഭഛിദ്രം ചെയ്തു. അതിന് ശേഷം കാര്‍ത്തിക് തന്നെ ലൈംഗികവൃത്തിയിലേക്ക് തള്ളിവിടാന്‍ നോക്കുകയാണെന്നും യുവതി പരാതിയില്‍ ആരോപിച്ചു. യുവതിയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ച പോലീസ് പ്രതിയും യുവതിയുമൊത്തുമുള്ള ചിത്രങ്ങളും വീഡിയോയും പരിശോധിച്ചു. തുടര്‍ന്ന് ആറോളം വകുപ്പുകള്‍ ചുമത്തി പ്രതി കാര്‍ത്തിക് മുനുസ്വാമിയ്‌ക്കെതിരെ കേസെടുത്തു.

തദ്ദേശപ്പോരിൻ്റെ രണ്ടാം ഘട്ടം, വടക്കന്‍ കേരളത്തില്‍ വോട്ടെടുപ്പ് തുടങ്ങി; രാവിലെ തന്നെ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിംഗ് ആരംഭിച്ചു. വടക്കൻ കേരളത്തിലെ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഏഴ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ്. 470 ഗ്രാമപ്പഞ്ചായത്ത്, 77 ബ്ലോക്ക് പഞ്ചായത്ത്,

ഒറ്റക്കാലിൽ ഇരുപത് സെക്കൻഡ് നിൽക്കാൻ കഴിയുമോ? തലച്ചോറ് എന്നും ചെറുപ്പമായിരിക്കും!

പ്രായമാകുന്ന ആളുകളിൽ എഴുപത് വയസാകുമ്പോഴേക്കും ഓർമശക്തി കുറഞ്ഞ് വരുന്നതായാണ് കാണപ്പെടുന്നത്. ഇത് ഏകദേശം അറുപത്തേഴ് ശതമാനത്തോളം വരുമെന്നാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹെൽത്ത് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇപ്പോൾ ബ്രിട്ടീഷ് മെഡിക്കൽ ജേർണലിൽ വന്ന പഠനം

വൈറലാകാൻ മകനെ പ്ലാസ്റ്റിക് ബാഗിലാക്കി വായു വലിച്ചെടുത്ത് അമ്മ; ശ്വാസം മുട്ടി മകന്‍

സമൂഹ മാധ്യമങ്ങളിൽ വൈറലാകാനായി സ്വന്തം മകനെ വലിയൊരു പ്ലാസ്റ്റിക് ബാഗിലാക്കി ഉള്ളിലെ വായു മുഴുവന്‍ വലിച്ചെടുത്ത് അമ്മ. വിഡിയോ പങ്കുവച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ രോഷം. റഷ്യയിലെ സരടോവിൽ നിന്നുള്ള 36 -കാരിയായ പാരന്‍റിങ്

തെരഞ്ഞെടുപ്പ്, മുത്തങ്ങ, തോൽപ്പെട്ടി ഇക്കോ ടൂറിസം കേന്ദ്രങ്ങൾക്ക് നാളെ അവധി

തെരഞ്ഞെടുപ്പ്, മുത്തങ്ങ, തോൽപ്പെട്ടി ഇക്കോ ടൂറിസം കേന്ദ്രങ്ങൾക്ക് നാളെ അവധി നാളെ (11.12.2025) നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് പ്രമാണിച്ച് വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ, തോൽപ്പെട്ടി ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അവധി ആയിരിക്കും. Facebook

ക്വട്ടേഷന്‍ ക്ഷണിച്ചു.

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലെ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂള്‍/പ്രീമെട്രിക് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന സര്‍ഗോത്സവം-2025 കലാമേളയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളെയും എസ്‌കോര്‍ട്ടിങ് സ്റ്റാഫുകളെയും കല്‍പ്പറ്റയില്‍ നിന്ന് കണ്ണൂരിലേക്കും തിരിച്ചും എത്തിക്കുന്നതിന് 34 സീറ്റ് നോണ്‍-എസി ടൂറിസ്റ്റ്

ദുരന്തഭൂമിയിലേക്ക് അവര്‍ വീണ്ടുമെത്തും സമ്മതിദാനവകാശം ഉറപ്പാക്കാന്‍

ഉറ്റവര്‍ നഷ്ടമായ ദുരന്ത ഭൂമിയിലേക്ക് അവര്‍ വീണ്ടുമെത്തുകയാണ്, ജനാധ്യപത്യ അവകാശം പൂര്‍ത്തീകരിക്കുന്നതിന്. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍ ദുരന്തബാധിതര്‍ ചൂരല്‍മല മദ്‌റസ ഹാളിലെ 001-ാം നമ്പര്‍ ബൂത്തിലാണ് സമ്മതിദാനവകാശം വിനിയോഗിക്കാന്‍ ദുരന്തഭൂമിയിലേക്ക് വീണ്ടുമെത്തുക. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.