സ്ഥലതർക്കത്തെ തുടർന്നുള്ള വിരോധത്തിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒളിവിൽ പോയ രണ്ട് പേരെ കൽപ്പറ്റ പോലീസ് കോയമ്പത്തൂരിൽ നിന്ന് പിടികൂടി. ഒരാൾ കോടതിയിൽ കീഴടങ്ങി. മേപ്പാടി സ്വദേശികളായ താഴെ അരപ്പറ്റ പനത്തങ്ങത്തുപ്പടി വീട്ടിൽ വി. അജിഷ് [27], മുക്കിൽപീടിക, പനങ്ങാടൻകുന്നത്ത് വീട്ടിൽ മുഹമ്മദ് ഷഫീക്ക് (29) എന്നിവരെയാ ണ് കൽപ്പറ്റ ഇൻസ്പെക്ടർ എസ്.എച്ച്.ഒ സായൂജ് കുമാറിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്. വിഷ്‌ണുവാണ് കീഴടങ്ങിയത്. സംഭവം നടന്നയുടൻ സയൻ്റിഫിക് ഓഫിസറും ഫിംഗർപ്രിന്റ് എക് സ് പേർട് സും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. തുടർന്ന് നടത്തിയ കൃത്യമായ അന്വേഷണത്തിനൊടുവിൽ ഒളിവിൽ പോയ പ്രതികളെ സൈബർ സെല്ലിൻ്റെ സഹായത്തോ ടെയാണ് പിടികൂടിയത്.

എസ്‌എസ്‌എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ അനുമോദിക്കുന്നു.
2025- വർഷം എസ്‌എസ്‌എൽസി പരീക്ഷയിൽ ഉന്നത വിജയശതമാനം കരസ്ഥമാക്കിയ കൽപ്പറ്റയിലെ വിദ്യാർത്ഥികളെ ശ്രീ അയ്യപ്പൻ ട്രസ്റ്റ്