കാട്ടികുളം പനവല്ലി കൈരളി സ്റ്റോർ എന്ന സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന 30 ചാക്ക് ഫോർട്ടിഫൈഡ് അരി റേഷൻ അരിയാണെന്ന പ്രാഥമിക ബോധ്യത്തിൻ്റെ അടിസ്ഥാനത്തിൽ പിടിച്ചെടുത്തു. 25 കി.ഗ്രാം പ്ലാസ്റ്റിക് ചാക്കുകളിലായി മാറ്റി നിറച്ചനിലയിൽ കണ്ടെത്തിയ ഫോർട്ടിഫൈഡ് റേഷനരി മാനന്തവാടി താലൂക്ക് സപ്ലൈ ഓഫീസർ , റേഷനിംഗ് ഇൻസ്പെക്ടർമാർ എന്നിവരുടെ സാന്നിധ്യത്തിൽ പിടിച്ചെടുത്ത് NFSA ഗോഡൗണിലേക്ക് മാറ്റി . ക്വാളിറ്റി കൺട്രോളർ പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷം വ്യാപാരിക്കെതിരെ കൂടുതൽ കേസെടുത്ത് തുടർ നടപടികൾ സ്വീകരിക്കുമെന്ന് ഭക്ഷ്യ കമ്മിഷൻ അംഗം വിജയലക്ഷമി അറിയിച്ചു. ഫോർട്ടിഫൈഡ് റേഷനരി എങ്ങിനെ ഓപ്പൺ മാർക്കറ്റിൽ എത്തി എന്നതിനെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ സപ്ലൈ ഓഫീസറോട് നിർദ്ദേശിച്ചതായും അവർ അറിയിച്ചു.

‘ആദ്യം വോട്ട് എണ്ണണം, UDF ജയിക്കണം, ബാക്കി ഹൈക്കമാൻഡ് തീരുമാനിക്കും’; മുഖ്യമന്ത്രി വിവാദത്തിൽ രമേശ് ചെന്നിത്തല
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപുള്ള കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ പ്രതികരിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സോഷ്യല്‍ മീഡിയയിലൂടെ അല്ല കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വിവാദങ്ങള്‍ അനാവശ്യമാണെന്നും







