മൂന്നാഴ്ചയ്ക്കിടെ സിമന്റിന് കൂടിയത് 90 രൂപ

തിരുവനന്തപുരം : കൊവിഡ് മൂലം പ്രതിസന്ധി നേരിടുന്ന നിര്‍മ്മാണമേഖലയില്‍ കൂനിന്‍മേല്‍ കുരുവെന്നോണം സിമന്റിന് മൂന്നാഴ്ചയ്ക്കിടെ കൂടിയത് 90 രൂപ. നിലവില്‍ 50 കിലോയുടെ ഒരു ചാക്ക് സിമന്റിന് 470 രൂപയാണ്. വില്പന കുറഞ്ഞ സാഹചര്യത്തില്‍ ലാഭം കൂട്ടാനുള്ള നീക്കമാണ് അന്യായ വിലവര്‍ദ്ധനവിന് കാരണമെന്ന് നിര്‍മ്മാണ മേഖലയിലുള്ളവര്‍ പറയുന്നു.

ലൈഫ് മിഷന്‍ ഭവന പദ്ധതികള്‍ ഉള്‍പ്പെടെ പാതിവഴിയില്‍ നിറുത്തി വച്ചിരിക്കുകയാണ്. വിലയെച്ചൊല്ലി ഉത്പാദകരുമായുളള ഭിന്നതയെ തുടര്‍ന്ന് ഒരു വിഭാഗം വ്യാപാരികള്‍ സിമന്റ് എടുക്കാതെ രണ്ടാഴ്ചയിലേറെയായി സമരത്തിലായിരുന്നു.കരാറുകാര്‍ക്ക് പുതിയ നിര്‍മ്മാണ പ്രവൃത്തികള്‍ തുടങ്ങാനാകുന്നില്ല. നേരത്തെ 380 രൂപയായിരുന്നു ഒരു ചാക്ക് സിമന്റിന്റെ വിപണി വില. അന്ന് ഡീലര്‍മാരില്‍ നിന്ന് ചാക്കിന് 425 രൂപയാണ് കമ്ബനികള്‍ ഈടാക്കിയിരുന്നത്. അധികം വരുന്ന 45 രൂപ പിന്നീട് ഡിസ്‌കൗണ്ട് ആയി കമ്ബനി നല്‍കിയിരുന്നു.

എന്നാല്‍ കൊവിഡ് കാലത്ത് കമ്ബനികള്‍ വില 445 ആക്കി. ഡീലര്‍മാര്‍ക്കുള്ള ഡിസ്‌കൗണ്ട് അവസാനിപ്പിക്കുകയും ചെയ്തു. ഇതോടെ പൊതുവിപണിയില്‍ സിമന്റ് വില കുത്തനെ ഉയര്‍ന്നു.. കേരളത്തിലെ സിമന്റ് വിപണിയില്‍ 70 ശതമാനവും നിയന്ത്രിക്കുന്നത് തമിഴ്നാട് കേന്ദ്രീകരിച്ചാണ്. ഇന്ത്യാസിമന്റ്,എ.സി.സി,രാംകോ,അള്‍ട്രാടെക് കമ്ബനികള്‍ തമിഴ്നാട്ടിലാണ് പ്രവര്‍ത്തിക്കുന്നത്.

പേരിനൊരു മലബാര്‍
സംസ്ഥാനത്ത് സര്‍ക്കാര്‍ വിലാസത്തിലുള്ള മലബാര്‍ സിമന്റ്സ് മാത്രമാണ് സിമന്റ് നിര്‍മ്മാണ രംഗത്തുള്ളത്. ഇവിടെ നിര്‍മ്മാണവും വില്പനയും കുറവായതിനാല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള സിമന്റാണ് ഉപയോഗിക്കുന്നത്. സിമന്റ് കടകളില്‍ നിന്ന് വീടുകളിലും പണിസ്ഥലത്തും എത്തിക്കാനുള്ള വാഹന വാടക ചെലവ് കണക്കാക്കിയാല്‍ ഒരു പായ്ക്കറ്റ് സിമന്റിനു പലേടത്തും പല വില വീഴും. സിമന്റിന് കൃത്രിമ ക്ഷാമം നടത്തിയ ചെറുകിട സ്ഥാപനങ്ങളുണ്ട്.

സിമന്റ് വില

ലോക്ക്ഡൗണിന് മുമ്പ്: ₹ 380

ജൂലായ്: ₹ 420

നിലവില്‍: ₹ 470-500

ഫീലിംഗ് ട്രാപ്പ്ഡ്! വിദേശത്ത് വെച്ച് നിങ്ങളുടെ പാസ്പോർട്ട് നഷ്ടമായാൽ എന്ത് ചെയ്യും?

വിദേശ യാത്ര എന്നത് പലരുടെയും സ്വപ്നമാണ്. പുതിയ സംസ്കാരങ്ങൾ, വ്യത്യസ്തമായ രുചികൾ, കാണാ കാഴ്ചകൾ, സാഹസികതകൾ എന്നിവയാൽ നിറഞ്ഞ ആവേശകരമായ അനുഭവമാണ് ഓരോ വിദേശ യാത്രകളും സമ്മാനിക്കുക. എന്നാൽ, തീർത്തും അപരിചിതമായ ഒരു സ്ഥലത്ത്

അപകടാവസ്ഥയിലായ ആശുപത്രി കെട്ടിടങ്ങളുടെ വിവരം ശേഖരിക്കാന്‍ ആരോഗ്യ വകുപ്പ്.

തിരുവനന്തപുരം: അപകടാവസ്ഥയിലായ ആശുപത്രി കെട്ടിടങ്ങളുടെ വിവരം ശേഖരിക്കാന്‍ ആരോഗ്യ വകുപ്പ്. ആശുപത്രി കെട്ടിടങ്ങളുടെ സ്ഥിതിവിവരം ശേഖരിക്കാനാണ് നിര്‍ദ്ദേശം. കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്ന സാഹചര്യത്തിലാണ് നടപടി. അടിയന്തരമായി വിവരങ്ങള്‍ കൈമാറാന്‍ ആരോഗ്യ ഡയറക്ടറാണ്

ചൊവ്വാഴ്ച സ്വകാര്യ ബസ് സമരം, ബുധനാഴ്ച ദേശീയപണിമുടക്ക്; ജനങ്ങളെ എങ്ങനെ ബാധിക്കും?

ജുലൈ എട്ടിന് സ്വകാര്യ ബസ് പണിമുടക്ക്, ഒൻപതാം തീയതി ദേശീയ പണിമുടക്ക് എന്നിങ്ങനെ രണ്ട് പണിമുടക്കുകളാണ് ഈയാഴ്ച്ച പ്രഖ്യാപിച്ചിരിക്കുന്നത്.അതിനാല്‍, രണ്ട് പണിമുടക്കുകളും ജനജീവിതം താറുമാറാക്കുമോ എന്ന ആശങ്ക ശക്തമാണ്. കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളിവിരുദ്ധ നടപടികള്‍ക്കെതിരെയാണ്

നിപ ബാധിച്ച പാലക്കാട് സ്വദേശിനിയുടെ ബന്ധുവായ ഒരു കുട്ടിക്ക് കൂടി പനി; കേന്ദ്ര സംഘം കേരളത്തിലേക്ക്

പാലക്കാട്: പാലക്കാട് നിപ ബാധിച്ച പാലക്കാട് തച്ചനാട്ടുകര സ്വദേശിയായ 38 കാരിയുടെ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരു കുട്ടിക്ക് കൂടി പനി ബാധിച്ചു. കുട്ടിയെ പാലക്കാട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുട്ടിയുടെ അമ്മയും സഹോദരനും

എ‍ഡ്ജ്ബാസ്റ്റണിൽ ചരിത്രം പിറന്നു; ഇംഗ്ലണ്ടിനെതിരെ വമ്പൻ ജയവുമായി ഗില്ലും സംഘവും

രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ തകർപ്പൻ വിജയവുമായി ഇന്ത്യ. 336 റൺസിന്റെ കൂറ്റൻ ജയമാണ് ഇന്ത്യ നേടിയത്. 607 റൺസ് വിജലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 262 റൺസിന് പുറത്തായി. ആറ് വിക്കറ്റ് നേടിയ ആകാശ് ദീപാണ്

കഞ്ചാവുമായി യുവാവ് പിടിയിൽ

ബാവലി: ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തിരുനെല്ലി സർക്കിൾ ഇൻസ്പെക്ടർ വിനോദ് കുമാറും സംഘവും ബാവലി യിൽ നടത്തിയ വാഹന പരിശോധനക്കിടെ കഞ്ചാവുമായി യുവാവിനെ പിടികൂടി. പടിഞ്ഞാറത്തറ പേരാൽ ചക്കരക്കണ്ടി വീട്ടിൽ മുസ്‌തഫ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.