കാട്ടികുളം പനവല്ലി കൈരളി സ്റ്റോർ എന്ന സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന 30 ചാക്ക് ഫോർട്ടിഫൈഡ് അരി റേഷൻ അരിയാണെന്ന പ്രാഥമിക ബോധ്യത്തിൻ്റെ അടിസ്ഥാനത്തിൽ പിടിച്ചെടുത്തു. 25 കി.ഗ്രാം പ്ലാസ്റ്റിക് ചാക്കുകളിലായി മാറ്റി നിറച്ചനിലയിൽ കണ്ടെത്തിയ ഫോർട്ടിഫൈഡ് റേഷനരി മാനന്തവാടി താലൂക്ക് സപ്ലൈ ഓഫീസർ , റേഷനിംഗ് ഇൻസ്പെക്ടർമാർ എന്നിവരുടെ സാന്നിധ്യത്തിൽ പിടിച്ചെടുത്ത് NFSA ഗോഡൗണിലേക്ക് മാറ്റി . ക്വാളിറ്റി കൺട്രോളർ പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷം വ്യാപാരിക്കെതിരെ കൂടുതൽ കേസെടുത്ത് തുടർ നടപടികൾ സ്വീകരിക്കുമെന്ന് ഭക്ഷ്യ കമ്മിഷൻ അംഗം വിജയലക്ഷമി അറിയിച്ചു. ഫോർട്ടിഫൈഡ് റേഷനരി എങ്ങിനെ ഓപ്പൺ മാർക്കറ്റിൽ എത്തി എന്നതിനെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ സപ്ലൈ ഓഫീസറോട് നിർദ്ദേശിച്ചതായും അവർ അറിയിച്ചു.

പാർട്ട് ടൈം ഓൺലൈൻ ജോലി തട്ടിപ്പ്: ചെറിയ തുകകൾ പ്രതിഫലമായി നൽകിയശേഷം ഒറ്റപ്പാലം സ്വദേശിയിൽ നിന്ന് നിക്ഷേപമായി കൈപ്പറ്റിയ 50 ലക്ഷത്തോളം കബളിപ്പിച്ചു; തിരുവനന്തപുരം സ്വദേശിയായ 25കാരന് സമർത്ഥമായി വലയിൽ വീഴ്ത്തി പോലീസ്
വീട്ടിലിരുന്ന് ഓണ്‍ലൈനായി പാർട്ട് ടൈം ജോലി ചെയ്ത് പണം സമ്ബാദിക്കാമെന്ന് വാഗ്‌ദാനം നല്‍കി പണം തട്ടിയ കേസിലെ പ്രതിയെ പോലീസ് പിടികൂടിയത് സുപ്രധന നീക്കത്തിലൂടെ.കാട്ടാക്കട സ്വദേശി ആന്റോ ബിജു(25) ആണ് അറസ്റ്റിലായത്. ഒറ്റപ്പാലം സ്വദേശിയാണ്