കാട്ടികുളം പനവല്ലി കൈരളി സ്റ്റോർ എന്ന സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന 30 ചാക്ക് ഫോർട്ടിഫൈഡ് അരി റേഷൻ അരിയാണെന്ന പ്രാഥമിക ബോധ്യത്തിൻ്റെ അടിസ്ഥാനത്തിൽ പിടിച്ചെടുത്തു. 25 കി.ഗ്രാം പ്ലാസ്റ്റിക് ചാക്കുകളിലായി മാറ്റി നിറച്ചനിലയിൽ കണ്ടെത്തിയ ഫോർട്ടിഫൈഡ് റേഷനരി മാനന്തവാടി താലൂക്ക് സപ്ലൈ ഓഫീസർ , റേഷനിംഗ് ഇൻസ്പെക്ടർമാർ എന്നിവരുടെ സാന്നിധ്യത്തിൽ പിടിച്ചെടുത്ത് NFSA ഗോഡൗണിലേക്ക് മാറ്റി . ക്വാളിറ്റി കൺട്രോളർ പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷം വ്യാപാരിക്കെതിരെ കൂടുതൽ കേസെടുത്ത് തുടർ നടപടികൾ സ്വീകരിക്കുമെന്ന് ഭക്ഷ്യ കമ്മിഷൻ അംഗം വിജയലക്ഷമി അറിയിച്ചു. ഫോർട്ടിഫൈഡ് റേഷനരി എങ്ങിനെ ഓപ്പൺ മാർക്കറ്റിൽ എത്തി എന്നതിനെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ സപ്ലൈ ഓഫീസറോട് നിർദ്ദേശിച്ചതായും അവർ അറിയിച്ചു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







