വശീകരിക്കാൻ കാമുകി; കൊലയാളികൾ വിമാനത്തിൽ പറന്നിറങ്ങി; ചെലവാക്കിയത് കോടികൾ: കൊൽക്കത്തയിൽ നടന്ന ബംഗ്ലാദേശ് എംപിയുടെ കൊലപാതകത്തിന് പിന്നിൽ സിനിമ കഥകളെ വെല്ലും ആസൂത്രണം

ബംഗ്ലാദേശ് എം.പി. അൻവാറുല്‍ അസീം അനാറിന്റെ കൊലപാതകത്തിന് കാരണം ബിസിനസ് വൈരമെന്ന് സൂചന. കൊലപാതകത്തിന്റെ മുഖ്യസൂത്രധാരനും ബംഗ്ലാദേശി വംശജനുമായ അഖ്തറുസ്സമാൻ ഷഹീനും കൊല്ലപ്പെട്ട അസീം അനാറും തമ്മില്‍ ബിസിനസ് തർക്കങ്ങളുണ്ടായിരുന്നതായാണ് ബംഗ്ലാദേശി മാധ്യമങ്ങളുടെ റിപ്പോർട്ട്. ഇതാണ് ആസൂത്രിതമായ കൊലപാതകത്തിലേക്ക് നയിച്ചതെന്നും പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ടുകളില്‍ പറയുന്നു.കൊല്‍ക്കത്തയില്‍വെച്ച്‌ കൊല്ലപ്പെട്ട അസീം അനാറിന്റെ സുഹൃത്തായിരുന്നു കേസിലെ മുഖ്യപ്രതിയായ അഖ്തറുസ്സമാൻ.

അടുത്തിടെ ഒരു ഗസ്റ്റ് ഹൗസ് വാങ്ങിയതുമായി ബന്ധപ്പെട്ട് ഇരുവർക്കുമിടയില്‍ തർക്കങ്ങള്‍ നിലനിന്നിരുന്നതായാണ് വിവരം. ഇതാണ് കൊലപാതകത്തിന് കാരണമായതെന്നും റിപ്പോർട്ടുകളുണ്ട്.അസീം അൻവാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ ഒരാളും ബംഗ്ലാദേശില്‍ മൂന്നുപേരുമാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. എന്നാല്‍, കേസിലെ മുഖ്യപ്രതിയായ അഖ്തറുസ്സമാൻ എവിടെയാണെന്ന് സംബന്ധിച്ച്‌ വ്യക്തതയില്ല. യു.എസ്. പൗരനായ ഇയാള്‍ കൃത്യം നടക്കുന്നതിന് രണ്ടുദിവസം മുമ്ബ് സ്വദേശമായ ബംഗ്ലാദേശിലേക്കും അവിടെനിന്ന് നേപ്പാളിലേക്കും കടന്നതായാണ് സൂചന. പക്ഷേ, ഇതുസംബന്ധിച്ച്‌ ഔദ്യോഗികമായ സ്ഥിരീകരണമില്ല.

അതേസമയം, അസീം അനാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശില്‍ അറസ്റ്റിലായ മൂന്ന് പ്രതികളെയും കോടതി എട്ട് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അസീം അനാറിനെ ഹണിട്രാപ്പില്‍ കുരുക്കിയ ഷിലാസ്തി റഹ്മാൻ, കൊലയാളിസംഘത്തില്‍ ഉള്‍പ്പെട്ട അമാനുള്ള അമാൻ എന്ന ഷിമുല്‍ ബുയ്യാൻ, ഫൈസല്‍ അലി എന്ന സാജി എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്. കൊലക്കേസുമായി ബന്ധപ്പെട്ട് അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരനായ ജിഹാദ് ഹാവലാധർ എന്നയാളെ കൊല്‍ക്കത്ത പോലീസും അറസ്റ്റ് ചെയ്തിട്ടുണ്ട്. കശാപ്പുകാരനായ ഇയാളാണ് മൃതദേഹം വെട്ടിമുറിക്കാനും മറ്റും സഹായംനല്‍കിയത്.

അസീം അനാർ എത്തിയത് മേയ് 12-ന്: ബംഗ്ലാദേശിലെ അവാമി ലീഗ് പാർട്ടിയുടെ എം.പി.യായ അൻവാറുല്‍ അസീം അനാർ മേയ് 12-നാണ് കൊല്‍ക്കത്തയിലെത്തിയത്. ബംഗ്ലാദേശിലെ ഖുല്‍ന ഡിവിഷനിലെ ജെനൈദാഹ്-4 മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അസീം അനാർ മൂന്നാംതവണയാണ് എം.പി.യായി തിരഞ്ഞെടുക്കപ്പെട്ടത്. ചികിത്സാ ആവശ്യാർഥമാണ് കൊല്‍ക്കത്തയിലേക്ക് വരുന്നതെന്നായിരുന്നു അസീം അനാർ പറഞ്ഞിരുന്നത്. ഇതിനായി കൊല്‍ക്കത്തയിലെ സുഹൃത്ത് ഗോപാല്‍ ബിശ്വാസിനെ ബന്ധപ്പെട്ട് താമസം ഉള്‍പ്പെടെയുള്ള കാര്യങ്ങളും ഒരുക്കിയിരുന്നു. മേയ് 12-ന് കൊല്‍ക്കത്തയിലെത്തിയ അനാർ ഗോപാല്‍ ബിശ്വാസിന്റെ കൊല്‍ക്കത്ത സിന്ധിയിലെ വീട്ടിലാണ് താമസിച്ചത്.

പിറ്റേദിവസം ഡോക്ടറെ കാണാനെന്ന് പറഞ്ഞ് അസീം അനാർ ഇവിടെനിന്നിറങ്ങി. എന്നാല്‍, ഇതിനുശേഷം അസീം അനാറിനെക്കുറിച്ച്‌ യാതൊരുവിവരവും ലഭിച്ചില്ല. ഇതിനിടെ താൻ ഡല്‍ഹിയിലുണ്ടെന്ന് പറഞ്ഞ് അസീം അനാറിന്റെ ഫോണില്‍നിന്ന് ബംഗ്ലാദേശിലുള്ള മകള്‍ക്ക് ഉള്‍പ്പെടെ സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. പക്ഷേ, അനാറിനെ ഫോണില്‍ വിളിച്ചിട്ട് കിട്ടിയില്ല. ഇതോടെ സംശയം തോന്നിയ മകളും ഗോപാല്‍ ബിശ്വാസും മേയ് 18-ന് കൊല്‍ക്കത്ത പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അസീം അനാർ കൊല്ലപ്പെട്ടതായി കണ്ടെത്തിയത്.

പോയത് ന്യൂടൗണിലെ ഫ്ളാറ്റിലേക്ക്, ക്രൂരമായ കൊലപാതകം: മേയ് 13-ന് ഡോക്ടറെ കാണാനും വൈദ്യപരിശോധനയ്ക്കുമായി സുഹൃത്തിന്റെ വീട്ടില്‍നിന്നിറങ്ങിയ അസീം അനാർ കൊല്‍ക്കത്ത ന്യൂടൗണിലെ ഒരു ഫ്ളാറ്റിലേക്കാണ് പോയത്. ഒരു യുവതിക്കും മറ്റൊരു പുരുഷനും ഒപ്പം അസീം അനാർ ഫ്ളാറ്റിലേക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കണ്ടെടുത്തിരുന്നു. എന്നാല്‍, ഇവിടെനിന്ന് അസീം തിരികെപോകുന്ന ദൃശ്യങ്ങള്‍ കണ്ടില്ല. മാത്രമല്ല, അസീമിനൊപ്പം ഫ്ളാറ്റിലേക്ക് പോയവർ രണ്ടുദിവസത്തിനിടെ ഇവിടെനിന്ന് മടങ്ങിയതായി സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായി.

ഇവരില്‍ രണ്ടുപേരുടെ കൈവശം വലിയ ബാഗുകളുമുണ്ടായിരുന്നു. ഈ ദൃശ്യങ്ങള്‍ കണ്ടെത്തിയതോടെ തന്നെ അസീം അനാറിനെ ഫ്ളാറ്റില്‍വെച്ച്‌ കൊലപ്പെടുത്തിയതായി പോലീസിന് സംശയം ബലപ്പെട്ടിരുന്നു. പിന്നാലെ കേസിലെ പ്രതികളായ മൂന്നുപേരെ ബംഗ്ലാദേശില്‍ അറസ്റ്റ് ചെയ്തതോടെ അരുംകൊലയുടെ ചുരുളഴിയുകയായിരുന്നു.

ഒരുമാസത്തോളം നീണ്ട ആസൂത്രണം: അസീം അനാറിനെ കൊലപ്പെടുത്താനായി സൂത്രധാരനായ അഖ്തറുസ്സമാന്റെ നേതൃത്വത്തില്‍ ഒരുമാസത്തോളം നീണ്ട ആസൂത്രണം നടന്നതായാണ് കണ്ടെത്തല്‍. ഹണിട്രാപ്പില്‍ കുരുക്കിയാണ് അനാറിനെ പ്രതികള്‍ കൊല്‍ക്കത്തയിലെത്തിച്ചത്. ഇതിനായി അഖ്തറുസ്സമാന്റെ കാമുകിയായ ഷിലാസ്തി റഹ്മാനെ ഉപയോഗിച്ചു. ഇതിനൊപ്പം കൊല്‍ക്കത്തയില്‍വെച്ച്‌ കൃത്യം നടത്താനുള്ള മുന്നൊരുക്കങ്ങളും അഖ്തറുസ്സമാൻ ആരംഭിച്ചിരുന്നു. ഏകദേശം അഞ്ച് കോടിയോളം രൂപ പ്രതിഫലം നല്‍കിയാണ് കൊലയാളിസംഘത്തെ ഇയാള്‍ കണ്ടെത്തിയത്.

ബംഗ്ലാദേശിലെ കൊച്ചാന്ദ്പുർ നഗരസഭാ മേയറുടെ ഇളയ സഹോദരനാണ് അഖ്തറുസ്സമാൻ. യു.എസ്. പൗരത്വമുള്ള ഇയാള്‍ ബംഗ്ലാദേശില്‍നിന്നാണ് കൊലയാളിസംഘം കണ്ടെത്തിയത്. കൊല്‍ക്കത്തയില്‍വെച്ച്‌ കൃത്യം നടത്താൻ തീരുമാനിച്ചതോടെ ഇതിനുവേണ്ട സജ്ജീകരണങ്ങളും ഇയാള്‍ തയ്യാറാക്കി. ഏപ്രില്‍ 25-നാണ് കൊല്‍ക്കത്തയിലെത്തി പ്രതി ഫ്ളാറ്റ് വാടകയ്ക്കെടുത്തത്. ഉന്നതർ താമസിക്കുന്ന ന്യൂടൗണ്‍ മേഖലയില്‍ ഏകദേശം ഒരുലക്ഷം രൂപ വാടക നല്‍കിയാണ് ഫ്ളാറ്റെടുത്തിരുന്നത്. തുടർന്ന് കാമുകിയായ ഷിലാസ്തി, കൊലയാളിസംഘത്തിലെ പ്രധാനിയായ അമാൻ എന്നിവർക്കൊപ്പം ഇയാള്‍ ഫ്ളാറ്റിലെത്തിയതായാണ് വിവരം. ഈ സമയത്തുതന്നെ മുംബൈയില്‍നിന്ന് കശാപ്പുകാരനായ ജിഹാദിനെയും കൊല്‍ക്കത്തയിലെത്തിച്ചു. ജിഹാദിനെയും മറ്റൊരുപ്രതിയായ സിയാമിനെയും കൊല്‍ക്കത്തയിലെ മറ്റൊരിടത്താണ് താമസിപ്പിച്ചത്.

കൃത്യം നടത്തുന്നതിന് മൂന്നുദിവസം മുമ്ബ് അഖ്തറുസ്സമാൻ കൊല്‍ക്കത്തയില്‍നിന്ന് മടങ്ങിയിരുന്നു. എല്ലാ ചുമതലയും അമാനെ ഏല്‍പ്പിച്ചാണ് ഇയാള്‍ തിരികെപോയത്. പിന്നാലെ കൊലയാളിസംഘത്തില്‍ ഉള്‍പ്പെട്ട രണ്ടുപേർ കൂടി ബംഗ്ലാദേശില്‍നിന്ന് കൊല്‍ക്കത്തയിലെത്തി. നിലവില്‍ അറസ്റ്റിലായ ഫൈസല്‍ അലി, മൊസ്താഫിസ് എന്നിവരാണ് മേയ് 11-ന് കൊല്‍ക്കത്തയിലെത്തിയത്. നഗരത്തിലെ ചിനാർ പാർക്ക് മേഖലയിലെ ഹോട്ടലില്‍ ഇവർ മുറിയെടുത്തു.

അതിക്രൂരമായ കൊലപാതകം, മൃതദേഹം വെട്ടിനുറുക്കി:

ദിവസങ്ങളോളം നീണ്ട ഫോണ്‍കോളുകളിലൂടെയും മറ്റും അസീം അനാറിനെ ഹണിട്രാപ്പില്‍ കുരുക്കിയ ഷിലാസ്തി റഹ്മാനാണ് ഇദ്ദേഹത്തെ കൊല്‍ക്കത്തയിലേക്ക് വിളിച്ചുവരുത്തിയത്. സംഭവം ഹണിട്രാപ്പാണെന്ന് മനസിലാകാതെ അസീം അനാർ ചികിത്സയ്ക്കെന്ന് പറഞ്ഞ് കൊല്‍ക്കത്തയിലേക്ക് യാത്രതിരിച്ചു. മേയ് 12-ന് സുഹൃത്തിന്റെ വീട്ടില്‍ തങ്ങിയ അസീം അനാറിനെ പിറ്റേദിവസം കൊലയാളിസംഘം ന്യൂടൗണിലെ ഫ്ളാറ്റിലേക്ക് കൊണ്ടുപോയി.പ്രതികളില്‍ രണ്ടുപേർ ഒരു കാറിലെത്തിയാണ് എം.പി.യെ ന്യൂടൗണിലെ ഫ്ളാറ്റിലേക്കെത്തിച്ചത്. ഷിലാസ്തി റഹ്മാനും കൂടെയുണ്ടായിരുന്നു.

തുടർന്ന് ഫ്ളാറ്റിലെത്തിച്ച അസീം അനാറിനെ പ്രതികള്‍ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയതായാണ് പ്രാഥമിക വിവരം. തുടർന്ന് കശാപ്പുകാരനായ ജിഹാദിന്റെ സഹായത്തോടെ മൃതദേഹം വെട്ടിനുറുക്കി. മൃതദേഹത്തില്‍നിന്ന് തൊലിനീക്കുകയും എല്ലുകളില്‍നിന്ന് മാംസം വേർപ്പെടുത്തുകയുംചെയ്തു. തുടർന്ന് ഇവയെല്ലാ മഞ്ഞള്‍പൊടി ചേർത്ത് കവറുകളിലാക്കി. ചില മൃതദേഹാവാശിഷ്ടങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്നതായും സംശയമുണ്ട്.

പ്ലാസ്റ്റിക് കവറുകളിലാക്കി സൂക്ഷിച്ച മൃതദേഹാവശിഷ്ടങ്ങള്‍ രണ്ട് വലിയ ബാഗുകളിലേക്കാണ് പിന്നീട് മാറ്റിയത്. തുടർന്ന് ഇവയെല്ലാം വിവിധയിടങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു. കൃത്യം നടത്തിയശേഷം ഫ്ളാറ്റിലെ ശൗചാലയം അടക്കം ആസിഡ് ഉപയോഗിച്ച്‌ കഴുകി വൃത്തിയാക്കിയിരുന്നു. സംഭവത്തിന് പിന്നാലെ കൊലയാളിസംഘത്തില്‍പ്പെട്ടവർ ബംഗ്ലാദേശിലേക്ക് മടങ്ങുകയുംചെയ്തു.പ്രതികളില്‍ രണ്ടുപേർ മേയ് 15-നാണ് ധാക്കയിലേക്ക് വിമാനമാർഗം പോയത്. മറ്റുരണ്ടുപേർ 17,18 തീയതികളിലായും കൊല്‍ക്കത്ത വിട്ടു.

ഇതിലൊരാള്‍ ബിഹാർ വഴി നേപ്പാളിലെത്തിയശേഷം അവിടെനിന്നാണ് ബംഗ്ലാദേശിലേക്ക് പോയത്. ഈ സമയം കൊല്ലപ്പെട്ട അസീം അനാറിന്റെ ഫോണ്‍ ഉപയോഗിച്ചിരുന്നതും ഇയാളാണെന്നാണ് സംശയം. ഡല്‍ഹിയിലുണ്ടെന്നും അവിടെ ചില ജോലികളുണ്ടെന്നുമാണ് അസീമിന്റെ ബന്ധുക്കള്‍ക്ക് ഇയാള്‍ സന്ദേശമയച്ചിരുന്നു. തുടർന്ന് അസീമിന്റെ മൊബൈല്‍ഫോണ്‍ ബിഹാറില്‍ ഉപേക്ഷിച്ച്‌ പ്രതി നാട്ടിലേക്ക് പോവുകയായിരുന്നു.

പരാതിയില്‍ അന്വേഷണം, അറസ്റ്റ്:

അസീം അനാറിന്റെ മൊബൈല്‍നമ്ബറില്‍നിന്ന് സന്ദേശങ്ങള്‍ ലഭിച്ചിരുന്നെങ്കിലും ഫോണ്‍ വിളിച്ചിട്ട് കിട്ടിയിരുന്നില്ല. ഇതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ അസീം അനാർ ന്യൂടൗണിലെ ഫ്ളാറ്റിലെത്തിയെന്നും ഇവിടെവെച്ച്‌ കൊല്ലപ്പെട്ടെന്നും കണ്ടെത്തി. കൊല്‍ക്കത്ത പോലീസിനൊപ്പം ബംഗ്ലാദേശിലെ അന്വേഷണ ഏജൻസികളും അന്വേഷണത്തില്‍ പങ്കാളികളായി. കേസില്‍ ഉള്‍പ്പെട്ട മൂന്ന് പ്രതികള്‍ ബംഗ്ലാദേശില്‍ പിടിയിലായി. കശാപ്പുകാരനായ ബംഗ്ലാദേശ് സ്വദേശിയെ കൊല്‍ക്കത്ത പോലീസും പിടികൂടി.

ഫുട്‌ബോള്‍ കാണാത്തവര്‍ക്ക് വരെ മെസ്സിയെ ഇഷ്ടമാണ്; കേരളത്തിലേക്ക് വരുമ്പോള്‍ അഭിമാനമാണ്: ഐ എം വിജയന്‍

ലോക ചാമ്പ്യന്മാരായ ലയണല്‍ മെസ്സിയും അര്‍ജന്റീന ടീമും കേരളത്തിലേക്ക് എത്തുന്നതിലുള്ള സന്തോഷം പങ്കുവച്ച് ഇന്ത്യന്‍ ഫുട്‌ബോള്‍

വാഹന ഉടമകളുടെ കീശ ചോരും, തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം ഉടൻ വർദ്ധിക്കും, കാരണം ഇൻഷുറൻസ് കമ്പനികളുടെ നഷ്‍ടം

രാജ്യത്തെ വാഹന ഉടമകൾക്ക് ചെലവ് കൂട്ടിക്കൊണ്ട് ഉടൻ തന്നെ തേർഡ് പാർട്ടി (TP) ഇൻഷുറൻസ് പ്രീമിയം

മെസി വരുമെന്ന് ആവര്‍ത്തിച്ച് മന്ത്രി അബ്ദുറഹിമാന്‍; അര്‍ജന്റീനയുടെ മത്സരം തിരുവനന്തപുരത്ത് നടത്തിയേക്കും

തിരുവനന്തപുരം: ലിയോണല്‍ മെസിയും അര്‍ജന്റീനയും കേരളത്തിലെത്തുമെന്ന് ആവര്‍ത്തിച്ച് മന്ത്രി വി അബ്ദുറഹിമാന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം

WAYANAD EDITOR'S PICK

TOP NEWS

റേഷൻ കാർഡുകൾ തരം മാറ്റുന്നതിന് അപേക്ഷ സമർപ്പിക്കാം

പൊതുവിഭാഗം റേഷൻ കാർഡുകള്‍ (വെള്ള, നീല) പിഎച്ച്‌എച്ച്‌ വിഭാഗത്തിലേക്ക് (പിങ്ക് കാർഡ്) തരം മാറ്റുന്നതിന് ജൂണ്‍ 15 വരെ അപേക്ഷ സമർപ്പിക്കാം. ഓണ്‍ലൈനായാണ് അപേക്ഷ നല്‍കുന്നത്. അർഹരായ…
General

ഫുട്‌ബോള്‍ കാണാത്തവര്‍ക്ക് വരെ മെസ്സിയെ ഇഷ്ടമാണ്; കേരളത്തിലേക്ക് വരുമ്പോള്‍ അഭിമാനമാണ്: ഐ എം വിജയന്‍

ലോക ചാമ്പ്യന്മാരായ ലയണല്‍ മെസ്സിയും അര്‍ജന്റീന ടീമും കേരളത്തിലേക്ക് എത്തുന്നതിലുള്ള സന്തോഷം പങ്കുവച്ച് ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐ എം വിജയന്‍. മെസ്സിയെ പോലെ വലിയ താരത്തെ…
Kerala

വാഹന ഉടമകളുടെ കീശ ചോരും, തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം ഉടൻ വർദ്ധിക്കും, കാരണം ഇൻഷുറൻസ് കമ്പനികളുടെ നഷ്‍ടം

രാജ്യത്തെ വാഹന ഉടമകൾക്ക് ചെലവ് കൂട്ടിക്കൊണ്ട് ഉടൻ തന്നെ തേർഡ് പാർട്ടി (TP) ഇൻഷുറൻസ് പ്രീമിയം തുകകൾ വർദ്ധിക്കാൻ പോകുന്നതായി റിപ്പോർട്ട്. ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ്…
General

സ്പ്ലാഷ് മഴ മഹോത്സവം പതിനൊന്നാം എഡിഷന് വയനാടൊരുങ്ങുന്നു.

കൽപ്പറ്റ: അടുത്തമാസം പതിനൊന്നു മുതൽ വയനാട്ടിൽ നടക്കുന്ന സ്പ്ലാഷ് മഴ മഹോത്സവത്തിന് ഉള്ള ഒരുക്കങ്ങൾ ആരംഭിച്ചു . ടൂറിസം സംരംഭകരും ടൂർ ഓപ്പറേറ്റർമാരും പങ്കെടുക്കുന്ന ബി ടു…
Kalpetta

ഫൊട്ടോഗ്രഫേഴ്‌സ് അസോസിയേഷൻ പരിസ്ഥ‌ിതി ദിനം ആചരിച്ചു.

ഓൾ കേരള ഫൊട്ടോഗ്രഫേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്‌ഥിതി ദിനാചരണം കൽപറ്റ എസ്കെഎംജെ ഹൈസ്‌കൂളിൽ സൗത്ത് വയനാട് ഡിവിഷൻ ഫോറസ്‌റ്റ് ഓഫിസർ അജിത്ത് കെ.രാമൻ ആൽ…
Kalpetta

RECOMMENDED

ഫുട്‌ബോള്‍ കാണാത്തവര്‍ക്ക് വരെ മെസ്സിയെ ഇഷ്ടമാണ്; കേരളത്തിലേക്ക് വരുമ്പോള്‍ അഭിമാനമാണ്: ഐ എം വിജയന്‍

ലോക ചാമ്പ്യന്മാരായ ലയണല്‍ മെസ്സിയും അര്‍ജന്റീന ടീമും കേരളത്തിലേക്ക് എത്തുന്നതിലുള്ള സന്തോഷം പങ്കുവച്ച് ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐ എം വിജയന്‍. മെസ്സിയെ പോലെ വലിയ താരത്തെ സര്‍ക്കാർ കേരളത്തിലേക്ക് കൊണ്ടുവരികയെന്നത് എല്ലാ ഫുട്‌ബോള്‍…

മെസി വരുമെന്ന് ആവര്‍ത്തിച്ച് മന്ത്രി അബ്ദുറഹിമാന്‍; അര്‍ജന്റീനയുടെ മത്സരം തിരുവനന്തപുരത്ത് നടത്തിയേക്കും

തിരുവനന്തപുരം: ലിയോണല്‍ മെസിയും അര്‍ജന്റീനയും കേരളത്തിലെത്തുമെന്ന് ആവര്‍ത്തിച്ച് മന്ത്രി വി അബ്ദുറഹിമാന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അര്‍ജെന്റീന ഫുട്ബാള്‍ അസോസിയേഷനും കേരള സര്‍ക്കാരും സംയുക്തമായി ഷെഡ്യൂള്‍ അറിയിക്കും. മത്സരത്തിനു പ്രഥമ പരിഗണന…

പ്ലസ് വണ്‍ പ്രവേശനം ;സീറ്റ് ക്ഷാമമില്ലെന്ന് മന്ത്രി

തിരുവനന്തപുരം: ഹയർ സെക്കൻഡറി പ്രവേശനത്തിന് സംസ്ഥാനത്ത് എവിടെയും നിലവില്‍ സീറ്റ് ക്ഷാമമില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി. നിലവില്‍ പ്ലസ് വണ്‍ സീറ്റുകള്‍ അധികമാണ്. മലപ്പുറത്ത് കഴിഞ്ഞ വർഷവും സീറ്റ് അധികമായിരുന്നു. കുറ്റമറ്റ രീതിയില്‍ പ്രവേശന നടപടി…

തത്കാല്‍ ടിക്കറ്റിന് ഇനി ഇ-ആധാര്‍ വെരിഫിക്കേഷന്‍

തിരുവനന്തപുരം: തത്കാല്‍ ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിന് നിര്‍ബന്ധിത ഇ-ആധാര്‍ വെരിഫിക്കേഷന്‍ ഏര്‍പ്പെടുത്താന്‍ ഇന്ത്യന്‍ റെയില്‍വേ. ഈ മാസം അവസാനം ഈ പുതിയ സംവിധാനം ആരംഭിക്കുമെന്നാണ് പ്രതീക്ഷ. തത്കാല്‍ ടിക്കറ്റുകളുടെ ദുരുപയോഗവും തട്ടിപ്പും തടയുന്നതിനും…

‘ഗ്രൗണ്ട് വിട്ടുപോകും മുമ്പേ കൈയിൽ കിട്ടും, ചിലർ കുഴപ്പത്തിലാക്കാൻ ശ്രമിക്കും, വീഴരുത്’; വമ്പൻ പ്രഖ്യാപനവുമായി ​ഗണേഷ് കുമാർ

തിരുവനന്തപുരം: പ്രായോ​ഗിക പരീക്ഷയിൽ ജയിച്ചാൽ ​ഗ്രൗണ്ട് വിട്ട് പോകും മുമ്പ് ഡ്രൈവിങ് ലൈസൻസ് കൈയിൽ കിട്ടുമെന്ന് ​ഗതാ​ഗത മന്ത്രി കെബി ​ഗണേഷ് കുമാർ. ഫോണിലേക്ക് ഡിജിറ്റൽ രൂപത്തിലാണ് ലൈസൻസ് ലഭ്യമാക്കുക. ചിലർ അട്ടിമറിക്കാനും കുഴപ്പത്തിലാക്കാനും…

സോഫ്റ്റ്‌വെയർ എൻജിനീയറെ വശീകരിച്ച് ലൈംഗിക ബന്ധം; ഹണി ട്രാപ്പിലൂടെ തട്ടിയെടുത്തത് ലക്ഷങ്ങൾ

ഹണിട്രാപ്പ് കേസില്‍ കോട്ടയം ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്ത അതിരമ്ബുഴ അമ്മഞ്ചേരി സ്വദേശിനി ധന്യയ്ക്ക് സമൂഹത്തിലെ ഉന്നതരുമായി അടുത്ത ബന്ധമുണ്ടായിരുന്നതായി സൂചന. സൗഹൃദം സ്ഥാപിച്ച്‌ അയല്‍വീട്ടില്‍ താമസിച്ചിരുന്ന സോഫ്റ്റ്‌വെയർ എൻജിനീയറായ യുവാവിനെ ഹണിട്രാപ്പില്‍ പെടുത്തിയ…

പ്ലസ് വൺ പ്രവേശനത്തിന് ഒരുങ്ങിയിരുന്ന പെൺകുട്ടിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; സംഭവം പാലക്കാട്

വിദ്യാർഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് നല്ലേപ്പിള്ളി ഒലിവും പൊറ്റയില്‍ സെല്‍ഫിന്റെ മകള്‍ സമൃതയേയാണ് വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വിദ്യാർത്ഥിനി പത്താം ക്ലാസ് കഴിഞ്ഞ് പ്ലസ് വണ്‍ പ്രവേശനത്തിനായി കാത്തിരിക്കുകയായിരുന്നു.…

ലണ്ടനില്‍ വര്‍ക്ക് വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; കോട്ടയം സ്വദേശിനി പിടിയില്‍

ലണ്ടനില്‍ തൊഴില്‍ വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കാഞ്ചിയാർ സ്വദേശിയില്‍ നിന്ന് 10 ലക്ഷം രൂപ തട്ടിയെ കേസില്‍ യുവതി അറസ്റ്റില്‍. തിരുവനന്തപുരത്ത് താമസിക്കുന്ന കോട്ടയം പാമ്ബാടി കട്ടപ്പുറത്തു വീട്ടില്‍ ഐറിൻ എല്‍സ കുര്യൻ…

യുഡിഎഫ് സർക്കാർ അധികാരം ഒഴിയുമ്പോൾ 18 മാസം പെൻഷൻ കുടിശ്ശിക, ഇനിയുള്ളത് 2 ഗഡുക്കൾ മാത്രം; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ ഓരോ പൗരനും സാമൂഹിക സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ എൽ.ഡി.എഫ്. സർക്കാർ മുന്നേറുകയാണെന്ന് പൊതു വിദ്യാഭ്യാസവും, തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കേരളത്തെ ഒരു സമഗ്ര ക്ഷേമസംസ്ഥാനമായി മാറ്റാനുള്ള കാഴ്ചപ്പാടിലാണ്…

ഹയർസെക്കൻഡറി അധ്യാപിക ഓടുന്ന ട്രെയിനിൽ നിന്ന് പുഴയിലേക്ക് ചാടി ജീവനൊടൂക്കി; സംഭവം ചാലക്കുടിയിൽ

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്ന് പുഴയിലേക്ക് ചാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക ജീവനൊടുക്കി. ചെറുതുരുത്തി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപികയായ സിന്തോളാണ് (40) പുഴയിലേക്ക് ചാടിയത്. നിലമ്ബൂര്‍-കോട്ടയം പാസഞ്ചര്‍ ട്രെയിനില്‍നിന്നാണ് ഇവര്‍ പുഴയിലേക്ക് ചാടിയത്. ചാലക്കുടിയില്‍ ഇറങ്ങേണ്ട…

പടിയൂരില്‍ രണ്ടാം ഭാര്യയെയും അമ്മയെയും കൊന്നയാള്‍ ആദ്യഭാര്യയെ കൊന്ന് കാട്ടില്‍ കുഴിച്ചിട്ട കേസിലെ പ്രതി; തെരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്

പടിയൂരിനെ ഞെട്ടിച്ച ഇരട്ടക്കൊലക്കേസിലെ പ്രതി നേരത്തെ ആദ്യഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയയാള്‍. പടിയൂർ പഞ്ചായത്തിനടുത്ത വീട്ടില്‍ ഇന്നലെയാണ് കാറളം വെള്ളാനി കൈതവളപ്പില്‍ വീട്ടില്‍ മണി (74), മകള്‍ രേഖ (43) എന്നിവരെ കൊല്ലപ്പെട്ട…

തൃശ്ശൂരിൽ അമ്മയെയും മകളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; മകളുടെ വസ്ത്രത്തിൽ പുരുഷ സുഹൃത്തുക്കൾക്കൊപ്പം ഉള്ള ചിത്രങ്ങൾ ഒട്ടിച്ചുവച്ച നിലയിൽ; രണ്ടാം ഭർത്താവിനെ തെരഞ്ഞ് പോലീസ്

തൃശൂർ പടിയൂരില്‍ അമ്മയും മകളും മരിച്ചത് കൊലപാതകമാണെന്ന് കണ്ടെത്തി. പടിയൂർ സ്വദേശി മണി (74) , മകള്‍ രേഖ (43) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രേഖയുടെ രണ്ടാം ഭർത്താവ് കോട്ടയം സ്വദേശി പ്രേംകുമാറിനെ പൊലീസ്…

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും 40 കിലോമീറ്റർ വേഗത്തിൽ…

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.